നവോത്ഥാനം ചിലരുടെ കുത്തകയോ? / ഡോ. കുര്യാസ് കുന്പളക്കുഴി-3
കേരള നവോത്ഥാനത്തെപ്പറ്റിയും നവോത്ഥാന നായകരെപ്പറ്റിയും നമ്മുടെ പൊതുസമൂഹത്തിൽ നിലവിലുള്ള ധാരണകളിൽ വസ്തുതാപരമായ ചില പിശകുകളുണ്ട്. മഹത്തായ ഈ സാമൂഹിക- സാംസ്കാരിക പരിവർത്തനം ഒന്നോ രണ്ടോ ചരിത്ര പുരുഷന്മാരുടെ സംഭാവനയാണെന്നു പലരും അറിഞ്ഞോ അറിയാതെയോ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
കേരള നവോത്ഥാനം ലോകചരിത്രത്തിലെ പ്രസിദ്ധമായ നവോത്ഥാനത്തിന്റെയും ഇന്ത്യയിലെ ദേശീയ നവോത്ഥാനത്തിന്റെയും ചുവടുപിടിച്ചുള്ളതായിരുന്നു. ആധുനിക പാശ്ചാത്യ വിജ്ഞാനത്തിന്റെ കടന്നുവരവാണ് ഈ പരിവർത്തനത്തിന്റെ വിത്തായിത്തീർന്നത്.
1847ൽ ജർമൻ മിഷനറി ഹെർമൻ ഗുണ്ടർട്ട്, തലശേരിയിൽ നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങിയ പശ്ചിമോദയം മാസികയുടെ ആദ്യലക്കത്തിൽ ഇങ്ങനെയെഴുതി:“വെളിച്ചം പൂർവദിക്കിൽ നിന്നു മാത്രമല്ല, പശ്ചിമദിക്കിൽ നിന്നു വരുന്നതും ആശ്ചര്യം തന്നെ. ഈ കേരളം ദൈവവശാൽ ഇംഗ്ലീഷുകാർക്ക് അധീനമായി വന്നതിനാലോ ഈനാട്ടിൽ അറിഞ്ഞുകൂടാത്ത ചില സംഗതികളെ പടിഞ്ഞാറ്റിൽ നിന്ന് ഇങ്ങോട്ടു കടന്നുവരുവാൻ ഒരു പാലം ഉണ്ടായിരിക്കുന്നു.’’
പശ്ചിമദിക്കിൽ നിന്നുള്ള വെളിച്ചം ശാസ്ത്രവിജ്ഞാനമാണ്. അതു യൂറോപ്യൻ ജനജീവിതത്തിനു പ്രദാനം ചെയ്ത ആധുനിക ജീവിത വീക്ഷണമാണ് "ഈ നാട്ടിൽ അറിഞ്ഞുകൂടാത്ത ചില സംഗതികൾ’. ആ സംഗതികളുടെ ആകെത്തുക മാനവസമത്വവും സ്വതന്ത്ര ചിന്തയുമാണ്. അത് ഇവിടേക്കു കടന്നുവരുന്നത് ക്രൈസ്തവ മിഷനറിമാർ ഇവിടെ തുടക്കം കുറിച്ച ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ്.
മാനവസമത്വം
എല്ലാ മനുഷ്യരും തുല്യരാണെന്ന മാനവ സമത്വദർശനം ആരാണിവിടെ ആദ്യമായി അവതരിപ്പിച്ചത്? ആ ബഹുമതി 1599 ൽ നടന്ന ഉദയംപേരൂർ സൂനഹദോസിനുള്ളതാണ്. സൂനഹദോസിന്റെ ഏഴാം കൂടിവിചാരത്തിലെ രണ്ടാം കാനോനയിൽ ഇങ്ങനെ വായിക്കാം: “തന്പുരാന്റെ തിരുമുന്പിൽ നല്ല കൊലം എന്നും തണ്യകൊലം എന്നും അച്ചനും ചെറുക്കനും എന്നും എളിയവനും പെരിയവനും എന്നും ഇല്ല.’’
ചാതുർവർണ്യം ഈശ്വരസൃഷ്ടിയാണെന്നു വിശ്വസിച്ച് അതിന്റെ പേരിൽ ജാതിഭേദങ്ങളും തീണ്ടലും തൊടീലും തുടങ്ങിയ മനുഷ്യത്വഹീനമായ ദുരാചാരങ്ങളും വച്ചുപുലർത്തിയിരുന്ന ഇന്ത്യൻ സമൂഹത്തിൽ ഇത്തരമൊരു സർവസമത്വപ്രഖ്യാപനം ആദ്യമായിരുന്നു. ഇതൊക്കെ നിസാരമെന്നു കരുതുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ചരിത്രബോധത്തെപ്പറ്റി സഹതപിക്കുകയേ നിർവാഹമുള്ളൂ.
