അനന്തപുരി / ദ്വിജൻ
കേരളം വീണ്ടും ഭ്രാന്താലയമാകുന്നു എന്ന് പരിതപിച്ച് ഇടതുമുന്നണി തീർത്ത വനിതാമതിൽ അവരോടു താത്പര്യമുള്ളവരും അവരിൽ നിന്നു പലതും നേടുന്നവരും ചേർന്നു കെട്ടിത്തീർത്തപ്പോൾ ചരിത്രസംഭവമെന്നു പറഞ്ഞവരും അസാധാരണമായ എന്തെങ്കിലും സംഭവിച്ചതായി കരുതാത്തവരും ഉണ്ട്. ഏതായാലും ഭ്രാന്താലയമല്ലാതാക്കാൻ സർക്കാർ കെട്ടിയ മതിലിന്റെ പിറ്റേന്നു കേരളം ശരിക്കും ഭ്രാന്താലയമായി. ആക്രോശങ്ങളും അട്ടഹാസങ്ങളും അതിക്രമങ്ങളും കണ്ടു രണ്ടു ദിവസമെങ്കിലും ജനം ഭയന്നു.
അങ്ങനെ സർക്കാർ കെട്ടുന്ന മതിലിനെക്കുറിച്ച് "ഈ മതിൽ കേരളത്തെ നാളെ മുതൽ ചെകുത്താന്റെ നാടാക്കും’ എന്ന നായർ സർവീസ് സൊസൈറ്റി നേതാവ് ജി. സുകുമാരൻ നായർ പ്രവചിച്ചതാണു ശരിയാകുന്നതെന്നു ജനം കണ്ടു. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടെങ്കിൽ കേരളം ശരിക്കും ഭ്രാന്താലയമാകും എന്നു ഭയപ്പെടുന്നവർ ഏറെയുണ്ട്.
ബിജെപി ചെറിയ മീനല്ല
ഇന്നലെവരെ സിപിഎം മാത്രം നടത്തിയിരുന്ന ഭ്രാന്തൻ പ്രവൃത്തികൾ അതിലും ഭീകരമായി നടത്താൻ തങ്ങൾക്കാവുമെന്ന് ഒന്നരദിവസം ദീർഘിച്ച ഒരു ഹർത്താലിലൂടെ ഒരു പാർട്ടി കൂടി തെളിയിക്കുന്നു. ശബരിമല കർമസമിതി എന്ന പേരിലാണ് എല്ലാം നടന്നതെങ്കിലും ആരാണ് എല്ലാം നടത്തിയതെന്നതിൽ ആർക്കും സംശയമില്ല. അടിച്ചു ജയിക്കുന്നവരെ അടിക്കാൻ ആരെങ്കിലും വരുന്നതിൽ പലരും സന്തോഷിക്കുന്നത് അടിയോടുള്ള സ്നേഹം കൊണ്ടല്ല. അങ്ങനെ ജയിച്ചു വാഴുന്നവരോടുള്ള അമർഷം കൊണ്ടാണ്. കണ്ണൂരിൽ ഒതുങ്ങിനിന്ന കലാപം കേരളം മുഴുവൻ വ്യാപിച്ചിരിക്കുന്നു.
പോലീസിന് ഒന്നും ചെയ്യാനാവില്ലെന്നും വ്യക്തം. സർക്കാരിനെ സഹായിക്കാൻ പോലും ശരിക്കും സാധിക്കുന്നില്ല. ഹർത്താൽ ദിനത്തിൽ കട തുറക്കാൻ വ്യാപാരികൾക്കെന്നല്ല, നിരത്തിലൂടെ യാത്ര ചെയ്യാൻ സാധാരണക്കാരനു പോലും സംരക്ഷണം കൊടുക്കാൻ പോലീസിനാവില്ലെന്നു വ്യക്തമായി.ആ പോലീസ് ശബരിമല താണ്ടാനെത്തിയ വനിതാ ആക്ടിവിസ്റ്റുകൾക്കു സംരക്ഷണം കൊടുക്കാൻ കാണിച്ചതിന്റെ പകുതി ശ്രദ്ധ ക്രമസമാധാന പാലനത്തിൽ കാണിച്ചെങ്കിൽ എന്നു ജനം സങ്കടപ്പെട്ടു. കട തുറക്കാൻ സാഹസികമായ തന്റേടത്തോടെ വന്ന വ്യാപാരികൾക്കു പോലും കട അടച്ചു പോകേണ്ടി വന്നു.
അതിനിടയിലും ഹിന്ദുക്കളും സർക്കാരും തമ്മിലുള്ള സമരത്തിൽ ഇടപെട്ട് സംഭവം ജാതീയമാക്കാൻ ചില മതതീവ്രവാദ സംഘടനകൾ ശ്രമിച്ചു. വർഗീയ ശക്തികളുടെ വളർച്ചയുടെ അപകടകരമായ സൂചനയാണത്. ഭ്രാന്തന്മാർക്കു വിലസാൻ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഹർത്താൽ ദിനത്തിൽ ജാതി നോക്കി കടകൾ സംരക്ഷിക്കാൻ വരുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കണം. അവരും ഭ്രാന്തൻ പ്രവൃത്തിയിലാണ്.
