പ്രളയത്തിൽ മുങ്ങിത്താഴ്ന്ന ചാലക്കുടി ഇനിയും കരകയറിയിട്ടില്ല. മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ സ്വപ്നങ്ങളും സ്വത്തുമെല്ലാം വീണ്ടെടുക്കാനുള്ള കഠിനാധ്വാനത്തിലാണു വ്യാപാരികളും കർഷകരുമെല്ലാം. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ മിക്കവർക്കും പാഴ്വാക്കുകളാണ്.
ചാലക്കുടി നഗരസഭയിലെ 36 വാർഡുകളിൽ 28 വാർഡുകളും വെള്ളത്തിൽ മുങ്ങി. വീടുകളെല്ലാം വെള്ളത്തിനടിയിലായി. ചാലക്കുടി നഗരത്തിലെ 750 വ്യാപാര സ്ഥാപനങ്ങളും മുങ്ങിപ്പോയി. സാധനങ്ങളെല്ലാം നശിച്ചു. വ്യാപാരമേഖലയിൽമാത്രം മുന്നൂറു കോടി രൂപയുടെ നഷ്ടം.
വ്യാപാരികൾക്കു പലിശരഹിത വായ്പ ഉൾപ്പെടെ ദുരിതാശ്വാസ പദ്ധതികളെല്ലാം തൃശൂർ ജില്ലയിലെ മന്ത്രിമാർ പ്രഖ്യാപിച്ചു. പ്രത്യേക പാക്കേജ് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. പ്രളയം കുത്തിയൊഴുകിപ്പോയി നൂറു ദിവസമാകുന്പോഴും ഒന്നും ലഭിച്ചിട്ടില്ലെന്നു വ്യാപാരികൾ.
നഗരസഭയുടെ വാടകക്കെട്ടിടങ്ങളിലുള്ള വ്യാപാരികൾ മൂന്നു മാസത്തെ വാടക ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ തരാനാവില്ലെന്നു ചാലക്കുടി നഗരസഭ. സർക്കാരും നഗരസഭയും കൈമലർത്തി.
വീടുകൾ തകർന്ന കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്. താലൂക്കിൽ എട്ടു ദുരിതാശ്വാസ ക്യാന്പുകളിലായി 233 പേർ കഴിയുന്നുണ്ട്. 895 വീടുകളാണ് പ്രളയത്തിൽ തകർന്നത്. 43 പേർക്കു മാത്രമേ ധനസഹായം ലഭിച്ചിട്ടുള്ളൂ.
വീടു തകർന്നവർക്കു നാലു ലക്ഷം രൂപയായിരുന്നു വാഗ്ദാനം. എന്നാൽ കിട്ടിയതു ഒരു ലക്ഷം രൂപ മാത്രം. മലയോര മേഖലയിലുള്ളവർക്ക് ഒരു ലക്ഷത്തി ആയിരം രൂപ. മറ്റു പ്രദേശങ്ങളിലുള്ളവർക്ക് അത്രയുമില്ല: 95,100 രൂപ. നിരവധി കുടുംബങ്ങൾ നാട്ടുകാരുടെ സഹായത്തോടെ താമസസൗകര്യം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി എത്തിയവരുണ്ട്. ഇരിങ്ങാലക്കുട രൂപത, സെന്റ് ജയിംസ് ആശുപത്രി, ചാലക്കുടി സെന്റ് മേരീസ് പള്ളി, കണ്ണന്പുഴ ക്ഷേത്രം, മർച്ചന്റ്സ് അസോസിയേഷൻ തുടങ്ങിയവ.
പൂർണമായും തകർന്ന കാർഷിക മേഖലയും തിരിച്ചുവരവിനുള്ള കഠിനാധ്വാനത്തിലാണ്. എല്ലായിനം കൃഷികളും നശിച്ചു. നാമമാത്രമായ നഷ്ടപരിഹാരമാണ് കർഷകർക്കു ലഭിച്ചത്. ഒന്നും ലഭിക്കാത്ത കർഷകരാണ് അധികവും. കോഴി, പന്നി ഫാമുകളും വളർത്തുപശുക്കളുമെല്ലാം മുങ്ങി. അവയെല്ലാം ചത്തു. പശുക്കളെ വളർത്തി പാൽ വിറ്റ് ഉപജീവനം നടത്തിയിരുന്നവർക്കു ജീവനോപാധിതന്നെ ഇല്ലാതായി. ഇവർക്ക് ഒരു പൈസപോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. മൃഗസംരക്ഷണ വകുപ്പിനു ഫണ്ട് ലഭിച്ചിട്ടില്ലെന്നതാണു കാരണമായി പറയുന്നത്.
കുത്തിയൊലിച്ചെത്തിയ കൂറ്റൻ മരത്തടികൾ വന്നിടിച്ചും മണ്ണും കല്ലുകളും നിറഞ്ഞും ജലസേചന പദ്ധതികളും പാലങ്ങളുടെ തൂണുകളും തകരാറിലായി. ഇവയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടേയില്ല. ജലസേചന പദ്ധതികൾ സജ്ജമായില്ലെങ്കിൽ ഇത്തവണത്തെ കൃഷിയും അവതാളത്തിലാകും.
ചാലക്കുടി താലൂക്ക് ആശുപത്രിയും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. 15.6 കോടി രൂപയുടെ നഷ്ടമാണ് ആശുപത്രിയിലുണ്ടായത്. ഇപ്പോൾ 40 ലക്ഷം രൂപ മുടക്കി കുറേ ഉപകരണങ്ങൾ വാങ്ങി. ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിനു കംപ്യൂട്ടറുകളും ലാബുമെല്ലാം നശിച്ചു. ഓരോ കുടുംബവും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം കഠിനാധ്വാനത്തിലൂടെ പുനരുജ്ജീവനത്തിനുള്ള പോരാട്ടത്തിലാണ്.
