സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ഹിന്ദിഹൃദയഭൂമിയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ തുടർച്ച ഉത്തർപ്രദേശിലും ഉറപ്പാണ്. അതിന്റെ വ്യാപ്തി പരമാവധി കുറയ്ക്കാനുള്ള പരിശ്രമം പാർട്ടി തുടങ്ങിക്കഴിഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുണ്ടാക്കിയ നേട്ടം യുപിയിലും ഗുണകരമാക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, ഇവിടെ തങ്ങളാണ് അധികാരികളെന്ന് എസ്പിയും ബിഎസ്പിയും പ്രഖ്യാപിച്ചുകഴിഞ്ഞു.
2014ൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറാൻ നരേന്ദ്ര മോദിക്കു കളമൊരുക്കിയത് ഉത്തർപ്രദേശാണ്. ഇവിടെ അടിതെറ്റിയാൽ 2019ൽ വിജയം ആവർത്തിക്കാൻ ബിജെപിക്കാവില്ല. യുപിയിൽ ബിജെപിയെ തളച്ചാൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിനും വഴിയൊരുങ്ങും. 2019ലെ ഏറ്റവും നിർണായക സംസ്ഥാനമായി ഉത്തർ പ്രദേശ് മാറിക്കഴിഞ്ഞു.
യോഗി ആദിത്യനാഥിന്റെ ഭരണം പ്രതീക്ഷിച്ചപോലെ ജനപ്രിയമല്ല. അയോധ്യയും പശുക്ഷേമവും അടക്കമുള്ള തീവ്രഹിന്ദുത്വ വിഷയങ്ങൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിൽ ക്ലച്ച് പിടിച്ചില്ല. യുപിയിൽ എത്രമാത്രം ചലനമുണ്ടാക്കുമെന്നതിൽ സംശയം ഉയരുന്നുമുണ്ട്. എസ്പിയും ബിഎസ്പിയും കൂട്ടുകൂടിക്കഴിഞ്ഞു. ഗോരക്പുരിലും ഫൂൽപുരിലും ഇതിന്റെ ഫലം കണ്ടതാണ്.
കോൺഗ്രസ്മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം ദിവാസ്വപ്നമായി. കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ബിജെപിയെ ഞെട്ടിക്കുകയും ചെയ്തു. ജാതിസമവാക്യങ്ങളിൽ മാറ്റമുണ്ടാകുന്നുമുണ്ട്. എല്ലാംകൂടി ബിജെപിക്ക് കടമ്പകൾ ഏറുകയാണ്. 2019 പ്രവചനാതീതമാവുകയും ചെയ്യുന്നു.
ഭായി, ബഹൻ
ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഇതുവരെ പരസ്പരം പോരടിച്ചിരുന്ന മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മായാവതിയും ഭായിയും ബഹനുമായിട്ട് കുറച്ചുനാളായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാപ്പരായപ്പോഴും ഭിന്നത മറന്നില്ല. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലാണ് പാഠം പഠിച്ചത്. ഗോരക്പുർ, ഫൂൽപുർ ഉപതെരഞ്ഞെടുപ്പുകളിൽ കൂട്ടുചേർന്ന് ബിജെപിയെ മലർത്തിയടിച്ചു. ഈ ആവേശത്തിലാണ് ഇപ്പോൾ കൂട്ടുകെട്ട് ഉറപ്പിച്ചിരിക്കുന്നത്. അജിത് സിംഗിന്റെ ആർഎൽഡിയും സഖ്യത്തിൽ ചേർന്നു. സീറ്റ് വീതംവയ്പും കഴിഞ്ഞു. ബിഎസ്പി-38, എസ്പി- 37, ആർഎൽഡി- മൂന്ന്. കോൺഗ്രസിന്റെ രണ്ടു സിറ്റിംഗ് സീറ്റുകളായ അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കില്ല.
