നിയമസഭാവലോകനം / സാബു ജോണ്
വനിതാ മതിലിനെതിരേ അടിയന്തരപ്രമേയം കൊണ്ടു വന്ന് ആഘോഷമായി നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ആഗ്രഹം. ഇതു മുൻകൂട്ടി കണ്ട ഭരണപക്ഷം ഒരു മുഴം മുന്പേ എറിഞ്ഞു. പ്രതിപക്ഷം സംസാരിച്ചു തുടങ്ങിയപ്പോഴേ അവർ ബഹളം തുടങ്ങി. അങ്ങനെ ഭരണപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിക്കുക എന്ന അത്യപൂർവ റിക്കാർഡ് കുറിച്ചുകൊണ്ടാണ് പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം അവസാനിച്ചത്.
ചോദ്യോത്തരവേളയിൽ തന്നെ ബഹളം കൂട്ടുക എന്ന പതിവുതന്ത്രം ഇന്നലെ പ്രതിപക്ഷം പുറത്തെടുത്തില്ല. അങ്ങനെ വന്നാൽ ചോദ്യോത്തരവേളയിൽ തന്നെ സഭ പിരിയും. ശൂന്യവേളയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവസരവും നഷ്ടപ്പെടും. ചോദ്യോത്തരവേളയിൽ അനുസരണക്കാരായി ഇരുന്നത് ഇതിനു വേണ്ടിയായിരുന്നു.
അടിയന്തരപ്രമേയത്തിന്റെ അനുമതി തേടുന്ന വേളയിൽ ആദ്യം പ്രസംഗിക്കുന്നത് സർക്കാർ ഭാഗത്തു നിന്നാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആ അവസരം ഭംഗിയായി ഉപയോഗപ്പെടുത്തി. നവോത്ഥാന മൂല്യങ്ങളേക്കുറിച്ചും കേരളം കൈവരിച്ച നേട്ടങ്ങളേക്കുറിച്ചും സമീപകാലത്തുണ്ടായ സംഭവങ്ങളേക്കുറിച്ചുമെല്ലാം വിശദീകരിച്ച് വനിതാ മതിലിന്റെ പ്രസക്തിയും അനിവാര്യതയും മുഖ്യമന്ത്രി സ്ഥാപിച്ചു. കൊടിയെടുക്കാതെ സംഘപരിവാർ സമരത്തിൽ പങ്കെടുത്തവരാണു വർഗീയത വളർത്തുന്നതെന്നു പറഞ്ഞ് പിണറായി പ്രതിപക്ഷത്തിനു നേരെ വിമർശനം തിരിച്ചു. മതിലിൽ അണി ചേരാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും പിണറായി മുന്നറിയിപ്പ് നൽകി.
പൂർവജർമനിയിൽ കമ്യൂണിസ്റ്റുകാർ കെട്ടി ഉയർത്തിയ ബർലിൻ മതിൽ പൊളിച്ചു മാറ്റേണ്ടി വന്നെങ്കിൽ ഈ വർഗീയ മതിൽ കേരളത്തിൽ നിന്നു പൊളിച്ചു മാറ്റേണ്ടി വരുമെന്നു മുനീർ പറഞ്ഞു. ഇതോടെ ഭരണപക്ഷം മുൻകൂട്ടി ആലോചിച്ചുറപ്പിച്ചതു പോലെ ചാടിയെണീറ്റു മുൻനിരയിലേക്കു കുതിച്ചു. സഭയുടെ രണ്ടു ഭാഗത്തായി നിന്ന് അവർ മുദ്രാവാക്യം മുഴക്കിത്തുടങ്ങി. സീറ്റിലേക്കു മടങ്ങാൻ സ്പീക്കർ പലകുറി പറഞ്ഞെങ്കിലും ഭരണപക്ഷാംഗങ്ങൾ വഴങ്ങിയില്ല. പറഞ്ഞ ഒരു വാക്കും പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് മുനീർ പറഞ്ഞതോടെ ഭരണപക്ഷത്തിന്റെ പ്രതിഷേധം വീണ്ടും കനത്തു.
