ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ശബരിമലയിലെ സംഘർഷത്തിനും അക്രമങ്ങൾക്കും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പോലെ മുഴക്കിയ നാമജപഘോഷങ്ങൾക്കുശേഷം ബിജെപി കേരളത്തിന്റെ ശാന്തമായ തലസ്ഥാനത്തിലേക്കു മടങ്ങി അവിടെ വീറും വാശിയുമില്ലാത്ത സമരം തുടരുകയാണ്. ശബരിമലയിലെ യുവതീപ്രവേശന പ്രശ്നം ആളിക്കത്തിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ ശ്രദ്ധ മുഴുവൻ ഇതിൽ കേന്ദ്രീകരിച്ചു നിർത്താൻ സംഘപരിവാറിനും സിപിഎമ്മിനും കഴിഞ്ഞിരുന്നു. തങ്ങളുടെ സാന്നിധ്യമില്ലെങ്കിലും എൽഡിഎഫ് സർക്കാർ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദർശിക്കുന്നതിനു സന്നിധാനത്തിലേക്കു പ്രവേശിക്കാൻ യുവതികളെ അനുവദിക്കില്ലെന്നു സംഘപരിവാറിനു തോന്നിക്കാണണം.
ശബരിമല വിഷയത്തിൽ ബിജെപി കാണിച്ച രോഷപ്രകടനത്തിൽ എൽഡിഎഫ് സർക്കാർ സന്തോഷിക്കുകയാണെന്നു പലരും കരുതുന്നു. ഗൗരവമുള്ള മറ്റു വിഷയങ്ങളെയെല്ലാം അവഗണിച്ച് ശബരിമല വിഷയത്തിലേക്കു മാത്രം മാധ്യമങ്ങൾ ശ്രദ്ധ കൊണ്ടുവന്നതു സർക്കാരിന് ആശ്വാസമായിട്ടുണ്ടാവാം. ശബരിമലയിലെ യുവതീപ്രവേശനം എന്ന വൈകാരിക വിഷയത്തിൽ എല്ലാ സമുദായങ്ങളിലും അഭിപ്രായഭിന്നതകളുണ്ടായിരുന്നു. അതിനു കാരണവുമുണ്ടാകാം. ഈ കേസിൽ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിൽത്തന്നെ അഭിപ്രായഭിന്നത ഉണ്ടായിരുന്നല്ലോ. ഈ വിഷയത്തെപ്പറ്റി ധാരാളം എഴുതപ്പെട്ടും ചർച്ച ചെയ്യപ്പെട്ടും കഴിഞ്ഞതാണ്. ധാരാളം നിയമവിദഗ്ധരും മതപണ്ഡിതരും സാമൂഹിക പ്രവർത്തകരുമൊക്കെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.
സുപ്രീംകോടതിവിധി നടപ്പാക്കണമെന്ന് എൽഡിഎഫ് സർക്കാരിനു നിർബന്ധമുണ്ടായിരുന്നെങ്കിൽ ശബരിമലയിൽ ദർശനത്തിനു തയാറായിവന്ന ഏതാനും യുവതികളിൽ ചിലരെയെങ്കിലും അതിനു സർക്കാർ അനുവദിക്കുമായിരുന്നുവെന്നു പലരും ഇപ്പോൾ കരുതുന്നു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റായ തൃപ്തി ദേശായി ചെറുസംഘത്തോടൊപ്പം ശബരിമലയിലേക്കു പോകാനായി കൊച്ചി വിമാനത്താവളത്തിൽ വന്നു. വിമാനത്താവളത്തിൽ അവരെ തടഞ്ഞ ഒരുകൂട്ടം ഭക്തർ പുറത്തുകടക്കാൻ അവരെ അനുവദിക്കില്ല എന്നു പറഞ്ഞ് ആക്രോശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നു തെളിയിക്കാൻ സർക്കാരിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ തൃപ്തി ദേശായിയെയും കൂട്ടരെയും ശബരിമലയിൽ എത്തിക്കാമായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ വിശ്വസ്തനായ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള കേരള പോലീസിന് ഇവരെ ആളെ തിരിച്ചറിയാതെ സന്നിധാനത്ത് എത്തിക്കാൻ കഴിയുമായിരുന്നു.