ഈ മാനവ സമത്വബോധവും സ്വാതന്ത്ര്യബോധവുമൊക്കെ പില്ക്കാലത്തു കേരള സമൂഹം ഉൾക്കൊണ്ടത് ക്രൈസ്തവ മിഷനറിമാർ സ്ഥാപിച്ച ആധുനിക വിദ്യാലയങ്ങളിലൂടെയാണ്. 1806 ൽ വില്യം തോബിയാസ് റിംഗിംൾ ടോബ് എന്ന മിഷനറി അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിനു സമീപമുള്ള മൈലാടി എന്ന ഗ്രാമത്തിൽ ആരംഭിച്ച വിദ്യാലയമാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. ഇംഗ്ലീഷും കണക്കും ശാസ്ത്രവും സാമൂഹ്യവിജ്ഞാനവുമൊക്കെ അധ്യയന വിഷയമാക്കിയിരുന്ന റിംഗിൾ ടോബിന്റെ സ്കൂളിലൂടെ, ഇവിടെ നിലവിലുണ്ടായിരുന്ന പരന്പരാഗത വിദ്യാഭ്യാസത്തിൽ നിന്ന് അന്പേ വ്യത്യസ്തമായ പുതിയൊരു വിദ്യാഭ്യാസ സന്പ്രദായമാണു സമൂഹം പരിചയപ്പെട്ടത്. അതാണു പില്ക്കാലത്തു നവോത്ഥാനത്തിന്റെ ഉദയ ചക്രവാളങ്ങളിലേക്കു സഞ്ചരിച്ച കേരള ജനതയുടെ ഉണർത്തുപാട്ടായി മാറിയത്.
ഇംഗ്ലീഷ് മ്ലേച്ചഭാഷയാണെന്നു പരിഹസിച്ച് ആധുനിക വിദ്യാഭ്യാസത്തിനു പുറംതിരിഞ്ഞുനിന്ന കേരളജനതയോട് ഇംഗ്ലീഷ് പഠിക്കണം എന്ന് ആദ്യം ആഹ്വാനം ചെയ്തതു മാർത്തോമ്മ സഭാ സ്ഥാപകനായ പാലക്കുന്നത്ത് അബ്രഹാം മല്പാനാണ്. അദ്ദേഹത്തെ അനുസരിച്ച മാർത്തോമ്മ സമൂഹം അതുവഴി വലിയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ആ വഴിക്കു പിന്നീടു മറ്റു സമൂഹങ്ങളും നടന്നുകയറിയതോടെയായിരുന്നു കേരളം നവോത്ഥാന നേട്ടം കൊയ്തത്.
ആധുനിക വിദ്യാഭ്യാസത്തിന്റെ ഫലമായി കേരളസമൂഹം നേടിയ പ്രബുദ്ധത, അതു ജനങ്ങൾക്കു സമ്മാനിച്ച സ്വത്വബോധവും സ്വാതന്ത്ര്യബോധവും, അവയിൽ നിന്നുയിർക്കൊണ്ട മാനവസമത്വചിന്ത, ആ ചിന്ത വ്യവസ്ഥാപിത വൈകല്യങ്ങൾക്കെതിരേ പോരാടാൻ പുതുതലമുറയെ ശക്തമാക്കിയ ആത്മധൈര്യം- ഇവയൊക്കെ ചേർന്നാണ് ഇവിടെ നവോത്ഥാനം യാഥാർഥ്യമാക്കിയത്.
ഇത് ഓരോ സമുദായത്തിന്റെയും ചുവരുകൾക്കുള്ളിലാണ് ആദ്യം ചിറകുവിടർത്തിയത്. അതിനു നേതൃത്വം നല്കാൻ കാലം ഓരോ മഹാപുരുഷനെ അവർക്കയച്ചു കൊടുത്തു. അവരാണു നമ്മുടെ നവോത്ഥാന നായകർ.
ചാവറയച്ചൻ
കേരള കത്തോലിക്കാ സമുദായത്തിന് ഇത്തരത്തിൽ അയച്ചുകിട്ടിയ നവോത്ഥാന പുരുഷനാണു ചാവറയച്ചൻ. വിദ്യാഭ്യാസ- സാമൂഹിക മേഖലകളിലും സമുദായാംഗങ്ങളുടെ ആധ്യാത്മിക നവീകരണ രംഗത്തുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. 1831ൽ ആരംഭിച്ച കർമലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സംവിധാനങ്ങളൊട്ടാകെ അദ്ദേഹം ഈ മഹോദ്യമത്തിനു പ്രയോജനപ്പെടുത്തി. അതോടൊപ്പം, വരാപ്പുഴ രൂപതയിലെ സുറിയാനി വിഭാഗം കത്തോലിക്കരുടെ ചുമതലയുള്ള വികാരി ജനറാൾ എന്ന നിലയിലുള്ള അധികാരവും അദ്ദേഹത്തിനു സഹായകമായി.
കത്തോലിക്കാ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും സഭാംഗങ്ങൾക്കിടയിൽ തന്നെ ദളിതരുടെ സാമൂഹിക പിന്നോക്കാവസ്ഥയും അവരോടുള്ള ഉപരിവർഗത്തിന്റെ വിവേചനവും അദ്ദേഹത്തെ വേദനിപ്പിച്ച സമകാലിക സാഹചര്യങ്ങളായിരുന്നു. അതിനൊരു പരിഹാരമായി ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാകണം എന്നദ്ദേഹം ആഗ്രഹിച്ചു.
അതിന്റെ തുടക്കമായി 1846 ൽ അദ്ദേഹം മാന്നാനത്തു സ്ഥാപിച്ചതാണു സംസ്കൃത വിദ്യാലയം. നാട്ടിൽ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നടത്തിവന്നിരുന്ന സ്കൂളുകളിൽ പോയി പഠിക്കാൻ കത്തോലിക്കാ വിദ്യാർഥികൾക്ക് അനുവാദമുണ്ടായിരുന്നില്ല. മാത്രമല്ല, ഇംഗ്ലീഷ് പഠിക്കാൻ സമുദായാംഗങ്ങൾക്കു തീരെ താല്പര്യവുമുണ്ടായിരുന്നില്ല. അതിനൊരു പ്രതിവിധിയെന്ന നിലയിലാണു സംസ്കൃത സ്കൂൾ ആരംഭിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സംസ്കൃത പഠനത്തിനുവേണ്ടി ആദ്യം സ്ഥാപിക്കപ്പെട്ട പൊതു വിദ്യാലയം ഇതാണ്.
