അനന്തപുരി /ദ്വിജൻ
സർക്കാർ ആഭിമുഖ്യത്തിൽ നടക്കുന്ന സിപിഎമ്മിന്റെ വനിതാ മതിൽ അവസാനം വെള്ളാപ്പള്ളിയുടെ സമുദായ മതിലാകും എന്നാണ് അടയാളങ്ങൾ. മതിലിൽ പങ്കെടുക്കുന്നതിൽ നിന്നു പല സമുദായങ്ങളും പിൻവാങ്ങുകയാണ്. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു സിപിഎം കെട്ടുന്ന മതിലിനു നവോത്ഥാന മതിൽ എന്നു പേരിടുന്നതുപോലും തട്ടിപ്പായി എല്ലാവരും കാണുന്നു. കേരളത്തിന്റെ നവോത്ഥാനത്തിൽ നിർണായക സംഭാവനകൾ നല്കിയ സമൂഹങ്ങളെല്ലാം മതിലിനെ കാണുന്നതു തട്ടിപ്പായാണ്. സിനിമാനടി മഞ്ജു വാര്യർക്കു പോലും മനസിലായി മതിൽ ശരിയല്ലെന്ന്.
സർക്കാർമതിൽ ഇപ്പോൾ രണ്ടുപേരുടെ രാഷ്ട്രീയ ഭാവിയാണ് അപകടത്തിലാക്കുന്നത്- തുഷാർ വെള്ളാപ്പള്ളിയുടെയും ആർ. ബാലകൃഷ്ണപിള്ളയുടെയും. സമുദായ നേതാക്കൾ കൂടിയായ അവരുടെ സമുദായം അവർ ആയിരിക്കുന്ന മുന്നണിയുടെ മതിൽ സമീപനത്തിൽ പെടുന്നില്ല എന്നതാണു വിഷയം. മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് എൻഎസ്എസ് സമുദായ പ്രവർത്തകർക്കു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. മതിലിൽ പങ്കെടുത്തില്ലെങ്കിൽ മകൻ തുഷാർ എസ്എൻഡിപിക്കു പുറത്താകും എന്ന് വെള്ളാപ്പള്ളി പറഞ്ഞ അതേ ആവേശത്തോടെ സുകുമാരൻ നായരും മതിലിൽ പങ്കെടുക്കുന്ന നായന്മാർക്ക് വിലക്ക് ഏർപ്പെടുത്തുന്നു.
എൻഡിഎയുടെ ഭാഗമായ തുഷാർ വെള്ളാ പ്പള്ളിയേക്കാൾ ഈ വിലക്ക് ബുദ്ധിമുട്ടിലാക്കുന്നത് മുന്നോക്ക സമുദായ കമ്മീഷൻ അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ളയെ ആണ്. ഇടതുമുന്നണി തന്ന കാബിനറ്റ് റാങ്കുള്ള മുന്നോക്ക സമുദായ കമ്മീഷൻ പദവി നിലനിർത്തണമോ വനിതാ മതിലിൽ പങ്കെടുക്കാതിരിക്കണമോ എന്നു പിള്ള തീരുമാനിക്കണം. സുകുമാരൻ നായർ പറയുന്നതു കേട്ട് വനിതാ മതിലിൽ പങ്കെടുക്കാതെ മുന്നോക്ക സമുദായ കമ്മീഷനിൽ തുടർന്നാൽ പിന്നെ പിണറായിയുടെ മുഖത്ത് എങ്ങനെ നോക്കും? മുന്നോക്ക സമുദായ കമ്മീഷനിലെ അധ്യക്ഷ പദവി ഒരിക്കലും പൂർത്തിയാക്കാനാവാത്ത ചെയർമാനായി പിള്ള മാറുമോ എന്നത് മതിലിന്റെ വലിയ വിഷയമായിട്ടുണ്ട്. പവാറിന്റെ എൻസിപി വഴി ഇടതു മുന്നണിയിൽ കടക്കാനുള്ള വഴികൾ തേടുന്ന കാലവുമാണ്. വനിതാ മതിലിൽ കണ്ണിയാകാതിരുന്നാൽ പിണറായി ക്ഷമിക്കാൻ ഇടയില്ല.
വനിതാ മതിൽ വർഗീയ മതിലാണെന്ന് എൻഎസ്എസിനെപ്പോലെ കെസിബിസിയും തിരിച്ചറിയുന്നു. ഉണ്ടാക്കേണ്ടത് മതിലുകളല്ല പാലങ്ങളാണ് എന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഓർമിപ്പിക്കുകയാണു കെസിബിസി.
ബിജെപി വിറയ്ക്കുന്നു
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയക്കൊടിയായിരുന്നു ഹിന്ദി ഹൃദയഭൂമിയിൽ ഈയിടത്തെ അന്പരപ്പിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ. 2019 ൽ അധികാരം പിടിക്കാനാവണമെങ്കിൽ വേറെ വഴി നോക്കണം എന്നു മോദിക്കും അമിത് ഷായ്ക്കും മനസിലായെന്നു വ്യക്തം.
ന്യൂനപക്ഷങ്ങളെ വെറുപ്പിച്ചും തങ്ങൾ കളിച്ച ഹിന്ദുത്വ കാർഡ് പോലും ന്യൂനപക്ഷ പിന്തുണയോടെ കോണ്ഗ്രസ് കൊണ്ടു പോകുന്നോ എന്ന ഭീതിയിലായിട്ടുണ്ട് അവർ. ക്ഷേത്രനിർമാണത്തിനു രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങുന്പോൾ ഈ യുവാവിനെ ഭയപ്പെടണം എന്ന കൃത്യമായ സന്ദേശം ബിജെപിക്കു ലഭിക്കുന്നു.
നല്ല ദിനങ്ങൾ വരുന്നു എന്നു പറഞ്ഞ് ജനത്തെ കബളിപ്പിച്ചതുപോലല്ല കോണ്ഗ്രസ് എന്ന് പുതുതായി അധികാരമേറ്റ മൂന്നു മുഖ്യമന്ത്രിമാരും തെളിയിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളിക്കൊണ്ട് അവർ ഏറ്റവും ജനപ്രിയ വാഗ്ദാനം നടപ്പാക്കി. അന്പരക്കുകയാണു ബിജെപി. അധികാരം കൈവിടുന്നു എന്നു കണ്ടതോടെ ഒപ്പംനിന്ന പലരും മറുകണ്ടം ചാടുന്നതിന്റെ സൂചനകളുമായി. മധ്യപ്രദേശിൽ ബിജെപി എംഎൽഎമാർ തന്നെ കോണ്ഗ്രസിലേക്കു ചേക്കേറുമെന്നാണു സൂചനകൾ.
പ്രതിപക്ഷം ഒന്നിക്കില്ലെന്നും ബിജെപി തന്നെ തിരിച്ചുവരുമെന്നും അമിത് ഷാ അവകാശപ്പെടുന്നതുപോലും ഭയത്തിന്റെ സൂചനയാണ്. ബിജെപിക്കെതിരേ ഒന്നിക്കണം എന്ന ചിന്ത പ്രതിപക്ഷത്തു ശക്തമാകുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. അതു മുന്നണി ഉണ്ടാക്കിയാണോ, ഒറ്റയ്ക്കു മത്സരിച്ച് ജയിച്ച ശേഷം മുന്നണി ഉണ്ടാക്കുന്നതാണോ നല്ലത് എന്ന കാര്യത്തിലാണു സംശയമുള്ളത്. മുന്നണി ഇല്ലാതെ മത്സരിച്ചതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്ഗ്രസിനെ സഹായിച്ചത് എന്നു വിശ്വസിക്കുന്നവരുണ്ട്. ഓരോ ജാതിയുടെയും സമുദായത്തിന്റെയും പേരിലുള്ള പാർട്ടികളുമായുള്ള സഖ്യം ഗുണത്തെക്കാൾ ദോഷം ചെയ്യും എന്നാണ് പാഠം. ഓരോ സംസ്ഥാനത്തും അവിടത്തെ രാഷ്ട്രീയ അവസ്ഥ വച്ചുള്ള കൂട്ടുകെട്ടാവും നല്ലത്.
