വത്തിക്കാൻസിറ്റി: ആഫ്രിക്കൻ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മൊസാന്പിക്കിൽ ലളിതവും ഉൗഷ്മളവുമായ വരവേൽപ്പ്. ഒരാഴ്ച നീളുന്ന പര്യടനത്തിൽ മഡഗാസ്കർ, മൗറീഷ്യസ് എന്നീ ദ്വീപ് രാഷ്ട്രങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കും. തെക്കുകിഴക്കൻ ആഫ്രിക്കയിലാണ് പര്യടനം.
മൊസാന്പിക്കിലെ മാപുറ്റോ വിമാനത്താവളത്തിലാണ് മാർപാപ്പയെയും വഹിച്ചുകൊണ്ടുള്ള അലിറ്റാലിയ വിമാനം ചെന്നിറങ്ങിയത്. മൊസാന്പിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസിയും ഭാര്യയും രണ്ടു മക്കളും പരന്പരാഗത വേഷത്തിൽ പൂക്കൾ നൽകി സ്വീകരിച്ചു. വിശ്വാസികൾ പാട്ടു പാടുകയും പരന്പരാഗത നൃത്തങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പ്രസംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ചയായിരുന്നു മൊസാന്പിക്കിൽ മാർപാപ്പയുടെ ആദ്യത്തെ പ്രഭാഷണം. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ഇത്. പിന്നീട് സർവമത സമ്മേളനത്തിലും പങ്കെടുത്തു. നയതന്ത്ര കാര്യാലയത്തിൽ ഉച്ചഭക്ഷണത്തിനു ശേഷം മതമേധാവികളുമായി കൂടിക്കാഴ്ച നടത്തി.
മൊസാംബിക്കിലെ മാപുട്ടോയിൽ നടന്ന ആനിമേറ്റേഴ്സ് കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കണ്സെപ്ഷനിൽ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ ബിഷപ്പുമാരെയും പുരോഹിത·ാരെയും സെമിനാരികളെയും കണ്ടു സംസാരിച്ചു.
റോമൻ കത്തോലിക്കാസഭയുടെ ഭാവിയിലേക്കുള്ള ആഫ്രിക്കയുടെ കേന്ദ്രീകരണത്തെക്കുറിച്ചും യുദ്ധക്കെടുതികളുള്ള ഭൂഖണ്ഡത്തിലെ അനുരഞ്ജനത്തിന് സഭ നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിൽ ദാരിദ്യ്രം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ പാപ്പാ അഭിപ്രായങ്ങൾ സ്വരൂപിയ്ക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാർപാപ്പയ്ക്ക് ആഫ്രിക്കയിൽ വൻവരവേൽപ്പ്
12:01 AM Sep 07, 2019 | Deepika.com