മുത്തലാക്ക് ബില്ലിന്റെ പേരിലുള്ള രാഷ്ട്രീയ നാടകങ്ങൾ വ്യക്തമാക്കുന്നതു ബിൽ പാസാക്കാനുള്ള ആത്മാർഥതയില്ലായ്മയെക്കാൾ ഉപരിയായി ബില്ലിനെ മുന്നിൽനിർത്തി വർഗീയ ചേരിതിരിവിനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കുൽസിത ശ്രമങ്ങളാണ്. തങ്ങളുടെ വർഗീയ അജൻഡ നടപ്പിലാക്കുന്നതിനുള്ള ഒരു ഉപകരണമായി മുത്തലാക്ക് ബില്ലിനെ മാറ്റുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചു. ബില്ലിനെ എതിർക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും ഇതു ഹിന്ദുക്കളുടെ താത്പര്യങ്ങൾക്കെതിരാണെന്നുമുള്ള പ്രചാരണമാണു ബിജെപി, സംഘപരിവാർ കേന്ദ്രങ്ങൾ അഴിച്ചുവിടുന്നത്. ബില്ല് അവതരിപ്പിച്ചതിലൂടെ ബിജെപി കാണുന്ന രാഷ്ട്രീയ ലാഭവും ഇതുതന്നെ.
രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്ന ബിൽ അതേ രൂപത്തിൽത്തന്നെ ലോക്സഭയിൽ വോട്ടിനിട്ടു പാസാക്കുകയാണു ചെയ്തത്. ബില്ലിലെ ക്രിമിനൽ വകുപ്പുകൾ ചൂണ്ടിക്കാട്ടി മിക്ക പ്രതിപക്ഷ പാർട്ടികളും ലോക്സഭ ബഹിഷ്കരിച്ചു. ലോക്സഭ പാസാക്കിയ ബിൽ വീണ്ടും അതേ രൂപത്തിൽ രാജ്യസഭയിൽ എത്തിയിരിക്കുകയാണ്. രാജ്യസഭയിൽ ആദ്യം അവതരിപ്പിച്ച ബിൽ പാസാക്കാതെ രാജ്യസഭയിൽ പുതുതായി അവതരിപ്പിക്കുന്നു എന്നൊരു അസാധാരണത്വവും മുത്തലാക്ക് ബില്ലിൽ ഉണ്ട്.
2017 ഓഗസ്റ്റ് 22നാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഭൂരിപക്ഷ വിധിപ്രകാരം മുത്തലാക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്. ഈ വിധിയിലേക്കു നയിച്ച നിയമപോരാട്ടങ്ങൾക്കു തുടക്കംകുറിക്കുന്നത് 2015 ഒക്ടോബർ 16ന് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം പ്രകാരം അവകാശം ഉന്നയിക്കുന്നതിന് മുൻകാലപ്രാബല്യം ബാധകമാണോ എന്ന തർക്കത്തിൽ വിധി പറഞ്ഞ രണ്ടംഗ ബഞ്ചിന്റെ പരാമർശനങ്ങളിലൂടെയാണ്. ഈ വിധിന്യായത്തിന്റെ രണ്ടാംഭാഗത്തു വിവാഹമോചനവുമായി ബന്ധപ്പെട്ടു മുസ്ലിം വനിതകൾ മനുഷ്യത്വരഹിതമായ സമീപനങ്ങൾ നേരിടുന്നതായുള്ള നീരീക്ഷണങ്ങൾ സുപ്രീംകോടതി നടത്തുകയുണ്ടായി.
ഇതേത്തുടർന്നു മുസ്ലിം സമുദായത്തിലെ മുത്തലാക്ക്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു പൊതുതാത്പര്യ ഹർജി സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്തു. സൈറാ ബാനു എന്ന മുസ്ലിം യുവതി മുത്തലാക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉൾപ്പെടെ നിരവധി സംഘടനകൾ കേസിൽ കക്ഷിചേർന്നു.