എന്നാൽ, ഹിന്ദുക്കളുടെ പിന്തുണ ഇടതുമുന്നണിക്കോ സിപിഎമ്മിനോ വേണ്ടെന്നുവയ്ക്കാൻ സിപിഎം പ്രമാണി പിണറായി വിജയൻ തയാറായില്ല. മുഖ്യമായും ഹിന്ദു വിഭാഗത്തിന്റെ പിന്തുണകൊണ്ടാണല്ലോ ഇടതുമുന്നണി ജനാധിപത്യത്തിലെ മത്സരമായ തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത്. ചുരുങ്ങിയപക്ഷം ഇതുവരെയെങ്കിലും അങ്ങനെയാണ്. ബിജെപി ഉച്ചത്തിൽ ആക്രോശിച്ചതും കോൺഗ്രസ് തുടർച്ചയായി പ്രസ്താവനകളിറക്കിയതുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യത്തിന് ഇണങ്ങുന്നതായിരുന്നു. ഒരു യുവതിയെയും സന്നിധാനത്തേക്കു പ്രവേശിപ്പിക്കാതെ വളരെ കൗശലത്തോടെ സിപിഎം കളിച്ചു. ചുരുക്കത്തിൽ എല്ലാവരും നടത്തിയതു രാഷ്ട്രീയക്കളിയാണ്. ഭക്തരുടെ ആത്മീയ നിർവൃതിക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്നതായിരുന്നില്ല അതൊന്നും.
മഹാപ്രളയം മറന്നു
അതെന്തായാലും കേരളത്തിലെ ഇപ്പോഴത്തെ അടിസ്ഥാന യാഥാർഥ്യങ്ങൾ നമുക്കു പരിശോധിക്കാം. ശബരിമലയിലെ യുവതീപ്രവേശനപ്രശ്നം ഒരു മാസത്തിനകം തീരും. എന്നാൽ, പതിനായിരക്കണക്കിനു വരുന്ന പ്രളയബാധിതരുടെ ദുരിതങ്ങൾ തുടരും. അവരിൽ നല്ലൊരു പങ്കിനും അടിയന്തര സഹായമായ 10,000 രൂപ പോലും കിട്ടിയിട്ടില്ല. കിടപ്പാടം നഷ്ടപ്പെട്ടവരും വീടിനു കേടുപാടുകൾ സംഭവിച്ചവരുമൊക്കെ അധികാരികളുടെ വാതിലിൽ നിരന്തരം മുട്ടിയിട്ടും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. ഉന്നതരുമായി ബന്ധമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടാവാം. എന്നാൽ, അവരുടെ എണ്ണം പരിമിതമാണ്.
ഭയാനകമാണു ഗ്രാമീണ കേരളത്തിന്റെ അവസ്ഥ. നാണ്യവിളകളുടെ തകർച്ച ജനത്തിന്റെ നട്ടെല്ലൊടിച്ചു. സർക്കാർ നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണ്. അർഹരായ പലർക്കും അതുപോലും കിട്ടുന്നില്ല. ചെറുകിട മേഖലയ്ക്കും അസംഘടിത മേഖലയ്ക്കും ഉണ്ടായ നഷ്ടങ്ങളും ഭീതിപ്പെടുത്തുന്നതാണ്. നോട്ട് റദ്ദാക്കലിനും ജിഎസ്ടിക്കും ശേഷം വന്ന പ്രളയം ഈ മേഖലകളെ തകർത്തുകളഞ്ഞു.
ഈ വലിയ പ്രളയദുരന്തത്തെ നേരിടുന്നതിനു സർക്കാർ എന്തു പദ്ധതിയാണു തയാറാക്കിയിട്ടുള്ളത്? പല പ്ലാനുകളും ചർച്ച ചെയ്തെങ്കിലും ആധികാരികമായ ഒരു പദ്ധതിയും ഇതുവരെ തയാറായിട്ടില്ല. ദുരിതങ്ങൾ അടിയന്തരമായി നീക്കാനുള്ള താത്കാലിക പദ്ധതികളും പുനർനിർമാണത്തിനുള്ള ദീർഘകാല പദ്ധതികളും ഉണ്ടാകണം. വൻ പ്രളയം സൃഷ്ടിച്ചു പ്രകൃതി താണ്ഡവമാടിയ ഇപ്പോഴത്തെ അനുഭവങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് ഭാവിയിലുണ്ടാകാവുന്ന പ്രകൃതിയുടെ അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാൻ കഴിയുന്ന പുനർനിർമാണമാണ് ഉണ്ടാകേണ്ടത്. ഇതു ചെറുതോ എളുപ്പമുള്ളതോ ആയ പണിയല്ല. പക്ഷേ അടിയന്തര പദ്ധതികൾക്കോ ദീർഘകാല പദ്ധതികൾക്കോ വേണ്ട പ്രാഥമിക ജോലികൾ പോലും തുടങ്ങിയിട്ടില്ല എന്നതാണു ഞെട്ടിക്കുന്ന യാഥാർഥ്യം. ആരെ കൺസൾട്ടന്റായി നിയമിക്കണം എന്ന കാര്യത്തിൽപ്പോലും വിവാദമല്ലാതെ സമവായം ഉണ്ടായിട്ടില്ല.
