അയോധ്യയും ശബരിമലയും രണ്ടു പ്രതീകങ്ങളാണ്. അയോധ്യയിൽനിന്നു ശബരിമലയിലേക്ക് എത്തുന്ന ദൂരവും സമയവും കൃത്യമായും ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമത്തിന്റെ കാലംകൂടിയാണ്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രം നേടിയ ബിജെപിയെ അധികാരം പിടിക്കാൻ കെൽപ്പുള്ള ഒരു പാർട്ടിയാക്കി മാറ്റിയത് തൊണ്ണൂറുകളിലെ അയോധ്യാ പ്രക്ഷോഭമായിരുന്നു. 1990ൽ സോമനാഥിൽനിന്ന് അയോധ്യയിലേക്ക് അന്നത്തെ ബിജെപി അധ്യക്ഷൻ അഡ്വാനി നടത്തിയ രഥയാത്ര വെട്ടിമുറിച്ചത് ഉത്തരേന്ത്യയിലെ പരന്പരാഗത ജാതി, മത വോട്ട് സമവാക്യങ്ങളായിരുന്നു. അധികാരത്തിൽ തുടരാൻ വി.പി. സിംഗ് ഉപയോഗിച്ച മണ്ഡൽ ജാതി കാർഡിന് മുകളിൽ ഹിന്ദുത്വ അജൻഡയെ സമർഥമായി പ്രതിഷ്ഠിക്കാൻ അന്ന് അയോധ്യ പ്രക്ഷോഭങ്ങളിലൂടെ സംഘപരിവാറിന് കഴിഞ്ഞു.
1990കളിലെ അയോധ്യാ പ്രക്ഷോഭത്തിലൂടെ പല ലക്ഷ്യങ്ങളാണു സംഘപരിവാർ മനസിൽ കണ്ടത്. ഒന്നാമത്തേത് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിക്കുക എന്നതുതന്നെ. 1925ൽ ആർഎസ്എസ് രൂപം കൊണ്ടതിനുശേഷം ഹിന്ദുരാഷ്ട്രവാദവും പാക്കിസ്ഥാൻവിരുദ്ധ വാദവുമൊക്കെ അവർ ഉപയോഗിച്ചുവെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഒരു നീണ്ട കാലഘട്ടത്തിലേക്ക് സംഘപരിവാറിന്റെ ഭാഗമായ ഹിന്ദുമഹാ സഭയെയും ജനസംഘത്തെയും പിന്നീട് ബിജെപിയെയും ഒരു ബദൽ അധികാര ശക്തിയായി പരിഗണിച്ചിരുന്നില്ല. ആർഎസ്എസിന്റെ പോലെ ശക്തമായ കേഡർ പിന്തുണ ഇല്ലാതിരുന്ന പല രാഷ്ട്രീയ പാർട്ടികളും സ്വാതന്ത്ര്യത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടുകളിൽ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നുവെങ്കിലും ബിജെപിയുടെ മുൻഗാമിയായ ജനസംഘത്തിന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുപോലും അധികാരത്തിൽ വരാൻ കഴിഞ്ഞില്ല.
ലോക്സഭയിലേക്ക് നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച പാർട്ടികൾക്ക് എല്ലാംകൂടി നേടാൻ കഴിഞ്ഞതു പത്തു സീറ്റിൽ താഴെയാണ്. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച വിഭജനത്തിനും പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങൾക്കും ശേഷവും നടന്ന ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ ഹിന്ദുത്വ പാർട്ടികൾ ദയനീയമായി പരാജയപ്പെട്ടത് അതിന്റെ പ്രയോക്താക്കളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.
