ലോകവിചാരം / സെർജി ആന്റണി
ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കു പഠനത്തിനും ജോലിക്കുംവേണ്ടി പോകാനും കുടിയേറാനും താത്പര്യമുള്ളവർക്കായി പത്രങ്ങളിലും മറ്റും പരസ്യങ്ങൾ വരാറുണ്ട്. ഈ പട്ടികയിലേക്ക് ഇനി ജപ്പാനും.
ജപ്പാനിലേക്കു നിയമപരമായി കുടിയേറാൻ അവസരമൊരുങ്ങുന്നു. കൃഷി, നഴ്സിംഗ്, നിർമാണം തുടങ്ങി 14 മേഖലകളാണു വിദേശികൾക്കായി ജപ്പാൻ തുറന്നുകൊടുക്കുന്നത്. കുടിയേറ്റത്തോട് വലിയ താത്പര്യം കാട്ടാതിരുന്ന രാജ്യമാണ് ജപ്പാൻ. തൊഴിൽ മേഖലയിൽ തദ്ദേശീയരുടെ സേവനം ധാരാളമായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറിയിരിക്കുന്നു.
പതിനായിരക്കണക്കിനു വിദേശികളെ വീസ നൽകി സ്വീകരിക്കാൻ ജപ്പാൻ ഒരുങ്ങുകയാണ്. ജപ്പാൻ മന്ത്രിസഭ ഈ നയംമാറ്റത്തിന് അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു പുതിയ വീസ വിഭാഗങ്ങൾകൂടി രൂപവത്കരിക്കും. ഒന്ന് അവിദഗ്ധ തൊഴിലാളികൾക്കുള്ളതായിരിക്കും. അഞ്ചുവർഷത്തേക്കുള്ള ഈ വീസ നീട്ടിക്കിട്ടാൻ സാധ്യത കുറവാണ്. രണ്ടാമത്തെ ഇനം വീസ വിദഗ്ധ തൊഴിലാളികൾക്കുള്ളതാണ്. ഇത് പുതുക്കാൻ സമയപരിധിയില്ല. ഇവർക്കു കുടുംബത്തെയും കൊണ്ടുവരാം.
മന്ത്രിസഭ അംഗീകരിച്ച തീരുമാനത്തിന് ഇനി ജപ്പാൻ പാർലമെന്റിന്റെ അംഗീകാരം വാങ്ങണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനകാലത്ത് ബിൽ അവതരിപ്പിച്ചാൽ അടുത്ത ഏപ്രിലിൽ ഇതു പ്രാബല്യത്തിൽവരും. പക്ഷേ, പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലുൾപ്പെടെ ഈ നയത്തോടു വിയോജിപ്പുള്ളവർ ഏറെയാണ്. ഇതിനെ കുടിയേറ്റ നയം എന്നു വിശേഷിപ്പിക്കരുതെന്നാണ് ആബേയുടെ അഭ്യർഥന.
തദ്ദേശീയരെ കൂടുതലായി ജോലിക്കുപയോഗിക്കുന്ന പാരന്പര്യമാണ് ജപ്പാനുള്ളത്. ജപ്പാൻകാരുടെ ജോലിയോടുള്ള കൂറും പ്രതിബദ്ധതയും അച്ചടക്കബോധവുമൊക്കെ വിഖ്യാതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തൊഴിലാളികളും ഈ തൊഴിൽ സംസ്കാരം പിന്തുടരേണ്ടിവരും.
രാജ്യത്തെ ജനസംഖ്യാവ്യതിയാനമാണ് ഇത്തരമൊരു നയംമാറ്റത്തിനു ജപ്പാനെ പ്രേരിപ്പിച്ചത്. ജപ്പാനിൽ ജനനനിരക്ക് കുത്തനേ താഴുകയാണ്. ജനങ്ങളുടെ ആയുർദൈർഘ്യമാകട്ടെ കൂടുകയും ചെയ്യുന്നു. ജോലി ചെയ്യാൻ ആരോഗ്യമുള്ള ചെറുപ്പക്കാരെ കിട്ടാതെ കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകും. അപ്പോൾപ്പിന്നെ ലോക മനുഷ്യ മാർക്കറ്റിലിറങ്ങുകയേ തരമുള്ളൂ.
