എഡിസണ്‍, ന്യൂജഴ്‌സി: മലയാളി സംഘടനകളിലൊന്നും രണ്ടാം തലമുറയുടെ പൊടിപോലും കാണില്ല. എന്താണ് കാരണം? യുവ പത്രപ്രവര്‍ത്തകനായ ബേസില്‍ ജോണ്‍ കൃത്യമായ ഉത്തരം പറഞ്ഞു. സംഘടനകള്‍ എന്നും ഒരുപോലെ നില്‍ക്കുന്നു. കാലത്തിനനുസരിച്ചുള്ള ഒരു മാറ്റവുമില്ല. ആറേഴു വയസില്‍ താന്‍ പങ്കെടുത്ത സമ്മേളനം പോലെ തന്നെയാണ് ഇപ്പോഴുള്ളതും. പിന്നെ എന്തിനു വീണ്ടും പങ്കെടുക്കണം?
ഇന്ത്യക്കാരനായതില്‍ തനിക്ക് അഭിമാനമുണ്ട്. പക്ഷെ താന്‍ ഇന്ത്യക്കാരന്‍ മാത്രമല്ല, അമേരിക്കക്കാരന്‍ കൂടിയാണ്. അമേരിക്കന്‍ സംസ്‌കാരം എന്നൊന്ന് നിലവിലുണ്ട്. ഇവ രണ്ടുംകൂടി യോജിച്ചാലേ മുന്നോട്ടു പോകാനാകൂ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാം കണ്‍വന്‍ഷനില്‍ മാധ്യമരംഗത്ത് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിര്‍ജീനിയ റിച്ച്മണ്ടില്‍ എ.ബി.സിയുടെ ഭാഗമായ ന്യൂസ് 8 ചാനില്‍ പ്രവര്‍ത്തിക്കുന്ന ബേസില്‍ ജോണ്‍.
വെള്ളക്കാര്‍ താമസിക്കുന്ന ആ പ്രദേശത്ത് റിപ്പോര്‍ട്ടിംഗിനു പോകുമ്പോള്‍ എവിടുത്തുകാരനാണെന്നു പലരും ചോദിക്കും. ന്യൂയോര്‍ക്കില്‍ ന്യൂറോഷല്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒടുവില്‍ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണെന്നു പറയേണ്ടി വന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമ്പോള്‍ ആറു വയസുണ്ടായിരുന്ന താന്‍ ആ കാലം മുതല്‍ റേസിസത്തിന്റെ പല ഭാവങ്ങളും കണ്ടു.
വില്‍മിംഗ്ടണില്‍ ഒരു ഫാക്ടറി നദിയില്‍ ഒഴുക്കുന്ന രാസപദാര്‍ത്ഥങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ശ്രദ്ധേയമായി. ആ വെള്ളമാണ് ജനം കുടിക്കുന്നത്. 20 വര്‍ഷമായി ഫാക്ടറി അത് ചെയ്യുന്നു. എന്തായാലും ആ വെള്ളം കുടിക്കുന്നത് താന്‍ നിര്‍ത്തി. മാധ്യമ ശ്രദ്ധ പതിഞ്ഞതോടേരാസവസ്തുക്കള്‍ ഒഴുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നു.
മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ ഈ രംഗത്ത് വന്നിട്ടെന്നു 25കാരനായ ബേസില്‍ പറഞ്ഞു. 10 വര്‍ഷം കഴിയുമ്പോള്‍ ഈ രംഗത്ത് സ്വന്തമായ ഒരു പേര് ഉണ്ടാക്കണമെന്നാഗ്രഹിക്കുന്നു. വിവാഹ കമ്പോളം എന്ന ആശയത്തില്‍ വിശ്വാസമില്ല.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ന്യൂനപക്ഷമാണ്. അവരിലെ ന്യൂനപക്ഷമാണ് മലയാളികള്‍. ഇതു നാം തിരിച്ചറിയണം ബേസില്‍ പറഞ്ഞു. അദ്ദേഹത്തിന് പ്രസ്‌ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് മധു കൊട്ടാരക്കര സമ്മാനിച്ചു.
മുഖ്യധാര ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളിരൊളായ ബേസില്‍ ജോണ്‍ റിച്ച്മണ്ടില്‍ വരും മുന്‍പ് രണ്ട് വര്‍ഷം നോര്‍ത്ത് കരലിനയിലെ വില്മിംഗ്ടണില്‍ എ.ബി.സി യുടെ ഭാഗമായ ഡബ്ലിയു.ഡബ്ലിയു. എ. വൈ. നൂസ്‌റിപ്പോര്‍ട്ടറും ആങ്കറുമായിരുന്നു.
ആര്‍ടിഡിഎന്‍സി (റേഡിയോ ടെലിവിഷന്‍ ഡിജിറ്റല്‍ ന്യൂസ് അസോസിയേഷന്‍ ഓഫ് കരോലിനാസ്) 2018ലെ മികച്ച ടിവി ന്യൂസ് മള്‍ട്ടൈ മീഡിയ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ ആയി ബേസിലിനെ അവാര്‍ഡ് നല്കി ആദരിച്ചു.
