കേരളത്തിന്റെ നവോത്ഥാനവുമായി ദീപികയ്ക്കുള്ള ബന്ധം അനന്യമായ ഒന്നാണ്. നവോത്ഥാനത്തിന്റെ മാറ്റങ്ങൾ രേഖപ്പെടുത്താൻ മാത്രമുള്ള മാധ്യമമായിരുന്നില്ല ദീപിക. നവോത്ഥാനമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ഒരു മാധ്യമമാണു ദീപിക. ഇതുമായി ബന്ധപ്പെട്ട സാമൂഹിക-രാഷ്ട്രീയ പരിവർത്തനങ്ങളിൽ തീക്ഷ്ണമതിയായി നിന്നുപൊരുതിയ ചരിത്രമാണു ദീപികയുടേത്.
132 വർഷത്തെ ചരിത്രത്തിനു സാക്ഷിയാകാനും പലപ്പോഴും ചരിത്രരചനയുടെ കർതൃത്വം വഹിക്കാനും ദീപികയ്ക്കു കഴിഞ്ഞു.
ദീപികയ്ക്കു മുൻപ് തുടങ്ങിയ ഒട്ടനവധി പ്രസിദ്ധീകരണങ്ങളിൽ ഒന്നിനുപോലും ആ ഭാഗ്യം സിദ്ധിച്ചില്ല. പിന്നീടു തുടങ്ങിയവയിൽപോലും വളരെ ചുരുക്കം മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ.
കേരളത്തിലെ, പ്രത്യേകിച്ചും തിരുവിതാംകൂർ-കൊച്ചിയിലെ, സാമൂഹിക പരിഷ്കരണത്തിൽ ദീപിക നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയബോധവും ജനാധിപത്യചിന്തയും വളർത്തുന്നതിനും ദീപിക മുൻപന്തിയിൽ ഉണ്ടായിരുന്നു.
അയിത്തം മുതലായ അനാചാരങ്ങൾക്കെതിരേ സമൂഹമനഃസാക്ഷിയെ ഉണർത്താൻ ദീപിക തുടക്കം മുതലേ ശ്രമിച്ചു. ചന്തയിൽ കയറിനടന്ന പുലയരെ ആക്രമിച്ച സംഭവത്തെപ്പറ്റി 1887 സെപ്റ്റംബർ ഒന്നിനു ദീപിക എഴുതിയതു ശ്രദ്ധിക്കുക. ""എല്ലാ പബ്ലിക് റോഡുകളിലും അന്പലം, കൊട്ടാരം മുതലായ സ്ഥലങ്ങൾക്ക് അരികെ അല്ലാതുള്ള കച്ചേരികളിലും പുലയർക്കു സ്വതന്ത്ര്യമായി സഞ്ചരിക്കാം എന്ന വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കെ ഈ വിധം ഉണ്ടാവാൻ സംഗതി വളരെ അതിശയിക്കത്തക്കതായിരിക്കുന്നു... ഹിന്ദുജാതിക്കാരായ പുലയർ മുതലായവർക്ക് പബ്ലിക് റോഡുകൾ, കച്ചേരികൾ മുതലായവയിൽ പ്രവേശിക്കാമെന്ന ഒരു ഏർപ്പാടുണ്ടായതിനെ ഈമേൽ പ്രസ്താവിച്ച സംഗതിയിൽ അഗണ്യമായിരിക്കുന്നത് നമ്മുടെ ധർമരാജ്യത്തിന്റെ മഹിമയ്ക്ക് ഒരു ന്യൂനതയായി ഭവിച്ചിരിക്കുന്നതിൽ സംശയമുണ്ടോ?''.
1892 മാർച്ച് 15-നു പത്രം വീണ്ടുമെഴുതി. ""പുലയർ എന്നു പറയുന്ന ജാതിക്കാരെ ചില ഉയർന്ന ജാതിക്കാർ നാൽക്കാലികളെപ്പോലെ മാത്രം വിചാരിച്ചു വരികയും അവരെക്കൊണ്ടു രാപകൽ വലിയ അധ്വാനങ്ങൾ ചെയ്യിച്ച് അഷ്ടിക്കുമാത്രം കഷ്ടിച്ചു കൊടുക്കുകയും ബഹുജനങ്ങൾ ഗതാഗതം ചെയ്യുന്ന പബ്ലിക് സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനു വിരോധിക്കുകയും ചെയ്യുന്ന ഓരോ സംഗതികൾ ആലോചിച്ചു നോക്കിയാൽ ഈ സാധുക്കളുടെമേൽ ആർദ്രബുദ്ധി തോന്നാത്തവർ കേവലം നിർദയന്മാരും സമസൃഷ്ടികളുടെമേൽ സന്തോഷം ഇല്ലാത്തവരുമാണ്''.