കോൺഗ്രസിനെക്കൂടി കൂട്ടി വിശാലസഖ്യമുണ്ടാക്കാൻ താത്പര്യമില്ലെന്നു പറയാതെ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് വേണ്ടത്ര പരിഗണന നൽകിയില്ലെന്നതാണു കാരണം. ഇവിടെ കോൺഗ്രസിനെക്കൂടി കൂട്ടിയാൽ നഷ്ടമേ ഉണ്ടാകൂവെന്നും മൂവരും കണക്കുകൂട്ടുന്നു. തങ്ങളുടെ വോട്ട് ബാങ്കുകളിൽ കോൺഗ്രസ് കണ്ണുവയ്ക്കേണ്ടെന്ന സന്ദേശംകൂടിയാണ് ഇവർ നൽകുന്നത്. കോൺഗ്രസിന്റെ തിരിച്ചുവരവിലുള്ള ഉത്കണ്ഠയാണ് തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കാൻ അഖിലേഷ് യാദവിനേയും മായാവതിയേയും പ്രേരിപ്പിച്ചത്.
കരുത്തുകാട്ടാൻ കോൺഗ്രസ്
യുപിയിൽ അടിത്തറ നഷ്ടപ്പെട്ട കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണു മൂന്നു സംസ്ഥാനങ്ങളിലെ വിജയം. കർഷകരും ദളിതരും ന്യൂനപക്ഷങ്ങളും മാത്രമല്ല സവർണരുടെവരെ പിന്തുണ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസിപ്പോൾ. യുപിയിലെ ജാതിസമവാക്യങ്ങളിൽ എങ്ങനെ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണ് ഇപ്പോൾ പാർട്ടി നടത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയുമായി കൂട്ടുകൂടിയ കോൺഗ്രസിനു വലിയ നേട്ടമുണ്ടായില്ല. എന്നാൽ, ഒറ്റയ്ക്കു മത്സരിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിജയിക്കുകയും ചെയ്തു. യുപിയിലും ഈ മാതൃക പിന്തുടരണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. എന്നാൽ, ബിജെപിയുമായി അകൽച്ചയിലായ അപ്നാ ദളിനെ കൂട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിഹാറിൽ ഉപേന്ദ്ര കുശ്വാഹ എൻഡിഎ വിട്ടതുപോലെ അപ്നാ ദളിനേയും അടർത്തിമാറ്റാനുള്ള നീക്കം നടക്കുന്നു. അപ്നാ ദളിന്റെ അതൃപ്തി അനുദിനം കൂടിവരുകയാണ്.
സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേത്തിയിലും ഒതുങ്ങാതെ കരുത്തുകാട്ടാനാണു കോൺഗ്രസ് പരിശ്രമിക്കുന്നത്. പിന്നോക്കവിഭാഗങ്ങളിൽ കടന്നുകയറി സ്വാധീനം വിപുലപ്പെടുത്താൻ പാർട്ടി തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പിന്നോക്ക വിഭാഗങ്ങൾക്കായുള്ള എഐസിസി നാഷണൽ കോ-ഓർഡിനേറ്റർ അനിൽ സയ്നിയുടെ നേതൃത്വത്തിലാണ് പിന്നോക്ക വിഭാഗങ്ങളെ സംഘടിപ്പിക്കുന്നത്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, ബൂത്ത് തലങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനാണു തീരുമാനം.
പിന്നോക്ക വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നിരവധി പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽനിന്നുള്ള നേതാക്കളെ പ്രോത്സാഹിപ്പിക്കണമെന്നും എഐസിസി കർശന നിർദേശം നൽകിയിട്ടുണ്ട്. സയ്നിയെ കൂടാതെ പിസിസി വൈസ്പ്രസിഡന്റ് ഛൗട്ടലാൽ ഛൗരഹ, ലക്നൗ ജില്ലാ പ്രസിഡന്റ് ഗൗരവ് ഛൗധരി തുടങ്ങിയ നേതാക്കൾക്കും പിന്നോക്ക വിഭാഗങ്ങളെ സംഘടിപ്പിക്കാനുള്ള ചുമതല നൽകിയിട്ടുണ്ട്.
