ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പ്രസിഡന്റ്, യൂലി മൗററെ കൂടാതെ ഫെഡറൽ കൗണ്‍സിൽ വൈസ് പ്രസിഡന്റ് സിമോണെറ്റ സൊമ്മാരുഗ, ഫെഡറൽ കൗണ്‍സിലർമാരായ ഗൈ പാർമെലിൻ, ഇഗ്നേഷ്യോ കാസിസ് എന്നിവരും ബേണിൽ നടന്ന ഒൗദ്യോഗിക ചർച്ചകളിൽ പങ്കെടുത്തു.
ഹോട്ടൽ ബെലിവ്യൂ പാലസിൽ നടന്ന ഇന്തോ സ്വിസ് സാന്പത്തിക ഫോറം സമ്മേളനത്തിൽ പങ്കെടുത്ത് ആശയങ്ങൾ കൈമാറി.
സ്വിറ്റ്സർലണ്ട് സന്ദർശനത്തിനായി സെപ്റ്റംബർ 13 നാണ് ഇന്ത്യൻ രാഷ്ട്രത്തലവൻ രാംനാഥ് കോവിന്ദ് തലസ്ഥാനമായ ബേണിലെത്തിയത്. ഉൗഷ്മള സ്വീകരണത്തിനു ശേഷം പ്രസിഡന്റിന് ഗാർഡ് ഹോണർ നൽകി. സ്വിസ് കോണ്‍ഫെഡറേഷൻ പ്രസിഡന്റ്, യൂലി മൗറർ നേതൃത്വത്തിൽ സ്വിസിലെ ഇൻഡ്യൻ സ്ഥാനപതിയും മലയാളിയുമായ സിബി ജോർജ് എന്നിവരും സംഘവും കോവിന്ദിനെ സ്വീകരിച്ചു. ബേണിലെ മ്യുണ്‍സ്റ്റർ പ്ളാറ്റ്സിൽ സ്വിസിലെ ഇൻഡ്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പ്രസിഡന്റ്, യൂലി മൗററെ കൂടാതെ ഫെഡറൽ കൗണ്‍സിൽ വൈസ് പ്രസിഡന്റ് സിമോണെറ്റ സൊമ്മാരുഗ, ഫെഡറൽ കൗണ്‍സിലർമാരായ ഗൈ പാർമെലിൻ, ഇഗ്നേഷ്യോ കാസിസ് എന്നിവരും ബേണിൽ നടന്ന ഒൗദ്യോഗിക ചർച്ചകളിൽ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനം, സയൻസ്, ടെക്നോളജി സഖ്യം, യൂണിവേഴ്സിറ്റി ലോസാണിലെ ഹിന്ദി ചെയർ കരാർ പുതുക്കൽ എന്നിവയുൾപ്പടെ സാങ്കേതിക സഹകരണം സംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ സ്വിറ്റ്സർലൻഡിന്റെ ശക്തമായ പിന്തുണ അറിയിച്ചു.
സിഐഐ സംഘടിപ്പിച്ച ഇന്തോ സ്വിസ് ഉന്നത തലത്തിലുള്ള ബിസിനസ് പ്രതിനിധി സംഘം വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതകൾ ആരാഞ്ഞു. ഇരുരാജ്യങ്ങളുടെയും പ്രധാന മേഖലകളായ എയ്റോസ്പേസ്, ഖനനം, പുനരുപയോഗ സൗരോർജ്ജം, കണ്‍വേർഷൻ എഞ്ചിനീയറിംഗ്, ടൂറിസം, റെയിൽവേ തുടങ്ങിയ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ടിന്റെ അടിസ്ഥാന ബ്ലിൽ കുടുതൽ സഹകരണണ ഉണ്ടാക്കുമെന്നും സമ്മേളനത്തിൽ അറിയിച്ചു. വ്യത്യസ്തമേഖലകളിലായി 250-ഓളം സ്വിസ് കന്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നതായും സ്വിസ് നിക്ഷേപകർക്ക് ഇന്ത്യൻ സന്പദ് വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണിതെന്നും പിന്നീടുനടന്ന ഇന്ത്യ-സ്വിസ് ബിസിനസ് നിക്ഷേപകസമ്മേളനത്തിൽ രാംനാഥ് കോവിന്ദ് പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