സഭ നിർത്തി വച്ച് അര മണിക്കൂറിലേറെ കഴിഞ്ഞു വീണ്ടും ചേർന്നപ്പോഴും പ്രതിഷേധത്തിന് അറുതിയായില്ല. ഇതിനിടെ ഭരണപക്ഷത്തെ വനിതാ അംഗങ്ങൾ സ്പീക്കർക്കു പരാതിയും നൽകി. വർഗീയ മതിൽ എന്നു വിളിച്ച് സ്ത്രീകളെ അധിക്ഷേപിച്ചു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സഭയുടെ പൊതുവികാരവും വനിതാ അംഗങ്ങളുടെ പരാതിയും പരിഗണിച്ച് മുനീർ പരാമർശം പിൻവലിക്കണമെന്നൊരു നിർദേശവും സ്പീക്കർ മുന്നോട്ടു വച്ചു.
എന്നാൽ തന്റെ പരാമർശങ്ങളേക്കുറിച്ച് സ്പീക്കർക്കു തീരുമാനമെടുക്കാമെന്നായിരുന്നു മുനീറിന്റെ വാദം. താൻ സംസാരിച്ചു തുടങ്ങിയപ്പോഴേ പ്രതിഷേധവുമായി രംഗത്തു വന്നതിനെ മുനീർ വിമർശിച്ചു. പറയുന്നതെന്തെന്നു കേട്ട ശേഷം പ്രതിഷേധിച്ചാൽ മനസിലാക്കാം. സ്ത്രീകൾ വർഗീയവാദികളാണെന്നു താൻ പറഞ്ഞിട്ടില്ല. വർഗീയ മതിലിനെയാണ് എതിർക്കുന്നതെന്നു പറഞ്ഞതോടെ ഭരണപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി. മുദ്രാവാക്യം വിളികൾ ഉച്ചത്തിലായി. വർഗീയം എന്ന വാക്ക് നിയമസഭയിൽ ആദ്യമായല്ല ഉപയോഗിക്കുന്നതെന്ന് മുനീർ പറഞ്ഞു.
നവോത്ഥാനത്തെ തങ്ങൾ പിന്തുണയ്ക്കുന്നു. പക്ഷേ ഒരു വിഭാഗത്തിലെ കുറേ ജാതി സംഘടനകളെ മാത്രം മുന്നിൽ നിർത്തി നടത്തുന്ന മതിൽ വർഗീയ മതിൽ തന്നെയാണ്. ക്രിസ്ത്യാനികളും മുസ്ലിംകളും നവോത്ഥാനത്തിൽ പങ്കു വഹിച്ചിട്ടില്ലേ എന്നു മുനീർ ചോദിച്ചു. ക്രിസ്ത്യൻ മിഷണറിമാരുടെയും ചാവറയച്ചന്റെയും അർണോസ് പാതിരിയുടെയുമൊക്കെ സംഭാവനകൾ മറന്നു കൊണ്ട് നവോത്ഥാനത്തേക്കുറിച്ചു കേരളത്തിൽ പറയാൻ കഴിയുമോ? കർസേവയിൽ പങ്കെടുത്ത സുഗതനും മാൻഹോളിൽ വീണു മരിച്ച യുവാവിനെ മതം പറഞ്ഞ് ആക്ഷേപിച്ച വെള്ളാപ്പള്ളിയും സംഘടിപ്പിക്കുന്ന മതിൽ വർഗീയ മതിൽ തന്നെയെന്ന് മുനീർ ആവർത്തിച്ചതോടെ പ്രതിഷേധം കനത്തു.