അതീവ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്നതു നല്ലതാണെങ്കിലും അവിദഗ്ധ തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവരുന്നത് അത്ര ബുദ്ധിയല്ലെന്നു കരുതുന്ന ജപ്പാൻകാരുമുണ്ട്. എന്നാൽ അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ജപ്പാനിൽ രൂക്ഷമായി വരുകയാണ്. അതു പരിഹരിക്കാൻ റോബോട്ടുകളെ കൂടുതലായി ഉപയോഗിച്ചാൽപോരേ എന്നാണ് കുടിയേറ്റ വിരുദ്ധ ചിന്താഗതിക്കാരുടെ ചോദ്യം.
പാർലമെന്റ് ഈ വീസ നിയമത്തിന് അംഗീകാരം നൽകിയാൽ അഞ്ചുവർഷത്തിനുള്ളിൽ രണ്ടര ലക്ഷം വിദേശികൾക്ക് ജപ്പാനിലെത്താനാവുമെന്നു കണക്കാക്കുന്നു. വിദേശികൾ കൂടുതലായി എത്തുന്നതു സാമൂഹ്യ സംഘർഷത്തിനും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും ഇടയാക്കുമെന്നു കരുതുന്നവരുമേറെയാണ്.
മാലദ്വീപ് ഇന്ത്യൻ ടീമിൽ
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ശ്രദ്ധേയമായി. മുൻ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ ഭരണകാലത്ത് ചൈനയോടു മാലദ്വീപ് കാട്ടിയിരുന്ന ആഭിമുഖ്യം ഇനിയുണ്ടാവില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു പുതിയ ഭരണകൂടത്തിന്റെ നിലപാട്.
പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങളിൽ പങ്കെടുത്ത ഏക വിദേശ ഭരണത്തലവനും മോദിയായിരുന്നു. ഇന്ത്യ എന്നും മാലദ്വീപിനോടൊപ്പമുണ്ടെന്ന സന്ദേശം ആ രാജ്യത്തിനു നൽകാനും മോദിയുടെ സാന്നിധ്യം സഹായകമായി.
യാമീന്റെ ഭരണകൂടം കഴിഞ്ഞ അഞ്ചുവർഷക്കാലം നടത്തിയ അടിച്ചമർത്തൽ ഭരണത്തിൽ പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ തടവിലാവുകയോ രാജ്യം വിടുകയോ ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും നേതാക്കളെ തടങ്കലിലാക്കിയും അധികാരം നിലനിർത്താമെന്ന യാമീന്റെ പദ്ധതി പക്ഷേ വിജയിച്ചില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും കോടതിയെ സമീപിച്ച് ഇലക്ഷൻ റദ്ദാക്കാൻ വഴിതേടി. പക്ഷേ കോടതി വഴങ്ങിയില്ല. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുതെന്നു അമേരിക്കയുൾപ്പെടെ വിദേശ രാജ്യങ്ങളും യാമീനു മുന്നറിയിപ്പു നൽകി. അവസാനം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് യാമീൻ കസേര ഒഴിഞ്ഞുകൊടുത്തത്.
പുതിയ പ്രസിഡന്റിന്റെ പ്രഥമ പ്രസംഗത്തിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ശാന്തിയും സമാധാനവും സൗഹൃദവും നിലനിർത്തുന്നതിനുള്ള ശ്രമത്തിൽ മാലദ്വീപ് നിർണായ പങ്കുവഹിക്കുമെന്നും സോലിഹ് വ്യക്തമാക്കി. ഇപ്പോഴത്തെ ഭരണമാറ്റത്തിനു ചുക്കാൻ പിടിച്ച മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദുമായും മോദി കൂടിക്കാഴ്ച നടത്തി.
പ്രകൃതിദുരന്തങ്ങൾ
പ്രകൃതിക്ഷോഭങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുകയാണ്. വലിയൊരു പ്രളയത്തെ നേരിൽക്കണ്ട നമുക്ക് ഇപ്പോൾ പ്രകൃതിദുരന്തങ്ങളുടെ രൂക്ഷത കൂടുതൽ മനസിലാവും. കുവൈറ്റ് വൻ പ്രളയത്തെ നേരിടുന്പോൾ അമേരിക്കയിലെ കലിഫോർണിയയിൽ കാട്ടുതീ കനത്ത നാശമാണുണ്ടാക്കിയത്. ആയിരത്തോളം പേരെയാണ് ഇവിടെ കാണാതായത്. അമേരിക്കയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ഭീകരമായ കാട്ടുതീയാണിത്. വനമേഖലകൾ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ പ്രത്യാഘാതമാണിതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ ട്രംപ് സന്ദർശിച്ചു.
