ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
തടാകങ്ങളുടെ നഗരമാണു മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ. മനോഹരവും വിശാലവുമായ ഏഴു വലിയ തടാകങ്ങൾ നഗരത്തിലുണ്ട്. തടാകങ്ങളിലെ വെള്ളത്തിന്റെ സ്വഭാവവും ആഴവും പലപ്പോഴും തെറ്റിദ്ധരിപ്പിച്ചേക്കാം. ആഴങ്ങളും അടിയൊഴുക്കുകളും അടിത്തട്ടിലെ മണ്‍തിട്ടകളും ഒക്കെ പുറമേ കാണാനാകില്ല. ഇതേ സ്വഭാവമാണ് ഇത്തവണ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്. ബിജെപിയിൽ നിന്നു സംസ്ഥാനം തിരിച്ചുപിടിക്കാനൊരുങ്ങാൻ തന്ത്രം മെനയുന്ന കോണ്‍ഗ്രസിന്റെ കൈക്കരുത്തിൽ കമലദളം കൊഴിയുമോ എന്നാണു രാജ്യം ഉറ്റുനോക്കുന്നത്.
മധ്യപ്രദേശിന്റെ രാഷ്ട്രീയത്തിനും പല പതിവുകളുണ്ടെങ്കിലും പതിവുതെറ്റിക്കലുകളും ഇവർക്കുണ്ട്. മേധാവിത്വം നിലനിർത്താൻ ബിജെപിയും തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസും നടത്തുന്ന പോരാട്ടം ഇത്തവണ പതിവിലേറെ കടുത്തതാണ്. 1990 മുതൽ 28 വർഷം തുടർച്ചയായി മധ്യപ്രദേശിൽ ബിജെപിക്കാണു പൊതുവായ മേൽക്കൈ. ബുധനാഴ്ച പോളിംഗ് ബൂത്തിലേക്കു നീങ്ങുന്ന വോട്ടർമാരുടെ ഉള്ളിലെ ചിന്തകളും ജാതീയമായ അടിയൊഴുക്കുകളും പ്രവചിക്കാനാകില്ലെന്ന് ഉന്നത ബിജെപി, കോണ്‍ഗ്രസ് നേതാക്കൾ തന്നെ പറഞ്ഞു.
മധ്യപ്രദേശിലെ വോട്ടർമാർ 2018ൽ നാലാം തവണയും ബിജെപിയെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും അധികാരത്തിലെത്തിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ അഭിപ്രായ സർവേകൾക്കും കഴിഞ്ഞിട്ടില്ല. വിജയം ആർക്കെന്നറിയാൻ ഡിസംബർ 11 വരെ കാത്തിരിക്കണം. പ്രവചനങ്ങൾ പലതും തെറ്റിയേക്കാമെന്നു സർവേകൾ നടത്തിയവർ പോലും സമ്മതിക്കും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുകൂടി നിർണായകമാകും മധ്യപ്രദേശിന്റെ 2018ലെ ജനവിധി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഒന്‍പതു ശതമാനം കൂടുതൽ വോട്ടുകളെ മറികടക്കാൻ ചുരുങ്ങിയത് അഞ്ചു ശതമാനം വോട്ടർമാർ ഇക്കുറി മനസു മാറ്റുമോയെന്നു മാത്രമേ അറിയേണ്ടതുള്ളൂ. കോണ്‍ഗ്രസിന് സീറ്റും വോട്ടും കൂടുമെന്നും ബിജെപിക്ക് സീറ്റു കുറയുമെന്നുമാണു സൂചന.
മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചവർക്കു തുടർന്നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മേധാവിത്വം നേടാനാകുമെന്നതു ചരിത്രയാഥാർഥ്യവുമാണ്. പതിനഞ്ചു വർഷത്തെ തുടർഭരണത്തിനു ശേഷവും ബിജെപിയുടെയും സംഘപരിവാറിന്റെയും കോട്ട നിലനിർത്താൻ ചൗഹാനു കഴിഞ്ഞാൽ ബിജെപിക്കതു വലിയ ഉത്തേജനമാകും. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 91 ശതമാനം വരുന്ന ഹിന്ദുക്കളിലെ വലിയൊരു ശതമാനം വോട്ടുകളുടെ ധ്രൂവീകരണം ആവർത്തിക്കാനായാൽ മധ്യപ്രദേശ് ബിജെപിയുടെ നെടുങ്കോട്ടയായി തുടരും.
