+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനാലാമത് എൻ.കെ. ലൂക്കോസ് വോളിബോൾ ടൂർണമെന്‍റിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ജേതാക്കൾ

കാലിഫോർണിയ: അമേരിക്കൻ മലയാളി കായിക ലോകത്ത് ചരിത്രത്തിന്‍റെ താളുകളിൽ ഇടംനേടി ഷിക്കാഗോ കൈരളി ലയണ്‍സിനെ അട്ടിമറിച്ചു കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ടീം കപ്പ
പതിനാലാമത് എൻ.കെ. ലൂക്കോസ് വോളിബോൾ ടൂർണമെന്‍റിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ജേതാക്കൾ
കാലിഫോർണിയ: അമേരിക്കൻ മലയാളി കായിക ലോകത്ത് ചരിത്രത്തിന്‍റെ താളുകളിൽ ഇടംനേടി ഷിക്കാഗോ കൈരളി ലയണ്‍സിനെ അട്ടിമറിച്ചു കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ടീം കപ്പിൽ മുത്തമിട്ടു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരേ രണ്ടു സെറ്റുകൾ തിരിച്ചുപിടിച്ചുകൊണ്ട് കാലിഫോർണിയയിലെ യുവ താരങ്ങൾ ഷിക്കാഗോ ടീമിനെ പരാജയപ്പെടുത്തിയത്.
ടൂർണമെന്‍റിലുടനീളം വാശിയേറിയ മത്സരങ്ങൾ കാഴ്ചവച്ചശേഷം ഫൈനൽ മത്സരം കാണാൻ ആയിരക്കണക്കിനു കായികപ്രേമികൾ എത്തിയിരുന്നു.

ബേ ഏരിയ ആതിഥേയത്വം വഹിച്ച എൻ.കെ ലൂക്കോസ് വോളിബോൾ ടൂർണമെന്‍റ് ഇക്കുറി തികച്ചും നൂതനമേറിയ സവിശേഷതകൾ നിറഞ്ഞതായിരുന്നു. ലോക ടെക്നോളജിയുടെ ഈറ്റില്ലങ്ങളിൽ ഒന്നായ സാൻജോസ് ഇൻഡിപെൻഡൻസ് സ്കൂളിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു നടന്ന ടൂർണമെന്‍റിൽ പങ്കെടുക്ക കളിക്കാർക്കും കായിക പ്രേമികൾക്കും വേറിട്ട അനുഭവമായിരുന്നു. ഗൂഗിൾ, സിസ്കോ, ഫേസ്ബുക്ക്, നെറ്റ് ഫ്ളിക്സ്, ടെസ്ല എന്നീ പ്രമുഖ കന്പനികൾ കണ്‍മുന്നിൽ കാണാൻ സാധിച്ചത് ഏവർക്കും വേറിട്ടൊരു അനുഭവമായിരുന്നു. ലോകത്തിലെ പ്രശസ്ത സർവകലാശാലകളിൽ ഒന്നായ സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയും വേറിട്ട അനുഭവമായിരുന്നു.

അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി പത്തോളം ടീമുകളാണ് ഇക്കുറി അണിനിരന്നത്. ബാൾട്ടിമോർ കിലാഡീസ്, കാലിഫോർണിയ ബ്ലാസ്റ്റേഴ്സ്, ഷിക്കാഗോ കൈരളി ലയണ്‍സ്, ഡാളസ് സ്ട്രൈക്കേഴ്സ്, ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ്, ന്യൂയോർക്ക് സ്പൈക്കേഴ്സ്, റോക്ക്ലാൻഡ് സോൾജിയേഴ്സ്, വാഷിംഗ്ടണ്‍ കിംഗ്സ് എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. കാലിഫോർണിയ നിവാസികളുടെ ആവേശവും പ്രോത്സാഹനവും ബ്ലാസ്റ്റേഴ്സ് ടീമീനെ വിജയം കൈവരിക്കുന്നതിനു സഹായിച്ചു.

ആന്‍റണി ഇല്ലിക്കാട്ടിലിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ മാസങ്ങളായുള്ള കഠിന പ്രയത്നംകൊണ്ടാണ് ടൂർണമെന്‍റ് വിജയം കൈവരിക്കാൻ സാധിച്ചതെന്ന് സംഘാടക സമിതി വിലയിരുത്തി.

ടൂർണമെന്‍റിന്‍റെ അവസാനവേളയിൽ സാൻജോസിലെ ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നൽകിയ സൽ്കാരം ഏവരുടേയും പ്രശസ്ത ഏറ്റുവാങ്ങി. വിഭവസമൃദ്ധമായ ഭക്ഷണക്രമീകരണങ്ങളും കൾച്ചറൽ എന്‍റർടൈമെന്‍റ് പരിപാടികളും ബാങ്ക്വറ്റിന്‍റെ മികവ് പതി·ടങ്ങാക്കി. 2020 -ൽ ഹൂസ്റ്റണ്‍ ചലഞ്ചേഴ്സിനു ബാറ്റണ്‍ കൈമാറിക്കൊണ്ട് ടൂർണമെന്‍റിനു തിരശീല വീണു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം