കൊച്ചി : ഗോ എയറിന്റെ കണ്ണൂരിൽ നിന്നുള്ള പ്രതിദിന കുവൈത്ത് സർവീസ് ആരംഭിച്ചു. എയർബസ് എ-320 വിമാനമാണ് സർവീസാരംഭിച്ചത് . 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് പ്രഥമ ദിനം തന്നെ വിറ്റു തീർന്നു. രാവിലെ ഏഴു മണിക്കു പുറപ്പെടുന്ന വിമാനം കുവൈത്ത് വിമാനത്താവളത്തിൽ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേവിമാനം രാവിലെ 10.30ന് തിരിച്ച് പ്രാദേശിക സമയം വൈകിട്ട് 6ന് കണ്ണൂരിൽ എത്തും.
വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയരക്റ്റർ വി തുളസീദാസ് മുഖ്യാതിഥിയായിരുന്നു.
കണ്ണൂർ- കുവൈത്ത് വിമാന സർവിസിന് അഭൂതപൂർവമായ സ്വീകരണമാണ് ലഭിച്ചതെന്നു ഗോ എയർ മാനേജിംഗ് ഡയരക്ടർ ജെ വാഡിയ പറഞ്ഞു. പുതിയ സർവിസ് ആരംഭിക്കുന്നതോടെ ഗോ എയർ രാജ്യാന്തര ഓപ്പറേഷൻ നടത്തുന്ന എട്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറിയിരിക്കുകയാണെും സിംഗപ്പൂർ സർവിസ് ഉടൻ ആരംഭിക്കുമെും അദ്ദേഹം അറിയിച്ചു.
ഗോ എയറിന്റെ ഗൾഫിലുള്ള നാലാമത്തെ ലക്ഷ്യസ്ഥാനമാണ് കുവൈത്ത്. മസ്കറ്റ്, അബൂദാബി, ദുബൈ എന്നീ കേന്ദ്രങ്ങൾക്കു പിന്നാലെ കുവൈത്തിലേക്കു കൂടി സർവിസ് ആരംഭിച്ചത് മിഡ്ലീസ്റ്റ് മേഖലയിലേക്ക് ഗോഎയർ കൂടുതൽ സർവിസ് ആരംഭിക്കുതിന്റെ മുന്നോടിയാണ്. ഇതോടെ ഗോ എയറിന്റെ ആഭ്യന്തരവും അന്തർദേശീയവുമായ പ്രവർത്തന കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറി.
വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയരക്റ്റർ വി തുളസീദാസ് മുഖ്യാതിഥിയായിരുന്നു.
കണ്ണൂർ- കുവൈത്ത് വിമാന സർവിസിന് അഭൂതപൂർവമായ സ്വീകരണമാണ് ലഭിച്ചതെന്നു ഗോ എയർ മാനേജിംഗ് ഡയരക്ടർ ജെ വാഡിയ പറഞ്ഞു. പുതിയ സർവിസ് ആരംഭിക്കുന്നതോടെ ഗോ എയർ രാജ്യാന്തര ഓപ്പറേഷൻ നടത്തുന്ന എട്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറിയിരിക്കുകയാണെും സിംഗപ്പൂർ സർവിസ് ഉടൻ ആരംഭിക്കുമെും അദ്ദേഹം അറിയിച്ചു.
ഗോ എയറിന്റെ ഗൾഫിലുള്ള നാലാമത്തെ ലക്ഷ്യസ്ഥാനമാണ് കുവൈത്ത്. മസ്കറ്റ്, അബൂദാബി, ദുബൈ എന്നീ കേന്ദ്രങ്ങൾക്കു പിന്നാലെ കുവൈത്തിലേക്കു കൂടി സർവിസ് ആരംഭിച്ചത് മിഡ്ലീസ്റ്റ് മേഖലയിലേക്ക് ഗോഎയർ കൂടുതൽ സർവിസ് ആരംഭിക്കുതിന്റെ മുന്നോടിയാണ്. ഇതോടെ ഗോ എയറിന്റെ ആഭ്യന്തരവും അന്തർദേശീയവുമായ പ്രവർത്തന കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറി.