+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഫ. വി.എസ്. ഒൗസേപ്പ്: പ്രതിഭാശാലിയായ ഗുരുവും നേതാവും

സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പ്രഫ. വി.എസ്. ഒൗസേപ്പ് സാറിനെ ആദ്യമായി കണ്ട ഓർമ ഇപ്പോഴും മനസി
പ്രഫ. വി.എസ്. ഒൗസേപ്പ്: പ്രതിഭാശാലിയായ ഗുരുവും നേതാവും
സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത

പ്രഫ. വി.എസ്. ഒൗസേപ്പ് സാറിനെ ആദ്യമായി കണ്ട ഓർമ ഇപ്പോഴും മനസിലുണ്ട്. 1968 ൽ ഞാൻ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയാണ്. ആദ്യ ആഴ്ച തന്നെ ഒരു ദിവസം രണ്ടാമത്തെ പീരിയഡിൽ ക്ലീൻ ഷേവ് ചെയ്ത ഒരു യുവ അധ്യാപകൻ വിദ്യാർഥികളെ കൈകൂപ്പി വന്ദിച്ചു. വിദ്യാർഥികളുടെ മുന്പിൽ കൈകൂപ്പി നിൽക്കുന്ന അധ്യാപകനെ ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. എല്ലാ ക്ലാസുകളിലും അദ്ദേഹം അത് ആവർത്തിച്ചിരുന്നു.

1986 ലാണ് ഒൗസേപ്പ് സാർ വിരമിച്ചത്. അന്നു ഞാൻ മാർ ഈവാനിയോസ് കോളജിൽ ബർസാറും മലയാളം അധ്യാപകനും. അദ്ദേഹം വിരമിക്കുന്പോൾ ധാരാളം പൂർവ വിദ്യാർഥികൾ ഒന്നിച്ചുകൂടി. ശിഷ്യസന്പത്തിൽ അഭിമാനം കൊണ്ടിരുന്ന ഗുരുഭൂതനാണദ്ദേഹം. അന്നദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: എന്‍റെ വിദ്യാർഥികളെ വന്ദിച്ചുകൊണ്ടാണു ഞാൻ ഓരോ ക്ലാസിലും എത്തിയിരുന്നത്. എന്‍റെ മുന്പിൽ ഇരിക്കുന്ന വിദ്യാർഥികൾ ഭാവിയിൽ ആരൊക്കെയായിത്തീരാനുള്ളവരാണ് എന്നോർത്തു കൊണ്ടാണ് അവരെ ഞാൻ നമസ്കരിച്ചിരുന്നത്. അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തന്നതിലുള്ള ഉത്തരവാദിത്വമാണ് എനിക്കും ഉള്ളതെന്ന് ഓരോ ദിവസവും ഞാൻ ഓർമിച്ചിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണു പ്രഫ. വി.എസ് . ഒൗസേപ്പ്. പ്രഗത്ഭനായ അധ്യാപകൻ, അധ്യാപകരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ അധ്യാപക സംഘടനാ നേതാവ്, തുടർച്ചയായി 16 വർഷം കേരള യൂണിവേഴ്സിറ്റി സെനറ്റ് മെംബർ. സ്വാർഥതയുടെ സ്പർശമില്ലാതെ സ്വന്തം ബോധ്യങ്ങൾക്കും മനഃസാക്ഷിക്കും അനുസരിച്ചു മാത്രം നിലപാടുകൾ സ്വീകരിച്ചിരുന്ന പക്വമായ വ്യക്തിത്വത്തിന്‍റെ ഉടമ. മരണം വരെയും ഒരു പോരാളിയുടെ അഗ്നി കെടാതെ സൂക്ഷിച്ച അപൂർവ ജന്മം.

1931 മാർച്ച് 18 ന് കോട്ടയം ജില്ലയിൽ മാൻവെട്ടത്ത് വടക്കേതിൽ കോര സ്കറിയായുടെയും ഏലിയുടെയും മൂത്ത പുത്രനായി കർഷക കുടുംബത്തിൽ ജനിച്ചു. കടുത്തുരുത്തി സെന്‍റ് മൈക്കിൾ സ്കൂളിലും തൃശിനാപ്പള്ളി സെന്‍റ് ജോസഫ്സ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1955 ൽ 24-ാം വയസിൽ മാർ ഈവാനിയോസ് കോളജിൽ ചരിത്ര അധ്യാപകനായി. അന്നു മാർ ഈവാനിയോസ് കോളജിന് ആറു വയസ് മാത്രം. മരിക്കുന്നതുവരെ മാർ ഈവാനിയോസ് കോളജ് ഒൗസേപ്പ് സാറിന്‍റെ തറവാടായിരുന്നു. കോളജിനെ പടുത്തുയർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.

32-ാം വയസിൽ അദ്ദേഹത്തെ അവിഭക്ത അധ്യാപക സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരിക്കുന്പോഴും കോളജിൽ തന്‍റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ നിഷ്കർഷ പുലർത്തി. അധ്യാപക സമൂഹത്തിന്‍റെ അവകാശങ്ങൾക്കുവേണ്ടി മുന്നിൽ നിന്ന് പോരാടുന്പോഴും തന്‍റെ വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർഥികളുടെ മനസിൽ പതിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഒൗസേപ്പ് സാറിനുണ്ടായിരുന്നു.

