ഗിൽഫോർഡ് മലയാളി അസോസിയേഷൻ ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെൻറർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ ഓണാഘോഷം അത്തം മുതൽ പത്താം നാൾ ഓണം കൊണ്ടാടുന്നതിന്റെ സ്മരണ പുതുക്കി രാവിലെ 10 മണിക്ക് 10 തരം മനോഹര പുഷ്പങ്ങളാലും നിറപറയും നിറകതിരും നിലവിളക്കും നിറദീപങ്ങളാലും വർണ്ണാലകൃതമായ ഓണപ്പൂക്കളം ഒരുക്കി തുടക്കം കുറിച്ചു. തുടർന്ന് കൊച്ചു കുട്ടികളുടെ മിഠായി പിറക്കു മത്സരം നിറഞ്ഞ കൈയ്യടിയോടു കൂടി സമാപിച്ചപ്പോൾ ഷാർലറ്റ് ഒന്നാം സ്ഥാനവും ഹന്ന, മാധവ് എന്നിവർ രണ്ടാം സ്ഥാനത്തിനും അർഹരായി.
അത്യന്തം വാശിയേറിയ സ്കൂൾ തലം വരെയുള്ള കുട്ടികളുടെ കസേരകളി മത്സരത്തിൽ അയോണ ജോസിനെ തോൽപിച്ച് മാധവ് വിജയിയായി. തുടർന്ന് വനിതകളുടെ സ്പൂണിൽ നാരങ്ങാ വെച്ചുള്ള ഓട്ട മത്സരം അത്യന്തം ആവേശകരമായി സമാപിച്ചപ്പോൾ അപർണ ബേബി വിജയത്തിന്റെ തിലകക്കുറി ചാർത്തി. ആവേശം വാനോളമുയർത്തി പെണ്‍കരുത്തിന്റെ നേർക്കാഴ്ചയായി നടന്ന വനിതകളുടെ വടം വലി മത്സരത്തിൽ ജെസി ജോജി നേതൃത്വം നല്കിയ ടീം റീനാ ഡെന്നിയുടെ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ആവേശവും ആർപ്പുവിളിയും പരകോടിയിലെത്തിയപുരുഷ·ാരുടെ വടംവലി മത്സരം സംഘബലത്തിന്റെ പ്രതീകമായപ്പോൾ തോമസ് ജോസഫ് നയിച്ച ടീം ഷാജി ജോണ്‍ നയിച്ച ടീമിനെ പരാജയപ്പെടുത്തിവിജയക്കൊടി പാറിച്ചതോടു കൂടി ആകാംഷയുടെ മുൾമുനയിൽ നിന്ന കായിക മത്സരങ്ങൾക്ക് സമാപനമായി. 12.40 ന് ഓണാഘോഷ പരിപാടികളുടെ ഒൗദ്യോഗിക ഉത്ഘാടനം ആദരണീയനായ ഗിൽഫോർഡ് ബോറോ കൗണ്‍സിൽ മേയർ റിച്ചാർഡ് ബില്ലിംഗ്ഡണ്‍ നിർവഹിച്ചു. മേയറേയും പത്നിലിൻഡ ബെല്ലിംഗ്ഡണേയും പരന്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത അംഗനമാരും പട്ടുപാവാട അണിഞ്ഞ പെണ്മണികളും ചേർന്ന്താലപ്പൊലിയേന്തി , നിറഞ്ഞ കൈയ്യടിയോടു കൂടി സദസ്സ് എണീറ്റു നിന്ന് സ്വീകരിച്ചാനയിച്ചു. പ്രസിഡന്റ് പോൾ ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജിജി തോമസ്, ജൂലി പോൾ, ചിന്നു, ഐശ്വര്യ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ചു .സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. അധ്യക്ഷൻ ജിഎംഎയുടെ നാളിതുവരെയുള്ളപ്രവർത്തനങ്ങൾ വിശദീകരിക്കുകയുണ്ടായി. റോയൽ സറേ ഹോസ്പിറ്റലിലെ ചീഫ് നേഴ്സ് ജോ മൗണ്ട് ജോയി വിശിഷ്ട അതിഥിയായി പങ്കെടുത്തു. വൈസ്.പ്രസിഡൻറ് റീനാ ഡെന്നി കൃതഞ്ജതയും രേഖപ്പെടുത്തി.
കലയേയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്ന ജിഎംഎയുടെ പ്രവർത്തനം മാതൃകാപരമെന്ന് മേയർ റിച്ചാർഡ് ബില്ലിംഗ്ഡണ്‍ വിശേഷിപ്പിച്ചത്ഗിൽഫോർഡിലെ മലയാളികളുടെ ഏകസംഘടന എന്ന നിലയിൽ ജിഎംഎയ്ക്ക് അർഹതയുടെ അംഗീകാരമായി മാറി. മേയർ ഏല്ലാവർക്കും
ഓണാശംസകൾ നേർന്നു. മേയറോടും പത്നിയോടുമൊപ്പം അതിഥിയായെത്തിയ മാതാപിതാക്കളും മാവേലിയും ജിഎംഎ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ചത് പഴമയുടെയും സംസ്കാരത്തിന്റെയും സമന്വയം ആയി മാറി. തുടർന്ന് സമൃദ്ധിയുടെ പ്രതീകമായി നടന്ന ഗംഭീരമായ ഓണസദ്യ മേയറും വിശിഷ്ട അതിഥികളും ഒപ്പമിരുന്നുണ്ടത് ഏവർക്കുംകൂടുതൽ ആസ്വാദകരവും ആനന്ദവുമായി.
റിപ്പോർട്ട്: ജോമിത് ജോർജ്