ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ സെപ്റ്റംബർ 22നു നടക്കുന്ന ’ഹൗഡി മോദി’ സ്വീകരണ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുമെന്നു വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം.
പതിനായിരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് സംഘടകർ ഹൂസ്റ്റണിൽ ഒരുക്കിയിരിക്കുന്നത്. ടെക്സസിനു പുറത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
രണ്ടാംവട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന ന്ധട്രംപിനു റിപ്പബ്ലിക്കൻ സംസ്ഥാനമെന്നറിയപെടുന്ന ടെക്സസിൽ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഇതിനു പുറകിലുണ്ട്. മോദിയെ വരവേൽക്കുന്നതിന് മറ്റു സംഘടനകൾക്കൊപ്പം ഇന്ത്യൻ മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണും (ഐമാഗ്) പങ്കെടുക്കുന്നുവെന്നുള്ളത് ഏറെ ശ്രേധയമാണ്.
ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ ചിരകാലാഭിലാക്ഷമായ ഹൂസ്റ്റണിൽ നിന്നും നേരിട്ടു ഇന്ത്യയിലേക്കു വിമാന സർവീസ് പ്രധാനമന്ത്രി ഈ സമ്മളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റംഗങ്ങളുമുൾപ്പടെ ആരുപതോളം പേരും പ്രസിഡന്റ് സ്ഥാനാർഥിയും കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗവുമായ ടുൾസി ഗബ്ബാർഡ്, രാജാ ക്രുഷ്ണമൂർത്തി, ജോണ്‍ കൊർണിൻ, ഷൈല ജാക്സൻ ലീ, സെന്റർ ടെഡ് ക്രൂസ് തുടങ്ങിയവരും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും. സ്വീകരണ സമ്മേളനം ഒരു ചരിത്ര സംഭവമാകുന്നതിനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