ലോകചരിത്രത്തിൽ അദ്ദേഹം തയാറാക്കിയ ടെക്സ്റ്റ് ബുക്ക് കേരള യൂണിവേഴ്സിറ്റിയിൽ ദീർഘനാൾ പാഠപുസ്തകമായിരുന്നു. താൻ പഠിപ്പിച്ചിരുന്ന ക്ലാസിലെ വിദ്യാർഥികളുടെ മാത്രമല്ല കോളജിലെ മുഴുവൻ അച്ചടക്കത്തിലും വി.എസ്. ഒൗസേപ്പ് സാർ പ്രത്യേകം ശ്രദ്ധ പുലർത്തി.

അധ്യാപക സംഘടനാ നേതാവ് എന്ന നിലയിൽ ഒൗസേപ്പ് സാറിന്‍റെ നേതൃത്വം ശ്രദ്ധേയമായിരുന്നു. എന്തിനും ഏതിനും സമരം എന്ന മാർഗം അദ്ദേഹം വിശ്വസിച്ചിരുന്നില്ല. സമവായത്തിനുള്ള എല്ലാ വഴികളും അടയുന്പോഴാണു സമരമാർഗം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം നയിച്ച സമരങ്ങളെല്ലാം വിജയം നേടിയിട്ടുമുണ്ട്. 1960- കളുടെ ആരംഭത്തിൽ ശന്പള വർധനവിന്‍റെ അധിക ചെലവിനുള്ള യുജിസിയുടെ ധനസഹായം 1964 ൽ അവസാനിക്കുമായിരുന്നു. ഇതു പ്രൈവറ്റ് കോളജ് അധ്യാപകരുടെ ശന്പളത്തെ ബാധിക്കുമെന്ന് വന്നപ്പോൾ അന്നത്തെ സംഘടനാ പ്രസിഡന്‍റും ഒൗസേപ്പ് സാറും കൂടി ഡൽഹിയിൽ ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽക്കണ്ടു ചർച്ച നടത്തി. ധനസഹായം ഒരു വർഷത്തേക്കു നീട്ടിക്കിട്ടുന്നതിന് ഇതു സഹായകമായി.

1972 ൽ പ്രൈവറ്റ് കോളജ് അധ്യാപകർക്ക് ഡയറക്റ്റ് പേയ്മെന്‍റ് ലഭിക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആരംഭിച്ച അധ്യാപക സമരം കേരള ചരിത്രത്തിന്‍റെ ഭാഗമായി. ഈ സന്ദർഭം പ്രൈവറ്റ് കോളജുകൾ സർക്കാർ ഏറ്റെടുക്കുന്നതിനുള്ള അവസരമാക്കി മാറ്റാൻ പലരും ശ്രമിച്ചു. ഈ നിലപാടിനെതിരെ വി.എസ്. ഒൗസേപ്പ് സാർ ഉറച്ചുനിന്നു. അദ്ദേഹത്തിന്‍റെ സംഘടനയിൽ പെട്ട ഒരു വിഭാഗം തന്നെ അദ്ദേഹത്തിന്‍റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. സ്വകാര്യ കോളജ് അധ്യാപകർക്കു സർക്കാരിൽനിന്നു നേരിട്ടു ശന്പളം ലഭിക്കുകയും അതേ സമയം തന്നെ ഈ കോളജുകളെ സ്വകാര്യ മേഖലയിൽ നിലനിർത്തുകയും ചെയ്യുന്ന സമവായം രൂപപ്പെടുത്തുന്നതിൽ ഒൗസേപ്പ് സാർ പ്രധാന പങ്കുവഹിച്ചു.

അധ്യാപക സംഘടനയുടെ തീരുമാനങ്ങളിൽ ബാഹ്യശക്തികളുടെ സ്വാധീനം ഉണ്ടാകാൻ പാടില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം താനും കൂടി ചേർത്ത് വളർത്തിയെടുത്ത പ്രസ്ഥാനം ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിലാകുന്നതു കണ്ടപ്പോൾ ആ സംഘടനയിൽ നിന്നു രാജിവച്ചു. പിന്നീട് സി.ഇസഡ്. സ്കറിയ സാറുമായി ചേർന്ന് സ്വതന്ത്ര നിലപാടുള്ള അധ്യാപക സംഘടനയ്ക്കു രൂപം നൽകുകയും ചെയ്തു.

സർവീസ് നിയമങ്ങളിലും യൂണിവേഴ്സിറ്റി നിയമങ്ങളിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം നിയമത്തിന്‍റെ തലനാരിഴ കീറി അധ്യാപകരെയും പെൻഷൻകാരെയും സഹായിക്കുന്നതിൽ പ്രത്യേക പ്രാവിണ്യം കാണിച്ചിരുന്നു. കേരള സർവകലാശാല സെനറ്റിലെ അംഗത്വം അധ്യാപകരുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിച്ചു. സ്വകാര്യ കോളജ് അധ്യാപകരുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്ന അധ്യാപകരുടെ സർവീസ് വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേരള യൂണിവേഴ്സിറ്റി ആക്ടിലെ എട്ടാം അധ്യായം രൂപപ്പെടുത്തുന്നതിൽ ഒൗസേപ്പ് സാർ പ്രധാന പങ്കുവഹിച്ചു.

വി.എസ്. ഒൗസേപ്പ് സാറിന്‍റെ സഹധർമിണി പാലാ പാറയിൽ കുടുംബാംഗമായ ആലിസ് സ്കറിയ 2007 ൽ നിര്യാതയായി. ഡോ. ലിസാ, ഡോ. സാജോ, ഡോ. ജോ എന്നിവരാണു മക്കൾ.