പതിനെട്ടു വർഷം കഴിഞ്ഞ് 1864ൽ അദ്ദേഹം മാന്നാനത്ത് ഒരു മലയാളം പള്ളിക്കൂടം ആരംഭിച്ചു. സംസ്കൃത വിദ്യാലയത്തിൽ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികൾക്കു പഠനാവസരം നിഷേധിക്കപ്പെട്ടിരുന്നു. അതിന്റെ കാരണം സവർണ വിഭാഗത്തിൽപ്പെട്ട അധ്യാപകർ ദളിത് വിഭാഗം കുട്ടികളെ പഠിപ്പിക്കാൻ തയാറാകാതിരുന്നതാണ്. എന്നാൽ, മലയാളം പള്ളിക്കൂടത്തിൽ ഈ പ്രശ്നമുണ്ടായിരുന്നില്ല. എല്ലാ ജാതികളിലെയും കുട്ടികൾക്ക് അദ്ദേഹം പഠനസൗകര്യം ഉറപ്പാക്കി. എന്നു മാത്രമല്ല, ദരിദ്രകുടുംബങ്ങളിൽ നിന്നു കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ തയാറാകാതിരുന്ന മാതാപിതാക്കളെ അദ്ദേഹം അക്കാര്യത്തിനു പ്രേരിപ്പിക്കുകയും കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു സ്കൂളിൽ ചേർക്കുകയും ചെയ്തു.
കുട്ടികൾക്കു ഭക്ഷണവും വസ്ത്രവും
പാവപ്പെട്ട കുട്ടികൾക്കു സ്കൂളിൽ ഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും നല്കാനും ചാവറയച്ചൻ തയാറായി. അതിനുവേണ്ടിയാണദ്ദേഹം വീട്ടമ്മമാരോട്, അരിയിടുന്പോൾ ഒരു പിടി അരി തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി നീക്കിവയ്ക്കണം എന്നുനിർദേശിച്ചത്. ഏതാനും ദിവസം കൂടുന്പോൾ പിടിയരി വീടുകളിൽ ചെന്നു ശേഖരിക്കും. ഒപ്പം തേങ്ങായും പച്ചക്കറികളുമൊക്കെ വീടുകളിൽ നിന്നു സംഭാവനയായി വാങ്ങുകയും ചെയ്തിരുന്നു. ഈ ആവശ്യത്തിനുവേണ്ടി മാന്നാനത്തിനു സമീപം 17 പറയ്ക്കു നിലം, വിശ്വാസികളിൽ നിന്നു ലഭിച്ച സംഭാവനകൊണ്ട് അദ്ദേഹം വാങ്ങി കൃഷി ചെയ്തു പോരുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ സ്കൂൾ വിദ്യാർഥികൾക്കു ഭക്ഷണവും വസ്ത്രവും നല്കുന്ന രീതി ചാവറയച്ചനുമുന്പ് ആരെങ്കിലും നടപ്പിലാക്കിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച 1944 ലെ സർജന്റ് കമ്മീഷനാണ് കുട്ടികൾക്കു ഭക്ഷണവും യൂണിഫോമും നല്കണമെന്ന ഒരു ശിപാർശ പോലും ആദ്യമായി സമർപ്പിക്കുന്നത്.
ശുചിത്വബോധം
താഴ്ന്ന വിഭാഗത്തിൽപ്പെട്ട കുട്ടികളോടും മറ്റു കുടുംബാംഗങ്ങളോടും ചാവറയച്ചനു നല്കാനുണ്ടായിരുന്ന മറ്റൊരുപദേശം ശുചിത്വപാലനത്തിന്റെ കാര്യമാണ്. രാവിലെ എഴുന്നേറ്റാൽ പല്ലുതേച്ചു മുഖം കഴുകണമെന്നും ദിവസവും കുളിക്കണമെന്നും മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കി ധരിക്കണമെന്നും രോഗം വന്നാൽ ചികിത്സിക്കണമെന്നും മലമൂത്ര വിസർജനം വീട്ടിലും മുറ്റത്തുമാകരുതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു കൊടുത്തു. ജനങ്ങളെ അവരുടെ അപരിഷ്കൃതവും വൃത്തിഹീനവുമായ ജീവിത പരിസരങ്ങളിൽ നിന്ന് പരിഷ്കൃതിയിലേക്കും ശുചിത്വത്തിലേക്കും കൈപിടിച്ചുയർത്തിയ ഇത്തരം ഉദ്യമങ്ങൾ നവോത്ഥാനത്തിന്റെ ആദ്യപടികളായിരുന്നു. ഇക്കാര്യത്തിൽ വിദേശ മിഷനറിമാരാണ് ചാവറയച്ചനു മാതൃകയായിരുന്നത്.