എംടി.എ.യില്‍ നിന്നു വിരമിച്ച ജോണ്‍ കുഴിയാനിയിലിന്റെയും ആര്‍.എന്‍. ആയ ഏലിയാമ്മ ജോണിന്റെയും പുത്രനാണ്. സഹോദരിമാര്‍: ബിബി ജോണ്‍ (സ്‌കൂള്‍ സൈക്കോളജിസ്റ്റ്), ബെനിറ്റ് ജോണ്‍ (ചരിത്ര അധ്യാപിക) ജോലിത്തിരക്കിനിടയിലും പാട്ടും പാചകവും ആസ്വദിക്കാന്‍ഇപ്പോഴും സമയം കണ്ടെത്തുന്നു 25കാരനായ ഈ അവിവാഹിതന്‍.
ഇന്ത്യക്കാരനായതില്‍ തനിക്ക് അഭിമാനമുണ്ട്. പക്ഷെ താന്‍ ഇന്ത്യക്കാരന്‍ മാത്രമല്ല, അമേരിക്കക്കാരന്‍ കൂടിയാണ്. അമേരിക്കന്‍ സംസ്‌കാരം എന്നൊന്ന് നിലവിലുണ്ട്. ഇവ രണ്ടുംകൂടി യോജിച്ചാലേ മുന്നോട്ടു പോകാനാകൂ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാം കണ്‍വന്‍ഷനില്‍ മാധ്യമരംഗത്ത് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിര്‍ജീനിയ റിച്ച്മണ്ടില്‍ എ.ബി.സിയുടെ ഭാഗമായ ന്യൂസ് 8 ചാനില്‍ പ്രവര്‍ത്തിക്കുന്ന ബേസില്‍ ജോണ്‍.
വെള്ളക്കാര്‍ താമസിക്കുന്ന ആ പ്രദേശത്ത് റിപ്പോര്‍ട്ടിംഗിനു പോകുമ്പോള്‍ എവിടുത്തുകാരനാണെന്നു പലരും ചോദിക്കും. ന്യൂയോര്‍ക്കില്‍ ന്യൂറോഷല്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒടുവില്‍ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണെന്നു പറയേണ്ടി വന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമ്പോള്‍ ആറു വയസുണ്ടായിരുന്ന താന്‍ ആ കാലം മുതല്‍ റേസിസത്തിന്റെ പല ഭാവങ്ങളും കണ്ടു.
വില്‍മിംഗ്ടണില്‍ ഒരു ഫാക്ടറി നദിയില്‍ ഒഴുക്കുന്ന രാസപദാര്‍ത്ഥങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ശ്രദ്ധേയമായി. ആ വെള്ളമാണ് ജനം കുടിക്കുന്നത്. 20 വര്‍ഷമായി ഫാക്ടറി അത് ചെയ്യുന്നു. എന്തായാലും ആ വെള്ളം കുടിക്കുന്നത് താന്‍ നിര്‍ത്തി. മാധ്യമ ശ്രദ്ധ പതിഞ്ഞതോടേരാസവസ്തുക്കള്‍ ഒഴുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നു.
മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ ഈ രംഗത്ത് വന്നിട്ടെന്നു 25കാരനായ ബേസില്‍ പറഞ്ഞു. 10 വര്‍ഷം കഴിയുമ്പോള്‍ ഈ രംഗത്ത് സ്വന്തമായ ഒരു പേര് ഉണ്ടാക്കണമെന്നാഗ്രഹിക്കുന്നു. വിവാഹ കമ്പോളം എന്ന ആശയത്തില്‍ വിശ്വാസമില്ല.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ന്യൂനപക്ഷമാണ്. അവരിലെ ന്യൂനപക്ഷമാണ് മലയാളികള്‍. ഇതു നാം തിരിച്ചറിയണം ബേസില്‍ പറഞ്ഞു. അദ്ദേഹത്തിന് പ്രസ്‌ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് മധു കൊട്ടാരക്കര സമ്മാനിച്ചു.
മുഖ്യധാര ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളിരൊളായ ബേസില്‍ ജോണ്‍ റിച്ച്മണ്ടില്‍ വരും മുന്‍പ് രണ്ട് വര്‍ഷം നോര്‍ത്ത് കരലിനയിലെ വില്മിംഗ്ടണില്‍ എ.ബി.സി യുടെ ഭാഗമായ ഡബ്ലിയു.ഡബ്ലിയു. എ. വൈ. നൂസ്‌റിപ്പോര്‍ട്ടറും ആങ്കറുമായിരുന്നു.
ആര്‍ടിഡിഎന്‍സി (റേഡിയോ ടെലിവിഷന്‍ ഡിജിറ്റല്‍ ന്യൂസ് അസോസിയേഷന്‍ ഓഫ് കരോലിനാസ്) 2018ലെ മികച്ച ടിവി ന്യൂസ് മള്‍ട്ടൈ മീഡിയ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ ആയി ബേസിലിനെ അവാര്‍ഡ് നല്കി ആദരിച്ചു.
എംടി.എ.യില്‍ നിന്നു വിരമിച്ച ജോണ്‍ കുഴിയാനിയിലിന്റെയും ആര്‍.എന്‍. ആയ ഏലിയാമ്മ ജോണിന്റെയും പുത്രനാണ്. സഹോദരിമാര്‍: ബിബി ജോണ്‍ (സ്‌കൂള്‍ സൈക്കോളജിസ്റ്റ്), ബെനിറ്റ് ജോണ്‍ (ചരിത്ര അധ്യാപിക) ജോലിത്തിരക്കിനിടയിലും പാട്ടും പാചകവും ആസ്വദിക്കാന്‍ഇപ്പോഴും സമയം കണ്ടെത്തുന്നു 25കാരനായ ഈ അവിവാഹിതന്‍.