ഇന്ത്യക്കാർക്കു പ്രതീക്ഷയായി ബോറിസ് ജോണ്‍സന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം

10:55 PM Nov 11, 2019 | Deepika.com
ലണ്ടൻ: ആരോഗ്യ മേഖലയിലെ വിദേശ പ്രൊഫഷനലുകൾക്ക് വേഗത്തിൽ വിസ ലഭിക്കാൻ സൗകര്യമൊരുക്കുമെന്ന ബോറിസ് ജോണ്‍സന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇന്ത്യ അടക്കമുള്ള രാജ്യക്കാർക്ക് പ്രതീക്ഷ പകരുന്നു. എൻഎച്ച്എസ് നേരിടുന്ന കടുത്ത ആൾക്ഷാമം പരിഹരിക്കാൻ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള പ്രൊഫഷനലുകളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ നേരത്തെ നടത്തിയ പ്രഖ്യാപനങ്ങളിൽ നിന്ന് ഒരു പടി കൂടി കടന്നാണ് ബോറിസ് കൂടുതൽ ഉദാരമായ വിസ നയം വാഗ്ദാനം ചെയ്യുന്നത്. ഓസ്ട്രേലിയയിലെ ബോണസ് പോയിന്‍റ് മാതൃകയായിരിക്കും ഇതിനു സ്വീകരിക്കുക എന്നും ജോണ്‍സണ്‍ പറയുന്നു.

നിലവിൽ ആരോഗ്യ രംഗത്തെ പ്രൊഫഷനലുകൾക്കു ചുമത്തുന്ന വിസ ഫീസ് 928 പൗണ്ടാണ്. ഇത് 464 പൗണ്ടാക്കുമെന്നും വാഗ്ദാനം. രണ്ടാഴ്ചയാണ് വിസ പ്രോസസിംഗിനു പറയുന്ന പരമാവധി സമയം.

സയൻസ്, ടെക്നോളജി, എൻജിനീയറിംഗ് മേഖലയിൽ നിന്നുള്ള വിദഗ്ധരെ വിദേശ രാജ്യങ്ങളിൽ നിന്നു കൂടുതലായി ആകർഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ള വിസ പദ്ധതി ബ്രിട്ടൻ ഇതിനകം തന്നെ പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