പള്ളിയും പള്ളിക്കൂടവും
ചാവറയച്ചന്റെ പരിഷ്കരണ യത്നങ്ങൾക്കു മകുടം ചാർത്തിയ മറ്റൊരു സംരംഭമാണ് പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണം എന്ന കല്പന. 1861 ൽ അദ്ദേഹത്തെ വികാരി ജനറാളായി നിയമിച്ചുകൊണ്ടു വരാപ്പുഴ മെത്രാൻ നല്കിയ കല്പനയിൽ, “നമ്മുടെ കീഴിൽ മലയാളത്തിലുള്ള സുറിയാനിപള്ളികളിലുള്ള വൈദികരുടെയും അൽമേനികളുടെയും ആത്മ പരിപാലനം നടത്തി അവരെ ഭരിക്കുന്നതിനു വികാരി ജനറാളായിട്ടു താങ്കളെ നാം നിശ്ചയിക്കുന്നു.’’ എന്നാണു പറഞ്ഞിരുന്നത്. സുറിയാനി പള്ളികളുടെ മേലുള്ള എല്ലാവിധ അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ അധികാരം ചാവറയച്ചൻ ഒറ്റയ്ക്കു വിനിയോഗിക്കാം എന്നു കരുതിയില്ല. അന്നുണ്ടായിരുന്ന 160 ദേവാലയങ്ങളെ അദ്ദേഹം നാലു റീജണുകളായിതിരിച്ച് പ്രത്യേകം ചുമതലക്കാരെ നിയോഗിച്ച് അധികാര വികേന്ദ്രീകരണത്തിന്റെ ആദ്യപാഠം നമുക്കു പരിചയപ്പെടുത്തി. ഇത്തരമൊരു സംവിധാനം ക്രമീകരിച്ചതിനു ശേഷമാണ് എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന കർശന നിർദേശം അദ്ദേഹം നല്കിയത്. അതിൽ വീഴ്ച വരുത്തുന്ന പള്ളികൾക്കു തിരുക്കർമങ്ങളും തിരുനാളുകളുമൊക്കെ നടത്തുന്നതിനുള്ള അനുവാദം പിൻവലിക്കുമെന്നും(അംശമുടക്ക്) അദ്ദേഹം മുന്നറിയിപ്പു നല്കിയിരുന്നു.
ഇതു വിപ്ലവകരമായ ഒരു ചുവടുവയ്പായിരുന്നു. ഒന്നുരണ്ടു വർഷങ്ങൾക്കുള്ളിൽ മധ്യകേരളത്തിൽ നൂറിലധികം വിദ്യാലയങ്ങൾ സ്ഥാപിതമായി എന്നതു നിസാരകാര്യമല്ലല്ലോ. കേരളത്തിന്റെ വൈജ്ഞാനികവും സാമൂഹികവും സാംസ്കാരികവുമായ ത്രിമുഖ വികസനത്തെ ത്വരിതപ്പെടുത്തിയ മഹാ സംഭവമായി വേണം ചാവറയച്ചന്റെ ഈ ചുവടുവയ്പിനെ വിലയിരുത്തേണ്ടത്.
ജ്ഞാനകുരുടന്മാർ
വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരെ "ജ്ഞാനകുരുടന്മാർ’ എന്നാണു ചാവറയച്ചൻ വിശേഷിപ്പിച്ചത്. “കണ്ണില്ലാത്തവർ കുരുടന്മാരാകുന്നു എന്നതുപോലെ പഠിത്തമില്ലാത്തവർ ജ്ഞാനകുരുടന്മാരാകുന്നു’’ എന്നദ്ദേഹം എഴുതുന്നു. ഈ ജ്ഞാനകുരുടത്തം ഇല്ലായ്മ ചെയ്യുന്നതിനു തനിക്കാവുന്നതുപോലെ പ്രവർത്തിച്ചേ മതിയാവൂ എന്ന ബോധ്യത്തിൽ നിന്നാണു സ്കൂളുകൾ സ്ഥാപിക്കാനുള്ള തീവ്രശ്രമം അദ്ദേഹം നടത്തിയത്. തിരിച്ചറിവിന്റെ പ്രായമായാൽ ആണ്കുട്ടികളെയും പെണ്കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണമെന്നും മാതാപിതാക്കൾ കുട്ടികളുടെ പഠന പുരോഗതി യഥാസമയം പരിശോധിച്ചറിയണമെന്നും അദ്ദേഹം പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തു.
പില്ക്കാലത്തു വിവിധ സമുദായങ്ങളുടെ നവോത്ഥാന നിർമിതിക്കു നേതൃത്വം നല്കിയ മഹാപുരുഷന്മാരൊക്കെ ഏതാണ്ടിതേ മാതൃക തന്നെയാണു പിന്തുടർന്നത്.
ഓരോ സമുദായവും സ്വന്തം നിലയിൽ കൈവരിച്ച വികസനവും പുരോഗതിയും പൊതുസമൂഹത്തിന്റെ സഞ്ചിത നേട്ടമായി പരിണമിക്കുകയും പടിപടിയായി കേരളം നവോത്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഇന്നത്തെ അഭിമാനകരമായ സാഹചര്യത്തിലേക്കു വളരുകയുമാണു ചെയ്തത്.
ഈ വസ്തുതകൾ അവഗണിച്ചുകൊണ്ട്, നവോത്ഥാനത്തെ വിളിച്ചുണർത്തിയതു ഞങ്ങളാണ്, ഞങ്ങളുടെ ആചാര്യനാണ് എന്ന് ആരെങ്കിലും ശഠിച്ചാൽ അതു ചരിത്ര യാഥാർഥ്യത്തിനു നേരേയുള്ള പുറംതിരിഞ്ഞു നില്ക്കൽ മാത്രമല്ല, ചാവറയച്ചന്റെ ശൈലിയിൽ പറഞ്ഞാൽ "ജ്ഞാനകുരുടത്തം ’ കൂടിയായിരിക്കും.
