സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
അങ്കലാപ്പിലാണ് തമിഴ് രാഷ്ട്രീയം. 20 നിയമസഭാ മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നു. അതിനിടെ തിരുവാരൂരിൽ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. ജയലളിതയുടേയും കരുണാനിധിയുടേയും വിയോഗത്തിനുശേഷമുള്ള പുതുയുഗരാഷ്ട്രീയത്തിൽ തമിഴ്മക്കളുടെ മനസു വായിക്കാൻ ഏവരും കാത്തിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ആധിപത്യം ഉറപ്പിക്കാൻ എല്ലാവഴികളും തേടുകയാണു രാഷ്ട്രീയപാർട്ടികളെല്ലാം.
തിരുവാരൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്തുകാട്ടാനുള്ള അവസരം നഷ്ടമായെങ്കിലും അണികളുടെ പോരാട്ടവീര്യം ചോരാതിരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള പരിശ്രമങ്ങൾ എല്ലാവരും തുടങ്ങിക്കഴിഞ്ഞു. 28ന് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചത്. ഗജ ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞ മേഖലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതു ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം പരിഗണിച്ചാണു തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന മറ്റു മണ്ഡലങ്ങളെ പരിഗണിക്കാതെ തിരുവാരൂരിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലും വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ ഇംഗിതപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കുന്നു എന്ന ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
ജയലളിതയുടേയും കരുണാനിധിയുടേയും കാലശേഷമുള്ള തമിഴ് രാഷ്ട്രീയം ദേശീയരാഷ്ട്രീയത്തിൽത്തന്നെ ഏറെ ആകാംക്ഷയോടെയാണു ചർച്ചചെയ്യപ്പെടുന്നത്. എഡിഎംകെയിലെ പിളർപ്പും ബിജെപിയുടെ കരുനീക്കങ്ങളും സ്റ്റാലിന്റെ ജനപ്രീതിയും കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ താരങ്ങളുടെ നിലപാടുകളുമെല്ലാം തമിഴ് രാഷ്ട്രീയത്തിൽ എന്തു ചലനങ്ങൾ ഉണ്ടാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യാ ടുഡേ ടിവിയുടെ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന പരിപാടിയുടെ സർവേ റിപ്പോർട്ട് പ്രകാരം സ്റ്റാലിന്റെ ഗ്രാഫ് ഉയരുകയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ജനസമ്മിതി ഇടിയുകയും ചെയ്യുന്നു.
ഉപതെരഞ്ഞെടുപ്പ്
ടി.ടി.വി. ദിനകരൻ രൂപീകരിച്ച അമ്മ മക്കൾ മുന്നേറ്റ കഴക (എഎംഎംകെ) ത്തിൽ ചേർന്ന 18 എംഎൽഎമാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. കൂടാതെ അന്തരിച്ച എം. കരുണാനിധിയുടേയും എ.കെ. ബോസിന്റേയും മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് ആവശ്യമാണ്. എന്നാൽ, ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ എഡിഎംകെയുടെ നില എന്താകുമെന്ന ആശങ്ക മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ അലട്ടുന്നുണ്ട്. 234 അംഗ നിയമസഭയിൽ എഡിഎംകെയ്ക്ക് 116 അംഗങ്ങൾ മാത്രമേയുള്ളൂ.
20 മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കെയാണ് തിരുവാരൂരിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
കരുണാനിധിയുടെ മണ്ഡലമാണ് തിരുവാരൂർ. 28ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു വിജ്ഞാപനം. ഇതനുസരിച്ച് ഡിഎംകെ തിരുവാരൂർ ജില്ലാ സെക്രട്ടറി പൂണ്ടി കലൈവനെയും ടി.ടി.വി. ദിനകരന്റെ പാർട്ടി എസ്. കാമ്രാജിനേയും സ്ഥാനാർഥികളായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ്
ദ്രാവിഡ പാർട്ടികൾ മേൽക്കോയ്മ തുടരുന്ന തമിഴ്നാട്ടിൽ സഖ്യത്തിലാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും പ്രതീക്ഷ. 39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടിൽനിന്നു പരമാവധി നേട്ടമുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും എല്ലാ വഴികളും തേടുന്നുണ്ട്. ഡിഎംകെയുമായുള്ള ബന്ധം ദൃഢമാക്കിയ കോൺഗ്രസ് മികച്ച പ്രതീക്ഷയിലാണ്. കൂടുതൽ പ്രാദേശിക പാർട്ടികളെ സഖ്യത്തിൽ ചേർത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന എം.കെ. സ്റ്റാലിന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസകരമാണ്. ഡിഎംകെയുടെ പിന്തുണ മറ്റു പ്രതിപക്ഷപാർട്ടികളുടെ സമ്മർദം കുറയ്ക്കുമെന്നു കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിക്ക് ഇക്കുറി പകരംവീട്ടാമെന്നതാണ് ഇപ്പോഴത്തെ നില. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഏറെ മാറിയിരിക്കുന്നു.
