കൊളന്പസ്, ഒഹായോ: ഒഹായോയിലെ കൊളംബസ് സെന്റ് മാരിസ് റിട്രീറ്റ് സെന്ററിൽ നടന്ന നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ്, നാഷണൽ സിഖ് കൗണ്‍സിൽ നേതാക്കളുടെ ആദ്യ യോഗം, മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സർക്കാർ സ്പോണ്സർ ചെയ്തു പീഡിപ്പിക്കുന്നതിൽ അപലപിച്ചു. സംയുക്ത യോഗത്തിൽ ഇരുവിഭാഗവും ന്യൂനപക്ഷ പീഡനപരന്പരകളിൽ ശക്തമായ ആശങ്ക പങ്കിടുകയും ഇതിനെതിരേയുള്ള പ്രതിഷേധങ്ങളിൽ പങ്കുചേരാൻ മറ്റു മതസ്ഥരെ ആഹ്വാനം ചെയ്യുകയും ചെയ്തു.
അമേരിക്കൻ ഐക്യനാടുകളിലെ 36 പ്രധാന സഭകളെ പ്രതിനിധീകരിക്കുന്ന നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചും എല്ലാ സിഖ് ബോഡികളുടെയും സംയുക്ത സംഘടനയായ നാഷണൽ സിഖ് കൗണ്‍സിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായിരുന്നു ഈ കൂടിക്കാഴ്ച. വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായി സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യൻ സഭകളുമായി ഇടപഴകുന്നത് ഇതാദ്യമാണ്.
ഉന്നതതല പ്രവർത്തകസമിതിയോഗം സെപ്റ്റംബർ 10 ന് ആരംഭിച്ച് സെപ്റ്റംബർ 11 ന് അവസാനിച്ചു. ഒഹായോ കൗണ്‍സിൽ ഫോർ റിലീജിയൻസ് നടന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
സെപ്റ്റംബർ 10 തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രത്യേകിച്ചും ഇന്ത്യയിൽ മതപരമായ പീഡനത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിലവിലെ അവസ്ഥയെ വിവരിച്ചു കൊണ്ട് ഫാ. ജോസഫ് വർഗീസ് ന്ധതെക്ക് കിഴക്കൻ ഏഷ്യയിലെ മതപരമായ പീഡനംന്ധ എന്ന പ്രബന്ധം അവതരിപ്പിച്ചു.
ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ പ്രൊഫസർ, ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ, അമേരിക്കയിലെ റീലിജിയൻസ് ഫോർ പീസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം, നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് അംഗം, യുഎസ് കണ്സൾട്ടേഷൻ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് കാത്തലിക് ചർച്ചുകളുടെ പ്രതിനിധി, ഓറിയന്റൽ ഓർത്തഡോക്സ് സഭ സ്റ്റാൻഡിംഗ് കോണ്‍ഫറൻസ് അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ വൈദികനാണ് ഫാ. ജോസഫ് വർഗീസ്.
ബിജെപി സർക്കാരിനു കീഴിൽ സ്പോണ്സർ ചെയ്ത അക്രമങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഹിമാചൽ പ്രദേശ് അടുത്തിടെ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമം, അസമിൽ എൻസിപി നടപ്പാക്കൽ, വിവിധ ബിജെപി ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുലിഞ്ച് ജനക്കൂട്ടം നടത്തിയ ആക്രമണം പരിശോധനയ്ക്കും അവലോകനത്തിനും വിധേയമായിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ഡോ. സത്പാൽ സിംഗ് സിഖ് മതത്തെക്കുറിച്ചും ഭൂരിപക്ഷ മതങ്ങളുടെ കൈകളിൽ നിന്നും സിഖുകാർ അനുഭവിക്കുന്ന മതപരമായ പീഡനത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. സംഭാഷണത്തിന്റെ അന്തിമ കരട് എൻസിസി, എൻഎസ്സി എന്നിവയുടെ പ്രതിനിധികൾ ഭാവിചർച്ചകൾക്കായുള്ള ഒരു പ്രബന്ധമായി അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് സൗത്ത് ഈസ്റ്റ് സർക്കാരുകളോട് അഭ്യർഥിച്ചു. ഒഹായോ കൗണ്‍സിൽ ഓഫ് ചർച്ചസ് ആണ് രണ്ട് ദിവസത്തെ പരിപാടികൾ കോ സ്പോണ്സർ ചെയ്തത്.
