അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കലിഫോർണിയിൽനിന്നു കഴിഞ്ഞ ഏതാനും നാളുകളായി വരുന്നത് അവിടെ പടർന്നുപിടിച്ച കാട്ടുതീയെക്കുറിച്ചുള്ള വാർത്തകളാണ്. അവിടത്തെ നാലുകോടി വരുന്ന ജനസംഖ്യയിൽ വലിയൊരു വിഭാഗം കാട്ടുതീയെത്തുടർന്നുള്ള അന്തരീക്ഷ മലിനീകരണം മൂലം നട്ടംതിരിയുന്നു. ക്യാമ്പ് ഫയർ എന്നു പേരിട്ടിരിക്കുന്ന ഈ കാട്ടുതീ നിയന്ത്രിക്കാൻ ആഴ്ചകളായി പാടുപെടുകയാണ് അമേരിക്കൻ സർക്കാർ.
അലാസ്ക, ടെക്സസ് എന്നിവ കഴിഞ്ഞാൽ വിസ്തൃതിയിൽ ഏറ്റവും വലിയ അമേരിക്കൻ സംസ്ഥാനമാണു കലിഫോർണിയ. അവിടത്തെ പാരഡൈസ് നഗരപ്രാന്തത്തിലാണു കാട്ടുതീയുടെ സംഹാരതാണ്ഡവം. ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ എന്നീ നഗരങ്ങൾ ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും ആഡംബര പ്രവിശ്യയിലാണ് കാട്ടുതീ പടർന്നത്. ലോക സിനിമാ വ്യവസായത്തിന്റെ ആസ്ഥാനമായ ഹോളിവുഡും ലോസ് ആഞ്ചലസുമെല്ലാം കാട്ടുതീ വമിക്കുന്ന അന്തരീക്ഷ മലിനീകരണത്താൽ വീർപ്പുമുട്ടുകയാണ്.
കാട്ടുതീമൂലം 79 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാട്ടുതീയിലകപ്പെട്ട 1300 പേർ ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാനാവാതെ നിൽക്കുകയാണ്. വാർത്താവിനിമയ ബന്ധങ്ങൾ പാടേ തകർന്ന ഈ പ്രദേശത്തുനിന്ന് നൂറുകണക്കിന് ആളുകൾ ഇപ്പോഴും രക്ഷയ്ക്കായി കേഴുന്നു. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ പതിനായിരത്തിലധികം വീടുകളാണു ചാന്പലായത്. മൂവായിരത്തിനടുത്തു മറ്റു കെട്ടിടങ്ങളും നാശനഷ്ടത്തിനിരയായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് ഏകോപനം നടത്തി.
ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്ന ക്യാന്പ് ഫയറുകൾ, സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത്, മനഃപൂർവം തീകൊടുക്കുന്നത് എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കാട്ടുതീ ഉണ്ടാകാറുണ്ട്. കാറ്റിന്റെ ആനുകൂല്യം കിട്ടിയാൽ അതു നിയന്ത്രണത്തിന് വിധേയമാകാതെ ആളിപ്പടരും.
അമേരിക്കൻ സന്പദ്വ്യവസ്ഥയിൽ കലിഫോർണിയയ്ക്കു നിർണായക സ്ഥാനമാണുള്ളത്. അമേരിക്കൻ സന്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന ഒരു ഘടകമായ വിനോദവ്യവസായത്തിന്റെ തലസ്ഥാനമാണു കലിഫോർണിയ. പ്രശസ്തമായ ഹോളിവുഡ്, ഡിസ്നിലാൻഡ് എന്നിവ അതിൽപ്പെടും. ധാരാളം ദേശീയ പാർക്കുകളുള്ള ഈ സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളും പ്രസിദ്ധമാണ്. സാങ്കേതികവിദ്യാരംഗത്തെ അതികായരായ ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, നെറ്റ്ഫ്ളിക്സ്, ആപ്പിൾ എന്നിവയുടെ ആസ്ഥാനമായ സിലിക്കൺ വാലി ഈ സംസ്ഥാനത്താണ്. കാർഷികരംഗത്തും കരുത്തുറ്റ സാന്നിധ്യമാണ് കലിഫോർണിയയ്ക്കുള്ളത്.
മൂന്നു ലക്ഷത്തോളം ഏക്കർ സ്ഥലം ഇതിനകംതന്നെ കാട്ടുതീ വിഴുങ്ങി. അതായത് അവിടെ കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ 34 ശതമാനം കരിഞ്ഞുണങ്ങിയിരിക്കുന്നു. ന്യൂയോർക്ക് നഗരം കഴിഞ്ഞാൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണു സാൻഫ്രാൻസിസ്കോ. അവിടെയും കാട്ടുതീയുടെ പുകപടലംമൂലം വലിയ മലിനീകരണം അനുഭവിക്കുകയാണ് ജനങ്ങൾ. അമേരിക്കൻ സന്പദ്വ്യവസ്ഥയ്ക്ക് 14 ശതമാനം സംഭാവന നൽകുന്നതു കലിഫോർണിയ സംസ്ഥാനമാണ്.