മാറുന്ന ജാതിസമവാക്യങ്ങൾ
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രവിജയമാണ് ബിജെപി യുപിയിൽ നേടിയത്. 80ൽ 73 ലോക്സഭാ സീറ്റുകളും 403ൽ 325 നിയമസഭാ സീറ്റുകളും ബിജെപി മുന്നണി നേടി. 71 -ഉം 312 -ഉം ആണു ബിജെപിക്കു മാത്രം കിട്ടിയ സീറ്റുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 42.30 ശതമാനം വോട്ട് നേടിയ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 39.7 ശതമാനം വോട്ട് ലഭിച്ചു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും സീറ്റുകൾ കുറഞ്ഞെങ്കിലും ബിഎസ്പി, എസ്പി, ആർഎൽഡി എന്നിവയുടെ വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല. അതിനാൽ 2019ൽ മൂവരും ചേർന്നാൽ 46 ശതമാനത്തോളം വോട്ട് ലഭിക്കും. ഇതാണ് ബിജെപിയെ അങ്കലാപ്പിലാക്കുന്നത്. ദളിതരാണ് ബിഎസ്പിയുടെ വോട്ട് ബാങ്ക്. യാദവരും മുസ്ലിംകളും എസ്പിയെ പിന്തുണയ്ക്കുന്നു. ഇവരെ ലക്ഷ്യം വയ്ക്കാതെ കോൺഗ്രസ് ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി ബിജെപിയുടെ പതനം ഉറപ്പിക്കണമെന്നാണ് അഖിലേഷും മായാവതിയും ആഗ്രഹിക്കുന്നത്.
മുന്നോക്കവിഭാഗങ്ങൾക്കു ബിജെപിയോടു പഴയതുപോലെ മമതയില്ല. ഷീല ദീക്ഷിതിനെപ്പോലുള്ള നേതാക്കളെ വീണ്ടും കളത്തിലിറക്കി കോൺഗ്രസ് ബ്രാഹ്മണ, ഠാക്കൂർ വിഭാഗങ്ങളുടെ പിന്തുണ നേടണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിനുവേണ്ട സീറ്റുകളുടെ പകുതി കോൺഗ്രസ് നേടുകയും ബാക്കി പ്രാദേശിക പാർട്ടികൾ നേടുകയും ചെയ്ത് ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്ന തന്ത്രമാണ് അഖിലേഷിന്റേയും മായാവതിയുടേയും മനസിലുള്ളത്.
എന്നാൽ, മുന്നോക്ക വിഭാഗത്തിന്റെ മാത്രമല്ല ദളിതരുടേയും മുസ്ലിംകളുടേയും പിന്തുണ കൂടി നേടാനുള്ള അനുകൂല സാഹചര്യമാണ് നിലവിൽ യുപിയിലുള്ളത് എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അങ്ങനെവന്നാൽ കൂടുതൽ സീറ്റുകൾ ഉറപ്പാണെന്നും പാർട്ടി കണക്കുകൂട്ടുന്നു.
ബിജെപിയുടെ തന്ത്രങ്ങൾ
ഇളകാത്ത കോട്ടകളെന്നു കരുതിയിരുന്ന മധ്യപ്രദേശും ഛത്തീസ്ഗഡും വീണതോടെ ഉത്തർപ്രദേശിലെ ബിജെപിയിലും അങ്കലാപ്പേറുന്നുണ്ട്. വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ മോദിക്കു പല കണക്കുകൂട്ടലുമുണ്ടായിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായി. ഭരണം കാര്യക്ഷമമല്ലെന്ന വിമർശനം രൂക്ഷമാണ്. ക്രമസമാധാനം തകർന്നെന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാനാവുന്നില്ല. ആൾക്കൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ ജീവനെടുക്കുന്നതുവരെ എത്തിനിൽക്കുന്നു. ഇനിയുള്ളത് അയോധ്യയും സംവരണവുമാണ്.
