പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ മഹാപ്രളയത്തിൽ മുക്കിയതു പന്പാനദിയാണ്. പന്പാനദിയുടെ പ്രഭവകേന്ദ്രത്തിന് ഏറ്റവുമടുത്ത പ്രദേശം പന്പ ത്രിവേണിയാണ്. ഓഗസ്റ്റ് 13, 14 തീയതികളിലായി മഹാപ്രളയം പന്പ ത്രിവേണിയെ തകർത്തെറിയുകയായിരുന്നു. കക്കിയാറും പന്പയാറുമായി സംഗമിച്ചു പന്പാനദിയുടെ പാത തുടങ്ങുന്ന പ്രദേശമാണു പന്പ - ത്രിവേണി. ശബരിമലയുടെ പ്രവേശന കവാടം.
ശബരിമലയിൽ മണ്ഡലകാല തീർഥാടനം ആരംഭിച്ചപ്പോഴും പന്പാ ത്രിവേണിയുടെ അവസ്ഥയ്ക്കു കാര്യമായ വ്യത്യാസമില്ല. പന്പയുടെ പുനർനിർമാണം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. മണൽ നീക്കി തീർഥാടകർക്കു പാതയൊരുക്കി എന്നല്ലാതെ മഹാപ്രളയത്തിന്റെ നൂറാം ദിനത്തിൽ പന്പയിൽ വലിയ മാറ്റമൊന്നുമില്ല. തീർഥാടക പ്രവാഹം തുടങ്ങിയതോടെ പന്പയിലെ പരിമിതികൾ തീർഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു.
വിവാദങ്ങളിൽ കുടുങ്ങിയ ദേവസ്വം ബോർഡിനും കച്ചിത്തുരുന്പായി മാറുകയാണു മഹാപ്രളയം തകർത്ത പന്പ. മഹാപ്രളയം തകർത്തെറിഞ്ഞ പന്പയെ മൂന്നു മാസം കൊണ്ട് പുനർനിർമിക്കാനാകില്ലെന്ന തീരുമാനത്തിലുറയ്ക്കുകയായിരുന്നു സർക്കാരും ദേവസ്വം ബോർഡും. തന്നെയുമല്ല പന്പാ ത്രിവേണിയെ പഴയനിലയിൽ പുനരുദ്ധരിക്കുകയില്ലെന്നും ഉറപ്പിച്ചു.
ഓഗസ്റ്റ് 13നു തന്നെ പന്പ ത്രിവേണി മുങ്ങിയിരുന്നു. കെഎസ്ഇബിയുടെ ശബരിഗിരി വൈദ്യുതി പദ്ധതിയിലെ കക്കി - ആനത്തോട്, പന്പ സംഭരണികളിലെ വെള്ളമാണ് പന്പയെ മുക്കിയത്. ഒന്പത്, പത്ത് തീയതികളിൽ വെള്ളം പുറത്തേക്കൊഴുക്കിയതു മുതൽ ത്രിവേണി മണൽപ്പുറം മുങ്ങി. ഇതു രൂക്ഷമായത് 13നാണ്. പന്പയുടെ നാശം തുടങ്ങിയതും ഈ ദിനങ്ങളിലാണ്. ഒഴുകിയെത്തിയ വെള്ളം പന്പയിലെ കെട്ടിടങ്ങളെയും പാലങ്ങളെയും തകർത്തു. മണൽ വന്നടിഞ്ഞ് കെട്ടിടങ്ങളും ശൗചാലയങ്ങളും നശിച്ചു. വിശ്രമകേന്ദ്രങ്ങളും വെള്ളമെടുത്തു. അവശേഷിച്ച പന്പയെ തിരികെ കിട്ടിയത് രൂക്ഷമായ അവസ്ഥയിൽ തന്നെയാണ്.
അടുത്ത മാസപൂജയ്ക്കു മുന്പായി നദി മറുകര കടക്കാനുള്ള മാർഗം തേടി. ത്രിവേണി പാലം വീണ്ടെടുത്തതോടെ ഇതു സാധ്യമായി. ഗതിമാറി ഒഴുകിയ പന്പയെ പൂർവസ്ഥിതിയിലെത്തിച്ചു. കെട്ടിടങ്ങളിൽ മുഴുവൻ മണൽ നിറഞ്ഞിരുന്നു. ഇതു നീക്കം ചെയ്യുന്ന പ്രക്രിയ ഉൾപ്പെടെ ടാറ്റാ പ്രോജക്ടിനു കൈമാറി. പുതുതായി ഒരു നിർമാണവും പന്പയിൽ വേണ്ടെന്നുവച്ചു. തീർഥാടകർക്കായി നിലയ്ക്കലിൽ ഇടത്താവളമെന്നതായി സർക്കാർ നയം. ഇതോടെ പന്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും മറന്നു.
