ബർലിൻ: ജോലിയുള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് ദിവസം മുഴുവൻ പരിചരണം ഉറപ്പാക്കാൻ ജർമൻ സർക്കാരിന്റെ പദ്ധതി. പ്രൈമറി സ്കൂളുകളിലുള്ള കുട്ടികൾക്ക് സ്കൂൾ സമയത്തിനു ശേഷം പരിചരണം ഉറപ്പാക്കുന്നത് നിയമപരമായ അവകാശമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
മാതാപിതാക്കളുടെ ജോലി സമയം കഴിയും വരെ ഇവർക്കു സംരക്ഷണ സംവിധാനം ഏർപ്പെടുത്തും. 2025 ആകുന്നതോടെ പദ്ധതി നടപ്പാക്കാനാണ് മുന്നണി സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടു ബില്യൻ യൂറോയും മാറ്റിവയ്ക്കും.
രാജ്യത്തെ 15,000 പ്രൈമറി സ്കൂളുകളിലും പരിസരങ്ങളിലുമായി തന്നെ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കും. ഇപ്പോഴും സ്കൂളുകളിൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമാണെങ്കിലും, മുഴുവൻ കുട്ടികൾക്കും തികയാറില്ല. അങ്ങനെയുള്ള കുട്ടികൾക്ക് സ്വന്തം ചെലവിൽ സംരക്ഷണ സംവിധാനം ഏർപ്പെടുത്തുകയാണ് മാതാപിതാക്കൾ ചെയ്തുവരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജോലിയുള്ളവരുടെ കുട്ടികൾക്ക് മുഴുവൻ സമയ പരിചരണം ഉറപ്പാക്കി ജർമനി
11:36 PM Nov 14, 2019 | Deepika.com