ജാതി എന്ന യാഥാർഥ്യം
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരുന്ന അപ്രമാദിത്വവും എല്ലാത്തരം തത്പര ഗ്രൂപ്പുകളെയും കൂട്ടിനിർത്തിക്കൊണ്ട് കോൺഗ്രസ് രൂപീകരിച്ച മഴവില്ല് സഖ്യവും രജനി കോത്താരിയെപ്പോലെയുള്ള രാഷ്ട്രീയ ചിന്തകരുടെ അഭിപ്രായത്തിൽ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തിനു തടസമായിട്ടുണ്ടാകാം. എങ്കിലും യഥാർഥ കാരണം ഹിന്ദുമതത്തിലെ മതം എന്നതിനേക്കാൾ വൈകാരികവും യാഥാർഥ്യവുമായ ജാതി എന്ന പ്രതിഭാസമാണ്. ഇന്ത്യയിലെ ഒരു ഭൂരിപക്ഷ മതവിശ്വാസിയുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനം മതത്തേക്കാൾ ഉപരി ജാതിയാണ് എന്ന യാഥാർഥ്യമാണു ഹിന്ദുത്വവാദികൾ നീണ്ടകാലം നേരിട്ട പ്രതിസന്ധി.
ജാതികളുടെയും ഉപജാതികളുടെയും മുകളിലായി ഹിന്ദുപരിവാർ എന്ന ഏകശിലാബോധം അടിച്ചേൽപ്പിക്കുകയോ രൂപീകരിക്കുകയോ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ദളിതരും ആദിവാസികളും ഉൾപ്പെടെ വലിയ ഒരു വിഭാഗം സ്വാതന്ത്ര്യാനന്തര കാലം ഹിന്ദുത്വയുടെ നിർവചനത്തിനു പുറത്തായിരുന്നു. വരേണ്യ ഹിന്ദുബോധത്തിന്റെ മാത്രം കണ്ണിലൂടെ കണ്ടിരുന്ന ഹിന്ദുത്വവാദത്തിന്റെ ചട്ടക്കൂടിനു പുറത്തായിരുന്നു ഇന്ത്യയിലെ ബഹുഭൂരിപക്ഷം മതവിശ്വാസികളും എന്നത് സംഘപരിവാറിന് അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ തടസമായി അവശേഷിച്ചു.
ഈ കടന്പ മറികടക്കാനുള്ള തന്ത്രപരമായ അടവായിരുന്നു അയോധ്യയെ മുന്നിൽ നിർത്തിയുള്ള പ്രക്ഷോഭങ്ങൾ. വിഭിന്നങ്ങളായ ജാതികൾക്കു മുകളിൽ മതം എന്ന ഏകരൂപത്തെ പ്രതിഷ്ഠിക്കുക. ഹിന്ദുവിന്റെ ഐക്യബോധത്തെ ഊതിക്കത്തിക്കാനുള്ള ഏറ്റവും നല്ല മാർഗം ചരിത്രത്തെ കൂട്ടുപിടിക്കുകതന്നെയാണ് എന്ന് ഹിന്ദുത്വ ചിന്തകന്മാർക്ക് അറിയാമായിരുന്നു. ബാബറി മസ്ജിദിന്റെ അസ്തിവാരം ഇളക്കുക എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രത്തെ അപനിർമിക്കലാണ്. തകർക്കപ്പെട്ടുപോയ രാമക്ഷേത്രത്തെ അധിനിവേശത്തിൽ അടിച്ചമർത്തപ്പെട്ട ഒരു മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി ചിത്രീകരിച്ച് വൈകാരികമായ ഒരു സ്വത്വബോധം രൂപീകരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ സംഘപരിവാറിന്റെ പാഠശാലകളിൽ ഉണ്ടായി.
മന്ദിറും മസ്ജിദും
മന്ദിറും മസ്ജിദും സംഘപരിവാറിനു വലിയ പ്രതീകങ്ങളായിരുന്നു. മസ്ജിദ് എന്നതു വെറുപ്പിന്റെ അടയാളവും അധിനിവേശങ്ങളിൽ തമസ്കരിക്കപ്പെട്ടുപോയ ഹിന്ദുബോധ ചരിത്രത്തിന്റെ പ്രതീകവുമാണെങ്കിൽ മന്ദിർ എന്നത് ഹിന്ദുവിന്റെ ആത്മാഭിമാനത്തിന്റെയും വർഗബോധത്തിന്റെയും തമസ്കരിക്കപ്പെട്ടുപോയ ചരിത്രത്തോടുള്ള പ്രതിഷേധത്തിന്റെയും കലഹത്തിന്റെയും പ്രതീകമായിരുന്നു. ഈ പ്രതീകങ്ങളെ 1980കളുടെ അവസാനം മുതൽ സംഘപരിവാർ വളരെ കൃത്യമായും വിജയകരമായും മാർക്കറ്റ് ചെയ്തു.