സ്ത്രീവിദ്യാഭ്യാസം, താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ 19-ാം നൂറ്റാണ്ടിൽത്തന്നെ ദീപിക നിരവധി തവണ മുഖപ്രസംഗങ്ങൾ എഴുതി ജനങ്ങളുടെയും സർക്കാരിന്റെയും സമീപനം മാറ്റാൻ ശ്രമിച്ചുപോന്നു.
ഡോ. പൽപ്പുവിനു തിരുവിതാംകൂറിൽ റെസിഡൻസി അപ്പോത്തിക്കരി (ഡോക്ടർ) ആയി നിയമനം ലഭിച്ചപ്പോൾ അതിനെ ശ്ലാഘിച്ച് ഈഴവരുടെ അശുദ്ധി തിരുവിതാംകൂറിൽ കുറഞ്ഞുതുടങ്ങി എന്ന ശീർഷകത്തിൽ ദീപിക മുഖപ്രസംഗം എഴുതി (1895 സെപ്റ്റംബർ 10).
വൈക്കത്ത് ക്ഷേത്രപരിസരത്തെ റോഡിൽകൂടി അവർണ ഹിന്ദുക്കൾക്കു സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാനായി നടത്തിയ സത്യഗ്രഹസമരത്തിന്റെ തുടക്കത്തിൽ വിവിധ നേതാക്കളെ അറസ്റ്റ് ചെയ്തതിനെപ്പറ്റി ദീപിക എഴുതി. ""പട്ടിക്കും പശുവിനും പൂച്ചയ്ക്കുപോലും നിർബാധം സഞ്ചരിക്കാവുന്ന ഒരു റോഡിൽകൂടി നടക്കാൻ ശ്രമിച്ചതായിരുന്നു ഇവരുടെ പേരിലുള്ള ഏറ്റവും വലിയ അപരാധം. പൊതുജനങ്ങളുടെ പണംകൊണ്ടു നടത്തപ്പെടുന്ന പബ്ലിക് റോഡുകളിൽകൂടി നടക്കാനുള്ള പൗരാവകാശത്തെ ഉപയോഗിച്ചതാണത്രെ മഹാപരാധം. പരിഷ്കൃതമായ ഒരു ഗവൺമെന്റിനും ഇങ്ങനെയൊരു അപനയം പ്രവർത്തിക്കാൻ ഇക്കാലത്തു ധൈര്യമുണ്ടാകുന്നതല്ലെന്നും ഈ പ്രവൃത്തിമൂലം തിരുവിതാംകൂർ രാജ്യത്തിനു സംഭവിച്ചിരിക്കുന്ന ദുർയശസ് എളുപ്പത്തിൽ തീരുന്നതല്ലെന്നും മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ'' (1924 ഏപ്രിൽ 10).
സ്മാർത്തവിചാരം പോലുള്ള വിഷയങ്ങളിലും കാലത്തിനു മുന്നോടിയായുള്ള നിലപാട് ദീപിക സ്വീകരിച്ചിരുന്നു. 1907-ൽ കോട്ടയത്തു നടന്ന ഒരു സ്മാർത്തവിചാരണത്തെ അതു നടക്കുന്നതിനു മുന്പും (1907-ഏപ്രിൽ 9) പിന്പും (1907 ജൂൺ നാല്) ദീപിക നിശിതമായി വിമർശിച്ചു.
തിരുവിതാംകൂറിലും കൊച്ചിയിലും ജനാധിപത്യബോധം വളർത്താനും ഭരണത്തിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാനും ദീപിക ഏറെ പ്രയത്നിച്ചു.
നിയമനിർമാണസഭകളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കാനും ഉത്തരവാദഭരണം വരുവാനും മൂന്നു ദശകത്തിലേറെ നീണ്ട പോരാട്ടങ്ങളുടെ മുൻപന്തിയിലും ദീപിക ഉണ്ടായിരുന്നു. പൗരസമത്വവാദം മുതൽ നിവർത്തനപ്രക്ഷോഭംവരെയുള്ള ആ പോരാട്ടങ്ങളിൽ എന്നും ഭരണകൂടങ്ങളുടെ കണ്ണിലെ കരടുമായിരുന്നു ദീപിക.
132 വർഷത്തെ ചരിത്രത്തിനു സാക്ഷിയാകാനും പലപ്പോഴും ചരിത്രരചനയുടെ കർതൃത്വം വഹിക്കാനും ദീപികയ്ക്കു കഴിഞ്ഞു.
ദീപികയ്ക്കു മുൻപ് തുടങ്ങിയ ഒട്ടനവധി പ്രസിദ്ധീകരണങ്ങളിൽ ഒന്നിനുപോലും ആ ഭാഗ്യം സിദ്ധിച്ചില്ല. പിന്നീടു തുടങ്ങിയവയിൽപോലും വളരെ ചുരുക്കം മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ.
കേരളത്തിലെ, പ്രത്യേകിച്ചും തിരുവിതാംകൂർ-കൊച്ചിയിലെ, സാമൂഹിക പരിഷ്കരണത്തിൽ ദീപിക നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയബോധവും ജനാധിപത്യചിന്തയും വളർത്തുന്നതിനും ദീപിക മുൻപന്തിയിൽ ഉണ്ടായിരുന്നു.
അയിത്തം മുതലായ അനാചാരങ്ങൾക്കെതിരേ സമൂഹമനഃസാക്ഷിയെ ഉണർത്താൻ ദീപിക തുടക്കം മുതലേ ശ്രമിച്ചു. ചന്തയിൽ കയറിനടന്ന പുലയരെ ആക്രമിച്ച സംഭവത്തെപ്പറ്റി 1887 സെപ്റ്റംബർ ഒന്നിനു ദീപിക എഴുതിയതു ശ്രദ്ധിക്കുക. ""എല്ലാ പബ്ലിക് റോഡുകളിലും അന്പലം, കൊട്ടാരം മുതലായ സ്ഥലങ്ങൾക്ക് അരികെ അല്ലാതുള്ള കച്ചേരികളിലും പുലയർക്കു സ്വതന്ത്ര്യമായി സഞ്ചരിക്കാം എന്ന വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കെ ഈ വിധം ഉണ്ടാവാൻ സംഗതി വളരെ അതിശയിക്കത്തക്കതായിരിക്കുന്നു... ഹിന്ദുജാതിക്കാരായ പുലയർ മുതലായവർക്ക് പബ്ലിക് റോഡുകൾ, കച്ചേരികൾ മുതലായവയിൽ പ്രവേശിക്കാമെന്ന ഒരു ഏർപ്പാടുണ്ടായതിനെ ഈമേൽ പ്രസ്താവിച്ച സംഗതിയിൽ അഗണ്യമായിരിക്കുന്നത് നമ്മുടെ ധർമരാജ്യത്തിന്റെ മഹിമയ്ക്ക് ഒരു ന്യൂനതയായി ഭവിച്ചിരിക്കുന്നതിൽ സംശയമുണ്ടോ?''.
1892 മാർച്ച് 15-നു പത്രം വീണ്ടുമെഴുതി. ""പുലയർ എന്നു പറയുന്ന ജാതിക്കാരെ ചില ഉയർന്ന ജാതിക്കാർ നാൽക്കാലികളെപ്പോലെ മാത്രം വിചാരിച്ചു വരികയും അവരെക്കൊണ്ടു രാപകൽ വലിയ അധ്വാനങ്ങൾ ചെയ്യിച്ച് അഷ്ടിക്കുമാത്രം കഷ്ടിച്ചു കൊടുക്കുകയും ബഹുജനങ്ങൾ ഗതാഗതം ചെയ്യുന്ന പബ്ലിക് സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനു വിരോധിക്കുകയും ചെയ്യുന്ന ഓരോ സംഗതികൾ ആലോചിച്ചു നോക്കിയാൽ ഈ സാധുക്കളുടെമേൽ ആർദ്രബുദ്ധി തോന്നാത്തവർ കേവലം നിർദയന്മാരും സമസൃഷ്ടികളുടെമേൽ സന്തോഷം ഇല്ലാത്തവരുമാണ്''.
