ന്യൂജേഴ്സി: അമേരിക്കൻ മലയാളികളുടെ അറിവും പ്രായോഗിക പരിജ്ഞാനവും കേരളത്തിലെ ജനങ്ങൾക്കു പകർന്നു നൽകണമെന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ .
രണ്ടു ദിവസമായി ന്യൂജേഴ്സിയിലെ എഡിസണ് ഹോട്ടലിൽ നടന്നുവന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ മലയാളി സമൂഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ കേരളത്തിലെ പുതിയ തലമുറയ്ക്ക് പഠിക്കാനുണ്ടെന്നാണ് തന്റെ ഹൃസ്വ സന്ദർശനത്തിൽ ബോധ്യമായത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക് കേരളത്തിലെ വൈസ് ചാൻസലർമാരുടെയും അക്കാഡമിക് വിദഗ്ധരുടെയും യോഗം ചേർന്ന് അതിനുള്ള വഴികൾ ആരായും.
പണം സംഭാവന ചെയ്യുന്നത് മാത്രമല്ല, കാരുണ്യപ്രവർത്തനം. അറിവും പരിചയവും പകർന്നു നൽകുന്നതും കാരുണ്യപ്രവർത്തികളിൽ ഉൾപ്പെടും.
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലവിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തവർക്ക് അഭയം നൽകിയ ഈ രാജ്യം ബഹുസ്വരതയുടെ സന്പത്തിൽ ധന്യമാണ്. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ ഇവിടെ ആരാധനാലയങ്ങൾ വരെ മാതൃകയാണെന്ന് പ്രിൻസ്ടണ് യൂണിവേഴ്സിറ്റിയിലെ ചാപ്പൽ സന്ദർശിച്ച തന്റെ അനുഭവം പങ്കുവച്ചുകൊണ്ടു മന്ത്രി അഭിപ്രായപ്പെട്ടു.
കേരളം മറ്റു സംസ്ഥാങ്ങളിൽ നിന്ന് ഏറെ വിഭിന്നമായതു പൊതു വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനകൾ കൊണ്ട് മാത്രമാണെന്ന് ഓർമ്മിക്കേണ്ടതുണ്ട്. ഒരുകാലത്തു ജാതി മത വ്യവസ്ഥകൾക്ക് സ്ഥാനം നൽകാതെ മികച്ച മാനവികതയുടെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം. അവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്തിയാനിയെന്നോ ഒരു വ്യത്യാസമില്ല. പുതിയ തലമുറയെ ശരിയായ ദിശയിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ തകർച്ചയായിരുന്നു ഈ മതേതര സമൂഹത്തിൽ അകൽച്ചയ്ക്ക് കാരണമെന്നു സർക്കാർ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ കോടിക്കണക്കിനു രൂപ മുതൽ മുടക്കാൻ കാരണം.
ഒരുകാലത്തു സന്പന്ന വിഭാഗത്തിലെ കുട്ടികൾക്ക് മാത്രം ലഭ്യമായിരുന്ന ഉന്നത നിലവാരമുള്ളവിദ്യാഭ്യാസ സൗകര്യങ്ങളാണ് ഇന്ന് സർക്കാർ സ്കൂളുകളിലൂടെ ലഭ്യമാക്കുന്നത്. ഗവണ്മെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് അപ്രാപ്യമായിരുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ ഒന്നാം ക്ലാസ് മുതലുള്ള സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ 3 ലക്ഷം വിദ്യാർഥികളാണ് സർക്കാർ സ്കൂളുകളിലേക്ക് അധികമായി പഠിക്കാൻ ചേർന്നിട്ടുള്ളത്. അങ്ങനെ കൂടുതൽ വിദ്യാർത്ഥികളിൽ മതനിരപേക്ഷതയെ പരിചയപ്പെടുത്താൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണത്തിലൂടെ മാത്രമേ മതനിരപേക്ഷതയെശക്തിപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ്കമ്മീഷൻ (യുജിസി) രൂപീകരിച്ചപ്പോൾ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുംപണ്ഡിതനുമായ മൗലാനാ അബ്ദുൾ കലാം ആസാദിനെകൊണ്ടു ഉദ്ഘാടനം ചെയ്യിപ്പിച്ചുകൊണ്ട് ചടങ്ങിൽ ഒരു അതിഥിയായി മാത്രം പങ്കെടുത്തു നമ്മെ അന്പരപ്പിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ നാം ഓർക്കേണ്ടതാണ്. പരസ്പരം ബഹുമാനിക്കേണ്ടതെങ്ങനെയെന്നു നെഹ്റു അന്ന് നമ്മളെ പ്രവർത്തിയിലൂടെ കാണിച്ചു തന്നു. ഇന്നാണ് ഇതു സംഭവിക്കുന്നതെങ്കിൽ സമൂഹം അതിനെ എങ്ങനെ നോക്കികാണും. രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ക്യാബിനെറ്റിലെ ഒരു മന്തി ചടങ്ങു ഉദ്ഘാടനം ചെയ്താൽ അത് കോലാഹലമായി മാറും. ഖുർആൻ പണ്ഡിതനും മക്കയിൽ ജനിച്ചവനും സർവോപരി വലിയ വിദ്യാഭ്യാസ വിചിന്തകനുമായ ആസാദ് തന്നെയാണ് യുജിസി എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് തിരിച്ചറിവാണ് നെഹ്റു അങ്ങനെ ചെയ്തത്. പരസ്പരം എങ്ങനെ ബഹുമാനിക്കും എന്ന് അദ്ദേഹം തന്നെ നമുക്ക് മാതൃകയായി.
ഒരു മതത്തിലും വിശ്വസിക്കാത്ത നെഹ്റു ഭക്രാനംഗൽ അണക്കെട്ടിന്റെ ഉദഘാടന വേദിയിൽ പറഞ്ഞ കാര്യങ്ങൾ വിസ്മരിക്കാനാവില്ല. ഒരു വലിയ കർഷക സമൂഹത്തിനു മുഴുവൻ കുടിവെള്ളവും കൃഷിക്കാവശ്യമായ സുലഭമായ ജല സംഭരണി തുറന്നു കൊടുത്തുകൊണ്ട് നെഹ്റു എങ്ങനെ പ്രഖ്യാപിച്ചു: നിങ്ങൾ ദൈവത്തെ കണ്ടിട്ടില്ലെങ്കിൽ ഇങ്ങോട്ടു വരിക. നിങ്ങൾക്ക് ദൈവത്തെ നേരിട്ട് കാണാം. അതാണ് നെഹ്റു കാണിച്ച മതനിരപേക്ഷതയുടെ യഥാർഥ മുഖം.
ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന മനവികതയാണ് നമുക്കുള്ളത്. ഒരു നാടിന്റെ ജനങ്ങളുടെ ഐക്യമാണ് രാഷ്ട്രതന്ത്രജ്ഞതയിൽ ഉണ്ടാകേണ്ടത്. അതിനാൽ മതവും വിശ്വാസവും വ്യക്തിപരമായ കാര്യങ്ങളിൽ പരിമിതപ്പെടുത്തേണ്ടതുണ്ട്. യാഥാസ്ഥിതികതയിൽ നിന്ന് വ്യതിചലിച്ചു പുരോഗതിയുടെ പാതയിൽ മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. എന്നാൽ അടുത്ത കാലത്തെ സംഭവവങ്ങൾ സൂചിപ്പിക്കുന്നത് നമ്മൾ യാഥാസ്ഥിതികതയിൽ നിന്നും പിന്നോട്ടടിക്കുകയാണോ എന്നാണ്.
കാലാകാലങ്ങളായി യാഥാസ്ഥിതിക വ്യവസ്ഥയുള്ള സൗദി പോലും ബഹുസ്വരതയുടെ പാത തിരിച്ചറിഞ്ഞപ്പോൾ നാം അതിൽ നിന്ന് പിറകോട്ടു പോകുന്നുവോ എന്ന് സൂചിപ്പിക്കുന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. എന്നാൽ കേരളത്തിൽ ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും ശബ്ദമാണ് ഇന്നും മുഴങ്ങി കേൾക്കുന്നത്.