ചതിക്കപ്പെട്ടെന്ന തോന്നൽ
കേരളം ഭ്രാന്താലയമാകാൻ പോകുന്നേ എന്നു പറഞ്ഞു മതിൽ കെട്ടിയ അന്നു രാത്രിയിൽ കനത്ത പോലീസ് സുരക്ഷയിൽ രണ്ടു യുവതികളെ ഇരുമുടിക്കെട്ടുപോലും ഇല്ലാതെ ശബരിമലയിൽ കയറ്റി പോലീസ് ഹിന്ദുവിശ്വാസികളുടെ മനസിൽ വല്ലാത്ത മുറിവുണ്ടാക്കി. മതിലുകെട്ടാൻ മുഖ്യമന്ത്രിയുടെ ഒപ്പംനിന്ന വെള്ളാപ്പള്ളി നടേശൻ പോലും പറഞ്ഞു കൊടുംചതിയാണ് നടത്തിയതെന്ന്. അതായത് അദ്ദേഹത്തിന്റെ സംഘടനയിലുള്ളവരിലും നല്ല പങ്ക് ഈ ആചാരലംഘനത്തിൽ വല്ലാതെ മുറിവേറ്റിരിക്കുന്നു എന്ന്.
മുറിവേറ്റവരുടെ പ്രതിഷേധ പ്രകടനങ്ങളെ പോലീസിനെക്കൊണ്ട് നേരിടാതെ സഖാക്കളെ ഇറക്കി നേരിട്ടതുമൂലം പൊതുനിരത്തുകൾ യുദ്ധക്കളമായി. സഖാക്കളും വിശ്വാസികളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ പരിക്കേറ്റവർ ധാരാളം. മാധ്യമ പ്രവർത്തകർ പോലും ആക്രമിക്കപ്പെട്ടു.
കരിദിനത്തിലെ കാറിടി
കോണ്ഗ്രസ് ആചരിച്ച കരിദിനത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്തു കോണ്ഗ്രസുകാരെ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന പോലീസ് വാഹനം ഇടിച്ചു. കോണ്ഗ്രസുകാർ ഇടിയും കൊണ്ട് ആശുപത്രിയിലേക്കുപോയി. പ്രതിഷേധ പ്രസ്താവനയും ഇറക്കി. മുഖ്യമന്ത്രിയുടെ പാർട്ടിക്കാർക്കായിരുന്നു അതു സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ ഇന്നത്തെ സ്ഥിതി? കുട്ടിസഖാക്കൾ നാട്ടിലാകെ അരാജകത്വം അഴിച്ചു വിടില്ലായിരുന്നോ? മുഖ്യമന്ത്രി കാറിടിച്ചു കൊല്ലാൻ നോക്കുന്നു എന്നാകില്ലായിരുന്നോ മുദ്രാവാക്യം?
അപകടത്തിൽ സംഭവിച്ചതാവാം. കരിങ്കൊടി കാണിക്കുന്നത് ശരിയല്ലെന്നും പറയാം. പണ്ടു പ്രീഡിഗ്രി ബോർഡ് സമരം നടന്നപ്പോൾ അക്കാലത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന എം. വിജയകുമാർ ഒറ്റയ്ക്ക് അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബിന്റെ കാറിനു മുന്നിൽ ചാടി മന്ത്രിയെ തടഞ്ഞത് പലരും ഓർക്കുന്നുണ്ടാവണം. കോഴിക്കോട്ടു വച്ച് സിപിഎം സഖാക്കൾ മന്ത്രിമാരെ കരിഓയിൽ ഒഴിച്ചതും മറന്നിട്ടുണ്ടാവില്ല. കോണ്ഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പൊതു ചടങ്ങിൽ വച്ച് സഖാക്കൾ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചത് മറന്നുപോയോ? അതിനെല്ലാം പകരമായി അവരാരും തെരുവിലിറങ്ങി പാർട്ടി നേതാക്കളെയോ സമരം ചെയ്യുന്നവരെയോ നേരിട്ടില്ല. പോലീസാണു നടപടികൾ എടുത്തത്.
അത്തരം നേരിടലുകൾ അസാധ്യമല്ലെന്ന് ഇന്നു ബിജെപിക്കാർ തെളിയിക്കുന്നു. അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് അവർ കാണിച്ചു തരുന്നു. ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്ന സമരത്തിൽ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് അനുഭാവിയായ ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിനുള്ളിൽ വച്ച് ആക്രമിച്ചു സഖാക്കൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സിച്ചു തിരിച്ചുവന്ന് ജോലിയിലെത്തിയ അവരെ പിന്നീടുവന്ന ഇടതു സർക്കാരിന്റെ കാലത്ത് ഓടിച്ചത് മലബാറിന്. അത്തരം പ്രവൃത്തികൾക്ക് അതേ നാണയത്തിൽ ബിജെപി തിരിച്ചടിക്കുന്പോൾ മുമ്പു തിരിച്ചടിക്കാനാവാതെ സഹിച്ചവരെല്ലാം സന്തോഷിക്കുന്നുണ്ടാവും.