കേരള നവോത്ഥാനത്തെപ്പറ്റിയും നവോത്ഥാന നായകരെപ്പറ്റിയും നമ്മുടെ പൊതുസമൂഹത്തിൽ നിലവിലുള്ള ധാരണകളിൽ വസ്തുതാപരമായ ചില പിശകുകളുണ്ട്. മഹത്തായ ഈ സാമൂഹിക- സാംസ്കാരിക പരിവർത്തനം ഒന്നോ രണ്ടോ ചരിത്ര പുരുഷന്മാരുടെ സംഭാവനയാണെന്നു പലരും അറിഞ്ഞോ അറിയാതെയോ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
കേരള നവോത്ഥാനം ലോകചരിത്രത്തിലെ പ്രസിദ്ധമായ നവോത്ഥാനത്തിന്റെയും ഇന്ത്യയിലെ ദേശീയ നവോത്ഥാനത്തിന്റെയും ചുവടുപിടിച്ചുള്ളതായിരുന്നു. ആധുനിക പാശ്ചാത്യ വിജ്ഞാനത്തിന്റെ കടന്നുവരവാണ് ഈ പരിവർത്തനത്തിന്റെ വിത്തായിത്തീർന്നത്.
1847ൽ ജർമൻ മിഷനറി ഹെർമൻ ഗുണ്ടർട്ട്, തലശേരിയിൽ നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങിയ പശ്ചിമോദയം മാസികയുടെ ആദ്യലക്കത്തിൽ ഇങ്ങനെയെഴുതി:“വെളിച്ചം പൂർവദിക്കിൽ നിന്നു മാത്രമല്ല, പശ്ചിമദിക്കിൽ നിന്നു വരുന്നതും ആശ്ചര്യം തന്നെ. ഈ കേരളം ദൈവവശാൽ ഇംഗ്ലീഷുകാർക്ക് അധീനമായി വന്നതിനാലോ ഈനാട്ടിൽ അറിഞ്ഞുകൂടാത്ത ചില സംഗതികളെ പടിഞ്ഞാറ്റിൽ നിന്ന് ഇങ്ങോട്ടു കടന്നുവരുവാൻ ഒരു പാലം ഉണ്ടായിരിക്കുന്നു.’’
പശ്ചിമദിക്കിൽ നിന്നുള്ള വെളിച്ചം ശാസ്ത്രവിജ്ഞാനമാണ്. അതു യൂറോപ്യൻ ജനജീവിതത്തിനു പ്രദാനം ചെയ്ത ആധുനിക ജീവിത വീക്ഷണമാണ് "ഈ നാട്ടിൽ അറിഞ്ഞുകൂടാത്ത ചില സംഗതികൾ’. ആ സംഗതികളുടെ ആകെത്തുക മാനവസമത്വവും സ്വതന്ത്ര ചിന്തയുമാണ്. അത് ഇവിടേക്കു കടന്നുവരുന്നത് ക്രൈസ്തവ മിഷനറിമാർ ഇവിടെ തുടക്കം കുറിച്ച ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ്.
മാനവസമത്വം
എല്ലാ മനുഷ്യരും തുല്യരാണെന്ന മാനവ സമത്വദർശനം ആരാണിവിടെ ആദ്യമായി അവതരിപ്പിച്ചത്? ആ ബഹുമതി 1599 ൽ നടന്ന ഉദയംപേരൂർ സൂനഹദോസിനുള്ളതാണ്. സൂനഹദോസിന്റെ ഏഴാം കൂടിവിചാരത്തിലെ രണ്ടാം കാനോനയിൽ ഇങ്ങനെ വായിക്കാം: “തന്പുരാന്റെ തിരുമുന്പിൽ നല്ല കൊലം എന്നും തണ്യകൊലം എന്നും അച്ചനും ചെറുക്കനും എന്നും എളിയവനും പെരിയവനും എന്നും ഇല്ല.’’
ചാതുർവർണ്യം ഈശ്വരസൃഷ്ടിയാണെന്നു വിശ്വസിച്ച് അതിന്റെ പേരിൽ ജാതിഭേദങ്ങളും തീണ്ടലും തൊടീലും തുടങ്ങിയ മനുഷ്യത്വഹീനമായ ദുരാചാരങ്ങളും വച്ചുപുലർത്തിയിരുന്ന ഇന്ത്യൻ സമൂഹത്തിൽ ഇത്തരമൊരു സർവസമത്വപ്രഖ്യാപനം ആദ്യമായിരുന്നു. ഇതൊക്കെ നിസാരമെന്നു കരുതുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ചരിത്രബോധത്തെപ്പറ്റി സഹതപിക്കുകയേ നിർവാഹമുള്ളൂ.