കേസിൽ കക്ഷിചേർന്ന കേന്ദ്രസർക്കാർ ഇന്ത്യയുടെ ഭരണഘടനാചരിത്രത്തിൽ ആദ്യമായി മതപരമായ ഒരു ആചാരത്തിനെതിരേ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചു. ആയിരത്തിനാനൂറിൽപ്പരം വർഷമായി തുടരുന്ന ആചാരം എന്ന നിലയിൽ മുത്തലാക്ക്വിഷയത്തിൽ തീരുമാനമെടുക്കാനും ആവശ്യമായ ഭേദഗതികൾ വരുത്താനുമുള്ള അധികാരം തങ്ങൾക്കാണ് എന്നായിരുന്നു മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ നിലപാട്. മുസ്ലിം വ്യക്തിനിയമത്തിന് അടിസ്ഥാനമായ ശരിയത്തിനു വിരുദ്ധമായതൊന്നും അംഗീകരിക്കില്ല എന്നും മുത്തലാക്ക് പിന്തുടരുന്നവർക്കെതിരേ സമുദായ ഭ്രഷ്ഠ് ഉൾപ്പെടെയുള്ള ശിക്ഷാരീതികൾ സ്വീകരിക്കുമെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
മുത്തലാക്ക് നിയമവിരുദ്ധമാണ് എന്ന നിലപാട് സ്വീകരിച്ചപ്പോഴും കോടതികളും ഭരണകൂടവും ഇതിൽ ഇടപെടരുത് എന്ന നിലപാടായിരുന്നു വ്യക്തിനിയമ ബോർഡിന്റേത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ തീരുമാനമെടുക്കാൻ തങ്ങൾക്കു മാത്രമാണ് അധികാരമെന്ന നിലപാടാണു മുസ്ലിം വ്യക്തി നിയമ ബോർഡ് സ്വീകരിച്ചത്.
മുത്തലാക്ക് കേസിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്പോൾത്തന്നെ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മുസ്ലിം സ്ത്രീകൾ മുത്തലാക്കിലൂടെ കടുത്ത വിവേചനം നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പല അവസരങ്ങളിലും പരാമർശിച്ചിരുന്നു. ഹിന്ദുമതത്തിൽത്തന്നെ മുത്തലാക്കിനു സമാനമായ പല അനാചാരങ്ങളും തുടരുന്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. ഇതു രാജ്യത്തു വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ആരോപണം ഉയർന്നു.
വാദപ്രതിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും അന്തരീക്ഷം ചൂടുപിടിച്ചുനിൽക്കുന്പോഴാണ് 2017 ഓഗസ്റ്റ് രണ്ടിന് മുത്തലാക്ക് ഭരണഘടനാവിരുദ്ധമാണ് എന്ന സുപ്രീംകോടതിയുടെ വിധി വരുന്നത്. ഭരണഘടന എന്ന ഉരകല്ലിൽ മുത്തലാക്കിന്റെ സാധുത പരിശോധിക്കും എന്നായിരുന്നു കേസിന്റെ വാദസമയത്ത് സുപ്രീംകോടതി നിലപാട് സ്വീകരിച്ചത്.
മുത്തലാക്ക് നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച സൈറാ ബാനു കേസിലൂടെ മുത്തലാക്ക് വഴിയുള്ള എല്ലാ വിവാഹമോചനങ്ങളും അസ്ഥിരപ്പെടുത്തുകയാണ് സുപ്രീംകോടതി ചെയ്തത്. മുത്തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനത്തിനു സാധുത ഇല്ലാതായതോടുകൂടി വിവാഹബന്ധത്തിന്റെ തുടർച്ചയ്ക്കും അതുവഴിയുള്ള എല്ലാ അവകാശങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കുള്ള അവകാശത്തെ ഊട്ടിയുറപ്പിക്കുകയാണു കോടതി ചെയ്തത്. മുത്തലാക്ക് അസ്ഥിരമായതോടുകൂടി 1986ലെ ഷാബാനു കേസിലെ വിധിയിലൂടെ ലഭിച്ച എല്ലാ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും നിയമപരമായ മാർഗങ്ങളിലൂടെ വിവാഹമോചനം ലഭിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് അർഹതയുള്ള സാഹചര്യം ഉണ്ടായി.
മുത്തലാക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ മുത്തലാക്കിനെ നിരോധിക്കുന്നതിനു കേന്ദ്രസർക്കാർ നിയമം നിർമിക്കണം എന്ന ഒരു ന്യൂനപക്ഷ വിധികൂടി ഉണ്ടായിരുന്നു. അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാരാണ് ഇത്തരമൊരു വിധി നൽകിയത്. നിയമം നിർമിക്കുന്നതിനു രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടാക്കണമെന്നും ഇപ്രകാരം സമവായത്തിലൂടെ നിയമം നിർമിക്കുന്നതിനു വിധിപ്രഖ്യാപനത്തിനു ശേഷമുള്ള ആറുമാസം സമയം വിധി നടപ്പാക്കാതിരിക്കണമെന്നും ന്യൂനപക്ഷ വിധിന്യായത്തിൽ പറഞ്ഞിരുന്നു.
ഭൂരിപക്ഷ വിധിയോടെ മുത്തലാക്ക് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി പ്രഖ്യാപിക്കപ്പെട്ടതിനാലും നിയമനിർമാണം എന്ന നിർദേശം ന്യൂനപക്ഷ വിധിന്യായത്തിൽപ്പെടുന്നതിനാലും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടേണ്ട യാതൊരുവിധ ആവശ്യവും കേന്ദ്രസർക്കാരിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. പക്ഷേ, വിഷയത്തെ രാഷ്ട്രീയവത്കരിക്കാനായിരുന്നു ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നീക്കം.
ഇതിന്റെ ഭാഗമായാണു മുസ്ലിം വുമൺ (പ്രൊട്ടക്ഷൻ ഓഫ് ദി റൈറ്റ്സ് ഓഫ് മാര്യേജ്) ബിൽ 2018 ഓഗസ്റ്റിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഈ ബില്ലിലെ രണ്ടു നിർദേശങ്ങൾ വളരെയധികം വിവാദമാകുകയും രാജ്യമെന്പാടും ചർച്ചയാകുകയും ചെയ്തു. ബില്ലിലെ നാലാം വകുപ്പുപ്രകാരം മുത്തലാക്ക് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുകയും മൂന്നു വർഷം കഠിന തടവിന് അർഹതയുള്ള കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. ബില്ലിലെ ഏഴാം വകുപ്പ് പ്രകാരം 1973ലെ ക്രിമിനൽ നടപടി ചട്ടപ്രകാരം മുത്തലാക്ക് ജാമ്യം ലഭിക്കാത്ത കുറ്റമായി പ്രഖ്യാപിച്ചു.
വിവാഹം, വിവാഹമോചനം തുടങ്ങിയ സിവിൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്രിമിനൽ നടപടിക്രമത്തിലെ ചട്ടങ്ങൾ ഉൾപ്പെടുത്തുന്നതിലെ നിയമവിരുദ്ധത ഉത്തരവാദപ്പെട്ട നിയമജ്ഞർ ചൂണ്ടിക്കാണിച്ചെങ്കിലും ബില്ലിലെ വിവാദ വ്യവസ്ഥകളുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ ചെയ്തത്. പാർലമെന്റിൽ പാസായാൽത്തന്നെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യംപോലും അവഗണിച്ചുകൊണ്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കേന്ദ്രസർക്കാർ ബില്ലിൽ മുറുകെപ്പിടിച്ചു.
ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യത്തോടു മുഖംതിരിച്ച സർക്കാർ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പിന്നീടു ബിൽ വോട്ടിനിടാതെ മുഖംരക്ഷിക്കുകയാണു ചെയ്തത്.
പ്രഫ. റോണി കെ. ബേബി
രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്ന ബിൽ അതേ രൂപത്തിൽത്തന്നെ ലോക്സഭയിൽ വോട്ടിനിട്ടു പാസാക്കുകയാണു ചെയ്തത്. ബില്ലിലെ ക്രിമിനൽ വകുപ്പുകൾ ചൂണ്ടിക്കാട്ടി മിക്ക പ്രതിപക്ഷ പാർട്ടികളും ലോക്സഭ ബഹിഷ്കരിച്ചു. ലോക്സഭ പാസാക്കിയ ബിൽ വീണ്ടും അതേ രൂപത്തിൽ രാജ്യസഭയിൽ എത്തിയിരിക്കുകയാണ്. രാജ്യസഭയിൽ ആദ്യം അവതരിപ്പിച്ച ബിൽ പാസാക്കാതെ രാജ്യസഭയിൽ പുതുതായി അവതരിപ്പിക്കുന്നു എന്നൊരു അസാധാരണത്വവും മുത്തലാക്ക് ബില്ലിൽ ഉണ്ട്.
