ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടന. നരേന്ദ്ര മോദിയുടെ കാലത്തെ ഇന്ത്യ മാത്രമാണ് ആ ഖ്യാതിക്കർഹം എന്നു ചിലർ ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെയാക്കാൻ വേണ്ടി കണക്കുകൾ തിരുത്തുന്നു. അപഹാസ്യമായ ഈ നാടകമാണ് ഇന്ത്യയിൽ നടക്കുന്നത്.
ചൈനയേക്കാൾ വേഗത്തിൽ ഇന്ത്യയുടെ സന്പദ്ഘടന വളരുന്നു എന്നതു കേൾക്കുന്പോൾ ആവേശകരമായി തോന്നാം. പക്ഷേ, യാഥാർഥ്യം എന്താണ്? ചൈന പഴയ വളർച്ചത്തോതിൽ നിന്നു താഴോട്ടു പോന്നു. ചെറിയ തോതിലല്ല, കുത്തനെ. അപ്പോൾ വളർച്ച ഇന്ത്യക്കു പിന്നിലായി.
മൂന്നു ദശകക്കാലം പ്രതിവർഷം പത്തു ശതമാനത്തിലധികമായിരുന്നു ചൈനയുടെ വളർച്ച. അസൂയാർഹമായ തോത്. ചൈന നമ്മുടെ പിന്നിലായി എന്നതിനർഥം ഇന്ത്യയുടെ വളർച്ച പത്തു ശതമാനത്തിലധികമായി എന്നല്ല. മറിച്ചു ചൈനയുടെ വളർച്ച ഇന്ത്യയുടെ ഏഴും ഏഴരയും ശതമാനത്തിനു താഴെയായി എന്നതാണ്. അതുകൊണ്ടാണ് പുരപ്പുറത്തുനിന്നു വിളിച്ചുകൂവാൻ മാത്രമൊന്നും ഇതിലില്ലെന്നു പറയുന്നത്.
പക്ഷേ അതു വലുതാണെന്നും തങ്ങൾക്കു മാത്രം സാധ്യമായ കാര്യമാണെന്നും വരുത്താനാണു ശ്രമം. ഇതിന്റെ ഭാഗമായാണ് ഈയിടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കിന്റെ പുതുക്കിയെഴുത്ത് നടന്നത്. എന്താണ് പുതുക്കിയെഴുത്തിന്റെ പശ്ചാത്തലം എന്ന് അന്വേഷിക്കുന്പോഴാണ് ഒരു വലിയ കള്ളക്കളി പുറത്താകുന്നത്.
2014-മേയിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഒരു വർഷം കഴിഞ്ഞപ്പോൾ ജിഡിപി കണക്കാക്കുന്നതിന്റെ അടിസ്ഥാനവർഷം മാറ്റി. 2004-05 അടിസ്ഥാന വർഷമായിരുന്നത് 2011-12 ആക്കി മാറ്റി. രണ്ടുവർഷം കൂടി കഴിഞ്ഞുമാത്രം നടത്തേണ്ടിയിരുന്ന മാറ്റമാണ് അപ്പോൾ നടത്തിയത്.
പുതിയ അടിസ്ഥാനവർഷം വന്നപ്പോൾ യുപിഎ സർക്കാരിന്റെ അവസാന രണ്ടുവർഷം വളർച്ച അഞ്ചു ശതമാനത്തിനു മുകളിലായി. നേരത്തേ കണക്കാക്കിയത് അഞ്ചു ശതമാനത്തിലും കുറവാണെന്നാണ്. അത് കൂട്ടിക്കാണിച്ചത് ഭരണപക്ഷത്തിന് അത്ര ഇഷ്ടപ്പെട്ടില്ല.