പ്രളയം ഇരന്പി വന്നപ്പോൾ ഒന്നിച്ച കേരളം ഇപ്പോൾ രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണു സങ്കടകരമായ വസ്തുത. സംസ്ഥാനത്തെ വിഭവങ്ങൾ സമാഹരിച്ച് ഇപ്പോഴത്തെ ഗുരുതരമായ വെല്ലുവിളി നേരിടുന്നതിന് ഒന്നിച്ചുനിൽക്കാൻ വിവിധ വർണങ്ങളിലുള്ള നേതാക്കൾ ഒരു ശ്രമവും നടത്തുന്നില്ല.
കേന്ദ്ര സർക്കാരിനു കേരളത്തോടുള്ള സമീപനം തൃപ്തികരമല്ല എന്നൊരു പ്രശ്നം സംസ്ഥാന സർക്കാർ നേരിടുന്നുണ്ട്. കേന്ദ്രം കേരളത്തിന് ആവശ്യമായ സാന്പത്തിക സഹായം നൽകുന്നില്ലെന്നു മാത്രമല്ല, വിദേശത്തുനിന്നു സഹായം തേടാൻ അനുവദിക്കുന്നുമില്ല. സംസ്ഥാനത്തിന് 32,000 കോടി രൂപയുടെ നഷ്ടമുണ്ടായ ഒരു പ്രശ്നത്തിൽ സർക്കാർ ശ്രദ്ധിക്കാതിരിക്കുന്ന ഒരു സ്ഥിതിവിശേഷം സങ്കല്പിക്കുക! സംസ്ഥാനം സുപ്രീംകോടതിയിൽ പോവുകയും വിദേശത്തുനിന്നു ഫണ്ട് തേടാനുള്ള അതിന്റെ അവകാശം സ്ഥാപിച്ചെടുക്കുകയും വേണം. വിദേശത്തുനിന്നു ഫണ്ട് നേടാൻ കേന്ദ്ര മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ട്. പ്രളയം ഉണ്ടായ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. പ്രകൃതിക്ഷോഭത്തെത്തുടർന്നു ഗുജറാത്തിനു വിദേശ സഹായം സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ടു കേരളത്തിനു പാടില്ല?
ഫണ്ട് സമാഹരണം നടത്തണം
പ്രത്യേകമായ പദ്ധതികളും പ്രത്യേകമായ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി ഒരു ഫണ്ട് സമാഹരണം സംസ്ഥാനം ഉടൻ ആരംഭിക്കണം. ഇത്തരത്തിൽ ഫണ്ട് ലഭ്യമാക്കുന്ന വിവിധ സ്കീമുകൾ കേന്ദ്രത്തിനുള്ളതു പ്രയോജനപ്പെടുത്തണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എല്ലാവരുടെയും സഹായം തേടണം. സംസ്ഥാനത്തിനുവേണ്ടി വാദിക്കാൻ മുതിർന്ന ബിജെപി നേതാക്കളെ കേന്ദ്രമന്ത്രിമാരുടെ പക്കലയയ്ക്കണം. അതിനു ചില ക്രിയാത്മക പ്രതികരണങ്ങൾ ഉണ്ടായേക്കാം. സംസ്ഥാനത്തുള്ളവരെല്ലാം ഒന്നിച്ചു നിൽക്കണം. നരേന്ദ്ര മോദി ശൈലിയിൽ പ്രതിപക്ഷ പാർട്ടികളെ ദിവസവും ആക്ഷേപിച്ചുകൊണ്ടിരുന്നാൽ ഇതു നടക്കില്ല.