ബാബ്റി മസ്ജിദിനെ മുന്നിൽനിർത്തി 1980കളിൽ ജാതികൾക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുക എന്ന അജൻഡയിലൂന്നി സംഘപരിവാർ നടത്തിയ ശ്രമങ്ങൾക്കു മറ്റൊരു കാരണം ഇതേ കാലത്തുതന്നെ ഇന്ത്യയിൽ ശക്തിപ്പെട്ട ദളിത് മുന്നേറ്റങ്ങളായിരുന്നു. അംബേദ്കർ ദർശനങ്ങളെ മുന്നിൽനിർത്തി ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ദളിത് പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ ഉയർന്നുവന്നു. ഈ ദളിത് പ്രസ്ഥാനങ്ങളുടെ ചിന്താധാരകളിൽ പ്രധാനപ്പെട്ടതു ബ്രാഹ്മണവിരുദ്ധ- ഹിന്ദുത്വവിരുദ്ധ നിലപാടുകളായിരുന്നു.
മനുസ്മൃതി പരസ്യമായി കത്തിക്കാൻ ധൈര്യപ്പെട്ട അംബേദ്കറുടെ അനുയായികൾ ഹിന്ദുത്വയ്ക്കെതിരേ ഉയർത്തിയ പ്രതിഷേധങ്ങൾ തകർക്കുക എന്ന അജൻഡയും രാമജൻമ ഭൂമി പ്രക്ഷോഭങ്ങൾക്ക് ഉണ്ടായിരുന്നു. ഹിന്ദുത്വയുടെ സംവരണ വിരുദ്ധ, ദളിത് വിരുദ്ധ മുഖംമൂടി മൂടിവയ്ക്കുന്നതിനും, മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലൂടെ ജാതി എന്ന യാഥാർഥ്യത്തെ ഉയർത്തിക്കൊണ്ടുവന്നു ഹിന്ദു ഐക്യത്തെ തകർക്കുന്നതിനു നടന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനും അയോധ്യയിലൂന്നിയ തീവ്രമായ പ്രക്ഷോഭം ആവശ്യമാണെന്നു സംഘപരിവാറിനു തോന്നി.
ലക്ഷ്യം നേടിയ സംഘപരിവാർ
1992ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം കാൽ നൂറ്റാണ്ടു പിന്നിടുന്പോൾ സംഘപരിവാർ അവരുടെ ലക്ഷ്യങ്ങളിൽ കുറെയൊക്കെ നേടി എന്നുതന്നെ പറയാം. അയോധ്യ പ്രക്ഷോഭത്തിനു മുന്പ് ലോക്സഭയിൽ രണ്ടക്കത്തിൽ ഒതുങ്ങിനിന്ന ബിജെപി ഇന്നു സ്വന്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നു. രാജ്യസഭയിലെ ഏറ്റവും വലിയ പാർട്ടിയും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയുമായി മാറിയിരിക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ സുപ്രധാനമായ ഭരണഘടനാ പദവികളിൽ സംഘപരിവാറുകാരാണ് എന്ന അഭിമാനബോധം സൂക്ഷിക്കുന്നവർ കടന്നുവന്നിരിക്കുന്നു. ജാതീയതകളുടെ അതിർവരന്പുകൾ ഭേദിച്ചുകൊണ്ട് ഹിന്ദുത്വ എല്ലാ സാമൂഹിക, സാന്പത്തിക വിഭാഗങ്ങളിലേക്കും കടന്നുകയറുന്ന പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു.