അയോധ്യവിഷയത്തിൽ സുപ്രീംകോടതിയാണു വിലങ്ങുതടി. ഒബിസിക്കുള്ള സംവരണത്തിൽ ഓരോ വിഭാഗത്തിനുമുള്ള സംവരണം നിശ്ചയിക്കാനുള്ള നീക്കത്തിലാണ് യോഗി ഇപ്പോൾ. നിലവിൽ 27 ശതമാനമാണ് ഒബിസിക്കു ലഭിക്കുന്ന സംവരണം. 79 വിഭാഗങ്ങളാണ് ഒബിസിയിലുള്ളത്. ഇവർക്കെല്ലാമിത് എങ്ങനെ വീതംവയ്ക്കണമെന്നു നിർദേശിക്കാൻ നിയമിച്ച ജസ്റ്റീസ് രാഘവേന്ദ്ര കുമാർ കമ്മിറ്റിയുടെ ശിപാർശയാണ് യോഗി തെരഞ്ഞെടുപ്പിലേക്കുള്ള ആയുധമാക്കാൻ ശ്രമിക്കുന്നത്. എസ്പിയുടേയും ബിഎസ്പിയുടേയും വോട്ട് ബാങ്കായ ഒബിസിയിൽ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് ആരോപണമുയരുന്നത്.
ഒതുക്കാൻ ശ്രമിക്കുന്നത് പ്രബലരെ
കമ്മിറ്റിയുടെ ശിപാർശപ്രകാരം ഒബിസിയെ മൂന്നായി തിരിക്കാനാണു ശിപാർശ. പിന്നോക്ക വിഭാഗത്തിന് ഏഴ് ശതമാനം, കൂടുതൽ പിന്നോക്കക്കാർക്ക് 11 ശതമാനം, അതീവ പിന്നോക്ക വിഭാഗത്തിന് ഒമ്പത് ശതമാനം എന്നിങ്ങനെ സംവരണം നിജപ്പെടുത്തണം. ശിപാർശ നടപ്പായാൽ പ്രബലരായ യാദവ്, കുർമി വിഭാഗങ്ങൾ ഏഴു ശതമാനത്തിൽ ഒതുങ്ങും. എന്നാൽ, ഒബിസി വിഭാഗത്തിന്റെ 40 ശതമാനം യാദവരും 24 ശതമാനം കുർമികളുമാണ്. കമ്മിറ്റിയുടെ ശിപാർശയ്ക്കെതിരേ അഖിലേഷ് യാദവും ഭരണമുന്നണിയിലെ അപ്നാ ദളും രംഗത്തെത്തിക്കഴിഞ്ഞു. ഇരുപാർട്ടികളുടേയും വോട്ട് ബാങ്കിനെയാണ് ശിപാർശ കാര്യമായി ബാധിക്കുന്നത്.
ജാതി സെൻസസ് നടത്തിയശേഷമേ സംവരണത്തിൽ മാറ്റംവരുത്താവൂ എന്നാണ് എസ്പിയും അപ്നാ ദളും ആവശ്യപ്പെടുന്നത്. ഭരണത്തിൽ കാര്യമായ പരിഗണന കിട്ടാത്ത അപ്നാ ദൾ സംവരണവിഷയത്തിൽ നിലപാട് കടുപ്പിക്കുകയും പ്രധാനമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റീസ് രാഘവേന്ദ്ര കുമാർ കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കിയാൽ സംസ്ഥാനത്തെ ജാതി സമവാക്യങ്ങൾ മാത്രമല്ല രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയും.
2014 ലോക്സഭ യുപി തെരഞ്ഞെടുപ്പ് ഫലം
പാർട്ടി വോട്ട് വിഹിതം സീറ്റുകൾ
ബിജെപി 42.30 71
അപ്നാ ദൾ 1.00 02
എസ്പി 22.20 05
ബിഎസ്പി 19.60 00
കോൺഗ്രസ് 7.50 02
2017 യുപി നിയമസഭ തെരഞ്ഞെടുപ്പ് ഫലം
പാർട്ടി വോട്ട് വിഹിതം സീറ്റുകൾ
ബിജെപി 39.7 312
അപ്നാ ദൾ 1.0 09
എസ്ബിഎസ്പി 0.7 04
എസ്പി 22.0 47
ബിഎസ്പി 22.2 19
കോൺഗ്രസ് 6.2 07
ആർഎൽഡി 1.8 01
സ്വതന്ത്രർ 2.6 03
നിഷാദ് പാർട്ടി 0.6 01
ഹിന്ദിഹൃദയഭൂമിയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ തുടർച്ച ഉത്തർപ്രദേശിലും ഉറപ്പാണ്. അതിന്റെ വ്യാപ്തി പരമാവധി കുറയ്ക്കാനുള്ള പരിശ്രമം പാർട്ടി തുടങ്ങിക്കഴിഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുണ്ടാക്കിയ നേട്ടം യുപിയിലും ഗുണകരമാക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, ഇവിടെ തങ്ങളാണ് അധികാരികളെന്ന് എസ്പിയും ബിഎസ്പിയും പ്രഖ്യാപിച്ചുകഴിഞ്ഞു.