ഇരട്ടത്താപ്പ്
സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ നിയമസഭയിൽ കാണിച്ച ഭ്രാന്തുകൾ ജനം കണ്ടിട്ടുണ്ട്. അവർ ഇപ്പോഴത്തെ പ്രതിപക്ഷം കാണിക്കുന്ന ഭ്രാന്തുകളെ അപലപിക്കുന്നതു കാണുന്പോൾ ജനത്തിന് ആശ്ചര്യം തോന്നുന്നു. കെ.എം. മാണിയുടെ 13 -ാം ബജറ്റ് ദിനത്തിൽ അന്നത്തെ പ്രതിപക്ഷം നിയമസഭയിൽ കാണിച്ചത് എന്തായിരുന്നു? മന്ത്രിമാരെ ആക്രമിച്ചു. സംരക്ഷണം കൊടുത്തവർക്കെതിരേ സ്ത്രീപീഡനത്തിനുപോലും കേസ് കൊടുത്തു. ഒരു വനിതാനേതാവ് മന്ത്രിയുടെ അടുത്തെത്താൻ നടത്തിയ ശ്രമത്തിൽ ഒരു കോണ്ഗ്രസ് എംഎൽഎയെ കടിച്ചു പരിക്കേൽപ്പിച്ചു.
ലീഗ് നേതാവ് എം.കെ. മുനീർ സർക്കാർ മതിലിനെ വർഗീയ മതിൽ എന്ന് വിളിച്ചതിനെച്ചൊല്ലി ഉണ്ടായ വിവാദം മൂത്തപ്പോൾ സിപിഎം നിയമസഭയിൽ പെരുമാറിയതു പോലെ അന്ന് ജനാധിപത്യമുന്നണിക്കാർ പെരുമാറിയിരുന്നെങ്കിൽ നിയമസഭയിൽ എന്തുണ്ടാകുമായിരുന്നു? നിയമസഭയിൽ ബിജെപിക്കാർ കൂടുതലായി എത്തിയാൽ അത്തരത്തിലുള്ള ധാർഷ്ട്യത്തിന് അതേ നാണയത്തിലുള്ള മറുപടി കിട്ടുമെന്ന് ഹർത്താൽ ദിനത്തിലെ സംഭവങ്ങൾ കാണിച്ചു തരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം ഇരുന്ന് അവശനായി ആശുപത്രിയിലേക്കു മാറ്റിയ ബിജെപി നേതാവ് ശിവരാജനെ സഖാക്കൾ ആശുപത്രിയിൽ ആക്രമിച്ചു. സർക്കാരിനെതിരെ സത്യഗ്രഹം നടത്തുന്നവരെ സഖാക്കളെ ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നത് ആദ്യമല്ല. 1987 ലെ നായനാർ സർക്കാരിന്റെ കാലത്ത് സമരം നടത്തിയ മെഡിക്കൽ വിദ്യാർഥികളെ അങ്ങനെയാണ് സെക്രട്ടേറിയറ്റ് കവാടത്തിൽ നിന്ന് ഓടിച്ചത്. യൂത്തുകോണ്ഗ്രസുകാരുടെ സമരപ്പന്തലിലും ഡിഫി ആക്രമണം നടത്തിയിട്ടുണ്ട്. ബിജെപിക്കാരെ ആക്രമിച്ചാൽ അവരും തിരിച്ചടിക്കും. അങ്ങനെ ആക്രമണമാകും. കേരളം ഭ്രാന്താലയവും ആവും.
സംഘപരിവാർ
സഖാക്കൾ കാണിക്കുന്ന ഭ്രാന്തിനെല്ലാം കൂട്ടുനിൽക്കാത്തവർ സംഘപരിവാറാണെന്നു പറഞ്ഞ് തടിതപ്പുകയാണു സിപിഎം. അങ്ങനെ കുറെപ്പേരെ അദ്ദേഹം സംഘപരിവാറാക്കുന്നുണ്ട് . പണ്ട് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറഞ്ഞതുപോലാണത്. അവരിൽ പലരും സംഘപരിവാറല്ല. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരെ സഹിക്കാനാവാതെ അവരുടെ സഹായം തേടുന്നവരാണ്.
ശബരിമല ഹൈന്ദവരുടെ പുണ്യസങ്കേതമാണ്. തീർഥാടന കേന്ദ്രം. അങ്ങനെ കരുതാത്തവരും ഹൈന്ദവരിൽ ഉണ്ടാവാം. എന്നാൽ കരുതുന്നവരാണു കൂടുതൽ. അവരുടെ വിശ്വാസം അനുസരിച്ച് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾ അവിടെ ദർശനം നടത്തുന്നതു ശരിയല്ല. സുപ്രീംകോടതി കേവലം ലിംഗനീതിയുടെ മാത്രം അടിസ്ഥാനത്തിൽ വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ പുറപ്പെടുവിച്ച ഒരു വിധി, നിരീശ്വരവാദികളുടെ സർക്കാർ ദൈവവിശ്വാസം നശിപ്പിക്കുന്നതിനുള്ള അജൻഡയുടെ ഭാഗമാക്കി. അവിടം ഒരു വിനോദസഞ്ചാര കേന്ദ്രം പോലെ ആർക്കും വരാനും എന്തും ചെയ്യാനുമുള്ള ഇടമാക്കി പരിണമിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതുപോലുണ്ട്. ജഡായുപാറപോലെ ഒന്നല്ല ശബരിമല. ദൈവവിശ്വാസം ഇല്ലാത്തവർ ദൈവവിശ്വാസവും ആചാരങ്ങളും സംബന്ധിച്ച കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനെ ഭ്രാന്തെന്ന് വിളിക്കാമോ?
ഇടത് കാപട്യം
നവോത്ഥാനത്തെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും വനിതകളുടെ സുരക്ഷയെപ്പറ്റിയും മതേതരത്വത്തെക്കുറിച്ചും ഒക്കെ സിപിഎം നടത്തുന്ന മുറവിളികൾ പോലും അധരവ്യായാമം മാത്രമാകുന്നില്ലേ എന്നു സംശയം.