ഡോ. സന്തോഷ് വേരനാനി
അലാസ്ക, ടെക്സസ് എന്നിവ കഴിഞ്ഞാൽ വിസ്തൃതിയിൽ ഏറ്റവും വലിയ അമേരിക്കൻ സംസ്ഥാനമാണു കലിഫോർണിയ. അവിടത്തെ പാരഡൈസ് നഗരപ്രാന്തത്തിലാണു കാട്ടുതീയുടെ സംഹാരതാണ്ഡവം. ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ എന്നീ നഗരങ്ങൾ ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും ആഡംബര പ്രവിശ്യയിലാണ് കാട്ടുതീ പടർന്നത്. ലോക സിനിമാ വ്യവസായത്തിന്റെ ആസ്ഥാനമായ ഹോളിവുഡും ലോസ് ആഞ്ചലസുമെല്ലാം കാട്ടുതീ വമിക്കുന്ന അന്തരീക്ഷ മലിനീകരണത്താൽ വീർപ്പുമുട്ടുകയാണ്.
കാട്ടുതീമൂലം 79 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാട്ടുതീയിലകപ്പെട്ട 1300 പേർ ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാനാവാതെ നിൽക്കുകയാണ്. വാർത്താവിനിമയ ബന്ധങ്ങൾ പാടേ തകർന്ന ഈ പ്രദേശത്തുനിന്ന് നൂറുകണക്കിന് ആളുകൾ ഇപ്പോഴും രക്ഷയ്ക്കായി കേഴുന്നു. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ പതിനായിരത്തിലധികം വീടുകളാണു ചാന്പലായത്. മൂവായിരത്തിനടുത്തു മറ്റു കെട്ടിടങ്ങളും നാശനഷ്ടത്തിനിരയായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് ഏകോപനം നടത്തി.
ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്ന ക്യാന്പ് ഫയറുകൾ, സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത്, മനഃപൂർവം തീകൊടുക്കുന്നത് എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കാട്ടുതീ ഉണ്ടാകാറുണ്ട്. കാറ്റിന്റെ ആനുകൂല്യം കിട്ടിയാൽ അതു നിയന്ത്രണത്തിന് വിധേയമാകാതെ ആളിപ്പടരും.
അമേരിക്കൻ സന്പദ്വ്യവസ്ഥയിൽ കലിഫോർണിയയ്ക്കു നിർണായക സ്ഥാനമാണുള്ളത്. അമേരിക്കൻ സന്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന ഒരു ഘടകമായ വിനോദവ്യവസായത്തിന്റെ തലസ്ഥാനമാണു കലിഫോർണിയ. പ്രശസ്തമായ ഹോളിവുഡ്, ഡിസ്നിലാൻഡ് എന്നിവ അതിൽപ്പെടും. ധാരാളം ദേശീയ പാർക്കുകളുള്ള ഈ സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളും പ്രസിദ്ധമാണ്. സാങ്കേതികവിദ്യാരംഗത്തെ അതികായരായ ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, നെറ്റ്ഫ്ളിക്സ്, ആപ്പിൾ എന്നിവയുടെ ആസ്ഥാനമായ സിലിക്കൺ വാലി ഈ സംസ്ഥാനത്താണ്. കാർഷികരംഗത്തും കരുത്തുറ്റ സാന്നിധ്യമാണ് കലിഫോർണിയയ്ക്കുള്ളത്.
മൂന്നു ലക്ഷത്തോളം ഏക്കർ സ്ഥലം ഇതിനകംതന്നെ കാട്ടുതീ വിഴുങ്ങി. അതായത് അവിടെ കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ 34 ശതമാനം കരിഞ്ഞുണങ്ങിയിരിക്കുന്നു. ന്യൂയോർക്ക് നഗരം കഴിഞ്ഞാൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണു സാൻഫ്രാൻസിസ്കോ. അവിടെയും കാട്ടുതീയുടെ പുകപടലംമൂലം വലിയ മലിനീകരണം അനുഭവിക്കുകയാണ് ജനങ്ങൾ. അമേരിക്കൻ സന്പദ്വ്യവസ്ഥയ്ക്ക് 14 ശതമാനം സംഭാവന നൽകുന്നതു കലിഫോർണിയ സംസ്ഥാനമാണ്.
ഡോ. സന്തോഷ് വേരനാനി