വത്തിക്കാന് അടുത്തുതന്നെയുള്ള പ്രൊക്കുറ സീറോമലബാർ സഭയുടെ ഏറെക്കാലത്തെയും സ്വപ്നമായിരുന്നു. ഒക്ടോബർ 12 ന് ശനിയാഴ്ച രാവിലെ 9.30ന് ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമൂഹബലിയിൽ മുഖ്യകാർമികനായി.
ആദ് ലിമിനോ സന്ദർശനത്തിനായി റോമിൽ എത്തിയിട്ടുള്ള സീറോ മലബാർ സഭയിലെ 48 മെത്രാ·ാരും നിരവധി വൈദികരും സന്യസ്തരും ദിവ്യബലിയിൽ സംബന്ധിച്ചു. ചാപ്പലിന്റെ വെഞ്ചരിപ്പ് കർമം മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. പൗരസ്ത്യ തിരുസംഘത്തിൻറെ തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി പ്രൊക്യൂറ ഉദ്ഘാടനം ചെയ്തു. മാർ ആലഞ്ചേരി സ്വാഗതം ആശംസിച്ചു.
സീറോ മലബാർ സഭയ്ക്ക് കിട്ടിയ വലിയ അംഗീകാരമാണ് പ്രൊക്യൂറ എന്നും വത്തിക്കാനും സീറോ മലബാർ സഭയ്ക്കുമിടയിലെ നയതന്ത്ര കാര്യാലയമായി ഇത് പ്രവർത്തിക്കുമെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. നിരവധി നല്ല മനസുകളുടെ പ്രാർഥനയും സഹകരണവും സഹായവും വഴിയാണ് കേന്ദ്രം പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുടെ വളർച്ചയ്ക്കും ഐക്യത്തിനും പ്രൊക്യൂറ അടയാളമായി നിലകൊള്ളുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കർദിനാൾ ലെയനാർദോ സാന്ദ്രി പറഞ്ഞു.
ഓറിയൻറൽ കോണ്ഗ്രിഗേഷസിലെ പ്രതിനിധികളും വിവിധ കോണ്ഗ്രിഗേഷനുകളിലെ ജനറാൾമാരും ചടങ്ങിന് എത്തിയിരുന്നു. ക്ലരീഷ്യൻ ജനറാൾ ഫാ. മാത്യു വട്ടമറ്റം, സിഎംസി മദർ ജനറാൾ സിസ്റ്റർ സിബി സിഎംസി, സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി, ഏഷ്യൻ രാജ്യങ്ങളിലുള്ള പ്രോജക്ടുകളുടെ ഡയറക്ടർ നെയർ തെയ്റൗഡോ തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നന്ദി പറഞ്ഞു.
ഫാ. ചെറിയാൻ വാരിക്കാട്ട്, അഡീഷണൽ പ്രൊക്യുറേറ്റർ ഫാ. ബിജു മുട്ടക്കുന്നേൽ, ഫാ. സനൽ മാളിയേക്കൽ, കോഓർഡിനേറ്റർ ഫാ. ബിജുരാജ് എന്നിവർ നേതൃത്വം നൽകി. വത്തിക്കാൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ സിബി ജോർജ് പ്രത്യേക അതിഥിയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