പതിവുരീതികൾ തെറ്റിച്ച് മുനീർ പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്പു തന്നെ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. അടുത്ത നടപടികളിലേക്കു കടക്കുകയും ചെയ്തു. അപ്പോഴും പ്രതിപക്ഷം സീറ്റിൽ എഴുന്നേറ്റു നിന്നു പ്രതിഷേധിക്കുക മാത്രമേ ചെയ്തുള്ളു. നടുത്തളത്തിലേക്കിറങ്ങാൻ മുന്നോട്ടു വന്ന പിൻനിരക്കാരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പിന്തിരിപ്പിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കു നീങ്ങി. ഇതിനിടെ പുറത്തേക്കു നീങ്ങിയ പ്രതിപക്ഷാംഗങ്ങളും ഭരണപക്ഷത്തെ ചില അംഗങ്ങളുമായി വാക്കുതർക്കമായി. തർക്കം ഉന്തിലും തള്ളിലേക്കും നീങ്ങിയതോടെ മുതിർന്ന അംഗങ്ങൾ ഇടപെട്ട് ഒരു വിധം രംഗം ശാന്തമാക്കി. അങ്ങനെ സഭയ്ക്കുള്ളിൽ അടിപൊട്ടിയില്ലെന്നു പറയാം.
പ്രതിപക്ഷം സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം മുഴക്കി. സ്പീക്കർ നിഷ്പക്ഷത പാലിച്ചില്ലെന്നും എൽസി മെംബറെ പോലെ പെരുമാറിയെന്നുമായിരുന്നു മുദ്രാവാക്യങ്ങളിലൂടെ അവർ പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരേയും മുദ്രാവാക്യങ്ങൾ ഉയർന്നു.
സഭാകവാടത്തിൽ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങൾ നടത്തി വന്ന സത്യഗ്രഹ സമരവും അവസാനിപ്പിച്ചു. സഭയ്ക്കു പുറത്തേക്ക് പ്രതിഷേധം കൊണ്ടുപോകുമെന്നു പറഞ്ഞായിരുന്നു പ്രതിപക്ഷം സഭ വിട്ടത്.
പിന്നെ എല്ലാം വേഗത്തിൽ കഴിഞ്ഞു. നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. ഇനി ബജറ്റ് സമ്മേളനത്തിനായി അടുത്ത മാസം സഭ വീണ്ടും ചേരും. അന്നും കാര്യങ്ങൾ സുഗമമായിരിക്കില്ലെന്ന സൂചനകളാണ് ഇന്നലെയും കണ്ടത്.
വനിതാ മതിലിനെതിരേ അടിയന്തരപ്രമേയം കൊണ്ടു വന്ന് ആഘോഷമായി നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ആഗ്രഹം. ഇതു മുൻകൂട്ടി കണ്ട ഭരണപക്ഷം ഒരു മുഴം മുന്പേ എറിഞ്ഞു. പ്രതിപക്ഷം സംസാരിച്ചു തുടങ്ങിയപ്പോഴേ അവർ ബഹളം തുടങ്ങി. അങ്ങനെ ഭരണപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിക്കുക എന്ന അത്യപൂർവ റിക്കാർഡ് കുറിച്ചുകൊണ്ടാണ് പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം അവസാനിച്ചത്.
ചോദ്യോത്തരവേളയിൽ തന്നെ ബഹളം കൂട്ടുക എന്ന പതിവുതന്ത്രം ഇന്നലെ പ്രതിപക്ഷം പുറത്തെടുത്തില്ല. അങ്ങനെ വന്നാൽ ചോദ്യോത്തരവേളയിൽ തന്നെ സഭ പിരിയും. ശൂന്യവേളയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവസരവും നഷ്ടപ്പെടും. ചോദ്യോത്തരവേളയിൽ അനുസരണക്കാരായി ഇരുന്നത് ഇതിനു വേണ്ടിയായിരുന്നു.
അടിയന്തരപ്രമേയത്തിന്റെ അനുമതി തേടുന്ന വേളയിൽ ആദ്യം പ്രസംഗിക്കുന്നത് സർക്കാർ ഭാഗത്തു നിന്നാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആ അവസരം ഭംഗിയായി ഉപയോഗപ്പെടുത്തി. നവോത്ഥാന മൂല്യങ്ങളേക്കുറിച്ചും കേരളം കൈവരിച്ച നേട്ടങ്ങളേക്കുറിച്ചും സമീപകാലത്തുണ്ടായ സംഭവങ്ങളേക്കുറിച്ചുമെല്ലാം വിശദീകരിച്ച് വനിതാ മതിലിന്റെ പ്രസക്തിയും അനിവാര്യതയും മുഖ്യമന്ത്രി സ്ഥാപിച്ചു. കൊടിയെടുക്കാതെ സംഘപരിവാർ സമരത്തിൽ പങ്കെടുത്തവരാണു വർഗീയത വളർത്തുന്നതെന്നു പറഞ്ഞ് പിണറായി പ്രതിപക്ഷത്തിനു നേരെ വിമർശനം തിരിച്ചു. മതിലിൽ അണി ചേരാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും പിണറായി മുന്നറിയിപ്പ് നൽകി.
പൂർവജർമനിയിൽ കമ്യൂണിസ്റ്റുകാർ കെട്ടി ഉയർത്തിയ ബർലിൻ മതിൽ പൊളിച്ചു മാറ്റേണ്ടി വന്നെങ്കിൽ ഈ വർഗീയ മതിൽ കേരളത്തിൽ നിന്നു പൊളിച്ചു മാറ്റേണ്ടി വരുമെന്നു മുനീർ പറഞ്ഞു. ഇതോടെ ഭരണപക്ഷം മുൻകൂട്ടി ആലോചിച്ചുറപ്പിച്ചതു പോലെ ചാടിയെണീറ്റു മുൻനിരയിലേക്കു കുതിച്ചു. സഭയുടെ രണ്ടു ഭാഗത്തായി നിന്ന് അവർ മുദ്രാവാക്യം മുഴക്കിത്തുടങ്ങി. സീറ്റിലേക്കു മടങ്ങാൻ സ്പീക്കർ പലകുറി പറഞ്ഞെങ്കിലും ഭരണപക്ഷാംഗങ്ങൾ വഴങ്ങിയില്ല. പറഞ്ഞ ഒരു വാക്കും പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് മുനീർ പറഞ്ഞതോടെ ഭരണപക്ഷത്തിന്റെ പ്രതിഷേധം വീണ്ടും കനത്തു.
സഭ നിർത്തി വച്ച് അര മണിക്കൂറിലേറെ കഴിഞ്ഞു വീണ്ടും ചേർന്നപ്പോഴും പ്രതിഷേധത്തിന് അറുതിയായില്ല. ഇതിനിടെ ഭരണപക്ഷത്തെ വനിതാ അംഗങ്ങൾ സ്പീക്കർക്കു പരാതിയും നൽകി. വർഗീയ മതിൽ എന്നു വിളിച്ച് സ്ത്രീകളെ അധിക്ഷേപിച്ചു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സഭയുടെ പൊതുവികാരവും വനിതാ അംഗങ്ങളുടെ പരാതിയും പരിഗണിച്ച് മുനീർ പരാമർശം പിൻവലിക്കണമെന്നൊരു നിർദേശവും സ്പീക്കർ മുന്നോട്ടു വച്ചു.
എന്നാൽ തന്റെ പരാമർശങ്ങളേക്കുറിച്ച് സ്പീക്കർക്കു തീരുമാനമെടുക്കാമെന്നായിരുന്നു മുനീറിന്റെ വാദം. താൻ സംസാരിച്ചു തുടങ്ങിയപ്പോഴേ പ്രതിഷേധവുമായി രംഗത്തു വന്നതിനെ മുനീർ വിമർശിച്ചു. പറയുന്നതെന്തെന്നു കേട്ട ശേഷം പ്രതിഷേധിച്ചാൽ മനസിലാക്കാം. സ്ത്രീകൾ വർഗീയവാദികളാണെന്നു താൻ പറഞ്ഞിട്ടില്ല. വർഗീയ മതിലിനെയാണ് എതിർക്കുന്നതെന്നു പറഞ്ഞതോടെ ഭരണപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി. മുദ്രാവാക്യം വിളികൾ ഉച്ചത്തിലായി. വർഗീയം എന്ന വാക്ക് നിയമസഭയിൽ ആദ്യമായല്ല ഉപയോഗിക്കുന്നതെന്ന് മുനീർ പറഞ്ഞു.
