ന്യൂഡൽഹി: ഫരീദാബാദ് ഡൽഹി രൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കണ്‍വൻഷനുവേണ്ടി മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യരക്ഷാധി കാരിയയായും രൂപത ജുഡീഷ്യൽ വികാരി റവ. ഫാ. മാർട്ടിൻ പാലമറ്റം ജനറൽ കണ്‍വീനറായുമുള്ള സ്വാഗതസംഘം രൂപീകരിച്ചു.
രൂപതാധ്യക്ഷന്റെ അധ്യക്ഷതയിൽ കൂടിയ അത്മായ പ്രതിനിധികളുടെയും വൈദികരുടെയും സന്യാസി സന്യാസിനികളുടെയും യോഗത്തിൽനിന്നാണ് സ്വാഗതസംഘം രൂപീകരിച്ചത്. ഐഎൻഎയിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ വച്ച് 2019 നവംബർ 8, 9, 10 തീയതികളിലായി നടക്കുന്ന സാന്തോം ബൈബിൾ കണ്വൻഷൻ ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം പ്രശസ്ത ധ്യാനഗുരു റവ. ഫാ. ജോയ് ചെന്പകശേരി അച്ഛൻ & ടീമാണ് (ബെനെഡിക്ടയിൻ ധ്യാന കേന്ദ്രം, മക്കിയാട്, വയനാട്) നയിക്കുന്നത്. ത്രിദിന കണ്വൻഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും.
ഈ ത്രിദിന കണ്‍വൻഷനിൽ മുഴുവൻ സമയം കുന്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കും. ദിവസവും രാവിലെ 8.30നു തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിക്കുന്ന കണ്‍വൻഷനിൽ ജപമാല, വചനപ്രഘോഷണം, വി. കുർബാന, രോഗശാന്തി/വിടുതൽ ശുശ്രുഷ, ആരാധന എന്നീ ശുശ്രുഷകൾ ഉണ്ടായിരിക്കും.
ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫരീദാബാദ് രൂപതയിലെ എല്ലായിടങ്ങളിലും നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. രൂപതയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ തലങ്ങളിൽ അവാർഡ് ജേതാക്കളായവരെ ആദരിക്കും. വിശ്വാസികളുടെ ആത്മീയ വളർച്ച മാത്രം ലക്ഷ്യമാക്കികൊണ്ട് രൂപത നടത്തുന്ന ഈ മൂന്നു ദിവസത്തെ കണ്വൻഷൻ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന കണ്‍വെൻഷനുവേണ്ടി വിപുലമായ സൗകര്യങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപത ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ കണ്‍വീനർ അറിയിച്ചു.
രൂപതാധ്യക്ഷന്റെ അധ്യക്ഷതയിൽ കൂടിയ അത്മായ പ്രതിനിധികളുടെയും വൈദികരുടെയും സന്യാസി സന്യാസിനികളുടെയും യോഗത്തിൽനിന്നാണ് സ്വാഗതസംഘം രൂപീകരിച്ചത്. ഐഎൻഎയിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ വച്ച് 2019 നവംബർ 8, 9, 10 തീയതികളിലായി നടക്കുന്ന സാന്തോം ബൈബിൾ കണ്വൻഷൻ ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം പ്രശസ്ത ധ്യാനഗുരു റവ. ഫാ. ജോയ് ചെന്പകശേരി അച്ഛൻ & ടീമാണ് (ബെനെഡിക്ടയിൻ ധ്യാന കേന്ദ്രം, മക്കിയാട്, വയനാട്) നയിക്കുന്നത്. ത്രിദിന കണ്വൻഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും.
ഈ ത്രിദിന കണ്‍വൻഷനിൽ മുഴുവൻ സമയം കുന്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കും. ദിവസവും രാവിലെ 8.30നു തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിക്കുന്ന കണ്‍വൻഷനിൽ ജപമാല, വചനപ്രഘോഷണം, വി. കുർബാന, രോഗശാന്തി/വിടുതൽ ശുശ്രുഷ, ആരാധന എന്നീ ശുശ്രുഷകൾ ഉണ്ടായിരിക്കും.
ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫരീദാബാദ് രൂപതയിലെ എല്ലായിടങ്ങളിലും നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. രൂപതയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ തലങ്ങളിൽ അവാർഡ് ജേതാക്കളായവരെ ആദരിക്കും. വിശ്വാസികളുടെ ആത്മീയ വളർച്ച മാത്രം ലക്ഷ്യമാക്കികൊണ്ട് രൂപത നടത്തുന്ന ഈ മൂന്നു ദിവസത്തെ കണ്വൻഷൻ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന കണ്‍വെൻഷനുവേണ്ടി വിപുലമായ സൗകര്യങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപത ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ കണ്‍വീനർ അറിയിച്ചു.