മേ ഉറച്ചുതന്നെ
ബ്രിട്ടൻ ബ്രെക്സിറ്റിന്റെ ഫൈനൽ ലാപ്പിലെത്തിയിരിക്കേ ബ്രിട്ടനിൽ വലിയ പ്രതിഷേധങ്ങളുയരുന്നു. പ്രധാനമന്ത്രി തെരേസ മേ ഉറച്ച നിലപാടിലാണ്. മന്ത്രിസഭയിൽനിന്നു ചിലർ രാജിവച്ചുപോയത് കനത്ത ആഘാതമുണ്ടാക്കിയെങ്കിലും അതൊക്കെ നേരിടാൻതന്നെയാണ് അവരുടെ തീരുമാനം. ബ്രെക്സിറ്റ് ചുമതലയുള്ള സെക്രട്ടറി ഡോമിനിക് റാബ് രാജിവച്ചതിനെത്തുടർന്ന് ജൂണിയറായ സ്റ്റീഫൻ ബാർക്ലെയെ അവർ തൽസ്ഥാനത്തേക്കു നിയോഗിച്ചു.
തന്നെ അധികാരഭ്രഷ്ടയാക്കിയതുകൊണ്ടു ബ്രെക്സിറ്റ് വൈകിക്കാമെന്ന് ആരും കരുതേണ്ടെന്നു തെരേസാ മേ പറയുന്നു. മേയുടെ പാർട്ടിയിൽനിന്നുതന്നെ അവർ കനത്ത എതിർപ്പ് നേരിടുന്നുണ്ട്. നിയമനിർമാണസഭയിലെ നിരവധി അംഗങ്ങൾ അവർക്കെതിരേ സംഘടിച്ചുകഴിഞ്ഞു.
എംബിഎസ് കുരുക്കിൽ
എംബിഎസ് എന്നറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആകെ വെട്ടിലായിരിക്കയാണ്. മാധ്യമപ്രവർത്തകനും സൗദി രാജകുടുംബത്തിന്റെ വിമർശകനുമായിരുന്ന ഖഷോഗിയുടെ ദുരൂഹമരണം ഉയർത്തിയ കൊടുങ്കാറ്റ് സൗദി ഭരണകൂടത്തെ ഉലയ്ക്കുന്നു. ഖഷോഗിയുടെ മരണത്തിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു ഭരണകൂടം ആവർത്തിക്കുന്നുണ്ടെങ്കിലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ വെളിപ്പെടുത്തൽ എംബിഎസിന്റെ നില ആകെ പരുങ്ങലിലാക്കി.
ഖഷോഗി വധത്തിൽ രാജകുമാരനു പങ്കുണ്ടെന്നാണു സിഐഎ പറയുന്നത്. അമേരിക്കയുമായി ഉറ്റ ചങ്ങാത്തത്തിലായ സൗദിയുടെ പ്രധാന ഭരണാധികാരിയെ ഇത്തരത്തിലൊരു വിഷമവൃത്തത്തിലാക്കിയ നടപടിക്കു വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. സിഐഎയുടെ കണ്ടെത്തലുകളെ സൗദി നിഷേധിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനും അമേരിക്കയിലെ സൗദി അംബാസഡറുമായ ഖാലിദ് ബിൻ സൽമാന്റെ ചില ഫോൺകോളുകളാണ് എംബിഎസിന്റെ പങ്കു വ്യക്തമാക്കുന്ന ചില സൂചനകൾ നൽകുന്നത്. ഖഷോഗിയുമായി ഇദ്ദേഹം നടത്തിയ ഫോൺ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് സിഐഎയുടെ വെളിപ്പെടുത്തൽ. ദ ന്യൂയോർക്ക് ടൈംസ് ആണ് വിവാദമായ വെളിപ്പെടുത്തലുകളുമായുള്ള വാർത്ത പുറത്തുകൊണ്ടുവന്നത്. ഖഷോഗി സംഭവത്തിൽ തുർക്കി പ്രസിഡന്റ് എർദോഗൻ സൗദിക്കെതിരേ കടുത്ത വിമർശനം നടത്തിയിരുന്നു. സിഐഎ വെളിപ്പെടുത്തലിനെത്തുടർന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഖഷോഗി വധത്തിന്റെ യാഥാർഥ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണു ട്രംപ് പറയുന്നത്.