പിന്നീടു രണ്ടുവർഷമായിട്ടും പുതിയ അടിസ്ഥാനവർഷം വച്ചു പുറകോട്ടുള്ള കണക്കുകൾ പരിഷ്കരിച്ചില്ല. പഴയകണക്കിനെ പുതിയ സീരീസുമായി താരതമ്യപ്പെടുത്തുന്നവർക്കു സഹായകമാകാൻ വേണ്ടിയാണിതു തയാറാക്കേണ്ടത്. കാലതാമസം വിമർശനത്തിനിടയാക്കി. യുപിഎ കാലത്തെ ഉയർന്ന വളർച്ച മറച്ചുവയ്ക്കാനാണ് ശ്രമമെന്നായിരുന്നു വിമർശനം.
ഇതിനൊരു ന്യായമുണ്ട്. പുതിയ അടിസ്ഥാന വർഷം സ്വീകരിച്ചശേഷം 2015 ജനുവരിയിൽ ഗവൺമെന്റ് തന്നെ 2012-13 ലെയും 2013-14 ലെയും ജിഡിപി കണക്ക് പുതുക്കി. 2012-13ൽ 4.5 ശതമാനം വളർച്ച എന്നു നേരത്തെ കണക്കാക്കിയത് പുതിയ പട്ടികയിൽ 5.1 ശതമാനമായി. 2013-14 ലെ വളർച്ച 4.7 ശതമാനം എന്നു കണക്കാക്കിയതു പുതിയ പട്ടികയിൽ 6.9 ശതമാനം വളർച്ചയായി. ഇങ്ങനെ യുപിഎ കാലത്തെ ജിഡിപി വളർച്ച പിന്നോട്ടുചെന്നു പുതുക്കിയാൽ വളരെ ഉയർന്ന വളർച്ച ഉണ്ടായിരുന്നതായി കാണുമെന്നു പലരും കരുതി.
ഈ കണക്കു പുറത്തുവിടുന്നതു വൈകിയപ്പോൾ കഴിഞ്ഞ ജൂലൈയിൽ ജിഡിപിയുടെ പുതുക്കിയെഴുത്തുമായി ഡോ. സുദീപ്തോ മുണ്ടലേ വന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ ഡോ. മുണ്ടലെയെയും സംഘത്തെയും നിയോഗിച്ചത്. ഇവർ 2011-12 അടിസ്ഥാനവർഷമായി വച്ച് പിന്നോട്ട് കണക്കുകൂട്ടി. പ്രതീക്ഷിച്ചതുപോലെ യുപിഎ കാലത്തെ വളർച്ച വളരെ മെച്ചമായിരുന്നെന്നും കാണിച്ചു ആ റിപ്പോർട്ട്.
2007-08ലും 2010-11ലും പത്തു ശതമാനത്തിനു മുകളിൽ വളർച്ച ഉണ്ടായിരുന്നെന്ന് ആ റിപ്പോർട്ട് കാണിച്ചു. 2005-06ലും 2006-07ലും ഒൻപതു ശതമാനത്തിനു മുകളിലായിരുന്നു വളർച്ച. യുപിഎ കാലം മൊത്തം എടുത്താൽ ശരാശരി 8.13 ശതമാനം വളർച്ച ഉണ്ടായിരുന്നു.
ഈ റിപ്പോർട്ട് പുറത്തു വന്ന ഉടൻ തന്നെ സർക്കാർ പിൻവലിച്ചു. അതൊരു കരടു രേഖ മാത്രമാണെന്നായിരുന്നു വിശദീകരണം.
നാലുമാസം കഴിഞ്ഞ് നവംബറിൽ സർക്കാർ പഴയ കണക്കിന്റെ പുതുക്കിയെഴുത്തുമായി രംഗത്തുവന്നു. സാധാരണ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (സിഎസ്ഒ) ആണു ജിഡിപി കണക്കുകൾ പരസ്യപ്പെടുത്തുന്നത്. എന്നാൽ ,ഇതാദ്യമായി സിഎസ്ഒ മേധാവിക്കൊപ്പം നീതി ആയോഗ് (പ്ലാനിംഗ് കമ്മീഷനു പകരമുള്ള സ്ഥാപനം) വൈസ് ചെയർമാനും പത്രസമ്മേളനത്തിൽ പങ്കെടുത്തു. എന്നുമാത്രമല്ല മിക്കവാറും കാര്യങ്ങൾ പറഞ്ഞതും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറാണ്.