റിപ്പോർട്ട്: ജോർജ് തുന്പയിൽ
അമേരിക്കൻ ഐക്യനാടുകളിലെ 36 പ്രധാന സഭകളെ പ്രതിനിധീകരിക്കുന്ന നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചും എല്ലാ സിഖ് ബോഡികളുടെയും സംയുക്ത സംഘടനയായ നാഷണൽ സിഖ് കൗണ്‍സിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായിരുന്നു ഈ കൂടിക്കാഴ്ച. വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായി സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യൻ സഭകളുമായി ഇടപഴകുന്നത് ഇതാദ്യമാണ്.
ഉന്നതതല പ്രവർത്തകസമിതിയോഗം സെപ്റ്റംബർ 10 ന് ആരംഭിച്ച് സെപ്റ്റംബർ 11 ന് അവസാനിച്ചു. ഒഹായോ കൗണ്‍സിൽ ഫോർ റിലീജിയൻസ് നടന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
സെപ്റ്റംബർ 10 തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രത്യേകിച്ചും ഇന്ത്യയിൽ മതപരമായ പീഡനത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിലവിലെ അവസ്ഥയെ വിവരിച്ചു കൊണ്ട് ഫാ. ജോസഫ് വർഗീസ് ന്ധതെക്ക് കിഴക്കൻ ഏഷ്യയിലെ മതപരമായ പീഡനംന്ധ എന്ന പ്രബന്ധം അവതരിപ്പിച്ചു.
ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ പ്രൊഫസർ, ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ, അമേരിക്കയിലെ റീലിജിയൻസ് ഫോർ പീസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം, നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് അംഗം, യുഎസ് കണ്സൾട്ടേഷൻ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് കാത്തലിക് ചർച്ചുകളുടെ പ്രതിനിധി, ഓറിയന്റൽ ഓർത്തഡോക്സ് സഭ സ്റ്റാൻഡിംഗ് കോണ്‍ഫറൻസ് അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ വൈദികനാണ് ഫാ. ജോസഫ് വർഗീസ്.
ബിജെപി സർക്കാരിനു കീഴിൽ സ്പോണ്സർ ചെയ്ത അക്രമങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഹിമാചൽ പ്രദേശ് അടുത്തിടെ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമം, അസമിൽ എൻസിപി നടപ്പാക്കൽ, വിവിധ ബിജെപി ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുലിഞ്ച് ജനക്കൂട്ടം നടത്തിയ ആക്രമണം പരിശോധനയ്ക്കും അവലോകനത്തിനും വിധേയമായിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ഡോ. സത്പാൽ സിംഗ് സിഖ് മതത്തെക്കുറിച്ചും ഭൂരിപക്ഷ മതങ്ങളുടെ കൈകളിൽ നിന്നും സിഖുകാർ അനുഭവിക്കുന്ന മതപരമായ പീഡനത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. സംഭാഷണത്തിന്റെ അന്തിമ കരട് എൻസിസി, എൻഎസ്സി എന്നിവയുടെ പ്രതിനിധികൾ ഭാവിചർച്ചകൾക്കായുള്ള ഒരു പ്രബന്ധമായി അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് സൗത്ത് ഈസ്റ്റ് സർക്കാരുകളോട് അഭ്യർഥിച്ചു. ഒഹായോ കൗണ്‍സിൽ ഓഫ് ചർച്ചസ് ആണ് രണ്ട് ദിവസത്തെ പരിപാടികൾ കോ സ്പോണ്സർ ചെയ്തത്.
റിപ്പോർട്ട്: ജോർജ് തുന്പയിൽ