• തന്ത്രം മുറുക്കി താവളങ്ങൾ
ഭോപ്പാലിൽ എത്തിയ ഉടൻ ബിജെപി, കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസുകളിലേക്കാണു പോയത്. രണ്ടിടത്തും നേതാക്കളുടെ കൂടിയാലോചനകളും തന്ത്രം മെനയലും തകൃതിയാണ്. എന്നാൽ, കേരളത്തിലേതുപോലെ പ്രചാരണ പോസ്റ്ററുകളും സ്റ്റിക്കറുകളും പോലെയുള്ള ബഹളങ്ങളില്ല. ഏതാനും കൂറ്റൻ പരസ്യബോർഡുകളിൽ ഒതുങ്ങും അത്തരം പ്രചാരണം.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണു താരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പോലും പലയിടത്തും കാണാനില്ല. ഉള്ള പരസ്യബോർഡുകളിൽതന്നെ ചൗഹാന്റെ പിന്നിലായാണു മോദിക്കു സ്ഥാനം. മോദി റാലികൾ പലതുമുണ്ടെങ്കിലും ചൗഹാന്റെ യോഗങ്ങളിലാണു പങ്കാളിത്തവും ആവേശവും കൂടുതൽ. സംസ്ഥാനത്താകെ ഹെലികോപ്റ്ററിൽ പറന്നുനടന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്നലെയും പ്രചാരണം നടത്തിയെങ്കിലും അതൊക്കെ വഴിപാടുകൾ മാത്രമാകും.
കോണ്‍ഗ്രസിന്റെ കാര്യവും വ്യത്യസ്തമല്ല. മുതിർന്ന നേതാവും സംസ്ഥാന പിസിസി അധ്യക്ഷനുമായ കമൽനാഥ് ആണ് പ്രധാന താരം. ജ്യോതിരാദിത്യ സിന്ധ്യയും ഒട്ടും പിന്നിലല്ല. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗും അദ്ദേഹത്തിന്റെ ശക്തികേന്ദ്രങ്ങളിൽ സജീവമാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റാലികൾ കുറവല്ല. രാഹുലിനു കിട്ടുന്ന വർധിച്ച ജനപിന്തുണ കോണ്‍ഗ്രസിന് ആശ്വാസവുമാണ്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഇൻഡോറിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരേ നടത്തിയ രൂക്ഷമായ കടന്നാക്രമണങ്ങൾക്കു നല്ല പബ്ലിസിറ്റിയാണു കിട്ടിയത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി തിരക്കിനിടയിലും സംസാരിക്കാനായി. ഭോപ്പാൽ നഗരത്തിലും ചുറ്റുപാടുകളിലും ആയിരുന്നു മുഖ്യമന്ത്രിയുടെ പര്യടനം. പല റാലികളിലും വൈകിയെത്തിയിട്ടും പ്രവർത്തകർ കാത്തുനിന്ന് ജയ് വിളിച്ചു. ജനപിന്തുണയിൽ നേരിയ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും മധ്യപ്രദേശിൽ തന്നെ വെല്ലാൻ ആരുമില്ലെന്നു തെളിയിക്കുന്നതായി ചൗഹാന്റെ റാലികൾ.
• പ്രചാരണത്തിനു സംഘപരിവാറും
രാത്രി വൈകി ഭോപ്പാൽ നഗരത്തിലെ അരീരയിലേക്കു പോകുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ പോയി. വാഹനവ്യൂഹം നേരെ ആർഎസ്എസിന്റെ സംസ്ഥാന കാര്യാലയമായ സമിധയിലെത്തി. കാറിൽ നിന്നിറങ്ങുന്പോഴും മൊബൈൽ ഫോണിൽ മുഖ്യമന്ത്രി തിരക്കിലാണ്. കൂടെ വന്ന എല്ലാവരെയും പുറത്തുനിർത്തി നേരെ ആർഎസ്എസ് മധ്യമേഖലാ പ്രചാരക് ദീപക് വിസ്പുതേയുടെ മുറിയിലേക്കു ചൗഹാൻ കയറി. കതകുകൾ അടച്ചിട്ടു നടത്തിയ ആ ചർച്ച ഒന്നര മണിക്കൂറാണു നീണ്ടത്.
തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ വിലയിരുത്തുകയാണ് ഇരുവരുമെന്ന് ഒരു പ്രചാരകൻ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഉയർത്തുന്ന വെല്ലുവിളി കൂടുതലാണെന്നതിൽ സംഘപരിവാറിനും സംശയമില്ല. ഭരണവിരുദ്ധ വികാരവും മുൻ വർഷങ്ങളേക്കാൾ കൂടുതൽ പ്രകടമാണ്. ആർഎസ്എസിന്റെ കൂടുതൽ ശ്രദ്ധയും പ്രവർത്തനവും വേണ്ട മേഖലകൾ വിസ്പുതേയുമായി ചൗഹാൻ പങ്കുവച്ചുവെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ ഹിന്ദുത്വ പ്രശ്നങ്ങൾ കൂടുതലായി ഉയർത്താനുള്ള തന്ത്രങ്ങളും ആലോചിച്ചതായാണു റിപ്പോർട്ട്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രണ്ടു ദിവസം മുന്‍പു മാത്രമാണ് ഭോപ്പാലിലെത്തി ബിജെപി-ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാൾ വിഷമകരമാണ് ഇക്കുറി മത്സരമെന്ന തിരിച്ചറിവ് ബിജെപി ദേശീയ, സംസ്ഥാന നേതാക്കൾക്കുണ്ട്. കേരളം, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ പ്രചാരകരെ ബിജെപിക്കായി രംഗത്തിറക്കാനും ചർച്ചകളിൽ തീരുമാനമെടുത്തു.
മധ്യപ്രദേശിലെ 230 സീറ്റുകളിൽ ഇരുനൂറോളം ഇടങ്ങളിൽ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമാണു നടക്കുന്നതെന്ന് സംഘപരിവാർതന്നെ സമ്മതിക്കും. നാൽപതിലേറെ സീറ്റുകളിൽ ബിജെപിക്കു മേൽക്കൈയുണ്ട്. കോണ്‍ഗ്രസും അത്രതന്നെ മണ്ഡലങ്ങളിൽ ശക്തമാണ്. ഇരുപാർട്ടികളും തമ്മിലുള്ള അകലം കുറയുന്നത് ബിജെപിയുടെ ഉറക്കം കെടുത്തുന്നു. 60 സീറ്റുകളിൽ ബിജെപി വളരെ പിന്നിലാണെന്നാണു മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും കണ്ടെത്തൽ. ബിജെപിക്ക് ക്ഷീണമുള്ള മണ്ഡലങ്ങളിലേക്കു കൂടുതൽ ആർഎസ്എസ് പ്രചാരകരെ നിയോഗിച്ചു പ്രവർത്തനം ശക്തിപ്പെടുത്താനാണു തീരുമാനമെന്ന് ജിതിൻ തോമർ എന്ന ബിജെപി പ്രവർത്തകൻ പറഞ്ഞു.
• ആവർത്തനം കൊതിച്ചു ബിജെപി
ഹിന്ദുത്വ, ജാതീയ വേർതിരിവുകളും മുഖ്യമന്ത്രിയുടെ ജനകീയ പ്രതിച്ഛായയും ബിജെപിക്ക് ഒരു തവണകൂടി തിരിച്ചുവരവിനു കളമൊരുക്കുമെന്നാണു ആർഎസ്എസിന്റെ വിലയിരുത്തൽ. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും പതിവായി ആർഎസ്എസ് നേതാക്കളും പ്രചാരകരുമായി വിശദമായ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പശുവിന്റെയും രാമക്ഷേത്രത്തിന്റെയും പേരിലുള്ള രാഷ്ട്രീയത്തിനു കാർഷിക മേഖലയിലെ പദ്ധതികളേക്കാളേറെ വോട്ടുപിടിക്കാനാകും എന്ന തിരിച്ചറിവിലാണ് ബിജെപി.
ബിജെപിയെക്കാൾ വളരെ പിന്നിലല്ല അന്പലങ്ങൾ തോറും കയറിയിറങ്ങിയ രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയം. ബിജെപിയും കോണ്‍ഗ്രസും ഇക്കുറി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുന്നതിനും കാരണം വ്യക്തം. ഏഴു ശതമാനം മാത്രം വരുന്ന മുസ്ലിം വോട്ടുകളിലും രണ്ടു ശതമാനമുള്ള ക്രൈസ്തവ വോട്ടുകളിലും ബിജെപിക്കു മാത്രമല്ല, കോണ്‍ഗ്രസിനും വലിയ താത്പര്യമോ പരിഗണനയോ ഇല്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു കോണ്‍ഗ്രസിനെ കാലുവാരിയെത്തിയ ഫാത്തിമ റസൂൽ സിദ്ദിഖിക്ക് അവസാന നിമിഷം സീറ്റു നൽകേണ്ടിവന്നതിനാൽ ബിജെപി പട്ടികയിൽ പേരിനൊരു ന്യൂനപക്ഷ സ്ഥാനാർഥിയുണ്ടായി.