അമേരിക്കൻ മലയാളികളുടെ വിദ്യാഭ്യാസരംഗത്തെയും വാണിജ്യ രംഗത്തേയും മുന്നേറ്റങ്ങളും സാംസ്കാരിക സഹകരണ മനോഭാവവും വിസ്മയിപ്പിക്കുന്നതാണെന്നു സൂചിപ്പിച്ച മന്ത്രി നാം എത്ര ദൂരത്തേക്കു പോയാലും പിറന്ന മണ്ണിനെ മറക്കില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ കൂട്ടായ്മയിലൂടെ കാണാൻ കഴിഞ്ഞതെന്നും സൂചിപ്പിച്ചു. നിങ്ങൾ ഇന്ത്യയെക്കുറിച്ചും പിറന്ന മണ്ണിനെക്കുറിച്ചും ഏറെ സ്വപ്നങ്ങൾകാണുന്നവരാണെന്ന് അറിയാം. രാജ്യത്തെ വർത്തമാനകാലത്തെ ചില സംഭവങ്ങൾ ആശങ്കയുളവാക്കുന്ന കാര്യം മറച്ചു വയ്ക്കുന്നില്ല. കേരളം ഇന്ത്യക്കു പലകാര്യങ്ങളിലും വ്യത്യസ്തമാക്കുന്നതിൽ പൊതു വിദ്യാഭ്യാസം എത്രമാത്രം സഹായിച്ചുവെന്ന് മനസിലാക്കാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഐപിസിഎൻഎ പ്രസിഡന്റ് മധു രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടർ എം. ജി . രാധാകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി സുനിൽ തൈമറ്റം, മലയാള മനോരമ ന്യൂസ് ചാനൽ ഡയറക്റ്റർ ജോണി ലൂക്കോസ്, മാതൃഭൂമി ടിവി. ഡെപ്യൂട്ടി ഡയറക്ടർ വേണു ബാലകൃഷ്ണൻ, സോഷ്യൽ മീഡിയ ഫെയിം ബല്ലാത്ത പഹയൻ വിനോദ് നാരായണൻ, ദി ഹിന്ദു, ഫ്രണ്ട് ലൈൻ മാഗസിൻ ഡൽഹി സ്പെഷ്യൽ കറസ്പോണ്ടന്റ് വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഐപിസിഎൻഎയുടെ വിവിധ മേഖലകളിൽ ഉള്ളവർക്കുള്ള അവാർഡ് മന്ത്രി ജലീൽ വിതരണം ചെയ്തു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
രണ്ടു ദിവസമായി ന്യൂജേഴ്സിയിലെ എഡിസണ് ഹോട്ടലിൽ നടന്നുവന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ മലയാളി സമൂഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ കേരളത്തിലെ പുതിയ തലമുറയ്ക്ക് പഠിക്കാനുണ്ടെന്നാണ് തന്റെ ഹൃസ്വ സന്ദർശനത്തിൽ ബോധ്യമായത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക് കേരളത്തിലെ വൈസ് ചാൻസലർമാരുടെയും അക്കാഡമിക് വിദഗ്ധരുടെയും യോഗം ചേർന്ന് അതിനുള്ള വഴികൾ ആരായും.
പണം സംഭാവന ചെയ്യുന്നത് മാത്രമല്ല, കാരുണ്യപ്രവർത്തനം. അറിവും പരിചയവും പകർന്നു നൽകുന്നതും കാരുണ്യപ്രവർത്തികളിൽ ഉൾപ്പെടും.
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലവിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തവർക്ക് അഭയം നൽകിയ ഈ രാജ്യം ബഹുസ്വരതയുടെ സന്പത്തിൽ ധന്യമാണ്. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ ഇവിടെ ആരാധനാലയങ്ങൾ വരെ മാതൃകയാണെന്ന് പ്രിൻസ്ടണ് യൂണിവേഴ്സിറ്റിയിലെ ചാപ്പൽ സന്ദർശിച്ച തന്റെ അനുഭവം പങ്കുവച്ചുകൊണ്ടു മന്ത്രി അഭിപ്രായപ്പെട്ടു.