2014ൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറാൻ നരേന്ദ്ര മോദിക്കു കളമൊരുക്കിയത് ഉത്തർപ്രദേശാണ്. ഇവിടെ അടിതെറ്റിയാൽ 2019ൽ വിജയം ആവർത്തിക്കാൻ ബിജെപിക്കാവില്ല. യുപിയിൽ ബിജെപിയെ തളച്ചാൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിനും വഴിയൊരുങ്ങും. 2019ലെ ഏറ്റവും നിർണായക സംസ്ഥാനമായി ഉത്തർ പ്രദേശ് മാറിക്കഴിഞ്ഞു.
യോഗി ആദിത്യനാഥിന്റെ ഭരണം പ്രതീക്ഷിച്ചപോലെ ജനപ്രിയമല്ല. അയോധ്യയും പശുക്ഷേമവും അടക്കമുള്ള തീവ്രഹിന്ദുത്വ വിഷയങ്ങൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിൽ ക്ലച്ച് പിടിച്ചില്ല. യുപിയിൽ എത്രമാത്രം ചലനമുണ്ടാക്കുമെന്നതിൽ സംശയം ഉയരുന്നുമുണ്ട്. എസ്പിയും ബിഎസ്പിയും കൂട്ടുകൂടിക്കഴിഞ്ഞു. ഗോരക്പുരിലും ഫൂൽപുരിലും ഇതിന്റെ ഫലം കണ്ടതാണ്.
കോൺഗ്രസ്മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം ദിവാസ്വപ്നമായി. കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ബിജെപിയെ ഞെട്ടിക്കുകയും ചെയ്തു. ജാതിസമവാക്യങ്ങളിൽ മാറ്റമുണ്ടാകുന്നുമുണ്ട്. എല്ലാംകൂടി ബിജെപിക്ക് കടമ്പകൾ ഏറുകയാണ്. 2019 പ്രവചനാതീതമാവുകയും ചെയ്യുന്നു.
ഭായി, ബഹൻ
ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഇതുവരെ പരസ്പരം പോരടിച്ചിരുന്ന മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മായാവതിയും ഭായിയും ബഹനുമായിട്ട് കുറച്ചുനാളായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാപ്പരായപ്പോഴും ഭിന്നത മറന്നില്ല. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലാണ് പാഠം പഠിച്ചത്. ഗോരക്പുർ, ഫൂൽപുർ ഉപതെരഞ്ഞെടുപ്പുകളിൽ കൂട്ടുചേർന്ന് ബിജെപിയെ മലർത്തിയടിച്ചു. ഈ ആവേശത്തിലാണ് ഇപ്പോൾ കൂട്ടുകെട്ട് ഉറപ്പിച്ചിരിക്കുന്നത്. അജിത് സിംഗിന്റെ ആർഎൽഡിയും സഖ്യത്തിൽ ചേർന്നു. സീറ്റ് വീതംവയ്പും കഴിഞ്ഞു. ബിഎസ്പി-38, എസ്പി- 37, ആർഎൽഡി- മൂന്ന്. കോൺഗ്രസിന്റെ രണ്ടു സിറ്റിംഗ് സീറ്റുകളായ അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കില്ല.