സ്ത്രീവിദ്യാഭ്യാസം, താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ 19-ാം നൂറ്റാണ്ടിൽത്തന്നെ ദീപിക നിരവധി തവണ മുഖപ്രസംഗങ്ങൾ എഴുതി ജനങ്ങളുടെയും സർക്കാരിന്റെയും സമീപനം മാറ്റാൻ ശ്രമിച്ചുപോന്നു.
ഡോ. പൽപ്പുവിനു തിരുവിതാംകൂറിൽ റെസിഡൻസി അപ്പോത്തിക്കരി (ഡോക്ടർ) ആയി നിയമനം ലഭിച്ചപ്പോൾ അതിനെ ശ്ലാഘിച്ച് ഈഴവരുടെ അശുദ്ധി തിരുവിതാംകൂറിൽ കുറഞ്ഞുതുടങ്ങി എന്ന ശീർഷകത്തിൽ ദീപിക മുഖപ്രസംഗം എഴുതി (1895 സെപ്റ്റംബർ 10).
വൈക്കത്ത് ക്ഷേത്രപരിസരത്തെ റോഡിൽകൂടി അവർണ ഹിന്ദുക്കൾക്കു സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാനായി നടത്തിയ സത്യഗ്രഹസമരത്തിന്റെ തുടക്കത്തിൽ വിവിധ നേതാക്കളെ അറസ്റ്റ് ചെയ്തതിനെപ്പറ്റി ദീപിക എഴുതി. ""പട്ടിക്കും പശുവിനും പൂച്ചയ്ക്കുപോലും നിർബാധം സഞ്ചരിക്കാവുന്ന ഒരു റോഡിൽകൂടി നടക്കാൻ ശ്രമിച്ചതായിരുന്നു ഇവരുടെ പേരിലുള്ള ഏറ്റവും വലിയ അപരാധം. പൊതുജനങ്ങളുടെ പണംകൊണ്ടു നടത്തപ്പെടുന്ന പബ്ലിക് റോഡുകളിൽകൂടി നടക്കാനുള്ള പൗരാവകാശത്തെ ഉപയോഗിച്ചതാണത്രെ മഹാപരാധം. പരിഷ്കൃതമായ ഒരു ഗവൺമെന്റിനും ഇങ്ങനെയൊരു അപനയം പ്രവർത്തിക്കാൻ ഇക്കാലത്തു ധൈര്യമുണ്ടാകുന്നതല്ലെന്നും ഈ പ്രവൃത്തിമൂലം തിരുവിതാംകൂർ രാജ്യത്തിനു സംഭവിച്ചിരിക്കുന്ന ദുർയശസ് എളുപ്പത്തിൽ തീരുന്നതല്ലെന്നും മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ'' (1924 ഏപ്രിൽ 10).
സ്മാർത്തവിചാരം പോലുള്ള വിഷയങ്ങളിലും കാലത്തിനു മുന്നോടിയായുള്ള നിലപാട് ദീപിക സ്വീകരിച്ചിരുന്നു. 1907-ൽ കോട്ടയത്തു നടന്ന ഒരു സ്മാർത്തവിചാരണത്തെ അതു നടക്കുന്നതിനു മുന്പും (1907-ഏപ്രിൽ 9) പിന്പും (1907 ജൂൺ നാല്) ദീപിക നിശിതമായി വിമർശിച്ചു.
തിരുവിതാംകൂറിലും കൊച്ചിയിലും ജനാധിപത്യബോധം വളർത്താനും ഭരണത്തിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാനും ദീപിക ഏറെ പ്രയത്നിച്ചു.
നിയമനിർമാണസഭകളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കാനും ഉത്തരവാദഭരണം വരുവാനും മൂന്നു ദശകത്തിലേറെ നീണ്ട പോരാട്ടങ്ങളുടെ മുൻപന്തിയിലും ദീപിക ഉണ്ടായിരുന്നു. പൗരസമത്വവാദം മുതൽ നിവർത്തനപ്രക്ഷോഭംവരെയുള്ള ആ പോരാട്ടങ്ങളിൽ എന്നും ഭരണകൂടങ്ങളുടെ കണ്ണിലെ കരടുമായിരുന്നു ദീപിക.