കേരളത്തിനു പുറത്തു ഹിന്ദുത്വ വലിയ സ്വീകാര്യത നേടിയപ്പോഴും ഇവിടത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ ഇടപെടൽ നടത്താൻ കഴിയാതെപോയതു മലയാളികളുടെ ഉയർന്ന രാഷ്ട്രീയബോധവും മതേതര ചിന്തകളും മൂലമാണ്. കൂടാതെ താഴേത്തട്ടുവരെ വേരൂന്നിയ വലതുപക്ഷ- ഇടതുപക്ഷ- മതേതര പ്രസ്ഥാനങ്ങളും ഹിന്ദുത്വയുടെ സഹ്യനിപ്പുറത്തേക്കുള്ള കടന്നുവരവിനു ശക്തമായ പ്രതിരോധം തീർത്തു.
കേരളത്തിലെ മതേതര മണ്ണിൽ കാലുറപ്പിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സംഘപരിവാറിനു വീണുകിട്ടിയ അവസരമാണ് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. എല്ലാ ജാതി വിഭാഗങ്ങളും ഹിന്ദു പരിവാറിന്റെ ഭാഗമാകുന്നതും അതിലൂടെ ഹിന്ദുത്വ ഒരു അജയ്യ ശക്തിയായി മാറുന്നതും സ്വപ്നം കാണുന്ന സംഘപരിവാർ ശബരിമല വിവാദങ്ങൾ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നതു കൃത്യമായ അജൻഡയുടെ ഭാഗമായിത്തന്നെയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ പി.എസ്. ശ്രീധരൻപിള്ള അറിഞ്ഞോ അറിയാതെയോ തുറന്നുപറഞ്ഞതും ഇതുതന്നെയാണ്.
സംഘപരിവാറിന്റെ ഈ അജൻഡ തിരിച്ചറിയുന്നതിൽ സംസ്ഥാനസർക്കാർ എന്തുകൊണ്ടു പരാജയപ്പെട്ടു എന്ന വലിയ ചോദ്യവും ഉയരുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്പോൾ സംഘപരിവാർ അതിൽനിന്നു മുതലെടുപ്പ് നടത്തും എന്നു തിരിച്ചറിയാനുള്ള സാമാന്യബോധം സംസ്ഥാന സർക്കാരിന് ഉണ്ടാകേണ്ടതായിരുന്നു. കോടതിവിധി നടപ്പാക്കാൻ ആവേശം കാണിക്കുന്നതിനു പകരം കുറച്ചുകൂടി സംയമനത്തോടെയുള്ള സമീപനം സർക്കാർ പുലർത്തണമായിരുന്നു. കുറച്ചുകൂടി വിവേകപൂർണമായ സമീപനം ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു.
പ്രഫ. റോണി കെ. ബേബി
1990കളിലെ അയോധ്യാ പ്രക്ഷോഭത്തിലൂടെ പല ലക്ഷ്യങ്ങളാണു സംഘപരിവാർ മനസിൽ കണ്ടത്. ഒന്നാമത്തേത് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിക്കുക എന്നതുതന്നെ. 1925ൽ ആർഎസ്എസ് രൂപം കൊണ്ടതിനുശേഷം ഹിന്ദുരാഷ്ട്രവാദവും പാക്കിസ്ഥാൻവിരുദ്ധ വാദവുമൊക്കെ അവർ ഉപയോഗിച്ചുവെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഒരു നീണ്ട കാലഘട്ടത്തിലേക്ക് സംഘപരിവാറിന്റെ ഭാഗമായ ഹിന്ദുമഹാ സഭയെയും ജനസംഘത്തെയും പിന്നീട് ബിജെപിയെയും ഒരു ബദൽ അധികാര ശക്തിയായി പരിഗണിച്ചിരുന്നില്ല. ആർഎസ്എസിന്റെ പോലെ ശക്തമായ കേഡർ പിന്തുണ ഇല്ലാതിരുന്ന പല രാഷ്ട്രീയ പാർട്ടികളും സ്വാതന്ത്ര്യത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടുകളിൽ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നുവെങ്കിലും ബിജെപിയുടെ മുൻഗാമിയായ ജനസംഘത്തിന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുപോലും അധികാരത്തിൽ വരാൻ കഴിഞ്ഞില്ല.
