ന്യൂ ഡൽഹി: പതിനേഴാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നവംബർ 16, 17 (ശനി, ഞായർ) തീയതികളിൽ മയൂര്‍ വിഹാര്‍ ഫേസ് 3-ലെ A-1 പാർക്കിൽ അരങ്ങേറും.
16 നു രാവിലെ 5.30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30-ന് മഹാ ദീപാരാധന, 6.45 മുതല്‍ ശ്രീ രമേഷ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.
17 ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. രാവിലെ 9 ന് ചക്കുളത്തുകാവ് കാര്യദർശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
10 ന് പൊങ്കാല. എ-1 പാര്‍ക്കിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് പകരും. തുടർന്ന് നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തസഹസ്രങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും. വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, രോഹിണി മഹിളാ കലാവേദി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, അന്നദാനം എന്നിവ നടക്കും.
ചക്കുളത്ത് കാവില്‍ നിന്നും എത്തിച്ചേരുന്ന ജയസൂര്യ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് പൂജാദികര്‍മ്മങ്ങള്‍ ഇത്തവണയും നടത്തുന്നത്. മണ്ഡലകാലാരംഭത്തോടനുബന്ധിച്ച് അയ്യപ്പ ദർശനത്തിനും മുദ്രമാല അണിയുന്നതിനും പ്രത്യേകം സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും അതാതു സ്ഥലങ്ങളിലെ കോർഡിനേറ്റർമാരിൽ നിന്നും മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ഉത്സവദിവസങ്ങളിൽ ക്ഷേത്രാങ്കണത്തിലെ കൗണ്ടറിൽ നിന്നും വഴിപാടു സാമഗ്രികൾ ബുക്കു ചെയ്യുവാനും സാധിക്കും.
വിവരങ്ങള്‍ക്ക് 9810477949, 8130595922.
റിപ്പോർട്ട്: പി.എൻ. ഷാജി
16 നു രാവിലെ 5.30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30-ന് മഹാ ദീപാരാധന, 6.45 മുതല്‍ ശ്രീ രമേഷ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.
17 ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. രാവിലെ 9 ന് ചക്കുളത്തുകാവ് കാര്യദർശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
10 ന് പൊങ്കാല. എ-1 പാര്‍ക്കിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് പകരും. തുടർന്ന് നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തസഹസ്രങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും. വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, രോഹിണി മഹിളാ കലാവേദി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, അന്നദാനം എന്നിവ നടക്കും.
ചക്കുളത്ത് കാവില്‍ നിന്നും എത്തിച്ചേരുന്ന ജയസൂര്യ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് പൂജാദികര്‍മ്മങ്ങള്‍ ഇത്തവണയും നടത്തുന്നത്. മണ്ഡലകാലാരംഭത്തോടനുബന്ധിച്ച് അയ്യപ്പ ദർശനത്തിനും മുദ്രമാല അണിയുന്നതിനും പ്രത്യേകം സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും അതാതു സ്ഥലങ്ങളിലെ കോർഡിനേറ്റർമാരിൽ നിന്നും മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ഉത്സവദിവസങ്ങളിൽ ക്ഷേത്രാങ്കണത്തിലെ കൗണ്ടറിൽ നിന്നും വഴിപാടു സാമഗ്രികൾ ബുക്കു ചെയ്യുവാനും സാധിക്കും.
വിവരങ്ങള്‍ക്ക് 9810477949, 8130595922.
റിപ്പോർട്ട്: പി.എൻ. ഷാജി