ന്യൂഡൽഹി: മയൂർ വിഹാറിലെ പൊങ്കാല പാർക്കിൽ വ്രതശുദ്ധിയുടെ പുണ്യവുമായി ഭക്ത സഹസ്രങ്ങൾ ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിനൊരുങ്ങുന്നു. പൊങ്കാലക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ചക്കുളത്തുകാവ് ക്ഷേത്ര കാര്യദർശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി ഇത്തവണയും ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരിയോടൊപ്പം മഹോത്സവത്തിൽ പങ്കെടുക്കും. ചക്കുളത്ത് കാവിൽ നിന്നും ജയസൂര്യാ നന്പൂതിരി, ശ്രീകുമാരൻ നന്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ഇത്തവണ പൂജാ കർമ്മങ്ങൾ നടക്കുക..
ശനിയാഴ്ച രാവിലെ 5:15-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാ ദീപാരാധന, 6:45 മുതൽ ശ്രീ രമേശ് ഇളമണ് നന്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടർന്ന് ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയോടെ ആദ്യദിന പരിപാടികൾ സമാപിക്കും..
രണ്ടാം ദിവസമായ ഞായറാാഴ്ച മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര കാര്യദർശിയുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി ഭദ്രദീപം തെളിക്കും. രാവിലെ ഒൻപതിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
9.30ന് വിളിച്ചുചൊല്ലി പ്രാർഥനയ്ക്കുശേഷം ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളൊരുക്കും. രോഹിണി മഹിളാ കലാവേദി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. കൂട്ടികളുടെ വിദ്യാഭിവൃത്തിക്കായി വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ എന്നിവ നടക്കും. തുടർന്ന് അന്നദാനം.
പൊങ്കാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും ബുക്ക് ചെയ്യുന്നതിനായി പ്രത്യേക കൌണ്ടറുകൾ ഒരുക്കും. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, സമീപ പ്രദേശങ്ങളായ ഫരീദാബാദ്, ഇന്ദിരാപുരം, നോയിഡ, ഗുഡ് ഗാവ് എന്നിവിടങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു. അവിടങ്ങളിൽ നിന്നെല്ലാം പൊങ്കാല സന്നിധിയിലേക്ക് ഏരിയ സംഘാടകർ യാത്രാ സൌകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 8130595922, 9810477949
റിപ്പോർട്ട്: പി. എൻ. ഷാജി
ചക്കുളത്തുകാവ് ക്ഷേത്ര കാര്യദർശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി ഇത്തവണയും ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരിയോടൊപ്പം മഹോത്സവത്തിൽ പങ്കെടുക്കും. ചക്കുളത്ത് കാവിൽ നിന്നും ജയസൂര്യാ നന്പൂതിരി, ശ്രീകുമാരൻ നന്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ഇത്തവണ പൂജാ കർമ്മങ്ങൾ നടക്കുക..
ശനിയാഴ്ച രാവിലെ 5:15-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാ ദീപാരാധന, 6:45 മുതൽ ശ്രീ രമേശ് ഇളമണ് നന്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടർന്ന് ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയോടെ ആദ്യദിന പരിപാടികൾ സമാപിക്കും..
രണ്ടാം ദിവസമായ ഞായറാാഴ്ച മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര കാര്യദർശിയുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി ഭദ്രദീപം തെളിക്കും. രാവിലെ ഒൻപതിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
9.30ന് വിളിച്ചുചൊല്ലി പ്രാർഥനയ്ക്കുശേഷം ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളൊരുക്കും. രോഹിണി മഹിളാ കലാവേദി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. കൂട്ടികളുടെ വിദ്യാഭിവൃത്തിക്കായി വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ എന്നിവ നടക്കും. തുടർന്ന് അന്നദാനം.
പൊങ്കാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും ബുക്ക് ചെയ്യുന്നതിനായി പ്രത്യേക കൌണ്ടറുകൾ ഒരുക്കും. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, സമീപ പ്രദേശങ്ങളായ ഫരീദാബാദ്, ഇന്ദിരാപുരം, നോയിഡ, ഗുഡ് ഗാവ് എന്നിവിടങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു. അവിടങ്ങളിൽ നിന്നെല്ലാം പൊങ്കാല സന്നിധിയിലേക്ക് ഏരിയ സംഘാടകർ യാത്രാ സൌകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 8130595922, 9810477949
റിപ്പോർട്ട്: പി. എൻ. ഷാജി