ഫണ്ട് സമാഹരണത്തിനു വിദേശത്തുപോകാൻ സംസ്ഥാനത്തെ മന്ത്രിമാർക്കു കേന്ദ്രം അനുമതി നിഷേധിച്ചിരുന്നില്ല എന്നൊരു റിപ്പോർട്ട് അടുത്തകാലത്തു വരികയുണ്ടായി. ഇതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെടണം. പക്ഷേ ചെയ്യേണ്ടത് ഐക്യരാഷ്ട്ര സംഘടയിൽ നിന്നും മറ്റു രാജ്യാന്തര ഏജൻസികളിൽ നിന്നും സഹായം തേടുകയാണ്. ദുരിതനിവാരണത്തിനും റോഡുകൾ നിർമിക്കാനും തകർന്ന വീടുകൾ നന്നാക്കാനും കുടിവെള്ളം ലഭ്യമാക്കാനും കാർഷിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സഹായിക്കാനുമെല്ലാം ഫണ്ട് ആവശ്യമാണ്. ഓരോ പദ്ധതിയുടെയും വിശദാംശങ്ങൾ സഹിതം അപേക്ഷിക്കണം. എല്ലാത്തിനും സഹായം കിട്ടിയില്ലെങ്കിലും ചിലതിനു കിട്ടും.
ഇതിനൊക്കെ ആദ്യം വേണ്ടതു സംസ്ഥാന സർക്കാർ ശ്രമം നടത്തുകയാണ്. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുകയെങ്കിലും വേണം. ഏതായാലും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്നതിൽനിന്നു സർക്കാർ മാറി നിൽക്കണം. ഇത്തരം നീക്കങ്ങൾ ആപത്കരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
നിർഭാഗ്യവശാൽ, സർക്കാർ ഇപ്പോൾ ചെയ്യുന്നതു സമൂഹത്തെ ഭിന്നിപ്പിക്കലാണ്. ശബരിമലയിലെ യുവതീപ്രവേശനവിഷയം ഏതാണ്ടു കെട്ടടങ്ങിയപ്പോൾ വനിതാ മതിൽ നിർമാണം ആസൂത്രണം ചെയ്തു. ഈ മതിലു പണിക്കു ന്യൂനപക്ഷ വിഭാഗങ്ങളെ ക്ഷണിച്ചിട്ടില്ലെന്നു ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വർഗീയ മതിൽ എന്നാണ് ഈ വനിതാ മിതിലിനെ ഒരു മുതിർന്ന നേതാവ് വിശേഷിപ്പിച്ചത്. ഹിന്ദുക്കളെപ്പോലും ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തെ ഭിന്നിപ്പിച്ച് യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഒരിക്കൽക്കൂടി അരങ്ങേറുന്നത്.
എന്തുകൊണ്ടാണു വനിതാമതിൽ? ശബരിമലവിഷയം കൈകാര്യം ചെയ്തതിലെ പാളിച്ചമൂലം സർക്കാരിനു ഹിന്ദു സ്ത്രീകളുടെ പിന്തുണ നഷ്ടമായോ? അല്ലെങ്കിൽ ഹിന്ദുമതത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള നീക്കമാണോ ഇത്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. ധാർഷ്ട്യത്തോടെയുള്ള ആക്രോശങ്ങൾ മറുപടിയല്ല.
ഇത്തരമൊരു മതിൽ സംഘടിപ്പിക്കുന്നതിന്റെ ചെലവ് എത്രയാണ്? ഇതിനുവേണ്ടി സമാഹരിക്കുന്ന പണം പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കും വീടു തകർന്നവർക്കുമൊക്കെ നൽകാമായിരുന്നില്ലേ? പണമില്ലാത്ത കുട്ടികളുടെ സ്കൂൾ യൂണിഫോമിനും പുസ്തകത്തിനുംവേണ്ടി ഈ തുക ചെലവഴിക്കാമായിരുന്നു. അല്ലെങ്കിൽ ചെറുകിട കർഷകരുടെ കാർഷിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സഹായധനമായി നൽകാമായിരുന്നില്ലേ?
കേരളത്തെ എങ്ങനെ പുനർനിർമിക്കാം എന്നതിനുള്ള ഗൗരവമായ ചർച്ചകളും പ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ നടത്തേണ്ട സമയമായിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ സമാഹരിച്ച് വെല്ലുവിളികളെ ഐക്യത്തോടെ നേരിടണം. സമുദായത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതു താത്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ അതു ദുരന്തഫലങ്ങളുണ്ടാക്കുമെന്നു തീർച്ചയാണ്.