വോട്ടു ശതമാനത്തിന്റെ കണക്കനുസരിച്ച് ഉണ്ടാക്കുന്ന മുന്നണി ഫലം കാണണം എന്നില്ലെന്ന് തെലുങ്കാനായിലെ അനുഭവം പഠിപ്പിക്കുന്നു. അവിടെ നല്ല നേതാവുണ്ടായാൽ ഒറ്റയ്ക്ക് അധികാരം പിടിക്കാം എന്ന നിലയിലേക്കാണു കോണ്ഗ്രസിന്റെ പോക്ക്. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ പ്രധാനമന്ത്രി പ്രഖ്യാപനം പോലുള്ള കാര്യങ്ങൾ ഇപ്പോൾ വേണ്ടെന്ന മമതയുടെ അഭിപ്രായമാണ് കൂടുതൽ പക്വം. ഇന്നത്തെ നിലയിൽ കാര്യങ്ങൾ നീങ്ങുന്നത് അങ്ങോട്ടുതന്നെയാണെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കാര്യങ്ങൾ തീരുമാനിക്കുന്നതാവും വിവേകം.
മോദിയുടെ സങ്കടം
ജനാധിപത്യ സംവിധാനങ്ങളെ കോണ്ഗ്രസ് അപമാനിക്കുന്നു എന്ന ആക്ഷേപമുമായി മോദി തന്നെ പ്രത്യാക്രമണം ആരംഭിച്ചു. അതും അപകടം മണത്തതിന്റെ അടയാളമാണ്. മോദിക്കു തന്നെ ചേരുന്ന തൊപ്പി എന്നു ജനം കരുതുന്ന വിശേഷണമാണിത്. പ്രധാനമന്ത്രി ആയ ശേഷം ഒരു പത്രസമ്മേളനം പോലും നടത്താതെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കാവലായ മാധ്യമങ്ങളെ അടക്കം എല്ലാത്തിനെയും അപമാനിക്കുന്ന ആളാണ് മോദി എന്നാണു മാധ്യമങ്ങളുടെ വിലയിരുത്തൽ.
റഫാൽ ഇടപാടിൽ സുപ്രീം കോടതി സർക്കാരിനെ കുറ്റവിമുക്തമാക്കിയിട്ടും കോണ്ഗ്രസ് ആക്ഷേപം തുടരുന്നത് കോടതിയെ അപമാനിക്കലാണെന്ന് മോദി കരുതുന്നു. അംബാനിക്കു വേണ്ടി മോദി വഴിവിട്ടു പെരുമാറി എന്നു താൻ തെളിയിച്ചിരിക്കും എന്നാണ് രാഹുൽ ഗാന്ധി വെല്ലുവിളിച്ചത്. അതുണ്ടായേക്കും എന്നു മോദിയും ഭയപ്പെടുന്നു. സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളിൽ ബാഹ്യ ശക്തികൾ ഇടപെട്ടു എന്ന് സുപ്രീംകോടതി കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫിന്റെ ആക്ഷേപം മറുപടി കിട്ടാതെ അലയുന്പോഴാണ് കോടതിയെ അപമാനിക്കുന്നു എന്ന വിലാപവുമായി മോദി വരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും കോണ്ഗ്രസ് ഉയർത്തുന്ന ആക്ഷേപങ്ങൾ മോദിക്കു സഹിക്കാനാവുന്നില്ല. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിലടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ കാണുന്ന ചില സൂചനകൾ ആക്ഷേപങ്ങൾ വിളിച്ചു വരുത്തുന്നത് പ്രധാനമന്ത്രി കാണുന്നില്ലേ?
പാർലമെന്റിലെ പ്രതിപക്ഷബഹളത്തിലൂടെ പാർലമെന്റിനെ അപമാനിക്കുന്നു എന്നും മോദി പറയുന്പോൾ ജനം അന്പരക്കുന്നു.ബിജെപി ചെയ്തതെല്ലാം മറന്നോ എന്നു ചോദിച്ചുപോകുന്നു. ഇതെല്ലാം കേട്ടിട്ടാവണം നിതിൻ ഗഡ്കരി നേതാക്കൾ വായടയ്ക്കുന്നതാവും നല്ലതെന്നു പറഞ്ഞത്. അടുത്തകാലത്തായി ചില നേതാക്കന്മാർ തങ്ങൾ ചെയ്യുന്ന തെറ്റുകളെക്കാൾ അവ ജനങ്ങളെ അറിയിക്കുന്നതു വലിയ തെറ്റായികരുതുന്നത് എല്ലാ സമൂഹങ്ങളിലും കൂടിവരുന്നുണ്ട്.
