ന്യൂജേഴ്സി: ഇരുതല വാളിന്റെ മൂർച്ചയുള്ളതാണ് പത്രപ്രവർത്തനമെന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) എട്ടാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുതല വാളിന്റെ വിശുദ്ധി സൂക്ഷിച്ചു വരുന്ന കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരുടെ സാന്നിധ്യമാണ് ഈ സദസിലുള്ളത്. അത് കാത്തു പാലിക്കാൻ പുതിയ തലമുറയ്ക്ക് ബാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞുവിശ്വാസം , മതം എല്ലാം സമൂഹത്തിനു വേണ്ടിയിട്ടുള്ളതാണ്. അതിനെ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കേരളത്തിലെ ഓരോ ആറുപേരിലുമൊരാൾ പ്രവാസികളാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഇന്ത്യയുടെയും ലോകത്തിന്റെയും നാനാ ഭാഗങ്ങളിൽ ജോലിതേടി പോയിട്ടുള്ളത്. എന്നാൽ ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടി വരുന്നവരെ ഇകഴ്ത്തിക്കാട്ടുന്നതിനു പോലും നമ്മുടെയാളുകൾ ശ്രമിക്കുന്നു. ഇവർ കേരളത്തിൽ എത്തുന്നതിനു എത്രയോ കാലം മുൻപ് ലക്ഷക്കണക്കിന് മലയാളികൾ അന്യനാടുകളിൽ തൊഴിൽ തേടി പോയിട്ടുണ്ട്. അവർ നൽകിയ സംഭാവനയാണ് ഇന്നുള്ള കേരളമെന്നു പല മലയാളികളും മറക്കുന്നതാണ് അന്യസംസ്ഥാനക്കാരോടുള്ള ഈ അവഗണനയ്ക്കു കാരണമെന്ന് മന്ത്രി പറഞ്ഞു.
അമേരിക്കയിലും യൂറോപ്പിലും ബൗദ്ധിക മേഖലകളെ സന്പന്നമാക്കാൻ നമ്മുടെ ആളുകൾക്ക് കഴിഞ്ഞു .ഐഐടി, ഐഎഎം തുടങ്ങിയ രാജ്യാന്തര പ്രശസ്തിയുള്ള സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയാൽ പിന്നെ അവരെ മഷിയിട്ട് നോക്ക്കിയാൽ പോലും കാണില്ല. അവരെ കാണണമെങ്കിൽ സിലിക്കണ് വാലിയിൽ പോയാൽ മതി. അവർ രാജ്യം വിടുന്നതിനു പല കാരണങ്ങൾ ഉണ്ട്. നാട്ടിൽ അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിതിനാലാണ് അവർ രാജ്യം വിടുന്നത്. നാട്ടിൽ ആരെയും അനുമോദിക്കുന്നതിനും അഭിനന്ദിക്കുന്നതിനും വ്യവസ്ഥകളില്ല. നാട്ടിൽ കഴിവിന്റെ അംഗീകാരം സീനിയോറിട്ടിയാണ്. പണം മാത്രമല്ല ചെയ്യുന്ന ജോലികളുടെ പ്രഗൽഭ്യത്തിനനുസരിച്ചുള്ള പ്രോത്സാഹനമില്ലാത്തതുകൊണ്ടാണ് മറ്റൊരു കര തേടിപോകുന്നത്.
ഇന്ന് അമേരിക്കയിലും യൂറോപ്പിലുമുള്ളപുതിയ തലമുറകളിലെ യുവതീയുവാക്കൾക്കു മലയാളത്തിൽ പ്രവീണ്യമില്ല. അതിനു നാം വീടുകളിൽ മലയാളം സംസാരിക്കണം. ഇന്ത്യയിൽ കേരളത്തിന് പുറത്തുള്ള മലയാളികൾ വീട്ടിൽ മലയാളം നിർബന്ധമാക്കുന്നതാണ് അന്യ സംസ്ഥാനങ്ങളിലെ മലയാളികൾ മലയാളം സംസാരിക്കുന്നതിനു കാരണം. പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ഡോ. ജലീൽ നിർദ്ദേശിച്ചു.