കോൺഗ്രസിനെക്കൂടി കൂട്ടി വിശാലസഖ്യമുണ്ടാക്കാൻ താത്പര്യമില്ലെന്നു പറയാതെ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് വേണ്ടത്ര പരിഗണന നൽകിയില്ലെന്നതാണു കാരണം. ഇവിടെ കോൺഗ്രസിനെക്കൂടി കൂട്ടിയാൽ നഷ്ടമേ ഉണ്ടാകൂവെന്നും മൂവരും കണക്കുകൂട്ടുന്നു. തങ്ങളുടെ വോട്ട് ബാങ്കുകളിൽ കോൺഗ്രസ് കണ്ണുവയ്ക്കേണ്ടെന്ന സന്ദേശംകൂടിയാണ് ഇവർ നൽകുന്നത്. കോൺഗ്രസിന്റെ തിരിച്ചുവരവിലുള്ള ഉത്കണ്ഠയാണ് തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കാൻ അഖിലേഷ് യാദവിനേയും മായാവതിയേയും പ്രേരിപ്പിച്ചത്.
കരുത്തുകാട്ടാൻ കോൺഗ്രസ്
യുപിയിൽ അടിത്തറ നഷ്ടപ്പെട്ട കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണു മൂന്നു സംസ്ഥാനങ്ങളിലെ വിജയം. കർഷകരും ദളിതരും ന്യൂനപക്ഷങ്ങളും മാത്രമല്ല സവർണരുടെവരെ പിന്തുണ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസിപ്പോൾ. യുപിയിലെ ജാതിസമവാക്യങ്ങളിൽ എങ്ങനെ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണ് ഇപ്പോൾ പാർട്ടി നടത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയുമായി കൂട്ടുകൂടിയ കോൺഗ്രസിനു വലിയ നേട്ടമുണ്ടായില്ല. എന്നാൽ, ഒറ്റയ്ക്കു മത്സരിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിജയിക്കുകയും ചെയ്തു. യുപിയിലും ഈ മാതൃക പിന്തുടരണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. എന്നാൽ, ബിജെപിയുമായി അകൽച്ചയിലായ അപ്നാ ദളിനെ കൂട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിഹാറിൽ ഉപേന്ദ്ര കുശ്വാഹ എൻഡിഎ വിട്ടതുപോലെ അപ്നാ ദളിനേയും അടർത്തിമാറ്റാനുള്ള നീക്കം നടക്കുന്നു. അപ്നാ ദളിന്റെ അതൃപ്തി അനുദിനം കൂടിവരുകയാണ്.
സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേത്തിയിലും ഒതുങ്ങാതെ കരുത്തുകാട്ടാനാണു കോൺഗ്രസ് പരിശ്രമിക്കുന്നത്. പിന്നോക്കവിഭാഗങ്ങളിൽ കടന്നുകയറി സ്വാധീനം വിപുലപ്പെടുത്താൻ പാർട്ടി തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പിന്നോക്ക വിഭാഗങ്ങൾക്കായുള്ള എഐസിസി നാഷണൽ കോ-ഓർഡിനേറ്റർ അനിൽ സയ്നിയുടെ നേതൃത്വത്തിലാണ് പിന്നോക്ക വിഭാഗങ്ങളെ സംഘടിപ്പിക്കുന്നത്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, ബൂത്ത് തലങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനാണു തീരുമാനം.
പിന്നോക്ക വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നിരവധി പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽനിന്നുള്ള നേതാക്കളെ പ്രോത്സാഹിപ്പിക്കണമെന്നും എഐസിസി കർശന നിർദേശം നൽകിയിട്ടുണ്ട്. സയ്നിയെ കൂടാതെ പിസിസി വൈസ്പ്രസിഡന്റ് ഛൗട്ടലാൽ ഛൗരഹ, ലക്നൗ ജില്ലാ പ്രസിഡന്റ് ഗൗരവ് ഛൗധരി തുടങ്ങിയ നേതാക്കൾക്കും പിന്നോക്ക വിഭാഗങ്ങളെ സംഘടിപ്പിക്കാനുള്ള ചുമതല നൽകിയിട്ടുണ്ട്.