സർക്കാർ ആഭിമുഖ്യത്തിൽ നടക്കുന്ന സിപിഎമ്മിന്റെ വനിതാ മതിൽ അവസാനം വെള്ളാപ്പള്ളിയുടെ സമുദായ മതിലാകും എന്നാണ് അടയാളങ്ങൾ. മതിലിൽ പങ്കെടുക്കുന്നതിൽ നിന്നു പല സമുദായങ്ങളും പിൻവാങ്ങുകയാണ്. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു സിപിഎം കെട്ടുന്ന മതിലിനു നവോത്ഥാന മതിൽ എന്നു പേരിടുന്നതുപോലും തട്ടിപ്പായി എല്ലാവരും കാണുന്നു. കേരളത്തിന്റെ നവോത്ഥാനത്തിൽ നിർണായക സംഭാവനകൾ നല്കിയ സമൂഹങ്ങളെല്ലാം മതിലിനെ കാണുന്നതു തട്ടിപ്പായാണ്. സിനിമാനടി മഞ്ജു വാര്യർക്കു പോലും മനസിലായി മതിൽ ശരിയല്ലെന്ന്.
സർക്കാർമതിൽ ഇപ്പോൾ രണ്ടുപേരുടെ രാഷ്ട്രീയ ഭാവിയാണ് അപകടത്തിലാക്കുന്നത്- തുഷാർ വെള്ളാപ്പള്ളിയുടെയും ആർ. ബാലകൃഷ്ണപിള്ളയുടെയും. സമുദായ നേതാക്കൾ കൂടിയായ അവരുടെ സമുദായം അവർ ആയിരിക്കുന്ന മുന്നണിയുടെ മതിൽ സമീപനത്തിൽ പെടുന്നില്ല എന്നതാണു വിഷയം. മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് എൻഎസ്എസ് സമുദായ പ്രവർത്തകർക്കു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. മതിലിൽ പങ്കെടുത്തില്ലെങ്കിൽ മകൻ തുഷാർ എസ്എൻഡിപിക്കു പുറത്താകും എന്ന് വെള്ളാപ്പള്ളി പറഞ്ഞ അതേ ആവേശത്തോടെ സുകുമാരൻ നായരും മതിലിൽ പങ്കെടുക്കുന്ന നായന്മാർക്ക് വിലക്ക് ഏർപ്പെടുത്തുന്നു.
എൻഡിഎയുടെ ഭാഗമായ തുഷാർ വെള്ളാ പ്പള്ളിയേക്കാൾ ഈ വിലക്ക് ബുദ്ധിമുട്ടിലാക്കുന്നത് മുന്നോക്ക സമുദായ കമ്മീഷൻ അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ളയെ ആണ്. ഇടതുമുന്നണി തന്ന കാബിനറ്റ് റാങ്കുള്ള മുന്നോക്ക സമുദായ കമ്മീഷൻ പദവി നിലനിർത്തണമോ വനിതാ മതിലിൽ പങ്കെടുക്കാതിരിക്കണമോ എന്നു പിള്ള തീരുമാനിക്കണം. സുകുമാരൻ നായർ പറയുന്നതു കേട്ട് വനിതാ മതിലിൽ പങ്കെടുക്കാതെ മുന്നോക്ക സമുദായ കമ്മീഷനിൽ തുടർന്നാൽ പിന്നെ പിണറായിയുടെ മുഖത്ത് എങ്ങനെ നോക്കും? മുന്നോക്ക സമുദായ കമ്മീഷനിലെ അധ്യക്ഷ പദവി ഒരിക്കലും പൂർത്തിയാക്കാനാവാത്ത ചെയർമാനായി പിള്ള മാറുമോ എന്നത് മതിലിന്റെ വലിയ വിഷയമായിട്ടുണ്ട്. പവാറിന്റെ എൻസിപി വഴി ഇടതു മുന്നണിയിൽ കടക്കാനുള്ള വഴികൾ തേടുന്ന കാലവുമാണ്. വനിതാ മതിലിൽ കണ്ണിയാകാതിരുന്നാൽ പിണറായി ക്ഷമിക്കാൻ ഇടയില്ല.