ലോക്സഭയിലേക്ക് നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച പാർട്ടികൾക്ക് എല്ലാംകൂടി നേടാൻ കഴിഞ്ഞതു പത്തു സീറ്റിൽ താഴെയാണ്. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച വിഭജനത്തിനും പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങൾക്കും ശേഷവും നടന്ന ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ ഹിന്ദുത്വ പാർട്ടികൾ ദയനീയമായി പരാജയപ്പെട്ടത് അതിന്റെ പ്രയോക്താക്കളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.
ജാതി എന്ന യാഥാർഥ്യം
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരുന്ന അപ്രമാദിത്വവും എല്ലാത്തരം തത്പര ഗ്രൂപ്പുകളെയും കൂട്ടിനിർത്തിക്കൊണ്ട് കോൺഗ്രസ് രൂപീകരിച്ച മഴവില്ല് സഖ്യവും രജനി കോത്താരിയെപ്പോലെയുള്ള രാഷ്ട്രീയ ചിന്തകരുടെ അഭിപ്രായത്തിൽ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തിനു തടസമായിട്ടുണ്ടാകാം. എങ്കിലും യഥാർഥ കാരണം ഹിന്ദുമതത്തിലെ മതം എന്നതിനേക്കാൾ വൈകാരികവും യാഥാർഥ്യവുമായ ജാതി എന്ന പ്രതിഭാസമാണ്. ഇന്ത്യയിലെ ഒരു ഭൂരിപക്ഷ മതവിശ്വാസിയുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനം മതത്തേക്കാൾ ഉപരി ജാതിയാണ് എന്ന യാഥാർഥ്യമാണു ഹിന്ദുത്വവാദികൾ നീണ്ടകാലം നേരിട്ട പ്രതിസന്ധി.
ജാതികളുടെയും ഉപജാതികളുടെയും മുകളിലായി ഹിന്ദുപരിവാർ എന്ന ഏകശിലാബോധം അടിച്ചേൽപ്പിക്കുകയോ രൂപീകരിക്കുകയോ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ദളിതരും ആദിവാസികളും ഉൾപ്പെടെ വലിയ ഒരു വിഭാഗം സ്വാതന്ത്ര്യാനന്തര കാലം ഹിന്ദുത്വയുടെ നിർവചനത്തിനു പുറത്തായിരുന്നു. വരേണ്യ ഹിന്ദുബോധത്തിന്റെ മാത്രം കണ്ണിലൂടെ കണ്ടിരുന്ന ഹിന്ദുത്വവാദത്തിന്റെ ചട്ടക്കൂടിനു പുറത്തായിരുന്നു ഇന്ത്യയിലെ ബഹുഭൂരിപക്ഷം മതവിശ്വാസികളും എന്നത് സംഘപരിവാറിന് അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ തടസമായി അവശേഷിച്ചു.
ഈ കടന്പ മറികടക്കാനുള്ള തന്ത്രപരമായ അടവായിരുന്നു അയോധ്യയെ മുന്നിൽ നിർത്തിയുള്ള പ്രക്ഷോഭങ്ങൾ. വിഭിന്നങ്ങളായ ജാതികൾക്കു മുകളിൽ മതം എന്ന ഏകരൂപത്തെ പ്രതിഷ്ഠിക്കുക. ഹിന്ദുവിന്റെ ഐക്യബോധത്തെ ഊതിക്കത്തിക്കാനുള്ള ഏറ്റവും നല്ല മാർഗം ചരിത്രത്തെ കൂട്ടുപിടിക്കുകതന്നെയാണ് എന്ന് ഹിന്ദുത്വ ചിന്തകന്മാർക്ക് അറിയാമായിരുന്നു. ബാബറി മസ്ജിദിന്റെ അസ്തിവാരം ഇളക്കുക എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രത്തെ അപനിർമിക്കലാണ്. തകർക്കപ്പെട്ടുപോയ രാമക്ഷേത്രത്തെ അധിനിവേശത്തിൽ അടിച്ചമർത്തപ്പെട്ട ഒരു മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി ചിത്രീകരിച്ച് വൈകാരികമായ ഒരു സ്വത്വബോധം രൂപീകരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ സംഘപരിവാറിന്റെ പാഠശാലകളിൽ ഉണ്ടായി.