മുളകുപൊടി പ്രയോഗം
നിയമനിർമാണസഭകളിലെ നിരവധി കൈയാങ്കളികൾ ഏറെ കണ്ടിട്ടുള്ളവരാണു നാം. കേരള നിയമസഭയിൽ മുന്പൊരിക്കൽ കണ്ട കസേര മറിക്കൽ ഉൾപ്പെടെയുള്ള കലാപരിപാടികൾ ടെലിവിഷൻ ചാനലുകളുടെ ഹാസ്യപരിപാടികളിൽ ചിലപ്പോഴെക്കെ ആവർത്തിച്ചു കാണിക്കാറുണ്ട്. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലും ഈയിടെ ഇത്തരം ചില സംഭവങ്ങൾ അരങ്ങേറി. മുളകുപൊടിപ്രയോഗം വരെ നടന്നു.
ഭരണരംഗത്ത് അസ്ഥിരത നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി പുതിയ ആളെ നിയമിച്ചു. പക്ഷേ സ്പീക്കർ ഇതു സമ്മതിച്ചില്ല. ഒരേസമയം രണ്ടു പ്രധാനമന്ത്രിമാരുള്ള സാഹചര്യം ഒഴിവാക്കാൻ നടത്തിയ വോട്ടെടുപ്പിൽ രാജപക്സെ വിഭാഗത്തിനു തിരിച്ചടിയുണ്ടായി. രാജപക്സെ വിഭാഗക്കാർ സ്പീക്കറുടെ കസേര എടുത്തുകൊണ്ടുപോയി. തമിഴ്നാട് നിയമസഭയിലും തത്തുല്യ രംഗങ്ങൾ മുന്പൊരിക്കിൽ അരങ്ങേറിയിരുന്നു. മുന്പൊരിക്കൽ ലോക്സഭയിൽ കുരുമുളകു സ്പ്രേ പ്രയോഗം നടന്നിരുന്നു. ഇത്തവണ ശ്രീലങ്കൻ പാർലമെന്റിൽ നല്ല എരിവുള്ള മുളകുപൊടിയാണു പ്രയോഗിച്ചത്.
ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കു പഠനത്തിനും ജോലിക്കുംവേണ്ടി പോകാനും കുടിയേറാനും താത്പര്യമുള്ളവർക്കായി പത്രങ്ങളിലും മറ്റും പരസ്യങ്ങൾ വരാറുണ്ട്. ഈ പട്ടികയിലേക്ക് ഇനി ജപ്പാനും.
ജപ്പാനിലേക്കു നിയമപരമായി കുടിയേറാൻ അവസരമൊരുങ്ങുന്നു. കൃഷി, നഴ്സിംഗ്, നിർമാണം തുടങ്ങി 14 മേഖലകളാണു വിദേശികൾക്കായി ജപ്പാൻ തുറന്നുകൊടുക്കുന്നത്. കുടിയേറ്റത്തോട് വലിയ താത്പര്യം കാട്ടാതിരുന്ന രാജ്യമാണ് ജപ്പാൻ. തൊഴിൽ മേഖലയിൽ തദ്ദേശീയരുടെ സേവനം ധാരാളമായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറിയിരിക്കുന്നു.
പതിനായിരക്കണക്കിനു വിദേശികളെ വീസ നൽകി സ്വീകരിക്കാൻ ജപ്പാൻ ഒരുങ്ങുകയാണ്. ജപ്പാൻ മന്ത്രിസഭ ഈ നയംമാറ്റത്തിന് അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു പുതിയ വീസ വിഭാഗങ്ങൾകൂടി രൂപവത്കരിക്കും. ഒന്ന് അവിദഗ്ധ തൊഴിലാളികൾക്കുള്ളതായിരിക്കും. അഞ്ചുവർഷത്തേക്കുള്ള ഈ വീസ നീട്ടിക്കിട്ടാൻ സാധ്യത കുറവാണ്. രണ്ടാമത്തെ ഇനം വീസ വിദഗ്ധ തൊഴിലാളികൾക്കുള്ളതാണ്. ഇത് പുതുക്കാൻ സമയപരിധിയില്ല. ഇവർക്കു കുടുംബത്തെയും കൊണ്ടുവരാം.