മാറുന്ന ജാതിസമവാക്യങ്ങൾ
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രവിജയമാണ് ബിജെപി യുപിയിൽ നേടിയത്. 80ൽ 73 ലോക്സഭാ സീറ്റുകളും 403ൽ 325 നിയമസഭാ സീറ്റുകളും ബിജെപി മുന്നണി നേടി. 71 -ഉം 312 -ഉം ആണു ബിജെപിക്കു മാത്രം കിട്ടിയ സീറ്റുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 42.30 ശതമാനം വോട്ട് നേടിയ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 39.7 ശതമാനം വോട്ട് ലഭിച്ചു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും സീറ്റുകൾ കുറഞ്ഞെങ്കിലും ബിഎസ്പി, എസ്പി, ആർഎൽഡി എന്നിവയുടെ വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല. അതിനാൽ 2019ൽ മൂവരും ചേർന്നാൽ 46 ശതമാനത്തോളം വോട്ട് ലഭിക്കും. ഇതാണ് ബിജെപിയെ അങ്കലാപ്പിലാക്കുന്നത്. ദളിതരാണ് ബിഎസ്പിയുടെ വോട്ട് ബാങ്ക്. യാദവരും മുസ്ലിംകളും എസ്പിയെ പിന്തുണയ്ക്കുന്നു. ഇവരെ ലക്ഷ്യം വയ്ക്കാതെ കോൺഗ്രസ് ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി ബിജെപിയുടെ പതനം ഉറപ്പിക്കണമെന്നാണ് അഖിലേഷും മായാവതിയും ആഗ്രഹിക്കുന്നത്.
മുന്നോക്കവിഭാഗങ്ങൾക്കു ബിജെപിയോടു പഴയതുപോലെ മമതയില്ല. ഷീല ദീക്ഷിതിനെപ്പോലുള്ള നേതാക്കളെ വീണ്ടും കളത്തിലിറക്കി കോൺഗ്രസ് ബ്രാഹ്മണ, ഠാക്കൂർ വിഭാഗങ്ങളുടെ പിന്തുണ നേടണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിനുവേണ്ട സീറ്റുകളുടെ പകുതി കോൺഗ്രസ് നേടുകയും ബാക്കി പ്രാദേശിക പാർട്ടികൾ നേടുകയും ചെയ്ത് ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്ന തന്ത്രമാണ് അഖിലേഷിന്റേയും മായാവതിയുടേയും മനസിലുള്ളത്.
എന്നാൽ, മുന്നോക്ക വിഭാഗത്തിന്റെ മാത്രമല്ല ദളിതരുടേയും മുസ്ലിംകളുടേയും പിന്തുണ കൂടി നേടാനുള്ള അനുകൂല സാഹചര്യമാണ് നിലവിൽ യുപിയിലുള്ളത് എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അങ്ങനെവന്നാൽ കൂടുതൽ സീറ്റുകൾ ഉറപ്പാണെന്നും പാർട്ടി കണക്കുകൂട്ടുന്നു.
ബിജെപിയുടെ തന്ത്രങ്ങൾ
ഇളകാത്ത കോട്ടകളെന്നു കരുതിയിരുന്ന മധ്യപ്രദേശും ഛത്തീസ്ഗഡും വീണതോടെ ഉത്തർപ്രദേശിലെ ബിജെപിയിലും അങ്കലാപ്പേറുന്നുണ്ട്. വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ മോദിക്കു പല കണക്കുകൂട്ടലുമുണ്ടായിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായി. ഭരണം കാര്യക്ഷമമല്ലെന്ന വിമർശനം രൂക്ഷമാണ്. ക്രമസമാധാനം തകർന്നെന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാനാവുന്നില്ല. ആൾക്കൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ ജീവനെടുക്കുന്നതുവരെ എത്തിനിൽക്കുന്നു. ഇനിയുള്ളത് അയോധ്യയും സംവരണവുമാണ്.