പുതിയ കണക്കു വന്നപ്പോൾ യുപിഎ കാലത്തെ വളർച്ച അങ്ങു താഴോട്ടുപോയി. സിഎസ്ഒ തന്നെ ആദ്യം തിരുത്തി പുറത്തുവിട്ട 2012-13, 13-14 കാലങ്ങളിലെ വളർച്ചക്കണക്കുകൂടി വെട്ടിക്കുറച്ചു. അങ്ങനെവന്നപ്പോൾ യുപിഎ കാലത്തെ വളർച്ച ശരാശരി 6.82 ആയി താണു. മോദി ഭരണത്തിലെ 7.35 ശതമാനത്തേക്കാൾ താഴെ.
അതായിരുന്നു ലക്ഷ്യം. യുപിഎ കാലത്തു വളർച്ച കുറവായിരുന്നെന്നു സ്ഥാപിക്കുക. അതിനു തങ്ങൾ തന്നെ ഉണ്ടാക്കിയ കണക്കു തിരുത്തിയെഴുതാൻ ചീഫ് സ്റ്ററ്റിസ്റ്റീഷ്യൻ ഓഫ് ഇന്ത്യ (സിഎസ്ഐ) പ്രവീൺ സച്ദേവ നിർബന്ധിതനായി. സിഎസ്ഒ എന്ന പ്രഫഷണൽ സ്ഥാപനത്തിനു വന്ന ഗതികേട്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉന്നത സ്ഥാപനങ്ങൾ ദുരുപയോഗിക്കപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം.
കണക്കും തിരുത്തലും
മൊത്ത ദേശീയ ഉത്പാദന (ജിഡിപി) വളർച്ച പുതിയ അടിസ്ഥാന വർഷം വച്ച് കണക്കാക്കിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻഎസ്സി) ജൂലൈയിൽ പുറത്തുവിട്ടതും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (സിഎസ്ഒ) നവംബറിൽ പുറത്തുവിട്ടതും.
റ്റി.സി. മാത്യു
ചൈനയേക്കാൾ വേഗത്തിൽ ഇന്ത്യയുടെ സന്പദ്ഘടന വളരുന്നു എന്നതു കേൾക്കുന്പോൾ ആവേശകരമായി തോന്നാം. പക്ഷേ, യാഥാർഥ്യം എന്താണ്? ചൈന പഴയ വളർച്ചത്തോതിൽ നിന്നു താഴോട്ടു പോന്നു. ചെറിയ തോതിലല്ല, കുത്തനെ. അപ്പോൾ വളർച്ച ഇന്ത്യക്കു പിന്നിലായി.
മൂന്നു ദശകക്കാലം പ്രതിവർഷം പത്തു ശതമാനത്തിലധികമായിരുന്നു ചൈനയുടെ വളർച്ച. അസൂയാർഹമായ തോത്. ചൈന നമ്മുടെ പിന്നിലായി എന്നതിനർഥം ഇന്ത്യയുടെ വളർച്ച പത്തു ശതമാനത്തിലധികമായി എന്നല്ല. മറിച്ചു ചൈനയുടെ വളർച്ച ഇന്ത്യയുടെ ഏഴും ഏഴരയും ശതമാനത്തിനു താഴെയായി എന്നതാണ്. അതുകൊണ്ടാണ് പുരപ്പുറത്തുനിന്നു വിളിച്ചുകൂവാൻ മാത്രമൊന്നും ഇതിലില്ലെന്നു പറയുന്നത്.