മന്ത്രിസഭ അംഗീകരിച്ച തീരുമാനത്തിന് ഇനി ജപ്പാൻ പാർലമെന്റിന്റെ അംഗീകാരം വാങ്ങണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനകാലത്ത് ബിൽ അവതരിപ്പിച്ചാൽ അടുത്ത ഏപ്രിലിൽ ഇതു പ്രാബല്യത്തിൽവരും. പക്ഷേ, പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലുൾപ്പെടെ ഈ നയത്തോടു വിയോജിപ്പുള്ളവർ ഏറെയാണ്. ഇതിനെ കുടിയേറ്റ നയം എന്നു വിശേഷിപ്പിക്കരുതെന്നാണ് ആബേയുടെ അഭ്യർഥന.
തദ്ദേശീയരെ കൂടുതലായി ജോലിക്കുപയോഗിക്കുന്ന പാരന്പര്യമാണ് ജപ്പാനുള്ളത്. ജപ്പാൻകാരുടെ ജോലിയോടുള്ള കൂറും പ്രതിബദ്ധതയും അച്ചടക്കബോധവുമൊക്കെ വിഖ്യാതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തൊഴിലാളികളും ഈ തൊഴിൽ സംസ്കാരം പിന്തുടരേണ്ടിവരും.
രാജ്യത്തെ ജനസംഖ്യാവ്യതിയാനമാണ് ഇത്തരമൊരു നയംമാറ്റത്തിനു ജപ്പാനെ പ്രേരിപ്പിച്ചത്. ജപ്പാനിൽ ജനനനിരക്ക് കുത്തനേ താഴുകയാണ്. ജനങ്ങളുടെ ആയുർദൈർഘ്യമാകട്ടെ കൂടുകയും ചെയ്യുന്നു. ജോലി ചെയ്യാൻ ആരോഗ്യമുള്ള ചെറുപ്പക്കാരെ കിട്ടാതെ കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകും. അപ്പോൾപ്പിന്നെ ലോക മനുഷ്യ മാർക്കറ്റിലിറങ്ങുകയേ തരമുള്ളൂ.
അതീവ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്നതു നല്ലതാണെങ്കിലും അവിദഗ്ധ തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവരുന്നത് അത്ര ബുദ്ധിയല്ലെന്നു കരുതുന്ന ജപ്പാൻകാരുമുണ്ട്. എന്നാൽ അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ജപ്പാനിൽ രൂക്ഷമായി വരുകയാണ്. അതു പരിഹരിക്കാൻ റോബോട്ടുകളെ കൂടുതലായി ഉപയോഗിച്ചാൽപോരേ എന്നാണ് കുടിയേറ്റ വിരുദ്ധ ചിന്താഗതിക്കാരുടെ ചോദ്യം.
പാർലമെന്റ് ഈ വീസ നിയമത്തിന് അംഗീകാരം നൽകിയാൽ അഞ്ചുവർഷത്തിനുള്ളിൽ രണ്ടര ലക്ഷം വിദേശികൾക്ക് ജപ്പാനിലെത്താനാവുമെന്നു കണക്കാക്കുന്നു. വിദേശികൾ കൂടുതലായി എത്തുന്നതു സാമൂഹ്യ സംഘർഷത്തിനും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും ഇടയാക്കുമെന്നു കരുതുന്നവരുമേറെയാണ്.
മാലദ്വീപ് ഇന്ത്യൻ ടീമിൽ
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ശ്രദ്ധേയമായി. മുൻ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ ഭരണകാലത്ത് ചൈനയോടു മാലദ്വീപ് കാട്ടിയിരുന്ന ആഭിമുഖ്യം ഇനിയുണ്ടാവില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു പുതിയ ഭരണകൂടത്തിന്റെ നിലപാട്.
പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങളിൽ പങ്കെടുത്ത ഏക വിദേശ ഭരണത്തലവനും മോദിയായിരുന്നു. ഇന്ത്യ എന്നും മാലദ്വീപിനോടൊപ്പമുണ്ടെന്ന സന്ദേശം ആ രാജ്യത്തിനു നൽകാനും മോദിയുടെ സാന്നിധ്യം സഹായകമായി.