ക്രിസ്മസ് നാളിൽ കാരൾ പാടി നടന്നവരെ പള്ളിയിൽ വീട്ടുതടങ്കലിലാക്കിയ സഖാക്കൾക്ക് സംഘപരിവാറുകാരെ കുറ്റം പറയാൻ എന്തു ധാർമികത? ഇതാണോ മതേതരത്വം?ഹർത്താൽ അനുകൂലികളെ ഓടി നടന്ന് അറസ്റ്റ് ചെയ്യുന്ന പോലീസ് എന്തേ ആ വിശ്വാസികൾക്ക് സംരക്ഷണം കൊടുക്കുന്നില്ല?
വനിതകൾക്കായി മതിൽ കെട്ടിയ പാർട്ടിയിൽ ഉണ്ടായ പരാതിയിലെ നടപടി സംശയം വിതയ്ക്കുന്നതാണ് . പാർട്ടിക്കു പുറത്ത് പോലീസിൽ പരാതി കൊടുക്കാൻ പാർട്ടിക്കാരിക്കും ഭയമാണ്.
കോട്ടയത്തു നാട്ടകം കോളജിലെ രണ്ടു ദളിത് വിദ്യാർഥിനികൾ കുട്ടിസഖാക്കളുടെ ആക്രമണത്തെക്കുറിച്ച് പണ്ടു കൊടുത്ത പരാതിക്കും നടപടി ഇല്ല. പോലീസ് മൊഴിയെടുക്കാൻ പോലും തയാറാകുന്നില്ല എന്നായിരുന്നു ആ പെണ്കുട്ടികളുടെ പരാതി.
പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പലായിരുന്ന വനിതയോട് എസ്എഫ്ഐക്കാർ കാണിച്ച ആദരവും എല്ലാവരും ഓർക്കുന്നു. പ്രിൻസിപ്പൽ വിടപറഞ്ഞ അന്ന് കോളജ് മുറ്റത്ത് പ്രിൻസിപ്പലിനു റീത്ത് സമർപ്പിച്ചാണ് സ്ത്രീകളെ ആദരിക്കുന്നതിന് മാതൃക കാണിച്ചത്. ആ വനിതയും ദളിതയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ വനിതാ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച് എസ്എഫ്ഐക്കാർ സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിച്ചത് കേരളത്തിലെ പൊതു സമൂഹമാകെ കണ്ടതാണ്.
ഏറ്റവും തിളങ്ങുന്ന ഉദാഹരണം കേരള സർവകലാശാലയിലെ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറോട് കാണിച്ച ആദരവാണ്. വിജയലക്ഷ്മി ടീച്ചറെ ഓഫീസിൽ മൂന്നു മണിക്കുർ തടഞ്ഞുവച്ച് അപമാനിച്ചു ബുദ്ധിമുട്ടിച്ചത് ഡിവൈഎഫ്ഐയുടെ ഇപ്പോഴത്തെ സെക്രട്ടറി റഹീമിന്റെ നേതൃത്വത്തിൽ. എന്തായിരുന്നു കാരണം? സർവകലാശാല യൂണിയനു കൊടുത്ത 22 ലക്ഷം രൂപയുടെ കണക്ക് തരാതെ ശേഷം പണം കൊടുക്കില്ലെന്ന് ടീച്ചർ നിലപാടെടുത്തു.
അമിത്ഷാ കളി കാണുന്നു
സഖാക്കളുടെ ധിക്കാരം കാണുന്ന, ഒരു പാർട്ടിയോടും കൂറില്ലാത്തവർ പോലും ബിജെപിക്കാർ നടത്തുന്ന തിരിച്ചടികളെ ന്യായീകരിക്കുന്നു. കളിച്ചുകളിച്ചു സഖാക്കൾ സംഘപരിവാറിന് ജനസമ്മതി ഉണ്ടാക്കുകയാണ്. എല്ലാം വളർന്നു വരുന്പോൾ ഇനി ക്രമസമാധാനത്തകർച്ചയുടെ പേരിൽ 1959ലെപ്പോലെ കേന്ദ്രം കേരള സർക്കാരിനെ പിരിച്ചുവിടുക കൂടി ചെയ്താൽ കേരളത്തിൽ അരാജകത്വം എന്ന് അഭിഭാഷകൻ കൂടിയായ ബിജെപി നേതാവ് ശ്രീധരൻ പിള്ള പറഞ്ഞതും ഗവർണർ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രിയോട് റിപ്പോർട്ട് ചോദിച്ചതും ഒക്കെ സൂചനയാവാം. കേന്ദ്രം ഭരിക്കുന്നത് ബിജെപിയും അവരുടെ പാർട്ടിയെ നയിക്കുന്നത് അമിത് ഷായുമാണ് എന്ന് ഓർക്കുന്നത് നല്ലത്.
നാടിനെ യുദ്ധക്കളമാക്കുന്ന ഇടതുമുന്നണിയെയും എൻഡിഎയും നിലയ്ക്കുനിർത്തി നാടിനെ രക്ഷിക്കാൻ ജനാധിപത്യമുന്നണിയെ വിളിക്കൂ എന്നു ജനം അറിയാതെ ചിന്തിച്ചുപോകുമോ എന്നാണു കാണാനുള്ളത്.