അയോധ്യവിഷയത്തിൽ സുപ്രീംകോടതിയാണു വിലങ്ങുതടി. ഒബിസിക്കുള്ള സംവരണത്തിൽ ഓരോ വിഭാഗത്തിനുമുള്ള സംവരണം നിശ്ചയിക്കാനുള്ള നീക്കത്തിലാണ് യോഗി ഇപ്പോൾ. നിലവിൽ 27 ശതമാനമാണ് ഒബിസിക്കു ലഭിക്കുന്ന സംവരണം. 79 വിഭാഗങ്ങളാണ് ഒബിസിയിലുള്ളത്. ഇവർക്കെല്ലാമിത് എങ്ങനെ വീതംവയ്ക്കണമെന്നു നിർദേശിക്കാൻ നിയമിച്ച ജസ്റ്റീസ് രാഘവേന്ദ്ര കുമാർ കമ്മിറ്റിയുടെ ശിപാർശയാണ് യോഗി തെരഞ്ഞെടുപ്പിലേക്കുള്ള ആയുധമാക്കാൻ ശ്രമിക്കുന്നത്. എസ്പിയുടേയും ബിഎസ്പിയുടേയും വോട്ട് ബാങ്കായ ഒബിസിയിൽ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് ആരോപണമുയരുന്നത്.
ഒതുക്കാൻ ശ്രമിക്കുന്നത് പ്രബലരെ
കമ്മിറ്റിയുടെ ശിപാർശപ്രകാരം ഒബിസിയെ മൂന്നായി തിരിക്കാനാണു ശിപാർശ. പിന്നോക്ക വിഭാഗത്തിന് ഏഴ് ശതമാനം, കൂടുതൽ പിന്നോക്കക്കാർക്ക് 11 ശതമാനം, അതീവ പിന്നോക്ക വിഭാഗത്തിന് ഒമ്പത് ശതമാനം എന്നിങ്ങനെ സംവരണം നിജപ്പെടുത്തണം. ശിപാർശ നടപ്പായാൽ പ്രബലരായ യാദവ്, കുർമി വിഭാഗങ്ങൾ ഏഴു ശതമാനത്തിൽ ഒതുങ്ങും. എന്നാൽ, ഒബിസി വിഭാഗത്തിന്റെ 40 ശതമാനം യാദവരും 24 ശതമാനം കുർമികളുമാണ്. കമ്മിറ്റിയുടെ ശിപാർശയ്ക്കെതിരേ അഖിലേഷ് യാദവും ഭരണമുന്നണിയിലെ അപ്നാ ദളും രംഗത്തെത്തിക്കഴിഞ്ഞു. ഇരുപാർട്ടികളുടേയും വോട്ട് ബാങ്കിനെയാണ് ശിപാർശ കാര്യമായി ബാധിക്കുന്നത്.
ജാതി സെൻസസ് നടത്തിയശേഷമേ സംവരണത്തിൽ മാറ്റംവരുത്താവൂ എന്നാണ് എസ്പിയും അപ്നാ ദളും ആവശ്യപ്പെടുന്നത്. ഭരണത്തിൽ കാര്യമായ പരിഗണന കിട്ടാത്ത അപ്നാ ദൾ സംവരണവിഷയത്തിൽ നിലപാട് കടുപ്പിക്കുകയും പ്രധാനമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റീസ് രാഘവേന്ദ്ര കുമാർ കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കിയാൽ സംസ്ഥാനത്തെ ജാതി സമവാക്യങ്ങൾ മാത്രമല്ല രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയും.
2014 ലോക്സഭ യുപി തെരഞ്ഞെടുപ്പ് ഫലം
പാർട്ടി വോട്ട് വിഹിതം സീറ്റുകൾ
ബിജെപി 42.30 71
അപ്നാ ദൾ 1.00 02
എസ്പി 22.20 05
ബിഎസ്പി 19.60 00
കോൺഗ്രസ് 7.50 02
2017 യുപി നിയമസഭ തെരഞ്ഞെടുപ്പ് ഫലം
പാർട്ടി വോട്ട് വിഹിതം സീറ്റുകൾ
ബിജെപി 39.7 312
അപ്നാ ദൾ 1.0 09
എസ്ബിഎസ്പി 0.7 04
എസ്പി 22.0 47
ബിഎസ്പി 22.2 19
കോൺഗ്രസ് 6.2 07
ആർഎൽഡി 1.8 01
സ്വതന്ത്രർ 2.6 03
നിഷാദ് പാർട്ടി 0.6 01