ഈ മാനവ സമത്വബോധവും സ്വാതന്ത്ര്യബോധവുമൊക്കെ പില്ക്കാലത്തു കേരള സമൂഹം ഉൾക്കൊണ്ടത് ക്രൈസ്തവ മിഷനറിമാർ സ്ഥാപിച്ച ആധുനിക വിദ്യാലയങ്ങളിലൂടെയാണ്. 1806 ൽ വില്യം തോബിയാസ് റിംഗിംൾ ടോബ് എന്ന മിഷനറി അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിനു സമീപമുള്ള മൈലാടി എന്ന ഗ്രാമത്തിൽ ആരംഭിച്ച വിദ്യാലയമാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. ഇംഗ്ലീഷും കണക്കും ശാസ്ത്രവും സാമൂഹ്യവിജ്ഞാനവുമൊക്കെ അധ്യയന വിഷയമാക്കിയിരുന്ന റിംഗിൾ ടോബിന്റെ സ്കൂളിലൂടെ, ഇവിടെ നിലവിലുണ്ടായിരുന്ന പരന്പരാഗത വിദ്യാഭ്യാസത്തിൽ നിന്ന് അന്പേ വ്യത്യസ്തമായ പുതിയൊരു വിദ്യാഭ്യാസ സന്പ്രദായമാണു സമൂഹം പരിചയപ്പെട്ടത്. അതാണു പില്ക്കാലത്തു നവോത്ഥാനത്തിന്റെ ഉദയ ചക്രവാളങ്ങളിലേക്കു സഞ്ചരിച്ച കേരള ജനതയുടെ ഉണർത്തുപാട്ടായി മാറിയത്.
ഇംഗ്ലീഷ് മ്ലേച്ചഭാഷയാണെന്നു പരിഹസിച്ച് ആധുനിക വിദ്യാഭ്യാസത്തിനു പുറംതിരിഞ്ഞുനിന്ന കേരളജനതയോട് ഇംഗ്ലീഷ് പഠിക്കണം എന്ന് ആദ്യം ആഹ്വാനം ചെയ്തതു മാർത്തോമ്മ സഭാ സ്ഥാപകനായ പാലക്കുന്നത്ത് അബ്രഹാം മല്പാനാണ്. അദ്ദേഹത്തെ അനുസരിച്ച മാർത്തോമ്മ സമൂഹം അതുവഴി വലിയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ആ വഴിക്കു പിന്നീടു മറ്റു സമൂഹങ്ങളും നടന്നുകയറിയതോടെയായിരുന്നു കേരളം നവോത്ഥാന നേട്ടം കൊയ്തത്.
ആധുനിക വിദ്യാഭ്യാസത്തിന്റെ ഫലമായി കേരളസമൂഹം നേടിയ പ്രബുദ്ധത, അതു ജനങ്ങൾക്കു സമ്മാനിച്ച സ്വത്വബോധവും സ്വാതന്ത്ര്യബോധവും, അവയിൽ നിന്നുയിർക്കൊണ്ട മാനവസമത്വചിന്ത, ആ ചിന്ത വ്യവസ്ഥാപിത വൈകല്യങ്ങൾക്കെതിരേ പോരാടാൻ പുതുതലമുറയെ ശക്തമാക്കിയ ആത്മധൈര്യം- ഇവയൊക്കെ ചേർന്നാണ് ഇവിടെ നവോത്ഥാനം യാഥാർഥ്യമാക്കിയത്.
ഇത് ഓരോ സമുദായത്തിന്റെയും ചുവരുകൾക്കുള്ളിലാണ് ആദ്യം ചിറകുവിടർത്തിയത്. അതിനു നേതൃത്വം നല്കാൻ കാലം ഓരോ മഹാപുരുഷനെ അവർക്കയച്ചു കൊടുത്തു. അവരാണു നമ്മുടെ നവോത്ഥാന നായകർ.
ചാവറയച്ചൻ
കേരള കത്തോലിക്കാ സമുദായത്തിന് ഇത്തരത്തിൽ അയച്ചുകിട്ടിയ നവോത്ഥാന പുരുഷനാണു ചാവറയച്ചൻ. വിദ്യാഭ്യാസ- സാമൂഹിക മേഖലകളിലും സമുദായാംഗങ്ങളുടെ ആധ്യാത്മിക നവീകരണ രംഗത്തുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. 1831ൽ ആരംഭിച്ച കർമലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സംവിധാനങ്ങളൊട്ടാകെ അദ്ദേഹം ഈ മഹോദ്യമത്തിനു പ്രയോജനപ്പെടുത്തി. അതോടൊപ്പം, വരാപ്പുഴ രൂപതയിലെ സുറിയാനി വിഭാഗം കത്തോലിക്കരുടെ ചുമതലയുള്ള വികാരി ജനറാൾ എന്ന നിലയിലുള്ള അധികാരവും അദ്ദേഹത്തിനു സഹായകമായി.
കത്തോലിക്കാ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും സഭാംഗങ്ങൾക്കിടയിൽ തന്നെ ദളിതരുടെ സാമൂഹിക പിന്നോക്കാവസ്ഥയും അവരോടുള്ള ഉപരിവർഗത്തിന്റെ വിവേചനവും അദ്ദേഹത്തെ വേദനിപ്പിച്ച സമകാലിക സാഹചര്യങ്ങളായിരുന്നു. അതിനൊരു പരിഹാരമായി ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാകണം എന്നദ്ദേഹം ആഗ്രഹിച്ചു.
അതിന്റെ തുടക്കമായി 1846 ൽ അദ്ദേഹം മാന്നാനത്തു സ്ഥാപിച്ചതാണു സംസ്കൃത വിദ്യാലയം. നാട്ടിൽ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നടത്തിവന്നിരുന്ന സ്കൂളുകളിൽ പോയി പഠിക്കാൻ കത്തോലിക്കാ വിദ്യാർഥികൾക്ക് അനുവാദമുണ്ടായിരുന്നില്ല. മാത്രമല്ല, ഇംഗ്ലീഷ് പഠിക്കാൻ സമുദായാംഗങ്ങൾക്കു തീരെ താല്പര്യവുമുണ്ടായിരുന്നില്ല. അതിനൊരു പ്രതിവിധിയെന്ന നിലയിലാണു സംസ്കൃത സ്കൂൾ ആരംഭിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സംസ്കൃത പഠനത്തിനുവേണ്ടി ആദ്യം സ്ഥാപിക്കപ്പെട്ട പൊതു വിദ്യാലയം ഇതാണ്.