സവർണർക്കു പുറമെ ദളിത്, പിന്നോക്ക, ആദിവാസി വോട്ടുകൾക്കു വേണ്ടിയാണു ബിജെപിയും കോണ്‍ഗ്രസും പൊരുതുന്നത്. ജാതീയമായ വേർതിരിവുകളും പക്ഷങ്ങളുമാകും ജനകീയ, വികസന, സാന്പത്തിക പ്രശ്നങ്ങളേക്കാളും വോട്ടർമാരെ സ്വാധീനിക്കുകയെന്നതിൽ സംശയിക്കേണ്ട. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അതിനാൽതന്നെ വർഗീയ, ജാതീയ ധ്രുവീകരണത്തിനു ലക്ഷ്യമിട്ടാണു ബിജെപിയുടെ തന്ത്രങ്ങൾ. ഇതിനെ പ്രതിരോധിക്കാൻ കോണ്‍ഗ്രസും ഏതാണ്ട് ഇതേ കാർഡാണ് ഇറക്കുന്നത്.
• കോണ്‍ഗ്രസിനു തടസമായി മായാവതി
ആറു ശതമാനം വോട്ടുള്ള മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസിന്റെ വിജയത്തിനുള്ള വലിയ തടസമായേക്കും. ഇരുപതു ശതമാനം പട്ടിക വർഗക്കാരും 15 ശതമാനം പട്ടികജാതിക്കാരുമാണു സംസ്ഥാനത്തുള്ളത്. ബിജെപി ഇതര പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാഴാക്കിയാണു മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിഎസ്പി വേറിട്ടു മൽസരിക്കുന്നത്. മായാവതിക്കു സ്വാധീനമുള്ള ദളിത് വോട്ടുകൾ കോണ്‍ഗ്രസിനു പോകാതിരിക്കാൻ ബിജെപി നടത്തിയ നീക്കമാണു സിബിഐ കേസുകളിൽ അടക്കം പേടിയുള്ള മായാവതിയെ കോണ്‍ഗ്രസ് വിരുദ്ധ മത്സരത്തിന് പ്രേരിപ്പിച്ചതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
കോണ്‍ഗ്രസും ബിഎസ്പിയും യോജിച്ചു മൽസരിച്ചിരുന്നെങ്കിൽ 41 സീറ്റുകളിലെങ്കിലും നേട്ടം ഉണ്ടാകുമായിരുന്നു എന്നാണു കണക്ക്. മധ്യപ്രദേശിന്റെ ഭരണം നിശ്ചയിക്കുന്നതിൽ ഇതു വളരെ നിർണായകവുമാകും. നാലാം തവണയും ബിജെപി അധികാരം നിലനിർത്തിയാൽ അതിനു മായാവതിയോടാകും മോദി നന്ദി പറയുക. പ്രതിപക്ഷ നിരയിലെ ഐക്യം 2019ലെങ്കിലും ദിവാസ്വപ്നം അല്ലെന്നു തെളിയിക്കാൻ വലിയ പരിശ്രമങ്ങളും ത്യാഗങ്ങളും വേണ്ടിവരും. കർണാടകയിലും യുപിയിലും അടക്കം പ്രതിപക്ഷം ഒന്നിച്ചപ്പോൾ ബിജെപി കടപുഴകുന്നത് ഉപതെരഞ്ഞെടുപ്പുകളിൽ തെളിഞ്ഞതാണ്.
• ജനവികാരം വിധിയെഴുതും
ഭരണവിരുദ്ധ വികാരവും കാർഷിക, ദളിത് പ്രശ്നങ്ങളും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയും വേണ്ടത്ര വികസനമില്ലായ്മയും അടക്കം പലതും മറികടക്കുക ബിജെപിക്കു ദുഷ്കരമാണ്. നഗരങ്ങളിൽ ബിജെപിക്ക് മേൽക്കൈ ഉണ്ടെങ്കിലും 72 ശതമാനം ഗ്രാമവാസികളും കർഷകരും ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരും കടുത്ത പ്രതിസന്ധിയിലും നിരാശയിലുമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, വ്യാപം അടക്കമുള്ള അഴിമതികൾ എന്നിവയും ബിജെപിക്കെതിരേ ജനവികാരം ഉയർത്തുന്നു.
എന്നാൽ, വർഗീയവും ജാതീയവുമായ ധ്രുവീകരണം ഭരണം നിലനിർത്താൻ ബിജെപിയെ സഹായിച്ചാൽ അത്ഭുതപ്പെടാനില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, പണം എന്നിവയും ബിജെപിക്ക് അനുകൂലമാണ്.
സംഘടനാപരമായ ദൗർബല്യങ്ങളും താഴെത്തട്ടിലെ പ്രവർത്തനമില്ലായ്മയും പ്രധാന നേതാക്കൾ തമ്മിലുള്ള വടംവലികളും ബിഎസ്പിയുടെ സാന്നിധ്യവും മധ്യപ്രദേശിൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു തടസമായേക്കാം.