വനിതാ മതിൽ വർഗീയ മതിലാണെന്ന് എൻഎസ്എസിനെപ്പോലെ കെസിബിസിയും തിരിച്ചറിയുന്നു. ഉണ്ടാക്കേണ്ടത് മതിലുകളല്ല പാലങ്ങളാണ് എന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഓർമിപ്പിക്കുകയാണു കെസിബിസി.
ബിജെപി വിറയ്ക്കുന്നു
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയക്കൊടിയായിരുന്നു ഹിന്ദി ഹൃദയഭൂമിയിൽ ഈയിടത്തെ അന്പരപ്പിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ. 2019 ൽ അധികാരം പിടിക്കാനാവണമെങ്കിൽ വേറെ വഴി നോക്കണം എന്നു മോദിക്കും അമിത് ഷായ്ക്കും മനസിലായെന്നു വ്യക്തം.
ന്യൂനപക്ഷങ്ങളെ വെറുപ്പിച്ചും തങ്ങൾ കളിച്ച ഹിന്ദുത്വ കാർഡ് പോലും ന്യൂനപക്ഷ പിന്തുണയോടെ കോണ്ഗ്രസ് കൊണ്ടു പോകുന്നോ എന്ന ഭീതിയിലായിട്ടുണ്ട് അവർ. ക്ഷേത്രനിർമാണത്തിനു രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങുന്പോൾ ഈ യുവാവിനെ ഭയപ്പെടണം എന്ന കൃത്യമായ സന്ദേശം ബിജെപിക്കു ലഭിക്കുന്നു.
നല്ല ദിനങ്ങൾ വരുന്നു എന്നു പറഞ്ഞ് ജനത്തെ കബളിപ്പിച്ചതുപോലല്ല കോണ്ഗ്രസ് എന്ന് പുതുതായി അധികാരമേറ്റ മൂന്നു മുഖ്യമന്ത്രിമാരും തെളിയിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളിക്കൊണ്ട് അവർ ഏറ്റവും ജനപ്രിയ വാഗ്ദാനം നടപ്പാക്കി. അന്പരക്കുകയാണു ബിജെപി. അധികാരം കൈവിടുന്നു എന്നു കണ്ടതോടെ ഒപ്പംനിന്ന പലരും മറുകണ്ടം ചാടുന്നതിന്റെ സൂചനകളുമായി. മധ്യപ്രദേശിൽ ബിജെപി എംഎൽഎമാർ തന്നെ കോണ്ഗ്രസിലേക്കു ചേക്കേറുമെന്നാണു സൂചനകൾ.
പ്രതിപക്ഷം ഒന്നിക്കില്ലെന്നും ബിജെപി തന്നെ തിരിച്ചുവരുമെന്നും അമിത് ഷാ അവകാശപ്പെടുന്നതുപോലും ഭയത്തിന്റെ സൂചനയാണ്. ബിജെപിക്കെതിരേ ഒന്നിക്കണം എന്ന ചിന്ത പ്രതിപക്ഷത്തു ശക്തമാകുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. അതു മുന്നണി ഉണ്ടാക്കിയാണോ, ഒറ്റയ്ക്കു മത്സരിച്ച് ജയിച്ച ശേഷം മുന്നണി ഉണ്ടാക്കുന്നതാണോ നല്ലത് എന്ന കാര്യത്തിലാണു സംശയമുള്ളത്. മുന്നണി ഇല്ലാതെ മത്സരിച്ചതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്ഗ്രസിനെ സഹായിച്ചത് എന്നു വിശ്വസിക്കുന്നവരുണ്ട്. ഓരോ ജാതിയുടെയും സമുദായത്തിന്റെയും പേരിലുള്ള പാർട്ടികളുമായുള്ള സഖ്യം ഗുണത്തെക്കാൾ ദോഷം ചെയ്യും എന്നാണ് പാഠം. ഓരോ സംസ്ഥാനത്തും അവിടത്തെ രാഷ്ട്രീയ അവസ്ഥ വച്ചുള്ള കൂട്ടുകെട്ടാവും നല്ലത്.