സി.കെ. പോൾ
ചാലക്കുടി നഗരസഭയിലെ 36 വാർഡുകളിൽ 28 വാർഡുകളും വെള്ളത്തിൽ മുങ്ങി. വീടുകളെല്ലാം വെള്ളത്തിനടിയിലായി. ചാലക്കുടി നഗരത്തിലെ 750 വ്യാപാര സ്ഥാപനങ്ങളും മുങ്ങിപ്പോയി. സാധനങ്ങളെല്ലാം നശിച്ചു. വ്യാപാരമേഖലയിൽമാത്രം മുന്നൂറു കോടി രൂപയുടെ നഷ്ടം.
വ്യാപാരികൾക്കു പലിശരഹിത വായ്പ ഉൾപ്പെടെ ദുരിതാശ്വാസ പദ്ധതികളെല്ലാം തൃശൂർ ജില്ലയിലെ മന്ത്രിമാർ പ്രഖ്യാപിച്ചു. പ്രത്യേക പാക്കേജ് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. പ്രളയം കുത്തിയൊഴുകിപ്പോയി നൂറു ദിവസമാകുന്പോഴും ഒന്നും ലഭിച്ചിട്ടില്ലെന്നു വ്യാപാരികൾ.
നഗരസഭയുടെ വാടകക്കെട്ടിടങ്ങളിലുള്ള വ്യാപാരികൾ മൂന്നു മാസത്തെ വാടക ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ തരാനാവില്ലെന്നു ചാലക്കുടി നഗരസഭ. സർക്കാരും നഗരസഭയും കൈമലർത്തി.
വീടുകൾ തകർന്ന കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്. താലൂക്കിൽ എട്ടു ദുരിതാശ്വാസ ക്യാന്പുകളിലായി 233 പേർ കഴിയുന്നുണ്ട്. 895 വീടുകളാണ് പ്രളയത്തിൽ തകർന്നത്. 43 പേർക്കു മാത്രമേ ധനസഹായം ലഭിച്ചിട്ടുള്ളൂ.
വീടു തകർന്നവർക്കു നാലു ലക്ഷം രൂപയായിരുന്നു വാഗ്ദാനം. എന്നാൽ കിട്ടിയതു ഒരു ലക്ഷം രൂപ മാത്രം. മലയോര മേഖലയിലുള്ളവർക്ക് ഒരു ലക്ഷത്തി ആയിരം രൂപ. മറ്റു പ്രദേശങ്ങളിലുള്ളവർക്ക് അത്രയുമില്ല: 95,100 രൂപ. നിരവധി കുടുംബങ്ങൾ നാട്ടുകാരുടെ സഹായത്തോടെ താമസസൗകര്യം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി എത്തിയവരുണ്ട്. ഇരിങ്ങാലക്കുട രൂപത, സെന്റ് ജയിംസ് ആശുപത്രി, ചാലക്കുടി സെന്റ് മേരീസ് പള്ളി, കണ്ണന്പുഴ ക്ഷേത്രം, മർച്ചന്റ്സ് അസോസിയേഷൻ തുടങ്ങിയവ.
പൂർണമായും തകർന്ന കാർഷിക മേഖലയും തിരിച്ചുവരവിനുള്ള കഠിനാധ്വാനത്തിലാണ്. എല്ലായിനം കൃഷികളും നശിച്ചു. നാമമാത്രമായ നഷ്ടപരിഹാരമാണ് കർഷകർക്കു ലഭിച്ചത്. ഒന്നും ലഭിക്കാത്ത കർഷകരാണ് അധികവും. കോഴി, പന്നി ഫാമുകളും വളർത്തുപശുക്കളുമെല്ലാം മുങ്ങി. അവയെല്ലാം ചത്തു. പശുക്കളെ വളർത്തി പാൽ വിറ്റ് ഉപജീവനം നടത്തിയിരുന്നവർക്കു ജീവനോപാധിതന്നെ ഇല്ലാതായി. ഇവർക്ക് ഒരു പൈസപോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. മൃഗസംരക്ഷണ വകുപ്പിനു ഫണ്ട് ലഭിച്ചിട്ടില്ലെന്നതാണു കാരണമായി പറയുന്നത്.
കുത്തിയൊലിച്ചെത്തിയ കൂറ്റൻ മരത്തടികൾ വന്നിടിച്ചും മണ്ണും കല്ലുകളും നിറഞ്ഞും ജലസേചന പദ്ധതികളും പാലങ്ങളുടെ തൂണുകളും തകരാറിലായി. ഇവയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടേയില്ല. ജലസേചന പദ്ധതികൾ സജ്ജമായില്ലെങ്കിൽ ഇത്തവണത്തെ കൃഷിയും അവതാളത്തിലാകും.
ചാലക്കുടി താലൂക്ക് ആശുപത്രിയും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. 15.6 കോടി രൂപയുടെ നഷ്ടമാണ് ആശുപത്രിയിലുണ്ടായത്. ഇപ്പോൾ 40 ലക്ഷം രൂപ മുടക്കി കുറേ ഉപകരണങ്ങൾ വാങ്ങി. ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിനു കംപ്യൂട്ടറുകളും ലാബുമെല്ലാം നശിച്ചു. ഓരോ കുടുംബവും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം കഠിനാധ്വാനത്തിലൂടെ പുനരുജ്ജീവനത്തിനുള്ള പോരാട്ടത്തിലാണ്.
സി.കെ. പോൾ