2014ൽ 37 സീറ്റുകൾ നേടി ഏവരേയും ഞെട്ടിച്ച എഡിഎംകെ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. നേതാവില്ലാതെ ഉഴലുന്ന പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല വരാനിരിക്കുന്ന 20 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വലിയ വെല്ലുവിളിയാണ്. ദിനകരൻ ഉണ്ടാക്കിയ പിളർപ്പ് എഡിഎംകെയെ ഏറെ വിഷമിപ്പിക്കുന്നു. ആർ.കെ. നഗറിലെ പരാജയം കൂനിന്മേൽ കുരുവായി. അണികൾ ആരോടൊപ്പമെന്നത് പിടികിട്ടാതെ പളനിസ്വാമിയും പനീർശെൽവവും വിയർക്കുകയാണ്.
ഭരണമാകട്ടെ കടുത്ത വിമർശനങ്ങളെയാണു നേരിടുന്നത്. ഗജ ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ദുരിതബാധിതരും കണ്ണീർക്കയത്തിലായ കർഷകരും സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇപ്പോഴത്തെ നിലയിൽ ഉപതെരഞ്ഞെടുപ്പുകളിൽ ദയനീയപരാജയമുണ്ടായാൽ സർക്കാരിന്റെ ഭാവിതന്നെ അപകടത്തിലാകും.
കഴിഞ്ഞ തവണ രണ്ടു സീറ്റ് നേടാനായ ബിജെപി മുന്നണിയുടെ ഇപ്പോഴത്തെ പ്രതീക്ഷ എഡിഎംകെയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എഡിഎംകെയെ കൂടെനിർത്താൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി ദയനീയമായേക്കും. അതിനാലാണു കേന്ദ്രസർക്കാർ പളനിസ്വാമി സർക്കാരിനെ പിന്തുണയ്ക്കുന്നത്. എന്നാൽ, ബിജെപിയുടെ ബി ടീമായി മാറിയ എഡിഎംകെയെ തമിഴ് ജനത എങ്ങനെ സ്വീകരിക്കുമെന്നതു പ്രവചനാതീതമാണ്. ബിജെപി ബാന്ധവം എഡിഎംകെയ്ക്കു നഷ്ടമേ ഉണ്ടാക്കൂവെന്നാണ് പലരും കണക്കുകൂട്ടുന്നത്.
ഗജ ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടുന്നതിൽ കേന്ദ്രം വേണ്ടത്ര സഹായം നൽകിയിട്ടില്ലെന്ന വാദം ശക്തമാണ്. കൂടാതെ മേക്കെദത്തു അണക്കെട്ടിന്റെ കാര്യത്തിലും കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാന താത്പര്യത്തിനെതിരാണ്. ഇതിന്റെ പേരിൽ ലോക്സഭയിൽ പ്രതിഷേധിച്ച എഡിഎംകെ അംഗങ്ങളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
2014 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
എഡിഎംകെ - 37
ബിജെപി-01
പിഎംകെ-01
ഭരണവിരുദ്ധവികാരം
സംസ്ഥാനത്തെ കർഷകർ ദുരിതത്തിലായിട്ടു നാളേറെയായി. ന്യൂഡൽഹിയിലടക്കം ശക്തമായ സമരം നടത്തുകയും ചെയ്തു. ഇപ്പോൾ ഗജ ചുഴലിക്കാറ്റിന്റെ കെടുതികൾക്കൂടിയായപ്പോൾ ജനങ്ങളുടെ ദുരിതം പതിന്മടങ്ങായി. എന്നാൽ, സംസ്ഥാനഭരണകൂടം ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും വേണ്ടത്ര കേന്ദ്രസഹായം നേടുന്നില്ലെന്നും ആക്ഷേപം ശക്തമാണ്. ഭരണത്തിന്റെ സമസ്ത മേഖലകളിലും മെല്ലെപ്പോക്കെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടേയും എഡിഎംകെയുടേയും പ്രതിച്ഛായ ഇടിയുന്നു എന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.
കാവേരി നദീജലതർക്കത്തിൽ സംസ്ഥാനത്തിനു പ്രഹരമായി മാറുന്ന മേക്കെദത്തു അണക്കെട്ടിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം കർണാടകയ്ക്കു പച്ചക്കൊടി കാട്ടുന്നതും പളനിസ്വാമി സർക്കാരിനു തിരിച്ചടിയാണ്. മേക്കെദത്തു പദ്ധതിക്കു വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനുള്ള അനുമതിയാണ് കർണാടകത്തിനു ലഭിച്ചിരിക്കുന്നത്.
ഇന്ത്യാ ടുഡേ ടിവിയുടെ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന പരിപാടി കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം 43 ശതമാനം പേർ എം.കെ. സ്റ്റാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പിന്തുണയ്ക്കുന്നു. പളനിസ്വാമി സർക്കാരിന്റെ പ്രകടനം നിരാശാജനകമാണെന്നു 57 ശതമാനം പേർ വിലയിരുത്തുന്നു. പതിനേഴു ശതമാനം പേർ മാത്രമാണ് സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയതെന്നും സർവേ ഫലം പറയുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്കു നരേന്ദ്ര മോദിയേക്കാൾ രാഹുൽ ഗാന്ധിയെയാണു കൂടുതൽപ്പേർ പിന്തുണയ്ക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു. രാഹുലിന് 39 ശതമാനത്തിന്റേയും മോദിക്ക് 28 ശതമാനത്തിന്റേയും പിന്തുണയാണുള്ളത്. കേന്ദ്രഭരണത്തിൽ 41 ശതമാനം പേർ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ 24 ശതമാനമാണ് പിന്തുണച്ചത്.
അങ്കലാപ്പിലാണ് തമിഴ് രാഷ്ട്രീയം. 20 നിയമസഭാ മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നു. അതിനിടെ തിരുവാരൂരിൽ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. ജയലളിതയുടേയും കരുണാനിധിയുടേയും വിയോഗത്തിനുശേഷമുള്ള പുതുയുഗരാഷ്ട്രീയത്തിൽ തമിഴ്മക്കളുടെ മനസു വായിക്കാൻ ഏവരും കാത്തിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ആധിപത്യം ഉറപ്പിക്കാൻ എല്ലാവഴികളും തേടുകയാണു രാഷ്ട്രീയപാർട്ടികളെല്ലാം.
തിരുവാരൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്തുകാട്ടാനുള്ള അവസരം നഷ്ടമായെങ്കിലും അണികളുടെ പോരാട്ടവീര്യം ചോരാതിരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള പരിശ്രമങ്ങൾ എല്ലാവരും തുടങ്ങിക്കഴിഞ്ഞു. 28ന് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചത്. ഗജ ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞ മേഖലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതു ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം പരിഗണിച്ചാണു തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന മറ്റു മണ്ഡലങ്ങളെ പരിഗണിക്കാതെ തിരുവാരൂരിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലും വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ ഇംഗിതപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കുന്നു എന്ന ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
ജയലളിതയുടേയും കരുണാനിധിയുടേയും കാലശേഷമുള്ള തമിഴ് രാഷ്ട്രീയം ദേശീയരാഷ്ട്രീയത്തിൽത്തന്നെ ഏറെ ആകാംക്ഷയോടെയാണു ചർച്ചചെയ്യപ്പെടുന്നത്. എഡിഎംകെയിലെ പിളർപ്പും ബിജെപിയുടെ കരുനീക്കങ്ങളും സ്റ്റാലിന്റെ ജനപ്രീതിയും കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ താരങ്ങളുടെ നിലപാടുകളുമെല്ലാം തമിഴ് രാഷ്ട്രീയത്തിൽ എന്തു ചലനങ്ങൾ ഉണ്ടാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യാ ടുഡേ ടിവിയുടെ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന പരിപാടിയുടെ സർവേ റിപ്പോർട്ട് പ്രകാരം സ്റ്റാലിന്റെ ഗ്രാഫ് ഉയരുകയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ജനസമ്മിതി ഇടിയുകയും ചെയ്യുന്നു.