വിസ്മയമാണ് ഇന്ത്യ എന്ന ഇംഗ്ലീഷ് ഗ്രന്ഥകർത്താവായ എൽ ബാഷാമിന്റെ ഗ്രന്ഥംഅർഥവത്താണ് . ബഹുസ്വരതയോളം സൗകുമാര്യതയുള്ള മറ്റൊന്നുമില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയെ വേറിട്ട് നിർത്തുന്നത്. അതാണ് ഇന്ത്യ ഒരൊറ്റ പതാകയ്ക്ക് മുന്പിൽ അടിയുറച്ചു നിൽക്കുന്നത്. സംസ്ഥാനഗങ്ങൾക്കു പതാകകൾ ഉണ്ടായിട്ടുകൂടി അമേരിക്കയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നത് വിസ്മയകരമാണ്. 90 ശതമാനം മുസ്ലിംകളുള്ള പാകിസ്ഥാനിൽ ജനാധിപത്യം നിലനിൽക്കാൻ പെടാപ്പാടു പെടുന്നത് നാം കണ്ടതാണ്. 1971 ആകുന്പോൾ പാകിസ്ഥാൻ പിളർന്നു രണ്ടു രാഷ്ട്രങ്ങളായി. മാനവികത ഉയർത്തിപ്പിടിക്കേണ്ട കാലത്തു സംഘടിതമായ പ്രചണ്ഡകൾ നടത്തുന്നത് എത്ര സങ്കുചിതമാണ്. ഏകതയിലെ ഏകത്വമാണ് യൂണിറ്റി ഇൻ യൂണിഫോർമിറ്റി എന്നതിനർത്ഥം.- മന്ത്രി വ്യക്തമാക്കി.
അമേരിക്കയിലെ മലയാളി പത്രപ്രവർത്തകർ നൽകിയ സംഭാവനയാണ് വിവിധ സംസ്ഥാനങ്ങളിലുള്ള പല പ്രമുഖരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഇടയാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ പി സി എൻ എ നാഷണൽ പ്രസിഡന്റ് മധു രാജൻ പറഞ്ഞു.
കേരളത്തിൽ മഹാപ്രളയമുണ്ടായപ്പോൾ പ്രസ് ക്ലബ് ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പ്രളയത്തിൽ പെട്ട നിരവധി പ്രവാസി കുടുംബങ്ങളെ കണ്ടെത്താൻ കഴിഞ്ഞത് പ്രസ് ക്ലബ് അമേരിക്കയിൽ കൊണ്ടുവന്ന നേതാക്കളും മാധ്യമപ്രവർത്തകരും സഹായിച്ചതുകൊണ്ടാണെന്നു മധു പറഞ്ഞു.
പ്രസ് ക്ലബ് സെക്രട്ടറി സുനിൽ തൈമറ്റം, മലയാള മനോരമ ന്യൂസ്ഡയറക്റ്റർ ജോണി ലൂക്കോസ്,
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം. ജി. രാധാകൃഷ്ണൻ, മാതൃഭൂമി ഡെപ്യൂട്ടി ഡയറക്ടർ വേണു ബാലകൃഷ്ണൻ, സോഷ്യൽ മീഡിയയിലെ ബല്ലാത്ത പഹയൻ വിനോദ് നാരായണൻ, ദി ഹിന്ദു ഫ്രണ്ട് ലൈൻഡൽഹി സ്പെഷ്യൽ കറസ്പോണ്ടന്റ് വെങ്കിടേഷ് രാമകൃഷ്ണൻ ,ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ, ഫോമാ പ്രസിഡണ്ട് ഫിലിപ്പ്ചാമത്തിൽ, വേൾഡ് മലയാളി കൗണ്സിൽ സെക്രട്ടറി സുധീർ നന്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഐ.പി.സി.എൻ.എ. ജോയിന്റ് സെക്രട്ടറി സണ്ണി പൗലോസ് സ്വാഗതവും കണ്വൻഷൻ ചെയർമാൻ രാജു പള്ളത്ത് നന്ദിയും പറഞ്ഞു. ജോർജ് തുന്പയിൽ ആയിരുന്നു എംസി. ഫാദിലാ കൃഷ്ണന്റെ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്പൊണ്സർമാരായസഞ്ജീവ് മഞ്ഞില (ഡബിൾ ഹോഴ്സ്, സി.ഇ.ഒ) ദിലീപ് വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് സുവനീർ മന്ത്രി ജലീൽ, സഞ്ജീവ് മഞ്ഞിലക്കു നൽകി പ്രകാശനം ചെയ്തു.