ശബരിമലയിലെ സംഘർഷത്തിനും അക്രമങ്ങൾക്കും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പോലെ മുഴക്കിയ നാമജപഘോഷങ്ങൾക്കുശേഷം ബിജെപി കേരളത്തിന്റെ ശാന്തമായ തലസ്ഥാനത്തിലേക്കു മടങ്ങി അവിടെ വീറും വാശിയുമില്ലാത്ത സമരം തുടരുകയാണ്. ശബരിമലയിലെ യുവതീപ്രവേശന പ്രശ്നം ആളിക്കത്തിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ ശ്രദ്ധ മുഴുവൻ ഇതിൽ കേന്ദ്രീകരിച്ചു നിർത്താൻ സംഘപരിവാറിനും സിപിഎമ്മിനും കഴിഞ്ഞിരുന്നു. തങ്ങളുടെ സാന്നിധ്യമില്ലെങ്കിലും എൽഡിഎഫ് സർക്കാർ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദർശിക്കുന്നതിനു സന്നിധാനത്തിലേക്കു പ്രവേശിക്കാൻ യുവതികളെ അനുവദിക്കില്ലെന്നു സംഘപരിവാറിനു തോന്നിക്കാണണം.
ശബരിമല വിഷയത്തിൽ ബിജെപി കാണിച്ച രോഷപ്രകടനത്തിൽ എൽഡിഎഫ് സർക്കാർ സന്തോഷിക്കുകയാണെന്നു പലരും കരുതുന്നു. ഗൗരവമുള്ള മറ്റു വിഷയങ്ങളെയെല്ലാം അവഗണിച്ച് ശബരിമല വിഷയത്തിലേക്കു മാത്രം മാധ്യമങ്ങൾ ശ്രദ്ധ കൊണ്ടുവന്നതു സർക്കാരിന് ആശ്വാസമായിട്ടുണ്ടാവാം. ശബരിമലയിലെ യുവതീപ്രവേശനം എന്ന വൈകാരിക വിഷയത്തിൽ എല്ലാ സമുദായങ്ങളിലും അഭിപ്രായഭിന്നതകളുണ്ടായിരുന്നു. അതിനു കാരണവുമുണ്ടാകാം. ഈ കേസിൽ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിൽത്തന്നെ അഭിപ്രായഭിന്നത ഉണ്ടായിരുന്നല്ലോ. ഈ വിഷയത്തെപ്പറ്റി ധാരാളം എഴുതപ്പെട്ടും ചർച്ച ചെയ്യപ്പെട്ടും കഴിഞ്ഞതാണ്. ധാരാളം നിയമവിദഗ്ധരും മതപണ്ഡിതരും സാമൂഹിക പ്രവർത്തകരുമൊക്കെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.
സുപ്രീംകോടതിവിധി നടപ്പാക്കണമെന്ന് എൽഡിഎഫ് സർക്കാരിനു നിർബന്ധമുണ്ടായിരുന്നെങ്കിൽ ശബരിമലയിൽ ദർശനത്തിനു തയാറായിവന്ന ഏതാനും യുവതികളിൽ ചിലരെയെങ്കിലും അതിനു സർക്കാർ അനുവദിക്കുമായിരുന്നുവെന്നു പലരും ഇപ്പോൾ കരുതുന്നു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റായ തൃപ്തി ദേശായി ചെറുസംഘത്തോടൊപ്പം ശബരിമലയിലേക്കു പോകാനായി കൊച്ചി വിമാനത്താവളത്തിൽ വന്നു. വിമാനത്താവളത്തിൽ അവരെ തടഞ്ഞ ഒരുകൂട്ടം ഭക്തർ പുറത്തുകടക്കാൻ അവരെ അനുവദിക്കില്ല എന്നു പറഞ്ഞ് ആക്രോശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നു തെളിയിക്കാൻ സർക്കാരിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ തൃപ്തി ദേശായിയെയും കൂട്ടരെയും ശബരിമലയിൽ എത്തിക്കാമായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ വിശ്വസ്തനായ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള കേരള പോലീസിന് ഇവരെ ആളെ തിരിച്ചറിയാതെ സന്നിധാനത്ത് എത്തിക്കാൻ കഴിയുമായിരുന്നു.
