വിശുദ്ധയുടെ ഇടവകയായ പുത്തൻചിറ ഫൊറോനയിൽ നിന്നും 40 പേരും, സ്വന്തക്കാരായ ബന്ധുക്കളും, വിദേശത്തു ജോലി ചെയ്യുന്നവരുമായി 210 പേരടങ്ങുന്ന വലിയൊരു സംഘമാണ് വത്തിക്കാനിലെത്തിയത്. ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പുത്തൻചിറയിൽ നിന്നും ചടങ്ങിൽ പങ്കെടുത്തത്.
മറിയം ത്രേസ്യാ ഫെലോഷിപ്പിന്റെ കീഴിൽ ഡോ. ജോസ് ഉൗക്കന്റെ നേതൃത്വത്തിൽ 30 അംഗ സംഘവും,പാലക്കാട് തൃശൂർ, ഇരിഞ്ഞാലക്കുട എന്നീ രൂപതകളിൽ നിന്നുള്ളവരും സംഘത്തിന്റെ ഭാഗമായി എത്തിയിരുന്നു. മറിയം ത്രേസ്യായുടെ വിശുദ്ധ പദവി കുടുംബാംഗങ്ങൾല്ലൊം വലിയൊരു ആത്മീയ പ്രചോദനം നൽകിയതായി കുടുംബാംങ്ങൾ ലേഖകനോടു പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