പക്ഷേ അതു വലുതാണെന്നും തങ്ങൾക്കു മാത്രം സാധ്യമായ കാര്യമാണെന്നും വരുത്താനാണു ശ്രമം. ഇതിന്റെ ഭാഗമായാണ് ഈയിടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കിന്റെ പുതുക്കിയെഴുത്ത് നടന്നത്. എന്താണ് പുതുക്കിയെഴുത്തിന്റെ പശ്ചാത്തലം എന്ന് അന്വേഷിക്കുന്പോഴാണ് ഒരു വലിയ കള്ളക്കളി പുറത്താകുന്നത്.
2014-മേയിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഒരു വർഷം കഴിഞ്ഞപ്പോൾ ജിഡിപി കണക്കാക്കുന്നതിന്റെ അടിസ്ഥാനവർഷം മാറ്റി. 2004-05 അടിസ്ഥാന വർഷമായിരുന്നത് 2011-12 ആക്കി മാറ്റി. രണ്ടുവർഷം കൂടി കഴിഞ്ഞുമാത്രം നടത്തേണ്ടിയിരുന്ന മാറ്റമാണ് അപ്പോൾ നടത്തിയത്.
പുതിയ അടിസ്ഥാനവർഷം വന്നപ്പോൾ യുപിഎ സർക്കാരിന്റെ അവസാന രണ്ടുവർഷം വളർച്ച അഞ്ചു ശതമാനത്തിനു മുകളിലായി. നേരത്തേ കണക്കാക്കിയത് അഞ്ചു ശതമാനത്തിലും കുറവാണെന്നാണ്. അത് കൂട്ടിക്കാണിച്ചത് ഭരണപക്ഷത്തിന് അത്ര ഇഷ്ടപ്പെട്ടില്ല.
പിന്നീടു രണ്ടുവർഷമായിട്ടും പുതിയ അടിസ്ഥാനവർഷം വച്ചു പുറകോട്ടുള്ള കണക്കുകൾ പരിഷ്കരിച്ചില്ല. പഴയകണക്കിനെ പുതിയ സീരീസുമായി താരതമ്യപ്പെടുത്തുന്നവർക്കു സഹായകമാകാൻ വേണ്ടിയാണിതു തയാറാക്കേണ്ടത്. കാലതാമസം വിമർശനത്തിനിടയാക്കി. യുപിഎ കാലത്തെ ഉയർന്ന വളർച്ച മറച്ചുവയ്ക്കാനാണ് ശ്രമമെന്നായിരുന്നു വിമർശനം.
ഇതിനൊരു ന്യായമുണ്ട്. പുതിയ അടിസ്ഥാന വർഷം സ്വീകരിച്ചശേഷം 2015 ജനുവരിയിൽ ഗവൺമെന്റ് തന്നെ 2012-13 ലെയും 2013-14 ലെയും ജിഡിപി കണക്ക് പുതുക്കി. 2012-13ൽ 4.5 ശതമാനം വളർച്ച എന്നു നേരത്തെ കണക്കാക്കിയത് പുതിയ പട്ടികയിൽ 5.1 ശതമാനമായി. 2013-14 ലെ വളർച്ച 4.7 ശതമാനം എന്നു കണക്കാക്കിയതു പുതിയ പട്ടികയിൽ 6.9 ശതമാനം വളർച്ചയായി. ഇങ്ങനെ യുപിഎ കാലത്തെ ജിഡിപി വളർച്ച പിന്നോട്ടുചെന്നു പുതുക്കിയാൽ വളരെ ഉയർന്ന വളർച്ച ഉണ്ടായിരുന്നതായി കാണുമെന്നു പലരും കരുതി.
ഈ കണക്കു പുറത്തുവിടുന്നതു വൈകിയപ്പോൾ കഴിഞ്ഞ ജൂലൈയിൽ ജിഡിപിയുടെ പുതുക്കിയെഴുത്തുമായി ഡോ. സുദീപ്തോ മുണ്ടലേ വന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ ഡോ. മുണ്ടലെയെയും സംഘത്തെയും നിയോഗിച്ചത്. ഇവർ 2011-12 അടിസ്ഥാനവർഷമായി വച്ച് പിന്നോട്ട് കണക്കുകൂട്ടി. പ്രതീക്ഷിച്ചതുപോലെ യുപിഎ കാലത്തെ വളർച്ച വളരെ മെച്ചമായിരുന്നെന്നും കാണിച്ചു ആ റിപ്പോർട്ട്.