തീർഥാടകരുടെ പ്രധാന സംഗമകേന്ദ്രമാണു പന്പ ത്രിവേണി. അതുകൊണ്ടു ശൗചാലയങ്ങളും കുടിവെള്ളവും ഭക്ഷണവും പന്പയിൽ വേണം. തകർന്ന ശൗചാലയങ്ങൾ മാറ്റിയിട്ടിരിക്കുകയാണ്. ഇതോടെ വളരെ കുറച്ച് ശൗചാലയങ്ങൾ മാത്രമേ പുനരുദ്ധരിക്കാനായിട്ടുള്ളൂ. ഹോട്ടൽ കോംപ്ലക്സുകൾ തകർന്നു. വിരി വയ്ക്കാൻ ഇടമില്ല. നിയന്ത്രണങ്ങളുള്ളതിനാൽ പന്പയിൽ തീർഥാടകരെ തങ്ങാൻ അനുവദിക്കാത്തത് ഇല്ലായ്മകളിൽ നിന്നൊരു മോചനമാകും. ആശുപത്രിക്കെട്ടിടം ഉൾപ്പെടെയുളളവയിൽ മണ്ണടിഞ്ഞതിന്റെ താഴത്തെ നിലകൾ ഉപയോഗിക്കാനാകുന്നില്ല. തകർന്ന പല കെട്ടിടങ്ങളിലേക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പന്പാനദിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു കുളിക്കടവുകൾ ക്രമീകരിച്ചിരുന്നു. നദീതീരത്തുകൂടി മണൽച്ചാക്ക് അടുക്കിയാണു പാതയൊരുക്കിയത്. നദിയിൽനിന്ന് ഇപ്പോഴും മണൽ നീക്കിക്കൊണ്ടിരിക്കുന്നു. പന്പാസ്നാനത്തിനുള്ള കുളിക്കടവുകൾ സജ്ജമാക്കുന്നത് പ്രതിദിന പ്രക്രിയയായി പന്പയിൽ തുടരുന്നു. കുടിവെള്ള പദ്ധതി, മാലിന്യസംസ്കരണ പ്ലാന്റ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ പൂർണമായി തുടങ്ങാനായിട്ടില്ല. മണ്ഡലകാലം ആരംഭിച്ചപ്പോൾതന്നെ പരാതികൾ ഏറി. തിരക്ക് ഏറുന്പോഴേക്കും സ്ഥിതി ഇതുതന്നെയായാൽ തീർഥാടകരുടെ ദുരിതം ഇരട്ടിയാകും.
ബിജു കുര്യൻ
ശബരിമലയിൽ മണ്ഡലകാല തീർഥാടനം ആരംഭിച്ചപ്പോഴും പന്പാ ത്രിവേണിയുടെ അവസ്ഥയ്ക്കു കാര്യമായ വ്യത്യാസമില്ല. പന്പയുടെ പുനർനിർമാണം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. മണൽ നീക്കി തീർഥാടകർക്കു പാതയൊരുക്കി എന്നല്ലാതെ മഹാപ്രളയത്തിന്റെ നൂറാം ദിനത്തിൽ പന്പയിൽ വലിയ മാറ്റമൊന്നുമില്ല. തീർഥാടക പ്രവാഹം തുടങ്ങിയതോടെ പന്പയിലെ പരിമിതികൾ തീർഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു.
വിവാദങ്ങളിൽ കുടുങ്ങിയ ദേവസ്വം ബോർഡിനും കച്ചിത്തുരുന്പായി മാറുകയാണു മഹാപ്രളയം തകർത്ത പന്പ. മഹാപ്രളയം തകർത്തെറിഞ്ഞ പന്പയെ മൂന്നു മാസം കൊണ്ട് പുനർനിർമിക്കാനാകില്ലെന്ന തീരുമാനത്തിലുറയ്ക്കുകയായിരുന്നു സർക്കാരും ദേവസ്വം ബോർഡും. തന്നെയുമല്ല പന്പാ ത്രിവേണിയെ പഴയനിലയിൽ പുനരുദ്ധരിക്കുകയില്ലെന്നും ഉറപ്പിച്ചു.