കേരളം മറ്റു സംസ്ഥാങ്ങളിൽ നിന്ന് ഏറെ വിഭിന്നമായതു പൊതു വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനകൾ കൊണ്ട് മാത്രമാണെന്ന് ഓർമ്മിക്കേണ്ടതുണ്ട്. ഒരുകാലത്തു ജാതി മത വ്യവസ്ഥകൾക്ക് സ്ഥാനം നൽകാതെ മികച്ച മാനവികതയുടെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം. അവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്തിയാനിയെന്നോ ഒരു വ്യത്യാസമില്ല. പുതിയ തലമുറയെ ശരിയായ ദിശയിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ തകർച്ചയായിരുന്നു ഈ മതേതര സമൂഹത്തിൽ അകൽച്ചയ്ക്ക് കാരണമെന്നു സർക്കാർ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ കോടിക്കണക്കിനു രൂപ മുതൽ മുടക്കാൻ കാരണം.
ഒരുകാലത്തു സന്പന്ന വിഭാഗത്തിലെ കുട്ടികൾക്ക് മാത്രം ലഭ്യമായിരുന്ന ഉന്നത നിലവാരമുള്ളവിദ്യാഭ്യാസ സൗകര്യങ്ങളാണ് ഇന്ന് സർക്കാർ സ്കൂളുകളിലൂടെ ലഭ്യമാക്കുന്നത്. ഗവണ്മെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് അപ്രാപ്യമായിരുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ ഒന്നാം ക്ലാസ് മുതലുള്ള സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ 3 ലക്ഷം വിദ്യാർഥികളാണ് സർക്കാർ സ്കൂളുകളിലേക്ക് അധികമായി പഠിക്കാൻ ചേർന്നിട്ടുള്ളത്. അങ്ങനെ കൂടുതൽ വിദ്യാർത്ഥികളിൽ മതനിരപേക്ഷതയെ പരിചയപ്പെടുത്താൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണത്തിലൂടെ മാത്രമേ മതനിരപേക്ഷതയെശക്തിപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ്കമ്മീഷൻ (യുജിസി) രൂപീകരിച്ചപ്പോൾ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുംപണ്ഡിതനുമായ മൗലാനാ അബ്ദുൾ കലാം ആസാദിനെകൊണ്ടു ഉദ്ഘാടനം ചെയ്യിപ്പിച്ചുകൊണ്ട് ചടങ്ങിൽ ഒരു അതിഥിയായി മാത്രം പങ്കെടുത്തു നമ്മെ അന്പരപ്പിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ നാം ഓർക്കേണ്ടതാണ്. പരസ്പരം ബഹുമാനിക്കേണ്ടതെങ്ങനെയെന്നു നെഹ്റു അന്ന് നമ്മളെ പ്രവർത്തിയിലൂടെ കാണിച്ചു തന്നു. ഇന്നാണ് ഇതു സംഭവിക്കുന്നതെങ്കിൽ സമൂഹം അതിനെ എങ്ങനെ നോക്കികാണും. രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ക്യാബിനെറ്റിലെ ഒരു മന്തി ചടങ്ങു ഉദ്ഘാടനം ചെയ്താൽ അത് കോലാഹലമായി മാറും. ഖുർആൻ പണ്ഡിതനും മക്കയിൽ ജനിച്ചവനും സർവോപരി വലിയ വിദ്യാഭ്യാസ വിചിന്തകനുമായ ആസാദ് തന്നെയാണ് യുജിസി എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് തിരിച്ചറിവാണ് നെഹ്റു അങ്ങനെ ചെയ്തത്. പരസ്പരം എങ്ങനെ ബഹുമാനിക്കും എന്ന് അദ്ദേഹം തന്നെ നമുക്ക് മാതൃകയായി.
ഒരു മതത്തിലും വിശ്വസിക്കാത്ത നെഹ്റു ഭക്രാനംഗൽ അണക്കെട്ടിന്റെ ഉദഘാടന വേദിയിൽ പറഞ്ഞ കാര്യങ്ങൾ വിസ്മരിക്കാനാവില്ല. ഒരു വലിയ കർഷക സമൂഹത്തിനു മുഴുവൻ കുടിവെള്ളവും കൃഷിക്കാവശ്യമായ സുലഭമായ ജല സംഭരണി തുറന്നു കൊടുത്തുകൊണ്ട് നെഹ്റു എങ്ങനെ പ്രഖ്യാപിച്ചു: നിങ്ങൾ ദൈവത്തെ കണ്ടിട്ടില്ലെങ്കിൽ ഇങ്ങോട്ടു വരിക. നിങ്ങൾക്ക് ദൈവത്തെ നേരിട്ട് കാണാം. അതാണ് നെഹ്റു കാണിച്ച മതനിരപേക്ഷതയുടെ യഥാർഥ മുഖം.
ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന മനവികതയാണ് നമുക്കുള്ളത്. ഒരു നാടിന്റെ ജനങ്ങളുടെ ഐക്യമാണ് രാഷ്ട്രതന്ത്രജ്ഞതയിൽ ഉണ്ടാകേണ്ടത്. അതിനാൽ മതവും വിശ്വാസവും വ്യക്തിപരമായ കാര്യങ്ങളിൽ പരിമിതപ്പെടുത്തേണ്ടതുണ്ട്. യാഥാസ്ഥിതികതയിൽ നിന്ന് വ്യതിചലിച്ചു പുരോഗതിയുടെ പാതയിൽ മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. എന്നാൽ അടുത്ത കാലത്തെ സംഭവവങ്ങൾ സൂചിപ്പിക്കുന്നത് നമ്മൾ യാഥാസ്ഥിതികതയിൽ നിന്നും പിന്നോട്ടടിക്കുകയാണോ എന്നാണ്.
കാലാകാലങ്ങളായി യാഥാസ്ഥിതിക വ്യവസ്ഥയുള്ള സൗദി പോലും ബഹുസ്വരതയുടെ പാത തിരിച്ചറിഞ്ഞപ്പോൾ നാം അതിൽ നിന്ന് പിറകോട്ടു പോകുന്നുവോ എന്ന് സൂചിപ്പിക്കുന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. എന്നാൽ കേരളത്തിൽ ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും ശബ്ദമാണ് ഇന്നും മുഴങ്ങി കേൾക്കുന്നത്.
അമേരിക്കൻ മലയാളികളുടെ വിദ്യാഭ്യാസരംഗത്തെയും വാണിജ്യ രംഗത്തേയും മുന്നേറ്റങ്ങളും സാംസ്കാരിക സഹകരണ മനോഭാവവും വിസ്മയിപ്പിക്കുന്നതാണെന്നു സൂചിപ്പിച്ച മന്ത്രി നാം എത്ര ദൂരത്തേക്കു പോയാലും പിറന്ന മണ്ണിനെ മറക്കില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ കൂട്ടായ്മയിലൂടെ കാണാൻ കഴിഞ്ഞതെന്നും സൂചിപ്പിച്ചു. നിങ്ങൾ ഇന്ത്യയെക്കുറിച്ചും പിറന്ന മണ്ണിനെക്കുറിച്ചും ഏറെ സ്വപ്നങ്ങൾകാണുന്നവരാണെന്ന് അറിയാം. രാജ്യത്തെ വർത്തമാനകാലത്തെ ചില സംഭവങ്ങൾ ആശങ്കയുളവാക്കുന്ന കാര്യം മറച്ചു വയ്ക്കുന്നില്ല. കേരളം ഇന്ത്യക്കു പലകാര്യങ്ങളിലും വ്യത്യസ്തമാക്കുന്നതിൽ പൊതു വിദ്യാഭ്യാസം എത്രമാത്രം സഹായിച്ചുവെന്ന് മനസിലാക്കാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഐപിസിഎൻഎ പ്രസിഡന്റ് മധു രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടർ എം. ജി . രാധാകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി സുനിൽ തൈമറ്റം, മലയാള മനോരമ ന്യൂസ് ചാനൽ ഡയറക്റ്റർ ജോണി ലൂക്കോസ്, മാതൃഭൂമി ടിവി. ഡെപ്യൂട്ടി ഡയറക്ടർ വേണു ബാലകൃഷ്ണൻ, സോഷ്യൽ മീഡിയ ഫെയിം ബല്ലാത്ത പഹയൻ വിനോദ് നാരായണൻ, ദി ഹിന്ദു, ഫ്രണ്ട് ലൈൻ മാഗസിൻ ഡൽഹി സ്പെഷ്യൽ കറസ്പോണ്ടന്റ് വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഐപിസിഎൻഎയുടെ വിവിധ മേഖലകളിൽ ഉള്ളവർക്കുള്ള അവാർഡ് മന്ത്രി ജലീൽ വിതരണം ചെയ്തു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