പതിനെട്ടു വർഷം കഴിഞ്ഞ് 1864ൽ അദ്ദേഹം മാന്നാനത്ത് ഒരു മലയാളം പള്ളിക്കൂടം ആരംഭിച്ചു. സംസ്കൃത വിദ്യാലയത്തിൽ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികൾക്കു പഠനാവസരം നിഷേധിക്കപ്പെട്ടിരുന്നു. അതിന്റെ കാരണം സവർണ വിഭാഗത്തിൽപ്പെട്ട അധ്യാപകർ ദളിത് വിഭാഗം കുട്ടികളെ പഠിപ്പിക്കാൻ തയാറാകാതിരുന്നതാണ്. എന്നാൽ, മലയാളം പള്ളിക്കൂടത്തിൽ ഈ പ്രശ്നമുണ്ടായിരുന്നില്ല. എല്ലാ ജാതികളിലെയും കുട്ടികൾക്ക് അദ്ദേഹം പഠനസൗകര്യം ഉറപ്പാക്കി. എന്നു മാത്രമല്ല, ദരിദ്രകുടുംബങ്ങളിൽ നിന്നു കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ തയാറാകാതിരുന്ന മാതാപിതാക്കളെ അദ്ദേഹം അക്കാര്യത്തിനു പ്രേരിപ്പിക്കുകയും കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു സ്കൂളിൽ ചേർക്കുകയും ചെയ്തു.
കുട്ടികൾക്കു ഭക്ഷണവും വസ്ത്രവും
പാവപ്പെട്ട കുട്ടികൾക്കു സ്കൂളിൽ ഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും നല്കാനും ചാവറയച്ചൻ തയാറായി. അതിനുവേണ്ടിയാണദ്ദേഹം വീട്ടമ്മമാരോട്, അരിയിടുന്പോൾ ഒരു പിടി അരി തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി നീക്കിവയ്ക്കണം എന്നുനിർദേശിച്ചത്. ഏതാനും ദിവസം കൂടുന്പോൾ പിടിയരി വീടുകളിൽ ചെന്നു ശേഖരിക്കും. ഒപ്പം തേങ്ങായും പച്ചക്കറികളുമൊക്കെ വീടുകളിൽ നിന്നു സംഭാവനയായി വാങ്ങുകയും ചെയ്തിരുന്നു. ഈ ആവശ്യത്തിനുവേണ്ടി മാന്നാനത്തിനു സമീപം 17 പറയ്ക്കു നിലം, വിശ്വാസികളിൽ നിന്നു ലഭിച്ച സംഭാവനകൊണ്ട് അദ്ദേഹം വാങ്ങി കൃഷി ചെയ്തു പോരുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ സ്കൂൾ വിദ്യാർഥികൾക്കു ഭക്ഷണവും വസ്ത്രവും നല്കുന്ന രീതി ചാവറയച്ചനുമുന്പ് ആരെങ്കിലും നടപ്പിലാക്കിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച 1944 ലെ സർജന്റ് കമ്മീഷനാണ് കുട്ടികൾക്കു ഭക്ഷണവും യൂണിഫോമും നല്കണമെന്ന ഒരു ശിപാർശ പോലും ആദ്യമായി സമർപ്പിക്കുന്നത്.
ശുചിത്വബോധം
താഴ്ന്ന വിഭാഗത്തിൽപ്പെട്ട കുട്ടികളോടും മറ്റു കുടുംബാംഗങ്ങളോടും ചാവറയച്ചനു നല്കാനുണ്ടായിരുന്ന മറ്റൊരുപദേശം ശുചിത്വപാലനത്തിന്റെ കാര്യമാണ്. രാവിലെ എഴുന്നേറ്റാൽ പല്ലുതേച്ചു മുഖം കഴുകണമെന്നും ദിവസവും കുളിക്കണമെന്നും മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കി ധരിക്കണമെന്നും രോഗം വന്നാൽ ചികിത്സിക്കണമെന്നും മലമൂത്ര വിസർജനം വീട്ടിലും മുറ്റത്തുമാകരുതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു കൊടുത്തു. ജനങ്ങളെ അവരുടെ അപരിഷ്കൃതവും വൃത്തിഹീനവുമായ ജീവിത പരിസരങ്ങളിൽ നിന്ന് പരിഷ്കൃതിയിലേക്കും ശുചിത്വത്തിലേക്കും കൈപിടിച്ചുയർത്തിയ ഇത്തരം ഉദ്യമങ്ങൾ നവോത്ഥാനത്തിന്റെ ആദ്യപടികളായിരുന്നു. ഇക്കാര്യത്തിൽ വിദേശ മിഷനറിമാരാണ് ചാവറയച്ചനു മാതൃകയായിരുന്നത്.