കേരളം വീണ്ടും ഭ്രാന്താലയമാകുന്നു എന്ന് പരിതപിച്ച് ഇടതുമുന്നണി തീർത്ത വനിതാമതിൽ അവരോടു താത്പര്യമുള്ളവരും അവരിൽ നിന്നു പലതും നേടുന്നവരും ചേർന്നു കെട്ടിത്തീർത്തപ്പോൾ ചരിത്രസംഭവമെന്നു പറഞ്ഞവരും അസാധാരണമായ എന്തെങ്കിലും സംഭവിച്ചതായി കരുതാത്തവരും ഉണ്ട്. ഏതായാലും ഭ്രാന്താലയമല്ലാതാക്കാൻ സർക്കാർ കെട്ടിയ മതിലിന്റെ പിറ്റേന്നു കേരളം ശരിക്കും ഭ്രാന്താലയമായി. ആക്രോശങ്ങളും അട്ടഹാസങ്ങളും അതിക്രമങ്ങളും കണ്ടു രണ്ടു ദിവസമെങ്കിലും ജനം ഭയന്നു.
അങ്ങനെ സർക്കാർ കെട്ടുന്ന മതിലിനെക്കുറിച്ച് "ഈ മതിൽ കേരളത്തെ നാളെ മുതൽ ചെകുത്താന്റെ നാടാക്കും’ എന്ന നായർ സർവീസ് സൊസൈറ്റി നേതാവ് ജി. സുകുമാരൻ നായർ പ്രവചിച്ചതാണു ശരിയാകുന്നതെന്നു ജനം കണ്ടു. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടെങ്കിൽ കേരളം ശരിക്കും ഭ്രാന്താലയമാകും എന്നു ഭയപ്പെടുന്നവർ ഏറെയുണ്ട്.
ബിജെപി ചെറിയ മീനല്ല
ഇന്നലെവരെ സിപിഎം മാത്രം നടത്തിയിരുന്ന ഭ്രാന്തൻ പ്രവൃത്തികൾ അതിലും ഭീകരമായി നടത്താൻ തങ്ങൾക്കാവുമെന്ന് ഒന്നരദിവസം ദീർഘിച്ച ഒരു ഹർത്താലിലൂടെ ഒരു പാർട്ടി കൂടി തെളിയിക്കുന്നു. ശബരിമല കർമസമിതി എന്ന പേരിലാണ് എല്ലാം നടന്നതെങ്കിലും ആരാണ് എല്ലാം നടത്തിയതെന്നതിൽ ആർക്കും സംശയമില്ല. അടിച്ചു ജയിക്കുന്നവരെ അടിക്കാൻ ആരെങ്കിലും വരുന്നതിൽ പലരും സന്തോഷിക്കുന്നത് അടിയോടുള്ള സ്നേഹം കൊണ്ടല്ല. അങ്ങനെ ജയിച്ചു വാഴുന്നവരോടുള്ള അമർഷം കൊണ്ടാണ്. കണ്ണൂരിൽ ഒതുങ്ങിനിന്ന കലാപം കേരളം മുഴുവൻ വ്യാപിച്ചിരിക്കുന്നു.
പോലീസിന് ഒന്നും ചെയ്യാനാവില്ലെന്നും വ്യക്തം. സർക്കാരിനെ സഹായിക്കാൻ പോലും ശരിക്കും സാധിക്കുന്നില്ല. ഹർത്താൽ ദിനത്തിൽ കട തുറക്കാൻ വ്യാപാരികൾക്കെന്നല്ല, നിരത്തിലൂടെ യാത്ര ചെയ്യാൻ സാധാരണക്കാരനു പോലും സംരക്ഷണം കൊടുക്കാൻ പോലീസിനാവില്ലെന്നു വ്യക്തമായി.ആ പോലീസ് ശബരിമല താണ്ടാനെത്തിയ വനിതാ ആക്ടിവിസ്റ്റുകൾക്കു സംരക്ഷണം കൊടുക്കാൻ കാണിച്ചതിന്റെ പകുതി ശ്രദ്ധ ക്രമസമാധാന പാലനത്തിൽ കാണിച്ചെങ്കിൽ എന്നു ജനം സങ്കടപ്പെട്ടു. കട തുറക്കാൻ സാഹസികമായ തന്റേടത്തോടെ വന്ന വ്യാപാരികൾക്കു പോലും കട അടച്ചു പോകേണ്ടി വന്നു.
അതിനിടയിലും ഹിന്ദുക്കളും സർക്കാരും തമ്മിലുള്ള സമരത്തിൽ ഇടപെട്ട് സംഭവം ജാതീയമാക്കാൻ ചില മതതീവ്രവാദ സംഘടനകൾ ശ്രമിച്ചു. വർഗീയ ശക്തികളുടെ വളർച്ചയുടെ അപകടകരമായ സൂചനയാണത്. ഭ്രാന്തന്മാർക്കു വിലസാൻ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഹർത്താൽ ദിനത്തിൽ ജാതി നോക്കി കടകൾ സംരക്ഷിക്കാൻ വരുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കണം. അവരും ഭ്രാന്തൻ പ്രവൃത്തിയിലാണ്.