മന്ദിറും മസ്ജിദും
മന്ദിറും മസ്ജിദും സംഘപരിവാറിനു വലിയ പ്രതീകങ്ങളായിരുന്നു. മസ്ജിദ് എന്നതു വെറുപ്പിന്റെ അടയാളവും അധിനിവേശങ്ങളിൽ തമസ്കരിക്കപ്പെട്ടുപോയ ഹിന്ദുബോധ ചരിത്രത്തിന്റെ പ്രതീകവുമാണെങ്കിൽ മന്ദിർ എന്നത് ഹിന്ദുവിന്റെ ആത്മാഭിമാനത്തിന്റെയും വർഗബോധത്തിന്റെയും തമസ്കരിക്കപ്പെട്ടുപോയ ചരിത്രത്തോടുള്ള പ്രതിഷേധത്തിന്റെയും കലഹത്തിന്റെയും പ്രതീകമായിരുന്നു. ഈ പ്രതീകങ്ങളെ 1980കളുടെ അവസാനം മുതൽ സംഘപരിവാർ വളരെ കൃത്യമായും വിജയകരമായും മാർക്കറ്റ് ചെയ്തു.
ബാബ്റി മസ്ജിദിനെ മുന്നിൽനിർത്തി 1980കളിൽ ജാതികൾക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുക എന്ന അജൻഡയിലൂന്നി സംഘപരിവാർ നടത്തിയ ശ്രമങ്ങൾക്കു മറ്റൊരു കാരണം ഇതേ കാലത്തുതന്നെ ഇന്ത്യയിൽ ശക്തിപ്പെട്ട ദളിത് മുന്നേറ്റങ്ങളായിരുന്നു. അംബേദ്കർ ദർശനങ്ങളെ മുന്നിൽനിർത്തി ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ദളിത് പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ ഉയർന്നുവന്നു. ഈ ദളിത് പ്രസ്ഥാനങ്ങളുടെ ചിന്താധാരകളിൽ പ്രധാനപ്പെട്ടതു ബ്രാഹ്മണവിരുദ്ധ- ഹിന്ദുത്വവിരുദ്ധ നിലപാടുകളായിരുന്നു.
മനുസ്മൃതി പരസ്യമായി കത്തിക്കാൻ ധൈര്യപ്പെട്ട അംബേദ്കറുടെ അനുയായികൾ ഹിന്ദുത്വയ്ക്കെതിരേ ഉയർത്തിയ പ്രതിഷേധങ്ങൾ തകർക്കുക എന്ന അജൻഡയും രാമജൻമ ഭൂമി പ്രക്ഷോഭങ്ങൾക്ക് ഉണ്ടായിരുന്നു. ഹിന്ദുത്വയുടെ സംവരണ വിരുദ്ധ, ദളിത് വിരുദ്ധ മുഖംമൂടി മൂടിവയ്ക്കുന്നതിനും, മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലൂടെ ജാതി എന്ന യാഥാർഥ്യത്തെ ഉയർത്തിക്കൊണ്ടുവന്നു ഹിന്ദു ഐക്യത്തെ തകർക്കുന്നതിനു നടന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനും അയോധ്യയിലൂന്നിയ തീവ്രമായ പ്രക്ഷോഭം ആവശ്യമാണെന്നു സംഘപരിവാറിനു തോന്നി.