പതിവിനു വിരുദ്ധമായി ചടങ്ങിൽ വ്യത്യസ്തമായ രീതിയിലാണു ദീപം തെളിയിച്ചത്. കണ്വെൻഷൻ ചെയർമാൻ രാജു പള്ളത്തു പകർന്നു നൽകിയ ദീപം പ്രസ് ക്ലബ് സെക്രട്ടറി സുനിൽ ടൈമാറ്റം ഏറ്റുവാങ്ങി മന്ത്രി കെ.ടി . ജലീലിന് കൈമാറി. അദ്ദഹം അത് വേദിയിലേക്കും സദസിലേക്കുംപകർന്നു നൽകിയപ്പോൾ വെളിച്ചം ഇരുട്ടിനെ അകറ്റുന്നുവെന്ന സന്ദേശമാണ് സമൂഹത്തിനു നൽകിയത്.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
ഇരുതല വാളിന്റെ വിശുദ്ധി സൂക്ഷിച്ചു വരുന്ന കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരുടെ സാന്നിധ്യമാണ് ഈ സദസിലുള്ളത്. അത് കാത്തു പാലിക്കാൻ പുതിയ തലമുറയ്ക്ക് ബാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞുവിശ്വാസം , മതം എല്ലാം സമൂഹത്തിനു വേണ്ടിയിട്ടുള്ളതാണ്. അതിനെ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കേരളത്തിലെ ഓരോ ആറുപേരിലുമൊരാൾ പ്രവാസികളാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഇന്ത്യയുടെയും ലോകത്തിന്റെയും നാനാ ഭാഗങ്ങളിൽ ജോലിതേടി പോയിട്ടുള്ളത്. എന്നാൽ ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടി വരുന്നവരെ ഇകഴ്ത്തിക്കാട്ടുന്നതിനു പോലും നമ്മുടെയാളുകൾ ശ്രമിക്കുന്നു. ഇവർ കേരളത്തിൽ എത്തുന്നതിനു എത്രയോ കാലം മുൻപ് ലക്ഷക്കണക്കിന് മലയാളികൾ അന്യനാടുകളിൽ തൊഴിൽ തേടി പോയിട്ടുണ്ട്. അവർ നൽകിയ സംഭാവനയാണ് ഇന്നുള്ള കേരളമെന്നു പല മലയാളികളും മറക്കുന്നതാണ് അന്യസംസ്ഥാനക്കാരോടുള്ള ഈ അവഗണനയ്ക്കു കാരണമെന്ന് മന്ത്രി പറഞ്ഞു.
അമേരിക്കയിലും യൂറോപ്പിലും ബൗദ്ധിക മേഖലകളെ സന്പന്നമാക്കാൻ നമ്മുടെ ആളുകൾക്ക് കഴിഞ്ഞു .ഐഐടി, ഐഎഎം തുടങ്ങിയ രാജ്യാന്തര പ്രശസ്തിയുള്ള സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയാൽ പിന്നെ അവരെ മഷിയിട്ട് നോക്ക്കിയാൽ പോലും കാണില്ല. അവരെ കാണണമെങ്കിൽ സിലിക്കണ് വാലിയിൽ പോയാൽ മതി. അവർ രാജ്യം വിടുന്നതിനു പല കാരണങ്ങൾ ഉണ്ട്. നാട്ടിൽ അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിതിനാലാണ് അവർ രാജ്യം വിടുന്നത്. നാട്ടിൽ ആരെയും അനുമോദിക്കുന്നതിനും അഭിനന്ദിക്കുന്നതിനും വ്യവസ്ഥകളില്ല. നാട്ടിൽ കഴിവിന്റെ അംഗീകാരം സീനിയോറിട്ടിയാണ്. പണം മാത്രമല്ല ചെയ്യുന്ന ജോലികളുടെ പ്രഗൽഭ്യത്തിനനുസരിച്ചുള്ള പ്രോത്സാഹനമില്ലാത്തതുകൊണ്ടാണ് മറ്റൊരു കര തേടിപോകുന്നത്.
ഇന്ന് അമേരിക്കയിലും യൂറോപ്പിലുമുള്ളപുതിയ തലമുറകളിലെ യുവതീയുവാക്കൾക്കു മലയാളത്തിൽ പ്രവീണ്യമില്ല. അതിനു നാം വീടുകളിൽ മലയാളം സംസാരിക്കണം. ഇന്ത്യയിൽ കേരളത്തിന് പുറത്തുള്ള മലയാളികൾ വീട്ടിൽ മലയാളം നിർബന്ധമാക്കുന്നതാണ് അന്യ സംസ്ഥാനങ്ങളിലെ മലയാളികൾ മലയാളം സംസാരിക്കുന്നതിനു കാരണം. പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ഡോ. ജലീൽ നിർദ്ദേശിച്ചു.