ഉപതെരഞ്ഞെടുപ്പ്
ടി.ടി.വി. ദിനകരൻ രൂപീകരിച്ച അമ്മ മക്കൾ മുന്നേറ്റ കഴക (എഎംഎംകെ) ത്തിൽ ചേർന്ന 18 എംഎൽഎമാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. കൂടാതെ അന്തരിച്ച എം. കരുണാനിധിയുടേയും എ.കെ. ബോസിന്റേയും മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് ആവശ്യമാണ്. എന്നാൽ, ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ എഡിഎംകെയുടെ നില എന്താകുമെന്ന ആശങ്ക മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ അലട്ടുന്നുണ്ട്. 234 അംഗ നിയമസഭയിൽ എഡിഎംകെയ്ക്ക് 116 അംഗങ്ങൾ മാത്രമേയുള്ളൂ.
20 മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കെയാണ് തിരുവാരൂരിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
കരുണാനിധിയുടെ മണ്ഡലമാണ് തിരുവാരൂർ. 28ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു വിജ്ഞാപനം. ഇതനുസരിച്ച് ഡിഎംകെ തിരുവാരൂർ ജില്ലാ സെക്രട്ടറി പൂണ്ടി കലൈവനെയും ടി.ടി.വി. ദിനകരന്റെ പാർട്ടി എസ്. കാമ്രാജിനേയും സ്ഥാനാർഥികളായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ്
ദ്രാവിഡ പാർട്ടികൾ മേൽക്കോയ്മ തുടരുന്ന തമിഴ്നാട്ടിൽ സഖ്യത്തിലാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും പ്രതീക്ഷ. 39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടിൽനിന്നു പരമാവധി നേട്ടമുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും എല്ലാ വഴികളും തേടുന്നുണ്ട്. ഡിഎംകെയുമായുള്ള ബന്ധം ദൃഢമാക്കിയ കോൺഗ്രസ് മികച്ച പ്രതീക്ഷയിലാണ്. കൂടുതൽ പ്രാദേശിക പാർട്ടികളെ സഖ്യത്തിൽ ചേർത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന എം.കെ. സ്റ്റാലിന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസകരമാണ്. ഡിഎംകെയുടെ പിന്തുണ മറ്റു പ്രതിപക്ഷപാർട്ടികളുടെ സമ്മർദം കുറയ്ക്കുമെന്നു കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിക്ക് ഇക്കുറി പകരംവീട്ടാമെന്നതാണ് ഇപ്പോഴത്തെ നില. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഏറെ മാറിയിരിക്കുന്നു.
2014ൽ 37 സീറ്റുകൾ നേടി ഏവരേയും ഞെട്ടിച്ച എഡിഎംകെ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. നേതാവില്ലാതെ ഉഴലുന്ന പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല വരാനിരിക്കുന്ന 20 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വലിയ വെല്ലുവിളിയാണ്. ദിനകരൻ ഉണ്ടാക്കിയ പിളർപ്പ് എഡിഎംകെയെ ഏറെ വിഷമിപ്പിക്കുന്നു. ആർ.കെ. നഗറിലെ പരാജയം കൂനിന്മേൽ കുരുവായി. അണികൾ ആരോടൊപ്പമെന്നത് പിടികിട്ടാതെ പളനിസ്വാമിയും പനീർശെൽവവും വിയർക്കുകയാണ്.
ഭരണമാകട്ടെ കടുത്ത വിമർശനങ്ങളെയാണു നേരിടുന്നത്. ഗജ ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ദുരിതബാധിതരും കണ്ണീർക്കയത്തിലായ കർഷകരും സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇപ്പോഴത്തെ നിലയിൽ ഉപതെരഞ്ഞെടുപ്പുകളിൽ ദയനീയപരാജയമുണ്ടായാൽ സർക്കാരിന്റെ ഭാവിതന്നെ അപകടത്തിലാകും.