തടാകങ്ങളുടെ നഗരമാണു മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ. മനോഹരവും വിശാലവുമായ ഏഴു വലിയ തടാകങ്ങൾ നഗരത്തിലുണ്ട്. തടാകങ്ങളിലെ വെള്ളത്തിന്റെ സ്വഭാവവും ആഴവും പലപ്പോഴും തെറ്റിദ്ധരിപ്പിച്ചേക്കാം. ആഴങ്ങളും അടിയൊഴുക്കുകളും അടിത്തട്ടിലെ മണ്‍തിട്ടകളും ഒക്കെ പുറമേ കാണാനാകില്ല. ഇതേ സ്വഭാവമാണ് ഇത്തവണ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്. ബിജെപിയിൽ നിന്നു സംസ്ഥാനം തിരിച്ചുപിടിക്കാനൊരുങ്ങാൻ തന്ത്രം മെനയുന്ന കോണ്‍ഗ്രസിന്റെ കൈക്കരുത്തിൽ കമലദളം കൊഴിയുമോ എന്നാണു രാജ്യം ഉറ്റുനോക്കുന്നത്.
മധ്യപ്രദേശിന്റെ രാഷ്ട്രീയത്തിനും പല പതിവുകളുണ്ടെങ്കിലും പതിവുതെറ്റിക്കലുകളും ഇവർക്കുണ്ട്. മേധാവിത്വം നിലനിർത്താൻ ബിജെപിയും തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസും നടത്തുന്ന പോരാട്ടം ഇത്തവണ പതിവിലേറെ കടുത്തതാണ്. 1990 മുതൽ 28 വർഷം തുടർച്ചയായി മധ്യപ്രദേശിൽ ബിജെപിക്കാണു പൊതുവായ മേൽക്കൈ. ബുധനാഴ്ച പോളിംഗ് ബൂത്തിലേക്കു നീങ്ങുന്ന വോട്ടർമാരുടെ ഉള്ളിലെ ചിന്തകളും ജാതീയമായ അടിയൊഴുക്കുകളും പ്രവചിക്കാനാകില്ലെന്ന് ഉന്നത ബിജെപി, കോണ്‍ഗ്രസ് നേതാക്കൾ തന്നെ പറഞ്ഞു.
മധ്യപ്രദേശിലെ വോട്ടർമാർ 2018ൽ നാലാം തവണയും ബിജെപിയെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും അധികാരത്തിലെത്തിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ അഭിപ്രായ സർവേകൾക്കും കഴിഞ്ഞിട്ടില്ല. വിജയം ആർക്കെന്നറിയാൻ ഡിസംബർ 11 വരെ കാത്തിരിക്കണം. പ്രവചനങ്ങൾ പലതും തെറ്റിയേക്കാമെന്നു സർവേകൾ നടത്തിയവർ പോലും സമ്മതിക്കും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുകൂടി നിർണായകമാകും മധ്യപ്രദേശിന്റെ 2018ലെ ജനവിധി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഒന്‍പതു ശതമാനം കൂടുതൽ വോട്ടുകളെ മറികടക്കാൻ ചുരുങ്ങിയത് അഞ്ചു ശതമാനം വോട്ടർമാർ ഇക്കുറി മനസു മാറ്റുമോയെന്നു മാത്രമേ അറിയേണ്ടതുള്ളൂ. കോണ്‍ഗ്രസിന് സീറ്റും വോട്ടും കൂടുമെന്നും ബിജെപിക്ക് സീറ്റു കുറയുമെന്നുമാണു സൂചന.
മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചവർക്കു തുടർന്നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മേധാവിത്വം നേടാനാകുമെന്നതു ചരിത്രയാഥാർഥ്യവുമാണ്. പതിനഞ്ചു വർഷത്തെ തുടർഭരണത്തിനു ശേഷവും ബിജെപിയുടെയും സംഘപരിവാറിന്റെയും കോട്ട നിലനിർത്താൻ ചൗഹാനു കഴിഞ്ഞാൽ ബിജെപിക്കതു വലിയ ഉത്തേജനമാകും. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 91 ശതമാനം വരുന്ന ഹിന്ദുക്കളിലെ വലിയൊരു ശതമാനം വോട്ടുകളുടെ ധ്രൂവീകരണം ആവർത്തിക്കാനായാൽ മധ്യപ്രദേശ് ബിജെപിയുടെ നെടുങ്കോട്ടയായി തുടരും.