യാമീന്റെ ഭരണകൂടം കഴിഞ്ഞ അഞ്ചുവർഷക്കാലം നടത്തിയ അടിച്ചമർത്തൽ ഭരണത്തിൽ പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ തടവിലാവുകയോ രാജ്യം വിടുകയോ ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും നേതാക്കളെ തടങ്കലിലാക്കിയും അധികാരം നിലനിർത്താമെന്ന യാമീന്റെ പദ്ധതി പക്ഷേ വിജയിച്ചില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും കോടതിയെ സമീപിച്ച് ഇലക്ഷൻ റദ്ദാക്കാൻ വഴിതേടി. പക്ഷേ കോടതി വഴങ്ങിയില്ല. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുതെന്നു അമേരിക്കയുൾപ്പെടെ വിദേശ രാജ്യങ്ങളും യാമീനു മുന്നറിയിപ്പു നൽകി. അവസാനം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് യാമീൻ കസേര ഒഴിഞ്ഞുകൊടുത്തത്.
പുതിയ പ്രസിഡന്റിന്റെ പ്രഥമ പ്രസംഗത്തിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ശാന്തിയും സമാധാനവും സൗഹൃദവും നിലനിർത്തുന്നതിനുള്ള ശ്രമത്തിൽ മാലദ്വീപ് നിർണായ പങ്കുവഹിക്കുമെന്നും സോലിഹ് വ്യക്തമാക്കി. ഇപ്പോഴത്തെ ഭരണമാറ്റത്തിനു ചുക്കാൻ പിടിച്ച മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദുമായും മോദി കൂടിക്കാഴ്ച നടത്തി.
പ്രകൃതിദുരന്തങ്ങൾ
പ്രകൃതിക്ഷോഭങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുകയാണ്. വലിയൊരു പ്രളയത്തെ നേരിൽക്കണ്ട നമുക്ക് ഇപ്പോൾ പ്രകൃതിദുരന്തങ്ങളുടെ രൂക്ഷത കൂടുതൽ മനസിലാവും. കുവൈറ്റ് വൻ പ്രളയത്തെ നേരിടുന്പോൾ അമേരിക്കയിലെ കലിഫോർണിയയിൽ കാട്ടുതീ കനത്ത നാശമാണുണ്ടാക്കിയത്. ആയിരത്തോളം പേരെയാണ് ഇവിടെ കാണാതായത്. അമേരിക്കയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ഭീകരമായ കാട്ടുതീയാണിത്. വനമേഖലകൾ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ പ്രത്യാഘാതമാണിതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ ട്രംപ് സന്ദർശിച്ചു.
മേ ഉറച്ചുതന്നെ
ബ്രിട്ടൻ ബ്രെക്സിറ്റിന്റെ ഫൈനൽ ലാപ്പിലെത്തിയിരിക്കേ ബ്രിട്ടനിൽ വലിയ പ്രതിഷേധങ്ങളുയരുന്നു. പ്രധാനമന്ത്രി തെരേസ മേ ഉറച്ച നിലപാടിലാണ്. മന്ത്രിസഭയിൽനിന്നു ചിലർ രാജിവച്ചുപോയത് കനത്ത ആഘാതമുണ്ടാക്കിയെങ്കിലും അതൊക്കെ നേരിടാൻതന്നെയാണ് അവരുടെ തീരുമാനം. ബ്രെക്സിറ്റ് ചുമതലയുള്ള സെക്രട്ടറി ഡോമിനിക് റാബ് രാജിവച്ചതിനെത്തുടർന്ന് ജൂണിയറായ സ്റ്റീഫൻ ബാർക്ലെയെ അവർ തൽസ്ഥാനത്തേക്കു നിയോഗിച്ചു.
തന്നെ അധികാരഭ്രഷ്ടയാക്കിയതുകൊണ്ടു ബ്രെക്സിറ്റ് വൈകിക്കാമെന്ന് ആരും കരുതേണ്ടെന്നു തെരേസാ മേ പറയുന്നു. മേയുടെ പാർട്ടിയിൽനിന്നുതന്നെ അവർ കനത്ത എതിർപ്പ് നേരിടുന്നുണ്ട്. നിയമനിർമാണസഭയിലെ നിരവധി അംഗങ്ങൾ അവർക്കെതിരേ സംഘടിച്ചുകഴിഞ്ഞു.