കഴിഞ്ഞ തവണ രണ്ടു സീറ്റ് നേടാനായ ബിജെപി മുന്നണിയുടെ ഇപ്പോഴത്തെ പ്രതീക്ഷ എഡിഎംകെയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എഡിഎംകെയെ കൂടെനിർത്താൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി ദയനീയമായേക്കും. അതിനാലാണു കേന്ദ്രസർക്കാർ പളനിസ്വാമി സർക്കാരിനെ പിന്തുണയ്ക്കുന്നത്. എന്നാൽ, ബിജെപിയുടെ ബി ടീമായി മാറിയ എഡിഎംകെയെ തമിഴ് ജനത എങ്ങനെ സ്വീകരിക്കുമെന്നതു പ്രവചനാതീതമാണ്. ബിജെപി ബാന്ധവം എഡിഎംകെയ്ക്കു നഷ്ടമേ ഉണ്ടാക്കൂവെന്നാണ് പലരും കണക്കുകൂട്ടുന്നത്.
ഗജ ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടുന്നതിൽ കേന്ദ്രം വേണ്ടത്ര സഹായം നൽകിയിട്ടില്ലെന്ന വാദം ശക്തമാണ്. കൂടാതെ മേക്കെദത്തു അണക്കെട്ടിന്റെ കാര്യത്തിലും കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാന താത്പര്യത്തിനെതിരാണ്. ഇതിന്റെ പേരിൽ ലോക്സഭയിൽ പ്രതിഷേധിച്ച എഡിഎംകെ അംഗങ്ങളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
2014 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
എഡിഎംകെ - 37
ബിജെപി-01
പിഎംകെ-01
ഭരണവിരുദ്ധവികാരം
സംസ്ഥാനത്തെ കർഷകർ ദുരിതത്തിലായിട്ടു നാളേറെയായി. ന്യൂഡൽഹിയിലടക്കം ശക്തമായ സമരം നടത്തുകയും ചെയ്തു. ഇപ്പോൾ ഗജ ചുഴലിക്കാറ്റിന്റെ കെടുതികൾക്കൂടിയായപ്പോൾ ജനങ്ങളുടെ ദുരിതം പതിന്മടങ്ങായി. എന്നാൽ, സംസ്ഥാനഭരണകൂടം ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും വേണ്ടത്ര കേന്ദ്രസഹായം നേടുന്നില്ലെന്നും ആക്ഷേപം ശക്തമാണ്. ഭരണത്തിന്റെ സമസ്ത മേഖലകളിലും മെല്ലെപ്പോക്കെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടേയും എഡിഎംകെയുടേയും പ്രതിച്ഛായ ഇടിയുന്നു എന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.
കാവേരി നദീജലതർക്കത്തിൽ സംസ്ഥാനത്തിനു പ്രഹരമായി മാറുന്ന മേക്കെദത്തു അണക്കെട്ടിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം കർണാടകയ്ക്കു പച്ചക്കൊടി കാട്ടുന്നതും പളനിസ്വാമി സർക്കാരിനു തിരിച്ചടിയാണ്. മേക്കെദത്തു പദ്ധതിക്കു വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനുള്ള അനുമതിയാണ് കർണാടകത്തിനു ലഭിച്ചിരിക്കുന്നത്.
ഇന്ത്യാ ടുഡേ ടിവിയുടെ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന പരിപാടി കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം 43 ശതമാനം പേർ എം.കെ. സ്റ്റാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പിന്തുണയ്ക്കുന്നു. പളനിസ്വാമി സർക്കാരിന്റെ പ്രകടനം നിരാശാജനകമാണെന്നു 57 ശതമാനം പേർ വിലയിരുത്തുന്നു. പതിനേഴു ശതമാനം പേർ മാത്രമാണ് സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയതെന്നും സർവേ ഫലം പറയുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്കു നരേന്ദ്ര മോദിയേക്കാൾ രാഹുൽ ഗാന്ധിയെയാണു കൂടുതൽപ്പേർ പിന്തുണയ്ക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു. രാഹുലിന് 39 ശതമാനത്തിന്റേയും മോദിക്ക് 28 ശതമാനത്തിന്റേയും പിന്തുണയാണുള്ളത്. കേന്ദ്രഭരണത്തിൽ 41 ശതമാനം പേർ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ 24 ശതമാനമാണ് പിന്തുണച്ചത്.