2007-08ലും 2010-11ലും പത്തു ശതമാനത്തിനു മുകളിൽ വളർച്ച ഉണ്ടായിരുന്നെന്ന് ആ റിപ്പോർട്ട് കാണിച്ചു. 2005-06ലും 2006-07ലും ഒൻപതു ശതമാനത്തിനു മുകളിലായിരുന്നു വളർച്ച. യുപിഎ കാലം മൊത്തം എടുത്താൽ ശരാശരി 8.13 ശതമാനം വളർച്ച ഉണ്ടായിരുന്നു.
ഈ റിപ്പോർട്ട് പുറത്തു വന്ന ഉടൻ തന്നെ സർക്കാർ പിൻവലിച്ചു. അതൊരു കരടു രേഖ മാത്രമാണെന്നായിരുന്നു വിശദീകരണം.
നാലുമാസം കഴിഞ്ഞ് നവംബറിൽ സർക്കാർ പഴയ കണക്കിന്റെ പുതുക്കിയെഴുത്തുമായി രംഗത്തുവന്നു. സാധാരണ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (സിഎസ്ഒ) ആണു ജിഡിപി കണക്കുകൾ പരസ്യപ്പെടുത്തുന്നത്. എന്നാൽ ,ഇതാദ്യമായി സിഎസ്ഒ മേധാവിക്കൊപ്പം നീതി ആയോഗ് (പ്ലാനിംഗ് കമ്മീഷനു പകരമുള്ള സ്ഥാപനം) വൈസ് ചെയർമാനും പത്രസമ്മേളനത്തിൽ പങ്കെടുത്തു. എന്നുമാത്രമല്ല മിക്കവാറും കാര്യങ്ങൾ പറഞ്ഞതും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറാണ്.
പുതിയ കണക്കു വന്നപ്പോൾ യുപിഎ കാലത്തെ വളർച്ച അങ്ങു താഴോട്ടുപോയി. സിഎസ്ഒ തന്നെ ആദ്യം തിരുത്തി പുറത്തുവിട്ട 2012-13, 13-14 കാലങ്ങളിലെ വളർച്ചക്കണക്കുകൂടി വെട്ടിക്കുറച്ചു. അങ്ങനെവന്നപ്പോൾ യുപിഎ കാലത്തെ വളർച്ച ശരാശരി 6.82 ആയി താണു. മോദി ഭരണത്തിലെ 7.35 ശതമാനത്തേക്കാൾ താഴെ.
അതായിരുന്നു ലക്ഷ്യം. യുപിഎ കാലത്തു വളർച്ച കുറവായിരുന്നെന്നു സ്ഥാപിക്കുക. അതിനു തങ്ങൾ തന്നെ ഉണ്ടാക്കിയ കണക്കു തിരുത്തിയെഴുതാൻ ചീഫ് സ്റ്ററ്റിസ്റ്റീഷ്യൻ ഓഫ് ഇന്ത്യ (സിഎസ്ഐ) പ്രവീൺ സച്ദേവ നിർബന്ധിതനായി. സിഎസ്ഒ എന്ന പ്രഫഷണൽ സ്ഥാപനത്തിനു വന്ന ഗതികേട്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉന്നത സ്ഥാപനങ്ങൾ ദുരുപയോഗിക്കപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം.
കണക്കും തിരുത്തലും
മൊത്ത ദേശീയ ഉത്പാദന (ജിഡിപി) വളർച്ച പുതിയ അടിസ്ഥാന വർഷം വച്ച് കണക്കാക്കിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻഎസ്സി) ജൂലൈയിൽ പുറത്തുവിട്ടതും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (സിഎസ്ഒ) നവംബറിൽ പുറത്തുവിട്ടതും.
റ്റി.സി. മാത്യു