എന്നാൽ, ഹിന്ദുക്കളുടെ പിന്തുണ ഇടതുമുന്നണിക്കോ സിപിഎമ്മിനോ വേണ്ടെന്നുവയ്ക്കാൻ സിപിഎം പ്രമാണി പിണറായി വിജയൻ തയാറായില്ല. മുഖ്യമായും ഹിന്ദു വിഭാഗത്തിന്റെ പിന്തുണകൊണ്ടാണല്ലോ ഇടതുമുന്നണി ജനാധിപത്യത്തിലെ മത്സരമായ തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത്. ചുരുങ്ങിയപക്ഷം ഇതുവരെയെങ്കിലും അങ്ങനെയാണ്. ബിജെപി ഉച്ചത്തിൽ ആക്രോശിച്ചതും കോൺഗ്രസ് തുടർച്ചയായി പ്രസ്താവനകളിറക്കിയതുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യത്തിന് ഇണങ്ങുന്നതായിരുന്നു. ഒരു യുവതിയെയും സന്നിധാനത്തേക്കു പ്രവേശിപ്പിക്കാതെ വളരെ കൗശലത്തോടെ സിപിഎം കളിച്ചു. ചുരുക്കത്തിൽ എല്ലാവരും നടത്തിയതു രാഷ്ട്രീയക്കളിയാണ്. ഭക്തരുടെ ആത്മീയ നിർവൃതിക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്നതായിരുന്നില്ല അതൊന്നും.
മഹാപ്രളയം മറന്നു
അതെന്തായാലും കേരളത്തിലെ ഇപ്പോഴത്തെ അടിസ്ഥാന യാഥാർഥ്യങ്ങൾ നമുക്കു പരിശോധിക്കാം. ശബരിമലയിലെ യുവതീപ്രവേശനപ്രശ്നം ഒരു മാസത്തിനകം തീരും. എന്നാൽ, പതിനായിരക്കണക്കിനു വരുന്ന പ്രളയബാധിതരുടെ ദുരിതങ്ങൾ തുടരും. അവരിൽ നല്ലൊരു പങ്കിനും അടിയന്തര സഹായമായ 10,000 രൂപ പോലും കിട്ടിയിട്ടില്ല. കിടപ്പാടം നഷ്ടപ്പെട്ടവരും വീടിനു കേടുപാടുകൾ സംഭവിച്ചവരുമൊക്കെ അധികാരികളുടെ വാതിലിൽ നിരന്തരം മുട്ടിയിട്ടും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. ഉന്നതരുമായി ബന്ധമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടാവാം. എന്നാൽ, അവരുടെ എണ്ണം പരിമിതമാണ്.
ഭയാനകമാണു ഗ്രാമീണ കേരളത്തിന്റെ അവസ്ഥ. നാണ്യവിളകളുടെ തകർച്ച ജനത്തിന്റെ നട്ടെല്ലൊടിച്ചു. സർക്കാർ നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണ്. അർഹരായ പലർക്കും അതുപോലും കിട്ടുന്നില്ല. ചെറുകിട മേഖലയ്ക്കും അസംഘടിത മേഖലയ്ക്കും ഉണ്ടായ നഷ്ടങ്ങളും ഭീതിപ്പെടുത്തുന്നതാണ്. നോട്ട് റദ്ദാക്കലിനും ജിഎസ്ടിക്കും ശേഷം വന്ന പ്രളയം ഈ മേഖലകളെ തകർത്തുകളഞ്ഞു.
ഈ വലിയ പ്രളയദുരന്തത്തെ നേരിടുന്നതിനു സർക്കാർ എന്തു പദ്ധതിയാണു തയാറാക്കിയിട്ടുള്ളത്? പല പ്ലാനുകളും ചർച്ച ചെയ്തെങ്കിലും ആധികാരികമായ ഒരു പദ്ധതിയും ഇതുവരെ തയാറായിട്ടില്ല. ദുരിതങ്ങൾ അടിയന്തരമായി നീക്കാനുള്ള താത്കാലിക പദ്ധതികളും പുനർനിർമാണത്തിനുള്ള ദീർഘകാല പദ്ധതികളും ഉണ്ടാകണം. വൻ പ്രളയം സൃഷ്ടിച്ചു പ്രകൃതി താണ്ഡവമാടിയ ഇപ്പോഴത്തെ അനുഭവങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് ഭാവിയിലുണ്ടാകാവുന്ന പ്രകൃതിയുടെ അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാൻ കഴിയുന്ന പുനർനിർമാണമാണ് ഉണ്ടാകേണ്ടത്. ഇതു ചെറുതോ എളുപ്പമുള്ളതോ ആയ പണിയല്ല. പക്ഷേ അടിയന്തര പദ്ധതികൾക്കോ ദീർഘകാല പദ്ധതികൾക്കോ വേണ്ട പ്രാഥമിക ജോലികൾ പോലും തുടങ്ങിയിട്ടില്ല എന്നതാണു ഞെട്ടിക്കുന്ന യാഥാർഥ്യം. ആരെ കൺസൾട്ടന്റായി നിയമിക്കണം എന്ന കാര്യത്തിൽപ്പോലും വിവാദമല്ലാതെ സമവായം ഉണ്ടായിട്ടില്ല.