നവോത്ഥാനത്തെ തങ്ങൾ പിന്തുണയ്ക്കുന്നു. പക്ഷേ ഒരു വിഭാഗത്തിലെ കുറേ ജാതി സംഘടനകളെ മാത്രം മുന്നിൽ നിർത്തി നടത്തുന്ന മതിൽ വർഗീയ മതിൽ തന്നെയാണ്. ക്രിസ്ത്യാനികളും മുസ്ലിംകളും നവോത്ഥാനത്തിൽ പങ്കു വഹിച്ചിട്ടില്ലേ എന്നു മുനീർ ചോദിച്ചു. ക്രിസ്ത്യൻ മിഷണറിമാരുടെയും ചാവറയച്ചന്റെയും അർണോസ് പാതിരിയുടെയുമൊക്കെ സംഭാവനകൾ മറന്നു കൊണ്ട് നവോത്ഥാനത്തേക്കുറിച്ചു കേരളത്തിൽ പറയാൻ കഴിയുമോ? കർസേവയിൽ പങ്കെടുത്ത സുഗതനും മാൻഹോളിൽ വീണു മരിച്ച യുവാവിനെ മതം പറഞ്ഞ് ആക്ഷേപിച്ച വെള്ളാപ്പള്ളിയും സംഘടിപ്പിക്കുന്ന മതിൽ വർഗീയ മതിൽ തന്നെയെന്ന് മുനീർ ആവർത്തിച്ചതോടെ പ്രതിഷേധം കനത്തു.
പതിവുരീതികൾ തെറ്റിച്ച് മുനീർ പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്പു തന്നെ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. അടുത്ത നടപടികളിലേക്കു കടക്കുകയും ചെയ്തു. അപ്പോഴും പ്രതിപക്ഷം സീറ്റിൽ എഴുന്നേറ്റു നിന്നു പ്രതിഷേധിക്കുക മാത്രമേ ചെയ്തുള്ളു. നടുത്തളത്തിലേക്കിറങ്ങാൻ മുന്നോട്ടു വന്ന പിൻനിരക്കാരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പിന്തിരിപ്പിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കു നീങ്ങി. ഇതിനിടെ പുറത്തേക്കു നീങ്ങിയ പ്രതിപക്ഷാംഗങ്ങളും ഭരണപക്ഷത്തെ ചില അംഗങ്ങളുമായി വാക്കുതർക്കമായി. തർക്കം ഉന്തിലും തള്ളിലേക്കും നീങ്ങിയതോടെ മുതിർന്ന അംഗങ്ങൾ ഇടപെട്ട് ഒരു വിധം രംഗം ശാന്തമാക്കി. അങ്ങനെ സഭയ്ക്കുള്ളിൽ അടിപൊട്ടിയില്ലെന്നു പറയാം.
പ്രതിപക്ഷം സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം മുഴക്കി. സ്പീക്കർ നിഷ്പക്ഷത പാലിച്ചില്ലെന്നും എൽസി മെംബറെ പോലെ പെരുമാറിയെന്നുമായിരുന്നു മുദ്രാവാക്യങ്ങളിലൂടെ അവർ പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരേയും മുദ്രാവാക്യങ്ങൾ ഉയർന്നു.
സഭാകവാടത്തിൽ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങൾ നടത്തി വന്ന സത്യഗ്രഹ സമരവും അവസാനിപ്പിച്ചു. സഭയ്ക്കു പുറത്തേക്ക് പ്രതിഷേധം കൊണ്ടുപോകുമെന്നു പറഞ്ഞായിരുന്നു പ്രതിപക്ഷം സഭ വിട്ടത്.
പിന്നെ എല്ലാം വേഗത്തിൽ കഴിഞ്ഞു. നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. ഇനി ബജറ്റ് സമ്മേളനത്തിനായി അടുത്ത മാസം സഭ വീണ്ടും ചേരും. അന്നും കാര്യങ്ങൾ സുഗമമായിരിക്കില്ലെന്ന സൂചനകളാണ് ഇന്നലെയും കണ്ടത്.