ചതിക്കപ്പെട്ടെന്ന തോന്നൽ
കേരളം ഭ്രാന്താലയമാകാൻ പോകുന്നേ എന്നു പറഞ്ഞു മതിൽ കെട്ടിയ അന്നു രാത്രിയിൽ കനത്ത പോലീസ് സുരക്ഷയിൽ രണ്ടു യുവതികളെ ഇരുമുടിക്കെട്ടുപോലും ഇല്ലാതെ ശബരിമലയിൽ കയറ്റി പോലീസ് ഹിന്ദുവിശ്വാസികളുടെ മനസിൽ വല്ലാത്ത മുറിവുണ്ടാക്കി. മതിലുകെട്ടാൻ മുഖ്യമന്ത്രിയുടെ ഒപ്പംനിന്ന വെള്ളാപ്പള്ളി നടേശൻ പോലും പറഞ്ഞു കൊടുംചതിയാണ് നടത്തിയതെന്ന്. അതായത് അദ്ദേഹത്തിന്റെ സംഘടനയിലുള്ളവരിലും നല്ല പങ്ക് ഈ ആചാരലംഘനത്തിൽ വല്ലാതെ മുറിവേറ്റിരിക്കുന്നു എന്ന്.
മുറിവേറ്റവരുടെ പ്രതിഷേധ പ്രകടനങ്ങളെ പോലീസിനെക്കൊണ്ട് നേരിടാതെ സഖാക്കളെ ഇറക്കി നേരിട്ടതുമൂലം പൊതുനിരത്തുകൾ യുദ്ധക്കളമായി. സഖാക്കളും വിശ്വാസികളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ പരിക്കേറ്റവർ ധാരാളം. മാധ്യമ പ്രവർത്തകർ പോലും ആക്രമിക്കപ്പെട്ടു.
കരിദിനത്തിലെ കാറിടി
കോണ്ഗ്രസ് ആചരിച്ച കരിദിനത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്തു കോണ്ഗ്രസുകാരെ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന പോലീസ് വാഹനം ഇടിച്ചു. കോണ്ഗ്രസുകാർ ഇടിയും കൊണ്ട് ആശുപത്രിയിലേക്കുപോയി. പ്രതിഷേധ പ്രസ്താവനയും ഇറക്കി. മുഖ്യമന്ത്രിയുടെ പാർട്ടിക്കാർക്കായിരുന്നു അതു സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ ഇന്നത്തെ സ്ഥിതി? കുട്ടിസഖാക്കൾ നാട്ടിലാകെ അരാജകത്വം അഴിച്ചു വിടില്ലായിരുന്നോ? മുഖ്യമന്ത്രി കാറിടിച്ചു കൊല്ലാൻ നോക്കുന്നു എന്നാകില്ലായിരുന്നോ മുദ്രാവാക്യം?
അപകടത്തിൽ സംഭവിച്ചതാവാം. കരിങ്കൊടി കാണിക്കുന്നത് ശരിയല്ലെന്നും പറയാം. പണ്ടു പ്രീഡിഗ്രി ബോർഡ് സമരം നടന്നപ്പോൾ അക്കാലത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന എം. വിജയകുമാർ ഒറ്റയ്ക്ക് അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബിന്റെ കാറിനു മുന്നിൽ ചാടി മന്ത്രിയെ തടഞ്ഞത് പലരും ഓർക്കുന്നുണ്ടാവണം. കോഴിക്കോട്ടു വച്ച് സിപിഎം സഖാക്കൾ മന്ത്രിമാരെ കരിഓയിൽ ഒഴിച്ചതും മറന്നിട്ടുണ്ടാവില്ല. കോണ്ഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പൊതു ചടങ്ങിൽ വച്ച് സഖാക്കൾ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചത് മറന്നുപോയോ? അതിനെല്ലാം പകരമായി അവരാരും തെരുവിലിറങ്ങി പാർട്ടി നേതാക്കളെയോ സമരം ചെയ്യുന്നവരെയോ നേരിട്ടില്ല. പോലീസാണു നടപടികൾ എടുത്തത്.
അത്തരം നേരിടലുകൾ അസാധ്യമല്ലെന്ന് ഇന്നു ബിജെപിക്കാർ തെളിയിക്കുന്നു. അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് അവർ കാണിച്ചു തരുന്നു. ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്ന സമരത്തിൽ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് അനുഭാവിയായ ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിനുള്ളിൽ വച്ച് ആക്രമിച്ചു സഖാക്കൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സിച്ചു തിരിച്ചുവന്ന് ജോലിയിലെത്തിയ അവരെ പിന്നീടുവന്ന ഇടതു സർക്കാരിന്റെ കാലത്ത് ഓടിച്ചത് മലബാറിന്. അത്തരം പ്രവൃത്തികൾക്ക് അതേ നാണയത്തിൽ ബിജെപി തിരിച്ചടിക്കുന്പോൾ മുമ്പു തിരിച്ചടിക്കാനാവാതെ സഹിച്ചവരെല്ലാം സന്തോഷിക്കുന്നുണ്ടാവും.