വിസ്മയമാണ് ഇന്ത്യ എന്ന ഇംഗ്ലീഷ് ഗ്രന്ഥകർത്താവായ എൽ ബാഷാമിന്റെ ഗ്രന്ഥംഅർഥവത്താണ് . ബഹുസ്വരതയോളം സൗകുമാര്യതയുള്ള മറ്റൊന്നുമില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയെ വേറിട്ട് നിർത്തുന്നത്. അതാണ് ഇന്ത്യ ഒരൊറ്റ പതാകയ്ക്ക് മുന്പിൽ അടിയുറച്ചു നിൽക്കുന്നത്. സംസ്ഥാനഗങ്ങൾക്കു പതാകകൾ ഉണ്ടായിട്ടുകൂടി അമേരിക്കയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നത് വിസ്മയകരമാണ്. 90 ശതമാനം മുസ്ലിംകളുള്ള പാകിസ്ഥാനിൽ ജനാധിപത്യം നിലനിൽക്കാൻ പെടാപ്പാടു പെടുന്നത് നാം കണ്ടതാണ്. 1971 ആകുന്പോൾ പാകിസ്ഥാൻ പിളർന്നു രണ്ടു രാഷ്ട്രങ്ങളായി. മാനവികത ഉയർത്തിപ്പിടിക്കേണ്ട കാലത്തു സംഘടിതമായ പ്രചണ്ഡകൾ നടത്തുന്നത് എത്ര സങ്കുചിതമാണ്. ഏകതയിലെ ഏകത്വമാണ് യൂണിറ്റി ഇൻ യൂണിഫോർമിറ്റി എന്നതിനർത്ഥം.- മന്ത്രി വ്യക്തമാക്കി.
അമേരിക്കയിലെ മലയാളി പത്രപ്രവർത്തകർ നൽകിയ സംഭാവനയാണ് വിവിധ സംസ്ഥാനങ്ങളിലുള്ള പല പ്രമുഖരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഇടയാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ പി സി എൻ എ നാഷണൽ പ്രസിഡന്റ് മധു രാജൻ പറഞ്ഞു.
കേരളത്തിൽ മഹാപ്രളയമുണ്ടായപ്പോൾ പ്രസ് ക്ലബ് ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പ്രളയത്തിൽ പെട്ട നിരവധി പ്രവാസി കുടുംബങ്ങളെ കണ്ടെത്താൻ കഴിഞ്ഞത് പ്രസ് ക്ലബ് അമേരിക്കയിൽ കൊണ്ടുവന്ന നേതാക്കളും മാധ്യമപ്രവർത്തകരും സഹായിച്ചതുകൊണ്ടാണെന്നു മധു പറഞ്ഞു.
പ്രസ് ക്ലബ് സെക്രട്ടറി സുനിൽ തൈമറ്റം, മലയാള മനോരമ ന്യൂസ്ഡയറക്റ്റർ ജോണി ലൂക്കോസ്,
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം. ജി. രാധാകൃഷ്ണൻ, മാതൃഭൂമി ഡെപ്യൂട്ടി ഡയറക്ടർ വേണു ബാലകൃഷ്ണൻ, സോഷ്യൽ മീഡിയയിലെ ബല്ലാത്ത പഹയൻ വിനോദ് നാരായണൻ, ദി ഹിന്ദു ഫ്രണ്ട് ലൈൻഡൽഹി സ്പെഷ്യൽ കറസ്പോണ്ടന്റ് വെങ്കിടേഷ് രാമകൃഷ്ണൻ ,ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ, ഫോമാ പ്രസിഡണ്ട് ഫിലിപ്പ്ചാമത്തിൽ, വേൾഡ് മലയാളി കൗണ്സിൽ സെക്രട്ടറി സുധീർ നന്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഐ.പി.സി.എൻ.എ. ജോയിന്റ് സെക്രട്ടറി സണ്ണി പൗലോസ് സ്വാഗതവും കണ്വൻഷൻ ചെയർമാൻ രാജു പള്ളത്ത് നന്ദിയും പറഞ്ഞു. ജോർജ് തുന്പയിൽ ആയിരുന്നു എംസി. ഫാദിലാ കൃഷ്ണന്റെ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്പൊണ്സർമാരായസഞ്ജീവ് മഞ്ഞില (ഡബിൾ ഹോഴ്സ്, സി.ഇ.ഒ) ദിലീപ് വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് സുവനീർ മന്ത്രി ജലീൽ, സഞ്ജീവ് മഞ്ഞിലക്കു നൽകി പ്രകാശനം ചെയ്തു.
പതിവിനു വിരുദ്ധമായി ചടങ്ങിൽ വ്യത്യസ്തമായ രീതിയിലാണു ദീപം തെളിയിച്ചത്. കണ്വെൻഷൻ ചെയർമാൻ രാജു പള്ളത്തു പകർന്നു നൽകിയ ദീപം പ്രസ് ക്ലബ് സെക്രട്ടറി സുനിൽ ടൈമാറ്റം ഏറ്റുവാങ്ങി മന്ത്രി കെ.ടി . ജലീലിന് കൈമാറി. അദ്ദഹം അത് വേദിയിലേക്കും സദസിലേക്കുംപകർന്നു നൽകിയപ്പോൾ വെളിച്ചം ഇരുട്ടിനെ അകറ്റുന്നുവെന്ന സന്ദേശമാണ് സമൂഹത്തിനു നൽകിയത്.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