എംബിഎസ് കുരുക്കിൽ
എംബിഎസ് എന്നറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആകെ വെട്ടിലായിരിക്കയാണ്. മാധ്യമപ്രവർത്തകനും സൗദി രാജകുടുംബത്തിന്റെ വിമർശകനുമായിരുന്ന ഖഷോഗിയുടെ ദുരൂഹമരണം ഉയർത്തിയ കൊടുങ്കാറ്റ് സൗദി ഭരണകൂടത്തെ ഉലയ്ക്കുന്നു. ഖഷോഗിയുടെ മരണത്തിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു ഭരണകൂടം ആവർത്തിക്കുന്നുണ്ടെങ്കിലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ വെളിപ്പെടുത്തൽ എംബിഎസിന്റെ നില ആകെ പരുങ്ങലിലാക്കി.
ഖഷോഗി വധത്തിൽ രാജകുമാരനു പങ്കുണ്ടെന്നാണു സിഐഎ പറയുന്നത്. അമേരിക്കയുമായി ഉറ്റ ചങ്ങാത്തത്തിലായ സൗദിയുടെ പ്രധാന ഭരണാധികാരിയെ ഇത്തരത്തിലൊരു വിഷമവൃത്തത്തിലാക്കിയ നടപടിക്കു വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. സിഐഎയുടെ കണ്ടെത്തലുകളെ സൗദി നിഷേധിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനും അമേരിക്കയിലെ സൗദി അംബാസഡറുമായ ഖാലിദ് ബിൻ സൽമാന്റെ ചില ഫോൺകോളുകളാണ് എംബിഎസിന്റെ പങ്കു വ്യക്തമാക്കുന്ന ചില സൂചനകൾ നൽകുന്നത്. ഖഷോഗിയുമായി ഇദ്ദേഹം നടത്തിയ ഫോൺ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് സിഐഎയുടെ വെളിപ്പെടുത്തൽ. ദ ന്യൂയോർക്ക് ടൈംസ് ആണ് വിവാദമായ വെളിപ്പെടുത്തലുകളുമായുള്ള വാർത്ത പുറത്തുകൊണ്ടുവന്നത്. ഖഷോഗി സംഭവത്തിൽ തുർക്കി പ്രസിഡന്റ് എർദോഗൻ സൗദിക്കെതിരേ കടുത്ത വിമർശനം നടത്തിയിരുന്നു. സിഐഎ വെളിപ്പെടുത്തലിനെത്തുടർന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഖഷോഗി വധത്തിന്റെ യാഥാർഥ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണു ട്രംപ് പറയുന്നത്.
മുളകുപൊടി പ്രയോഗം
നിയമനിർമാണസഭകളിലെ നിരവധി കൈയാങ്കളികൾ ഏറെ കണ്ടിട്ടുള്ളവരാണു നാം. കേരള നിയമസഭയിൽ മുന്പൊരിക്കൽ കണ്ട കസേര മറിക്കൽ ഉൾപ്പെടെയുള്ള കലാപരിപാടികൾ ടെലിവിഷൻ ചാനലുകളുടെ ഹാസ്യപരിപാടികളിൽ ചിലപ്പോഴെക്കെ ആവർത്തിച്ചു കാണിക്കാറുണ്ട്. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലും ഈയിടെ ഇത്തരം ചില സംഭവങ്ങൾ അരങ്ങേറി. മുളകുപൊടിപ്രയോഗം വരെ നടന്നു.
ഭരണരംഗത്ത് അസ്ഥിരത നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി പുതിയ ആളെ നിയമിച്ചു. പക്ഷേ സ്പീക്കർ ഇതു സമ്മതിച്ചില്ല. ഒരേസമയം രണ്ടു പ്രധാനമന്ത്രിമാരുള്ള സാഹചര്യം ഒഴിവാക്കാൻ നടത്തിയ വോട്ടെടുപ്പിൽ രാജപക്സെ വിഭാഗത്തിനു തിരിച്ചടിയുണ്ടായി. രാജപക്സെ വിഭാഗക്കാർ സ്പീക്കറുടെ കസേര എടുത്തുകൊണ്ടുപോയി. തമിഴ്നാട് നിയമസഭയിലും തത്തുല്യ രംഗങ്ങൾ മുന്പൊരിക്കിൽ അരങ്ങേറിയിരുന്നു. മുന്പൊരിക്കൽ ലോക്സഭയിൽ കുരുമുളകു സ്പ്രേ പ്രയോഗം നടന്നിരുന്നു. ഇത്തവണ ശ്രീലങ്കൻ പാർലമെന്റിൽ നല്ല എരിവുള്ള മുളകുപൊടിയാണു പ്രയോഗിച്ചത്.