ഇരട്ടത്താപ്പ്
സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ നിയമസഭയിൽ കാണിച്ച ഭ്രാന്തുകൾ ജനം കണ്ടിട്ടുണ്ട്. അവർ ഇപ്പോഴത്തെ പ്രതിപക്ഷം കാണിക്കുന്ന ഭ്രാന്തുകളെ അപലപിക്കുന്നതു കാണുന്പോൾ ജനത്തിന് ആശ്ചര്യം തോന്നുന്നു. കെ.എം. മാണിയുടെ 13 -ാം ബജറ്റ് ദിനത്തിൽ അന്നത്തെ പ്രതിപക്ഷം നിയമസഭയിൽ കാണിച്ചത് എന്തായിരുന്നു? മന്ത്രിമാരെ ആക്രമിച്ചു. സംരക്ഷണം കൊടുത്തവർക്കെതിരേ സ്ത്രീപീഡനത്തിനുപോലും കേസ് കൊടുത്തു. ഒരു വനിതാനേതാവ് മന്ത്രിയുടെ അടുത്തെത്താൻ നടത്തിയ ശ്രമത്തിൽ ഒരു കോണ്ഗ്രസ് എംഎൽഎയെ കടിച്ചു പരിക്കേൽപ്പിച്ചു.
ലീഗ് നേതാവ് എം.കെ. മുനീർ സർക്കാർ മതിലിനെ വർഗീയ മതിൽ എന്ന് വിളിച്ചതിനെച്ചൊല്ലി ഉണ്ടായ വിവാദം മൂത്തപ്പോൾ സിപിഎം നിയമസഭയിൽ പെരുമാറിയതു പോലെ അന്ന് ജനാധിപത്യമുന്നണിക്കാർ പെരുമാറിയിരുന്നെങ്കിൽ നിയമസഭയിൽ എന്തുണ്ടാകുമായിരുന്നു? നിയമസഭയിൽ ബിജെപിക്കാർ കൂടുതലായി എത്തിയാൽ അത്തരത്തിലുള്ള ധാർഷ്ട്യത്തിന് അതേ നാണയത്തിലുള്ള മറുപടി കിട്ടുമെന്ന് ഹർത്താൽ ദിനത്തിലെ സംഭവങ്ങൾ കാണിച്ചു തരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം ഇരുന്ന് അവശനായി ആശുപത്രിയിലേക്കു മാറ്റിയ ബിജെപി നേതാവ് ശിവരാജനെ സഖാക്കൾ ആശുപത്രിയിൽ ആക്രമിച്ചു. സർക്കാരിനെതിരെ സത്യഗ്രഹം നടത്തുന്നവരെ സഖാക്കളെ ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നത് ആദ്യമല്ല. 1987 ലെ നായനാർ സർക്കാരിന്റെ കാലത്ത് സമരം നടത്തിയ മെഡിക്കൽ വിദ്യാർഥികളെ അങ്ങനെയാണ് സെക്രട്ടേറിയറ്റ് കവാടത്തിൽ നിന്ന് ഓടിച്ചത്. യൂത്തുകോണ്ഗ്രസുകാരുടെ സമരപ്പന്തലിലും ഡിഫി ആക്രമണം നടത്തിയിട്ടുണ്ട്. ബിജെപിക്കാരെ ആക്രമിച്ചാൽ അവരും തിരിച്ചടിക്കും. അങ്ങനെ ആക്രമണമാകും. കേരളം ഭ്രാന്താലയവും ആവും.
സംഘപരിവാർ
സഖാക്കൾ കാണിക്കുന്ന ഭ്രാന്തിനെല്ലാം കൂട്ടുനിൽക്കാത്തവർ സംഘപരിവാറാണെന്നു പറഞ്ഞ് തടിതപ്പുകയാണു സിപിഎം. അങ്ങനെ കുറെപ്പേരെ അദ്ദേഹം സംഘപരിവാറാക്കുന്നുണ്ട് . പണ്ട് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറഞ്ഞതുപോലാണത്. അവരിൽ പലരും സംഘപരിവാറല്ല. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരെ സഹിക്കാനാവാതെ അവരുടെ സഹായം തേടുന്നവരാണ്.
ശബരിമല ഹൈന്ദവരുടെ പുണ്യസങ്കേതമാണ്. തീർഥാടന കേന്ദ്രം. അങ്ങനെ കരുതാത്തവരും ഹൈന്ദവരിൽ ഉണ്ടാവാം. എന്നാൽ കരുതുന്നവരാണു കൂടുതൽ. അവരുടെ വിശ്വാസം അനുസരിച്ച് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾ അവിടെ ദർശനം നടത്തുന്നതു ശരിയല്ല. സുപ്രീംകോടതി കേവലം ലിംഗനീതിയുടെ മാത്രം അടിസ്ഥാനത്തിൽ വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ പുറപ്പെടുവിച്ച ഒരു വിധി, നിരീശ്വരവാദികളുടെ സർക്കാർ ദൈവവിശ്വാസം നശിപ്പിക്കുന്നതിനുള്ള അജൻഡയുടെ ഭാഗമാക്കി. അവിടം ഒരു വിനോദസഞ്ചാര കേന്ദ്രം പോലെ ആർക്കും വരാനും എന്തും ചെയ്യാനുമുള്ള ഇടമാക്കി പരിണമിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതുപോലുണ്ട്. ജഡായുപാറപോലെ ഒന്നല്ല ശബരിമല. ദൈവവിശ്വാസം ഇല്ലാത്തവർ ദൈവവിശ്വാസവും ആചാരങ്ങളും സംബന്ധിച്ച കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനെ ഭ്രാന്തെന്ന് വിളിക്കാമോ?
ഇടത് കാപട്യം
നവോത്ഥാനത്തെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും വനിതകളുടെ സുരക്ഷയെപ്പറ്റിയും മതേതരത്വത്തെക്കുറിച്ചും ഒക്കെ സിപിഎം നടത്തുന്ന മുറവിളികൾ പോലും അധരവ്യായാമം മാത്രമാകുന്നില്ലേ എന്നു സംശയം.