• തന്ത്രം മുറുക്കി താവളങ്ങൾ
ഭോപ്പാലിൽ എത്തിയ ഉടൻ ബിജെപി, കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസുകളിലേക്കാണു പോയത്. രണ്ടിടത്തും നേതാക്കളുടെ കൂടിയാലോചനകളും തന്ത്രം മെനയലും തകൃതിയാണ്. എന്നാൽ, കേരളത്തിലേതുപോലെ പ്രചാരണ പോസ്റ്ററുകളും സ്റ്റിക്കറുകളും പോലെയുള്ള ബഹളങ്ങളില്ല. ഏതാനും കൂറ്റൻ പരസ്യബോർഡുകളിൽ ഒതുങ്ങും അത്തരം പ്രചാരണം.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണു താരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പോലും പലയിടത്തും കാണാനില്ല. ഉള്ള പരസ്യബോർഡുകളിൽതന്നെ ചൗഹാന്റെ പിന്നിലായാണു മോദിക്കു സ്ഥാനം. മോദി റാലികൾ പലതുമുണ്ടെങ്കിലും ചൗഹാന്റെ യോഗങ്ങളിലാണു പങ്കാളിത്തവും ആവേശവും കൂടുതൽ. സംസ്ഥാനത്താകെ ഹെലികോപ്റ്ററിൽ പറന്നുനടന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്നലെയും പ്രചാരണം നടത്തിയെങ്കിലും അതൊക്കെ വഴിപാടുകൾ മാത്രമാകും.
കോണ്‍ഗ്രസിന്റെ കാര്യവും വ്യത്യസ്തമല്ല. മുതിർന്ന നേതാവും സംസ്ഥാന പിസിസി അധ്യക്ഷനുമായ കമൽനാഥ് ആണ് പ്രധാന താരം. ജ്യോതിരാദിത്യ സിന്ധ്യയും ഒട്ടും പിന്നിലല്ല. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗും അദ്ദേഹത്തിന്റെ ശക്തികേന്ദ്രങ്ങളിൽ സജീവമാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റാലികൾ കുറവല്ല. രാഹുലിനു കിട്ടുന്ന വർധിച്ച ജനപിന്തുണ കോണ്‍ഗ്രസിന് ആശ്വാസവുമാണ്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഇൻഡോറിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരേ നടത്തിയ രൂക്ഷമായ കടന്നാക്രമണങ്ങൾക്കു നല്ല പബ്ലിസിറ്റിയാണു കിട്ടിയത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി തിരക്കിനിടയിലും സംസാരിക്കാനായി. ഭോപ്പാൽ നഗരത്തിലും ചുറ്റുപാടുകളിലും ആയിരുന്നു മുഖ്യമന്ത്രിയുടെ പര്യടനം. പല റാലികളിലും വൈകിയെത്തിയിട്ടും പ്രവർത്തകർ കാത്തുനിന്ന് ജയ് വിളിച്ചു. ജനപിന്തുണയിൽ നേരിയ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും മധ്യപ്രദേശിൽ തന്നെ വെല്ലാൻ ആരുമില്ലെന്നു തെളിയിക്കുന്നതായി ചൗഹാന്റെ റാലികൾ.
• പ്രചാരണത്തിനു സംഘപരിവാറും
രാത്രി വൈകി ഭോപ്പാൽ നഗരത്തിലെ അരീരയിലേക്കു പോകുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ പോയി. വാഹനവ്യൂഹം നേരെ ആർഎസ്എസിന്റെ സംസ്ഥാന കാര്യാലയമായ സമിധയിലെത്തി. കാറിൽ നിന്നിറങ്ങുന്പോഴും മൊബൈൽ ഫോണിൽ മുഖ്യമന്ത്രി തിരക്കിലാണ്. കൂടെ വന്ന എല്ലാവരെയും പുറത്തുനിർത്തി നേരെ ആർഎസ്എസ് മധ്യമേഖലാ പ്രചാരക് ദീപക് വിസ്പുതേയുടെ മുറിയിലേക്കു ചൗഹാൻ കയറി. കതകുകൾ അടച്ചിട്ടു നടത്തിയ ആ ചർച്ച ഒന്നര മണിക്കൂറാണു നീണ്ടത്.
തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ വിലയിരുത്തുകയാണ് ഇരുവരുമെന്ന് ഒരു പ്രചാരകൻ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഉയർത്തുന്ന വെല്ലുവിളി കൂടുതലാണെന്നതിൽ സംഘപരിവാറിനും സംശയമില്ല. ഭരണവിരുദ്ധ വികാരവും മുൻ വർഷങ്ങളേക്കാൾ കൂടുതൽ പ്രകടമാണ്. ആർഎസ്എസിന്റെ കൂടുതൽ ശ്രദ്ധയും പ്രവർത്തനവും വേണ്ട മേഖലകൾ വിസ്പുതേയുമായി ചൗഹാൻ പങ്കുവച്ചുവെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ ഹിന്ദുത്വ പ്രശ്നങ്ങൾ കൂടുതലായി ഉയർത്താനുള്ള തന്ത്രങ്ങളും ആലോചിച്ചതായാണു റിപ്പോർട്ട്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രണ്ടു ദിവസം മുന്‍പു മാത്രമാണ് ഭോപ്പാലിലെത്തി ബിജെപി-ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാൾ വിഷമകരമാണ് ഇക്കുറി മത്സരമെന്ന തിരിച്ചറിവ് ബിജെപി ദേശീയ, സംസ്ഥാന നേതാക്കൾക്കുണ്ട്. കേരളം, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ പ്രചാരകരെ ബിജെപിക്കായി രംഗത്തിറക്കാനും ചർച്ചകളിൽ തീരുമാനമെടുത്തു.
മധ്യപ്രദേശിലെ 230 സീറ്റുകളിൽ ഇരുനൂറോളം ഇടങ്ങളിൽ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമാണു നടക്കുന്നതെന്ന് സംഘപരിവാർതന്നെ സമ്മതിക്കും. നാൽപതിലേറെ സീറ്റുകളിൽ ബിജെപിക്കു മേൽക്കൈയുണ്ട്. കോണ്‍ഗ്രസും അത്രതന്നെ മണ്ഡലങ്ങളിൽ ശക്തമാണ്. ഇരുപാർട്ടികളും തമ്മിലുള്ള അകലം കുറയുന്നത് ബിജെപിയുടെ ഉറക്കം കെടുത്തുന്നു. 60 സീറ്റുകളിൽ ബിജെപി വളരെ പിന്നിലാണെന്നാണു മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും കണ്ടെത്തൽ. ബിജെപിക്ക് ക്ഷീണമുള്ള മണ്ഡലങ്ങളിലേക്കു കൂടുതൽ ആർഎസ്എസ് പ്രചാരകരെ നിയോഗിച്ചു പ്രവർത്തനം ശക്തിപ്പെടുത്താനാണു തീരുമാനമെന്ന് ജിതിൻ തോമർ എന്ന ബിജെപി പ്രവർത്തകൻ പറഞ്ഞു.
• ആവർത്തനം കൊതിച്ചു ബിജെപി
ഹിന്ദുത്വ, ജാതീയ വേർതിരിവുകളും മുഖ്യമന്ത്രിയുടെ ജനകീയ പ്രതിച്ഛായയും ബിജെപിക്ക് ഒരു തവണകൂടി തിരിച്ചുവരവിനു കളമൊരുക്കുമെന്നാണു ആർഎസ്എസിന്റെ വിലയിരുത്തൽ. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും പതിവായി ആർഎസ്എസ് നേതാക്കളും പ്രചാരകരുമായി വിശദമായ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പശുവിന്റെയും രാമക്ഷേത്രത്തിന്റെയും പേരിലുള്ള രാഷ്ട്രീയത്തിനു കാർഷിക മേഖലയിലെ പദ്ധതികളേക്കാളേറെ വോട്ടുപിടിക്കാനാകും എന്ന തിരിച്ചറിവിലാണ് ബിജെപി.
ബിജെപിയെക്കാൾ വളരെ പിന്നിലല്ല അന്പലങ്ങൾ തോറും കയറിയിറങ്ങിയ രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയം. ബിജെപിയും കോണ്‍ഗ്രസും ഇക്കുറി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുന്നതിനും കാരണം വ്യക്തം. ഏഴു ശതമാനം മാത്രം വരുന്ന മുസ്ലിം വോട്ടുകളിലും രണ്ടു ശതമാനമുള്ള ക്രൈസ്തവ വോട്ടുകളിലും ബിജെപിക്കു മാത്രമല്ല, കോണ്‍ഗ്രസിനും വലിയ താത്പര്യമോ പരിഗണനയോ ഇല്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു കോണ്‍ഗ്രസിനെ കാലുവാരിയെത്തിയ ഫാത്തിമ റസൂൽ സിദ്ദിഖിക്ക് അവസാന നിമിഷം സീറ്റു നൽകേണ്ടിവന്നതിനാൽ ബിജെപി പട്ടികയിൽ പേരിനൊരു ന്യൂനപക്ഷ സ്ഥാനാർഥിയുണ്ടായി.