ഓഗസ്റ്റ് 13നു തന്നെ പന്പ ത്രിവേണി മുങ്ങിയിരുന്നു. കെഎസ്ഇബിയുടെ ശബരിഗിരി വൈദ്യുതി പദ്ധതിയിലെ കക്കി - ആനത്തോട്, പന്പ സംഭരണികളിലെ വെള്ളമാണ് പന്പയെ മുക്കിയത്. ഒന്പത്, പത്ത് തീയതികളിൽ വെള്ളം പുറത്തേക്കൊഴുക്കിയതു മുതൽ ത്രിവേണി മണൽപ്പുറം മുങ്ങി. ഇതു രൂക്ഷമായത് 13നാണ്. പന്പയുടെ നാശം തുടങ്ങിയതും ഈ ദിനങ്ങളിലാണ്. ഒഴുകിയെത്തിയ വെള്ളം പന്പയിലെ കെട്ടിടങ്ങളെയും പാലങ്ങളെയും തകർത്തു. മണൽ വന്നടിഞ്ഞ് കെട്ടിടങ്ങളും ശൗചാലയങ്ങളും നശിച്ചു. വിശ്രമകേന്ദ്രങ്ങളും വെള്ളമെടുത്തു. അവശേഷിച്ച പന്പയെ തിരികെ കിട്ടിയത് രൂക്ഷമായ അവസ്ഥയിൽ തന്നെയാണ്.
അടുത്ത മാസപൂജയ്ക്കു മുന്പായി നദി മറുകര കടക്കാനുള്ള മാർഗം തേടി. ത്രിവേണി പാലം വീണ്ടെടുത്തതോടെ ഇതു സാധ്യമായി. ഗതിമാറി ഒഴുകിയ പന്പയെ പൂർവസ്ഥിതിയിലെത്തിച്ചു. കെട്ടിടങ്ങളിൽ മുഴുവൻ മണൽ നിറഞ്ഞിരുന്നു. ഇതു നീക്കം ചെയ്യുന്ന പ്രക്രിയ ഉൾപ്പെടെ ടാറ്റാ പ്രോജക്ടിനു കൈമാറി. പുതുതായി ഒരു നിർമാണവും പന്പയിൽ വേണ്ടെന്നുവച്ചു. തീർഥാടകർക്കായി നിലയ്ക്കലിൽ ഇടത്താവളമെന്നതായി സർക്കാർ നയം. ഇതോടെ പന്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും മറന്നു.
തീർഥാടകരുടെ പ്രധാന സംഗമകേന്ദ്രമാണു പന്പ ത്രിവേണി. അതുകൊണ്ടു ശൗചാലയങ്ങളും കുടിവെള്ളവും ഭക്ഷണവും പന്പയിൽ വേണം. തകർന്ന ശൗചാലയങ്ങൾ മാറ്റിയിട്ടിരിക്കുകയാണ്. ഇതോടെ വളരെ കുറച്ച് ശൗചാലയങ്ങൾ മാത്രമേ പുനരുദ്ധരിക്കാനായിട്ടുള്ളൂ. ഹോട്ടൽ കോംപ്ലക്സുകൾ തകർന്നു. വിരി വയ്ക്കാൻ ഇടമില്ല. നിയന്ത്രണങ്ങളുള്ളതിനാൽ പന്പയിൽ തീർഥാടകരെ തങ്ങാൻ അനുവദിക്കാത്തത് ഇല്ലായ്മകളിൽ നിന്നൊരു മോചനമാകും. ആശുപത്രിക്കെട്ടിടം ഉൾപ്പെടെയുളളവയിൽ മണ്ണടിഞ്ഞതിന്റെ താഴത്തെ നിലകൾ ഉപയോഗിക്കാനാകുന്നില്ല. തകർന്ന പല കെട്ടിടങ്ങളിലേക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പന്പാനദിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു കുളിക്കടവുകൾ ക്രമീകരിച്ചിരുന്നു. നദീതീരത്തുകൂടി മണൽച്ചാക്ക് അടുക്കിയാണു പാതയൊരുക്കിയത്. നദിയിൽനിന്ന് ഇപ്പോഴും മണൽ നീക്കിക്കൊണ്ടിരിക്കുന്നു. പന്പാസ്നാനത്തിനുള്ള കുളിക്കടവുകൾ സജ്ജമാക്കുന്നത് പ്രതിദിന പ്രക്രിയയായി പന്പയിൽ തുടരുന്നു. കുടിവെള്ള പദ്ധതി, മാലിന്യസംസ്കരണ പ്ലാന്റ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ പൂർണമായി തുടങ്ങാനായിട്ടില്ല. മണ്ഡലകാലം ആരംഭിച്ചപ്പോൾതന്നെ പരാതികൾ ഏറി. തിരക്ക് ഏറുന്പോഴേക്കും സ്ഥിതി ഇതുതന്നെയായാൽ തീർഥാടകരുടെ ദുരിതം ഇരട്ടിയാകും.
ബിജു കുര്യൻ