ഏഷ്യൻ രാജ്യങ്ങളുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനായി 2015 മുതൽ ആതിഥേയത്വം വഹിച്ച ഇഡിഎഫിനെക്കറിച്ചുള്ള ഇരുപതാമത് ഇന്ത്യ, റഷ്യ വാർഷിക ഉച്ചകോടിയാണ് ഇവിടെ നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള പ്രസിഡന്റ് പുടിന്റെ വ്യക്തിപരമായ ശ്രമങ്ങളെ പ്രശംസിച്ച റഷ്യ, ഇന്ത്യയുടെ അവിഭാജ്യ സുഹൃത്തും വിശ്വസ്ത പങ്കാളിയുമാണെന്ന് പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ ഇന്ത്യയുടെ നീക്കത്തെ റഷ്യ പിന്തുണച്ചതായും പദവിയിലെ മാറ്റങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിലാണെന്നും പുടിൻ പറഞ്ഞു. റഷ്യൻ ഫാർ ഈസ്റ്റ് മേഖല സന്ദർശിയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി മോദി പ്രത്യേകവും സവിശേഷവുമായ ’തന്ത്രപരമായ പങ്കാളിത്തം’ വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