പ്രളയം ഇരന്പി വന്നപ്പോൾ ഒന്നിച്ച കേരളം ഇപ്പോൾ രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണു സങ്കടകരമായ വസ്തുത. സംസ്ഥാനത്തെ വിഭവങ്ങൾ സമാഹരിച്ച് ഇപ്പോഴത്തെ ഗുരുതരമായ വെല്ലുവിളി നേരിടുന്നതിന് ഒന്നിച്ചുനിൽക്കാൻ വിവിധ വർണങ്ങളിലുള്ള നേതാക്കൾ ഒരു ശ്രമവും നടത്തുന്നില്ല.
കേന്ദ്ര സർക്കാരിനു കേരളത്തോടുള്ള സമീപനം തൃപ്തികരമല്ല എന്നൊരു പ്രശ്നം സംസ്ഥാന സർക്കാർ നേരിടുന്നുണ്ട്. കേന്ദ്രം കേരളത്തിന് ആവശ്യമായ സാന്പത്തിക സഹായം നൽകുന്നില്ലെന്നു മാത്രമല്ല, വിദേശത്തുനിന്നു സഹായം തേടാൻ അനുവദിക്കുന്നുമില്ല. സംസ്ഥാനത്തിന് 32,000 കോടി രൂപയുടെ നഷ്ടമുണ്ടായ ഒരു പ്രശ്നത്തിൽ സർക്കാർ ശ്രദ്ധിക്കാതിരിക്കുന്ന ഒരു സ്ഥിതിവിശേഷം സങ്കല്പിക്കുക! സംസ്ഥാനം സുപ്രീംകോടതിയിൽ പോവുകയും വിദേശത്തുനിന്നു ഫണ്ട് തേടാനുള്ള അതിന്റെ അവകാശം സ്ഥാപിച്ചെടുക്കുകയും വേണം. വിദേശത്തുനിന്നു ഫണ്ട് നേടാൻ കേന്ദ്ര മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ട്. പ്രളയം ഉണ്ടായ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. പ്രകൃതിക്ഷോഭത്തെത്തുടർന്നു ഗുജറാത്തിനു വിദേശ സഹായം സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ടു കേരളത്തിനു പാടില്ല?
ഫണ്ട് സമാഹരണം നടത്തണം
പ്രത്യേകമായ പദ്ധതികളും പ്രത്യേകമായ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി ഒരു ഫണ്ട് സമാഹരണം സംസ്ഥാനം ഉടൻ ആരംഭിക്കണം. ഇത്തരത്തിൽ ഫണ്ട് ലഭ്യമാക്കുന്ന വിവിധ സ്കീമുകൾ കേന്ദ്രത്തിനുള്ളതു പ്രയോജനപ്പെടുത്തണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എല്ലാവരുടെയും സഹായം തേടണം. സംസ്ഥാനത്തിനുവേണ്ടി വാദിക്കാൻ മുതിർന്ന ബിജെപി നേതാക്കളെ കേന്ദ്രമന്ത്രിമാരുടെ പക്കലയയ്ക്കണം. അതിനു ചില ക്രിയാത്മക പ്രതികരണങ്ങൾ ഉണ്ടായേക്കാം. സംസ്ഥാനത്തുള്ളവരെല്ലാം ഒന്നിച്ചു നിൽക്കണം. നരേന്ദ്ര മോദി ശൈലിയിൽ പ്രതിപക്ഷ പാർട്ടികളെ ദിവസവും ആക്ഷേപിച്ചുകൊണ്ടിരുന്നാൽ ഇതു നടക്കില്ല.