പള്ളിയും പള്ളിക്കൂടവും
ചാവറയച്ചന്റെ പരിഷ്കരണ യത്നങ്ങൾക്കു മകുടം ചാർത്തിയ മറ്റൊരു സംരംഭമാണ് പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണം എന്ന കല്പന. 1861 ൽ അദ്ദേഹത്തെ വികാരി ജനറാളായി നിയമിച്ചുകൊണ്ടു വരാപ്പുഴ മെത്രാൻ നല്കിയ കല്പനയിൽ, “നമ്മുടെ കീഴിൽ മലയാളത്തിലുള്ള സുറിയാനിപള്ളികളിലുള്ള വൈദികരുടെയും അൽമേനികളുടെയും ആത്മ പരിപാലനം നടത്തി അവരെ ഭരിക്കുന്നതിനു വികാരി ജനറാളായിട്ടു താങ്കളെ നാം നിശ്ചയിക്കുന്നു.’’ എന്നാണു പറഞ്ഞിരുന്നത്. സുറിയാനി പള്ളികളുടെ മേലുള്ള എല്ലാവിധ അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ അധികാരം ചാവറയച്ചൻ ഒറ്റയ്ക്കു വിനിയോഗിക്കാം എന്നു കരുതിയില്ല. അന്നുണ്ടായിരുന്ന 160 ദേവാലയങ്ങളെ അദ്ദേഹം നാലു റീജണുകളായിതിരിച്ച് പ്രത്യേകം ചുമതലക്കാരെ നിയോഗിച്ച് അധികാര വികേന്ദ്രീകരണത്തിന്റെ ആദ്യപാഠം നമുക്കു പരിചയപ്പെടുത്തി. ഇത്തരമൊരു സംവിധാനം ക്രമീകരിച്ചതിനു ശേഷമാണ് എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന കർശന നിർദേശം അദ്ദേഹം നല്കിയത്. അതിൽ വീഴ്ച വരുത്തുന്ന പള്ളികൾക്കു തിരുക്കർമങ്ങളും തിരുനാളുകളുമൊക്കെ നടത്തുന്നതിനുള്ള അനുവാദം പിൻവലിക്കുമെന്നും(അംശമുടക്ക്) അദ്ദേഹം മുന്നറിയിപ്പു നല്കിയിരുന്നു.
ഇതു വിപ്ലവകരമായ ഒരു ചുവടുവയ്പായിരുന്നു. ഒന്നുരണ്ടു വർഷങ്ങൾക്കുള്ളിൽ മധ്യകേരളത്തിൽ നൂറിലധികം വിദ്യാലയങ്ങൾ സ്ഥാപിതമായി എന്നതു നിസാരകാര്യമല്ലല്ലോ. കേരളത്തിന്റെ വൈജ്ഞാനികവും സാമൂഹികവും സാംസ്കാരികവുമായ ത്രിമുഖ വികസനത്തെ ത്വരിതപ്പെടുത്തിയ മഹാ സംഭവമായി വേണം ചാവറയച്ചന്റെ ഈ ചുവടുവയ്പിനെ വിലയിരുത്തേണ്ടത്.
ജ്ഞാനകുരുടന്മാർ
വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരെ "ജ്ഞാനകുരുടന്മാർ’ എന്നാണു ചാവറയച്ചൻ വിശേഷിപ്പിച്ചത്. “കണ്ണില്ലാത്തവർ കുരുടന്മാരാകുന്നു എന്നതുപോലെ പഠിത്തമില്ലാത്തവർ ജ്ഞാനകുരുടന്മാരാകുന്നു’’ എന്നദ്ദേഹം എഴുതുന്നു. ഈ ജ്ഞാനകുരുടത്തം ഇല്ലായ്മ ചെയ്യുന്നതിനു തനിക്കാവുന്നതുപോലെ പ്രവർത്തിച്ചേ മതിയാവൂ എന്ന ബോധ്യത്തിൽ നിന്നാണു സ്കൂളുകൾ സ്ഥാപിക്കാനുള്ള തീവ്രശ്രമം അദ്ദേഹം നടത്തിയത്. തിരിച്ചറിവിന്റെ പ്രായമായാൽ ആണ്കുട്ടികളെയും പെണ്കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണമെന്നും മാതാപിതാക്കൾ കുട്ടികളുടെ പഠന പുരോഗതി യഥാസമയം പരിശോധിച്ചറിയണമെന്നും അദ്ദേഹം പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തു.
പില്ക്കാലത്തു വിവിധ സമുദായങ്ങളുടെ നവോത്ഥാന നിർമിതിക്കു നേതൃത്വം നല്കിയ മഹാപുരുഷന്മാരൊക്കെ ഏതാണ്ടിതേ മാതൃക തന്നെയാണു പിന്തുടർന്നത്.
ഓരോ സമുദായവും സ്വന്തം നിലയിൽ കൈവരിച്ച വികസനവും പുരോഗതിയും പൊതുസമൂഹത്തിന്റെ സഞ്ചിത നേട്ടമായി പരിണമിക്കുകയും പടിപടിയായി കേരളം നവോത്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഇന്നത്തെ അഭിമാനകരമായ സാഹചര്യത്തിലേക്കു വളരുകയുമാണു ചെയ്തത്.
ഈ വസ്തുതകൾ അവഗണിച്ചുകൊണ്ട്, നവോത്ഥാനത്തെ വിളിച്ചുണർത്തിയതു ഞങ്ങളാണ്, ഞങ്ങളുടെ ആചാര്യനാണ് എന്ന് ആരെങ്കിലും ശഠിച്ചാൽ അതു ചരിത്ര യാഥാർഥ്യത്തിനു നേരേയുള്ള പുറംതിരിഞ്ഞു നില്ക്കൽ മാത്രമല്ല, ചാവറയച്ചന്റെ ശൈലിയിൽ പറഞ്ഞാൽ "ജ്ഞാനകുരുടത്തം ’ കൂടിയായിരിക്കും.