സവർണർക്കു പുറമെ ദളിത്, പിന്നോക്ക, ആദിവാസി വോട്ടുകൾക്കു വേണ്ടിയാണു ബിജെപിയും കോണ്‍ഗ്രസും പൊരുതുന്നത്. ജാതീയമായ വേർതിരിവുകളും പക്ഷങ്ങളുമാകും ജനകീയ, വികസന, സാന്പത്തിക പ്രശ്നങ്ങളേക്കാളും വോട്ടർമാരെ സ്വാധീനിക്കുകയെന്നതിൽ സംശയിക്കേണ്ട. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അതിനാൽതന്നെ വർഗീയ, ജാതീയ ധ്രുവീകരണത്തിനു ലക്ഷ്യമിട്ടാണു ബിജെപിയുടെ തന്ത്രങ്ങൾ. ഇതിനെ പ്രതിരോധിക്കാൻ കോണ്‍ഗ്രസും ഏതാണ്ട് ഇതേ കാർഡാണ് ഇറക്കുന്നത്.
• കോണ്‍ഗ്രസിനു തടസമായി മായാവതി
ആറു ശതമാനം വോട്ടുള്ള മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസിന്റെ വിജയത്തിനുള്ള വലിയ തടസമായേക്കും. ഇരുപതു ശതമാനം പട്ടിക വർഗക്കാരും 15 ശതമാനം പട്ടികജാതിക്കാരുമാണു സംസ്ഥാനത്തുള്ളത്. ബിജെപി ഇതര പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാഴാക്കിയാണു മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിഎസ്പി വേറിട്ടു മൽസരിക്കുന്നത്. മായാവതിക്കു സ്വാധീനമുള്ള ദളിത് വോട്ടുകൾ കോണ്‍ഗ്രസിനു പോകാതിരിക്കാൻ ബിജെപി നടത്തിയ നീക്കമാണു സിബിഐ കേസുകളിൽ അടക്കം പേടിയുള്ള മായാവതിയെ കോണ്‍ഗ്രസ് വിരുദ്ധ മത്സരത്തിന് പ്രേരിപ്പിച്ചതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
കോണ്‍ഗ്രസും ബിഎസ്പിയും യോജിച്ചു മൽസരിച്ചിരുന്നെങ്കിൽ 41 സീറ്റുകളിലെങ്കിലും നേട്ടം ഉണ്ടാകുമായിരുന്നു എന്നാണു കണക്ക്. മധ്യപ്രദേശിന്റെ ഭരണം നിശ്ചയിക്കുന്നതിൽ ഇതു വളരെ നിർണായകവുമാകും. നാലാം തവണയും ബിജെപി അധികാരം നിലനിർത്തിയാൽ അതിനു മായാവതിയോടാകും മോദി നന്ദി പറയുക. പ്രതിപക്ഷ നിരയിലെ ഐക്യം 2019ലെങ്കിലും ദിവാസ്വപ്നം അല്ലെന്നു തെളിയിക്കാൻ വലിയ പരിശ്രമങ്ങളും ത്യാഗങ്ങളും വേണ്ടിവരും. കർണാടകയിലും യുപിയിലും അടക്കം പ്രതിപക്ഷം ഒന്നിച്ചപ്പോൾ ബിജെപി കടപുഴകുന്നത് ഉപതെരഞ്ഞെടുപ്പുകളിൽ തെളിഞ്ഞതാണ്.
• ജനവികാരം വിധിയെഴുതും
ഭരണവിരുദ്ധ വികാരവും കാർഷിക, ദളിത് പ്രശ്നങ്ങളും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയും വേണ്ടത്ര വികസനമില്ലായ്മയും അടക്കം പലതും മറികടക്കുക ബിജെപിക്കു ദുഷ്കരമാണ്. നഗരങ്ങളിൽ ബിജെപിക്ക് മേൽക്കൈ ഉണ്ടെങ്കിലും 72 ശതമാനം ഗ്രാമവാസികളും കർഷകരും ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരും കടുത്ത പ്രതിസന്ധിയിലും നിരാശയിലുമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, വ്യാപം അടക്കമുള്ള അഴിമതികൾ എന്നിവയും ബിജെപിക്കെതിരേ ജനവികാരം ഉയർത്തുന്നു.
എന്നാൽ, വർഗീയവും ജാതീയവുമായ ധ്രുവീകരണം ഭരണം നിലനിർത്താൻ ബിജെപിയെ സഹായിച്ചാൽ അത്ഭുതപ്പെടാനില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, പണം എന്നിവയും ബിജെപിക്ക് അനുകൂലമാണ്.
സംഘടനാപരമായ ദൗർബല്യങ്ങളും താഴെത്തട്ടിലെ പ്രവർത്തനമില്ലായ്മയും പ്രധാന നേതാക്കൾ തമ്മിലുള്ള വടംവലികളും ബിഎസ്പിയുടെ സാന്നിധ്യവും മധ്യപ്രദേശിൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു തടസമായേക്കാം.