ലക്ഷ്യം നേടിയ സംഘപരിവാർ
1992ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം കാൽ നൂറ്റാണ്ടു പിന്നിടുന്പോൾ സംഘപരിവാർ അവരുടെ ലക്ഷ്യങ്ങളിൽ കുറെയൊക്കെ നേടി എന്നുതന്നെ പറയാം. അയോധ്യ പ്രക്ഷോഭത്തിനു മുന്പ് ലോക്സഭയിൽ രണ്ടക്കത്തിൽ ഒതുങ്ങിനിന്ന ബിജെപി ഇന്നു സ്വന്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നു. രാജ്യസഭയിലെ ഏറ്റവും വലിയ പാർട്ടിയും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയുമായി മാറിയിരിക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ സുപ്രധാനമായ ഭരണഘടനാ പദവികളിൽ സംഘപരിവാറുകാരാണ് എന്ന അഭിമാനബോധം സൂക്ഷിക്കുന്നവർ കടന്നുവന്നിരിക്കുന്നു. ജാതീയതകളുടെ അതിർവരന്പുകൾ ഭേദിച്ചുകൊണ്ട് ഹിന്ദുത്വ എല്ലാ സാമൂഹിക, സാന്പത്തിക വിഭാഗങ്ങളിലേക്കും കടന്നുകയറുന്ന പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു.
കേരളത്തിനു പുറത്തു ഹിന്ദുത്വ വലിയ സ്വീകാര്യത നേടിയപ്പോഴും ഇവിടത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ ഇടപെടൽ നടത്താൻ കഴിയാതെപോയതു മലയാളികളുടെ ഉയർന്ന രാഷ്ട്രീയബോധവും മതേതര ചിന്തകളും മൂലമാണ്. കൂടാതെ താഴേത്തട്ടുവരെ വേരൂന്നിയ വലതുപക്ഷ- ഇടതുപക്ഷ- മതേതര പ്രസ്ഥാനങ്ങളും ഹിന്ദുത്വയുടെ സഹ്യനിപ്പുറത്തേക്കുള്ള കടന്നുവരവിനു ശക്തമായ പ്രതിരോധം തീർത്തു.
കേരളത്തിലെ മതേതര മണ്ണിൽ കാലുറപ്പിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സംഘപരിവാറിനു വീണുകിട്ടിയ അവസരമാണ് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. എല്ലാ ജാതി വിഭാഗങ്ങളും ഹിന്ദു പരിവാറിന്റെ ഭാഗമാകുന്നതും അതിലൂടെ ഹിന്ദുത്വ ഒരു അജയ്യ ശക്തിയായി മാറുന്നതും സ്വപ്നം കാണുന്ന സംഘപരിവാർ ശബരിമല വിവാദങ്ങൾ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നതു കൃത്യമായ അജൻഡയുടെ ഭാഗമായിത്തന്നെയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ പി.എസ്. ശ്രീധരൻപിള്ള അറിഞ്ഞോ അറിയാതെയോ തുറന്നുപറഞ്ഞതും ഇതുതന്നെയാണ്.
സംഘപരിവാറിന്റെ ഈ അജൻഡ തിരിച്ചറിയുന്നതിൽ സംസ്ഥാനസർക്കാർ എന്തുകൊണ്ടു പരാജയപ്പെട്ടു എന്ന വലിയ ചോദ്യവും ഉയരുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്പോൾ സംഘപരിവാർ അതിൽനിന്നു മുതലെടുപ്പ് നടത്തും എന്നു തിരിച്ചറിയാനുള്ള സാമാന്യബോധം സംസ്ഥാന സർക്കാരിന് ഉണ്ടാകേണ്ടതായിരുന്നു. കോടതിവിധി നടപ്പാക്കാൻ ആവേശം കാണിക്കുന്നതിനു പകരം കുറച്ചുകൂടി സംയമനത്തോടെയുള്ള സമീപനം സർക്കാർ പുലർത്തണമായിരുന്നു. കുറച്ചുകൂടി വിവേകപൂർണമായ സമീപനം ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു.
പ്രഫ. റോണി കെ. ബേബി