കുവൈത്ത് സിറ്റി : പാർലമെൻറ് അംഗങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്നു പൊതുമരാമത്ത് മന്ത്രി ജിനാൻ ബൂഷഹരി രാജിവെച്ചു. കഴിഞ്ഞ ശീതകാലത്തിന് മുന്നോടിയായി പെയ്ത മഴയിൽ തകർന്ന റോഡുകൾ നന്നാകുന്നതിൽ താമസം നേരിട്ടതിൽ പാർലമെൻറ് സമ്മേളനത്തിൽ മന്ത്രി കടുത്ത ആരോപണ വിധേയമായിരുന്നു.
റോഡ് നിർമ്മാണത്തിൽ കരാർ ഏറ്റെടുത്ത കന്പനികൾ വരുത്തിയ വീഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും ഗുണനിലവാരമില്ലാതെ നിർമാണപ്രവൃത്തികൾ നടത്തിയ കന്പനികൾക്കെതിരെ സ്വീകരിക്കുകയും വേണമെന്നും പാർലമെൻറ് അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് അംഗീകരിച്ചു മന്ത്രി രാജിവച്ചത്. റോഡുകൾ തകർന്നതിനെ കുറിച്ച് പഠിക്കുവാൻ നിയമിച്ച അന്വേഷണസമിതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നിർമാണ മേഖലയിലെ 12 കന്പനികൾ ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും നഷ്ടപരിഹാരം ഈടാക്കുവാൻ സാധിച്ചിരുന്നില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ
റോഡ് നിർമ്മാണത്തിൽ കരാർ ഏറ്റെടുത്ത കന്പനികൾ വരുത്തിയ വീഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും ഗുണനിലവാരമില്ലാതെ നിർമാണപ്രവൃത്തികൾ നടത്തിയ കന്പനികൾക്കെതിരെ സ്വീകരിക്കുകയും വേണമെന്നും പാർലമെൻറ് അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് അംഗീകരിച്ചു മന്ത്രി രാജിവച്ചത്. റോഡുകൾ തകർന്നതിനെ കുറിച്ച് പഠിക്കുവാൻ നിയമിച്ച അന്വേഷണസമിതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നിർമാണ മേഖലയിലെ 12 കന്പനികൾ ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും നഷ്ടപരിഹാരം ഈടാക്കുവാൻ സാധിച്ചിരുന്നില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