വോട്ടു ശതമാനത്തിന്റെ കണക്കനുസരിച്ച് ഉണ്ടാക്കുന്ന മുന്നണി ഫലം കാണണം എന്നില്ലെന്ന് തെലുങ്കാനായിലെ അനുഭവം പഠിപ്പിക്കുന്നു. അവിടെ നല്ല നേതാവുണ്ടായാൽ ഒറ്റയ്ക്ക് അധികാരം പിടിക്കാം എന്ന നിലയിലേക്കാണു കോണ്ഗ്രസിന്റെ പോക്ക്. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ പ്രധാനമന്ത്രി പ്രഖ്യാപനം പോലുള്ള കാര്യങ്ങൾ ഇപ്പോൾ വേണ്ടെന്ന മമതയുടെ അഭിപ്രായമാണ് കൂടുതൽ പക്വം. ഇന്നത്തെ നിലയിൽ കാര്യങ്ങൾ നീങ്ങുന്നത് അങ്ങോട്ടുതന്നെയാണെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കാര്യങ്ങൾ തീരുമാനിക്കുന്നതാവും വിവേകം.
മോദിയുടെ സങ്കടം
ജനാധിപത്യ സംവിധാനങ്ങളെ കോണ്ഗ്രസ് അപമാനിക്കുന്നു എന്ന ആക്ഷേപമുമായി മോദി തന്നെ പ്രത്യാക്രമണം ആരംഭിച്ചു. അതും അപകടം മണത്തതിന്റെ അടയാളമാണ്. മോദിക്കു തന്നെ ചേരുന്ന തൊപ്പി എന്നു ജനം കരുതുന്ന വിശേഷണമാണിത്. പ്രധാനമന്ത്രി ആയ ശേഷം ഒരു പത്രസമ്മേളനം പോലും നടത്താതെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കാവലായ മാധ്യമങ്ങളെ അടക്കം എല്ലാത്തിനെയും അപമാനിക്കുന്ന ആളാണ് മോദി എന്നാണു മാധ്യമങ്ങളുടെ വിലയിരുത്തൽ.
റഫാൽ ഇടപാടിൽ സുപ്രീം കോടതി സർക്കാരിനെ കുറ്റവിമുക്തമാക്കിയിട്ടും കോണ്ഗ്രസ് ആക്ഷേപം തുടരുന്നത് കോടതിയെ അപമാനിക്കലാണെന്ന് മോദി കരുതുന്നു. അംബാനിക്കു വേണ്ടി മോദി വഴിവിട്ടു പെരുമാറി എന്നു താൻ തെളിയിച്ചിരിക്കും എന്നാണ് രാഹുൽ ഗാന്ധി വെല്ലുവിളിച്ചത്. അതുണ്ടായേക്കും എന്നു മോദിയും ഭയപ്പെടുന്നു. സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളിൽ ബാഹ്യ ശക്തികൾ ഇടപെട്ടു എന്ന് സുപ്രീംകോടതി കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫിന്റെ ആക്ഷേപം മറുപടി കിട്ടാതെ അലയുന്പോഴാണ് കോടതിയെ അപമാനിക്കുന്നു എന്ന വിലാപവുമായി മോദി വരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും കോണ്ഗ്രസ് ഉയർത്തുന്ന ആക്ഷേപങ്ങൾ മോദിക്കു സഹിക്കാനാവുന്നില്ല. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിലടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ കാണുന്ന ചില സൂചനകൾ ആക്ഷേപങ്ങൾ വിളിച്ചു വരുത്തുന്നത് പ്രധാനമന്ത്രി കാണുന്നില്ലേ?
പാർലമെന്റിലെ പ്രതിപക്ഷബഹളത്തിലൂടെ പാർലമെന്റിനെ അപമാനിക്കുന്നു എന്നും മോദി പറയുന്പോൾ ജനം അന്പരക്കുന്നു.ബിജെപി ചെയ്തതെല്ലാം മറന്നോ എന്നു ചോദിച്ചുപോകുന്നു. ഇതെല്ലാം കേട്ടിട്ടാവണം നിതിൻ ഗഡ്കരി നേതാക്കൾ വായടയ്ക്കുന്നതാവും നല്ലതെന്നു പറഞ്ഞത്. അടുത്തകാലത്തായി ചില നേതാക്കന്മാർ തങ്ങൾ ചെയ്യുന്ന തെറ്റുകളെക്കാൾ അവ ജനങ്ങളെ അറിയിക്കുന്നതു വലിയ തെറ്റായികരുതുന്നത് എല്ലാ സമൂഹങ്ങളിലും കൂടിവരുന്നുണ്ട്.