2017 ഓഗസ്റ്റ് 22നാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഭൂരിപക്ഷ വിധിപ്രകാരം മുത്തലാക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്. ഈ വിധിയിലേക്കു നയിച്ച നിയമപോരാട്ടങ്ങൾക്കു തുടക്കംകുറിക്കുന്നത് 2015 ഒക്ടോബർ 16ന് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം പ്രകാരം അവകാശം ഉന്നയിക്കുന്നതിന് മുൻകാലപ്രാബല്യം ബാധകമാണോ എന്ന തർക്കത്തിൽ വിധി പറഞ്ഞ രണ്ടംഗ ബഞ്ചിന്റെ പരാമർശനങ്ങളിലൂടെയാണ്. ഈ വിധിന്യായത്തിന്റെ രണ്ടാംഭാഗത്തു വിവാഹമോചനവുമായി ബന്ധപ്പെട്ടു മുസ്ലിം വനിതകൾ മനുഷ്യത്വരഹിതമായ സമീപനങ്ങൾ നേരിടുന്നതായുള്ള നീരീക്ഷണങ്ങൾ സുപ്രീംകോടതി നടത്തുകയുണ്ടായി.
ഇതേത്തുടർന്നു മുസ്ലിം സമുദായത്തിലെ മുത്തലാക്ക്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു പൊതുതാത്പര്യ ഹർജി സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്തു. സൈറാ ബാനു എന്ന മുസ്ലിം യുവതി മുത്തലാക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉൾപ്പെടെ നിരവധി സംഘടനകൾ കേസിൽ കക്ഷിചേർന്നു.
കേസിൽ കക്ഷിചേർന്ന കേന്ദ്രസർക്കാർ ഇന്ത്യയുടെ ഭരണഘടനാചരിത്രത്തിൽ ആദ്യമായി മതപരമായ ഒരു ആചാരത്തിനെതിരേ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചു. ആയിരത്തിനാനൂറിൽപ്പരം വർഷമായി തുടരുന്ന ആചാരം എന്ന നിലയിൽ മുത്തലാക്ക്വിഷയത്തിൽ തീരുമാനമെടുക്കാനും ആവശ്യമായ ഭേദഗതികൾ വരുത്താനുമുള്ള അധികാരം തങ്ങൾക്കാണ് എന്നായിരുന്നു മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ നിലപാട്. മുസ്ലിം വ്യക്തിനിയമത്തിന് അടിസ്ഥാനമായ ശരിയത്തിനു വിരുദ്ധമായതൊന്നും അംഗീകരിക്കില്ല എന്നും മുത്തലാക്ക് പിന്തുടരുന്നവർക്കെതിരേ സമുദായ ഭ്രഷ്ഠ് ഉൾപ്പെടെയുള്ള ശിക്ഷാരീതികൾ സ്വീകരിക്കുമെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
മുത്തലാക്ക് നിയമവിരുദ്ധമാണ് എന്ന നിലപാട് സ്വീകരിച്ചപ്പോഴും കോടതികളും ഭരണകൂടവും ഇതിൽ ഇടപെടരുത് എന്ന നിലപാടായിരുന്നു വ്യക്തിനിയമ ബോർഡിന്റേത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ തീരുമാനമെടുക്കാൻ തങ്ങൾക്കു മാത്രമാണ് അധികാരമെന്ന നിലപാടാണു മുസ്ലിം വ്യക്തി നിയമ ബോർഡ് സ്വീകരിച്ചത്.
മുത്തലാക്ക് കേസിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്പോൾത്തന്നെ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മുസ്ലിം സ്ത്രീകൾ മുത്തലാക്കിലൂടെ കടുത്ത വിവേചനം നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പല അവസരങ്ങളിലും പരാമർശിച്ചിരുന്നു. ഹിന്ദുമതത്തിൽത്തന്നെ മുത്തലാക്കിനു സമാനമായ പല അനാചാരങ്ങളും തുടരുന്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. ഇതു രാജ്യത്തു വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ആരോപണം ഉയർന്നു.
വാദപ്രതിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും അന്തരീക്ഷം ചൂടുപിടിച്ചുനിൽക്കുന്പോഴാണ് 2017 ഓഗസ്റ്റ് രണ്ടിന് മുത്തലാക്ക് ഭരണഘടനാവിരുദ്ധമാണ് എന്ന സുപ്രീംകോടതിയുടെ വിധി വരുന്നത്. ഭരണഘടന എന്ന ഉരകല്ലിൽ മുത്തലാക്കിന്റെ സാധുത പരിശോധിക്കും എന്നായിരുന്നു കേസിന്റെ വാദസമയത്ത് സുപ്രീംകോടതി നിലപാട് സ്വീകരിച്ചത്.