ഫണ്ട് സമാഹരണത്തിനു വിദേശത്തുപോകാൻ സംസ്ഥാനത്തെ മന്ത്രിമാർക്കു കേന്ദ്രം അനുമതി നിഷേധിച്ചിരുന്നില്ല എന്നൊരു റിപ്പോർട്ട് അടുത്തകാലത്തു വരികയുണ്ടായി. ഇതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെടണം. പക്ഷേ ചെയ്യേണ്ടത് ഐക്യരാഷ്ട്ര സംഘടയിൽ നിന്നും മറ്റു രാജ്യാന്തര ഏജൻസികളിൽ നിന്നും സഹായം തേടുകയാണ്. ദുരിതനിവാരണത്തിനും റോഡുകൾ നിർമിക്കാനും തകർന്ന വീടുകൾ നന്നാക്കാനും കുടിവെള്ളം ലഭ്യമാക്കാനും കാർഷിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സഹായിക്കാനുമെല്ലാം ഫണ്ട് ആവശ്യമാണ്. ഓരോ പദ്ധതിയുടെയും വിശദാംശങ്ങൾ സഹിതം അപേക്ഷിക്കണം. എല്ലാത്തിനും സഹായം കിട്ടിയില്ലെങ്കിലും ചിലതിനു കിട്ടും.
ഇതിനൊക്കെ ആദ്യം വേണ്ടതു സംസ്ഥാന സർക്കാർ ശ്രമം നടത്തുകയാണ്. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുകയെങ്കിലും വേണം. ഏതായാലും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്നതിൽനിന്നു സർക്കാർ മാറി നിൽക്കണം. ഇത്തരം നീക്കങ്ങൾ ആപത്കരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
നിർഭാഗ്യവശാൽ, സർക്കാർ ഇപ്പോൾ ചെയ്യുന്നതു സമൂഹത്തെ ഭിന്നിപ്പിക്കലാണ്. ശബരിമലയിലെ യുവതീപ്രവേശനവിഷയം ഏതാണ്ടു കെട്ടടങ്ങിയപ്പോൾ വനിതാ മതിൽ നിർമാണം ആസൂത്രണം ചെയ്തു. ഈ മതിലു പണിക്കു ന്യൂനപക്ഷ വിഭാഗങ്ങളെ ക്ഷണിച്ചിട്ടില്ലെന്നു ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വർഗീയ മതിൽ എന്നാണ് ഈ വനിതാ മിതിലിനെ ഒരു മുതിർന്ന നേതാവ് വിശേഷിപ്പിച്ചത്. ഹിന്ദുക്കളെപ്പോലും ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തെ ഭിന്നിപ്പിച്ച് യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഒരിക്കൽക്കൂടി അരങ്ങേറുന്നത്.
എന്തുകൊണ്ടാണു വനിതാമതിൽ? ശബരിമലവിഷയം കൈകാര്യം ചെയ്തതിലെ പാളിച്ചമൂലം സർക്കാരിനു ഹിന്ദു സ്ത്രീകളുടെ പിന്തുണ നഷ്ടമായോ? അല്ലെങ്കിൽ ഹിന്ദുമതത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള നീക്കമാണോ ഇത്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. ധാർഷ്ട്യത്തോടെയുള്ള ആക്രോശങ്ങൾ മറുപടിയല്ല.
ഇത്തരമൊരു മതിൽ സംഘടിപ്പിക്കുന്നതിന്റെ ചെലവ് എത്രയാണ്? ഇതിനുവേണ്ടി സമാഹരിക്കുന്ന പണം പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കും വീടു തകർന്നവർക്കുമൊക്കെ നൽകാമായിരുന്നില്ലേ? പണമില്ലാത്ത കുട്ടികളുടെ സ്കൂൾ യൂണിഫോമിനും പുസ്തകത്തിനുംവേണ്ടി ഈ തുക ചെലവഴിക്കാമായിരുന്നു. അല്ലെങ്കിൽ ചെറുകിട കർഷകരുടെ കാർഷിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സഹായധനമായി നൽകാമായിരുന്നില്ലേ?
കേരളത്തെ എങ്ങനെ പുനർനിർമിക്കാം എന്നതിനുള്ള ഗൗരവമായ ചർച്ചകളും പ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ നടത്തേണ്ട സമയമായിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ സമാഹരിച്ച് വെല്ലുവിളികളെ ഐക്യത്തോടെ നേരിടണം. സമുദായത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതു താത്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ അതു ദുരന്തഫലങ്ങളുണ്ടാക്കുമെന്നു തീർച്ചയാണ്.