ക്രിസ്മസ് നാളിൽ കാരൾ പാടി നടന്നവരെ പള്ളിയിൽ വീട്ടുതടങ്കലിലാക്കിയ സഖാക്കൾക്ക് സംഘപരിവാറുകാരെ കുറ്റം പറയാൻ എന്തു ധാർമികത? ഇതാണോ മതേതരത്വം?ഹർത്താൽ അനുകൂലികളെ ഓടി നടന്ന് അറസ്റ്റ് ചെയ്യുന്ന പോലീസ് എന്തേ ആ വിശ്വാസികൾക്ക് സംരക്ഷണം കൊടുക്കുന്നില്ല?
വനിതകൾക്കായി മതിൽ കെട്ടിയ പാർട്ടിയിൽ ഉണ്ടായ പരാതിയിലെ നടപടി സംശയം വിതയ്ക്കുന്നതാണ് . പാർട്ടിക്കു പുറത്ത് പോലീസിൽ പരാതി കൊടുക്കാൻ പാർട്ടിക്കാരിക്കും ഭയമാണ്.
കോട്ടയത്തു നാട്ടകം കോളജിലെ രണ്ടു ദളിത് വിദ്യാർഥിനികൾ കുട്ടിസഖാക്കളുടെ ആക്രമണത്തെക്കുറിച്ച് പണ്ടു കൊടുത്ത പരാതിക്കും നടപടി ഇല്ല. പോലീസ് മൊഴിയെടുക്കാൻ പോലും തയാറാകുന്നില്ല എന്നായിരുന്നു ആ പെണ്കുട്ടികളുടെ പരാതി.
പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പലായിരുന്ന വനിതയോട് എസ്എഫ്ഐക്കാർ കാണിച്ച ആദരവും എല്ലാവരും ഓർക്കുന്നു. പ്രിൻസിപ്പൽ വിടപറഞ്ഞ അന്ന് കോളജ് മുറ്റത്ത് പ്രിൻസിപ്പലിനു റീത്ത് സമർപ്പിച്ചാണ് സ്ത്രീകളെ ആദരിക്കുന്നതിന് മാതൃക കാണിച്ചത്. ആ വനിതയും ദളിതയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ വനിതാ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച് എസ്എഫ്ഐക്കാർ സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിച്ചത് കേരളത്തിലെ പൊതു സമൂഹമാകെ കണ്ടതാണ്.
ഏറ്റവും തിളങ്ങുന്ന ഉദാഹരണം കേരള സർവകലാശാലയിലെ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറോട് കാണിച്ച ആദരവാണ്. വിജയലക്ഷ്മി ടീച്ചറെ ഓഫീസിൽ മൂന്നു മണിക്കുർ തടഞ്ഞുവച്ച് അപമാനിച്ചു ബുദ്ധിമുട്ടിച്ചത് ഡിവൈഎഫ്ഐയുടെ ഇപ്പോഴത്തെ സെക്രട്ടറി റഹീമിന്റെ നേതൃത്വത്തിൽ. എന്തായിരുന്നു കാരണം? സർവകലാശാല യൂണിയനു കൊടുത്ത 22 ലക്ഷം രൂപയുടെ കണക്ക് തരാതെ ശേഷം പണം കൊടുക്കില്ലെന്ന് ടീച്ചർ നിലപാടെടുത്തു.
അമിത്ഷാ കളി കാണുന്നു
സഖാക്കളുടെ ധിക്കാരം കാണുന്ന, ഒരു പാർട്ടിയോടും കൂറില്ലാത്തവർ പോലും ബിജെപിക്കാർ നടത്തുന്ന തിരിച്ചടികളെ ന്യായീകരിക്കുന്നു. കളിച്ചുകളിച്ചു സഖാക്കൾ സംഘപരിവാറിന് ജനസമ്മതി ഉണ്ടാക്കുകയാണ്. എല്ലാം വളർന്നു വരുന്പോൾ ഇനി ക്രമസമാധാനത്തകർച്ചയുടെ പേരിൽ 1959ലെപ്പോലെ കേന്ദ്രം കേരള സർക്കാരിനെ പിരിച്ചുവിടുക കൂടി ചെയ്താൽ കേരളത്തിൽ അരാജകത്വം എന്ന് അഭിഭാഷകൻ കൂടിയായ ബിജെപി നേതാവ് ശ്രീധരൻ പിള്ള പറഞ്ഞതും ഗവർണർ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രിയോട് റിപ്പോർട്ട് ചോദിച്ചതും ഒക്കെ സൂചനയാവാം. കേന്ദ്രം ഭരിക്കുന്നത് ബിജെപിയും അവരുടെ പാർട്ടിയെ നയിക്കുന്നത് അമിത് ഷായുമാണ് എന്ന് ഓർക്കുന്നത് നല്ലത്.
നാടിനെ യുദ്ധക്കളമാക്കുന്ന ഇടതുമുന്നണിയെയും എൻഡിഎയും നിലയ്ക്കുനിർത്തി നാടിനെ രക്ഷിക്കാൻ ജനാധിപത്യമുന്നണിയെ വിളിക്കൂ എന്നു ജനം അറിയാതെ ചിന്തിച്ചുപോകുമോ എന്നാണു കാണാനുള്ളത്.