മുത്തലാക്ക് നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച സൈറാ ബാനു കേസിലൂടെ മുത്തലാക്ക് വഴിയുള്ള എല്ലാ വിവാഹമോചനങ്ങളും അസ്ഥിരപ്പെടുത്തുകയാണ് സുപ്രീംകോടതി ചെയ്തത്. മുത്തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനത്തിനു സാധുത ഇല്ലാതായതോടുകൂടി വിവാഹബന്ധത്തിന്റെ തുടർച്ചയ്ക്കും അതുവഴിയുള്ള എല്ലാ അവകാശങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കുള്ള അവകാശത്തെ ഊട്ടിയുറപ്പിക്കുകയാണു കോടതി ചെയ്തത്. മുത്തലാക്ക് അസ്ഥിരമായതോടുകൂടി 1986ലെ ഷാബാനു കേസിലെ വിധിയിലൂടെ ലഭിച്ച എല്ലാ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും നിയമപരമായ മാർഗങ്ങളിലൂടെ വിവാഹമോചനം ലഭിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് അർഹതയുള്ള സാഹചര്യം ഉണ്ടായി.
മുത്തലാക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ മുത്തലാക്കിനെ നിരോധിക്കുന്നതിനു കേന്ദ്രസർക്കാർ നിയമം നിർമിക്കണം എന്ന ഒരു ന്യൂനപക്ഷ വിധികൂടി ഉണ്ടായിരുന്നു. അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാരാണ് ഇത്തരമൊരു വിധി നൽകിയത്. നിയമം നിർമിക്കുന്നതിനു രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടാക്കണമെന്നും ഇപ്രകാരം സമവായത്തിലൂടെ നിയമം നിർമിക്കുന്നതിനു വിധിപ്രഖ്യാപനത്തിനു ശേഷമുള്ള ആറുമാസം സമയം വിധി നടപ്പാക്കാതിരിക്കണമെന്നും ന്യൂനപക്ഷ വിധിന്യായത്തിൽ പറഞ്ഞിരുന്നു.
ഭൂരിപക്ഷ വിധിയോടെ മുത്തലാക്ക് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി പ്രഖ്യാപിക്കപ്പെട്ടതിനാലും നിയമനിർമാണം എന്ന നിർദേശം ന്യൂനപക്ഷ വിധിന്യായത്തിൽപ്പെടുന്നതിനാലും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടേണ്ട യാതൊരുവിധ ആവശ്യവും കേന്ദ്രസർക്കാരിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. പക്ഷേ, വിഷയത്തെ രാഷ്ട്രീയവത്കരിക്കാനായിരുന്നു ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നീക്കം.
ഇതിന്റെ ഭാഗമായാണു മുസ്ലിം വുമൺ (പ്രൊട്ടക്ഷൻ ഓഫ് ദി റൈറ്റ്സ് ഓഫ് മാര്യേജ്) ബിൽ 2018 ഓഗസ്റ്റിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഈ ബില്ലിലെ രണ്ടു നിർദേശങ്ങൾ വളരെയധികം വിവാദമാകുകയും രാജ്യമെന്പാടും ചർച്ചയാകുകയും ചെയ്തു. ബില്ലിലെ നാലാം വകുപ്പുപ്രകാരം മുത്തലാക്ക് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുകയും മൂന്നു വർഷം കഠിന തടവിന് അർഹതയുള്ള കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. ബില്ലിലെ ഏഴാം വകുപ്പ് പ്രകാരം 1973ലെ ക്രിമിനൽ നടപടി ചട്ടപ്രകാരം മുത്തലാക്ക് ജാമ്യം ലഭിക്കാത്ത കുറ്റമായി പ്രഖ്യാപിച്ചു.
വിവാഹം, വിവാഹമോചനം തുടങ്ങിയ സിവിൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്രിമിനൽ നടപടിക്രമത്തിലെ ചട്ടങ്ങൾ ഉൾപ്പെടുത്തുന്നതിലെ നിയമവിരുദ്ധത ഉത്തരവാദപ്പെട്ട നിയമജ്ഞർ ചൂണ്ടിക്കാണിച്ചെങ്കിലും ബില്ലിലെ വിവാദ വ്യവസ്ഥകളുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ ചെയ്തത്. പാർലമെന്റിൽ പാസായാൽത്തന്നെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യംപോലും അവഗണിച്ചുകൊണ്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കേന്ദ്രസർക്കാർ ബില്ലിൽ മുറുകെപ്പിടിച്ചു.
ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യത്തോടു മുഖംതിരിച്ച സർക്കാർ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പിന്നീടു ബിൽ വോട്ടിനിടാതെ മുഖംരക്ഷിക്കുകയാണു ചെയ്തത്.
പ്രഫ. റോണി കെ. ബേബി