ഡോ. അലക്സ് വടക്കുംതല (കണ്ണൂർ ബിഷപ്)
റോമിൽ ടൈബർ നദീതീരത്തുള്ള ഹോളി സ്പിരിറ്റ് ആശുപത്രിക്കു സമീപം ബസ് സ്റ്റോപ്പിനോടുചേർന്ന് ശയനരൂപത്തിൽ ഒരു പ്രതിമയുണ്ട്. ഭവനമില്ലാത്ത ഒരു സാധുമനുഷ്യൻ കൊടുംതണുപ്പിൽ തെരുവോരത്തു ചെറിയൊരു കന്പിളി മാത്രം പുതച്ചു വിറച്ചുകിടക്കുന്നതാണ് ആ പൂർണകായ പ്രതിമ. ശ്രദ്ധിച്ചുനോക്കുന്പോഴാണ് ഒരുകാര്യം നാം തിരിച്ചറിയുന്നത്. പുതപ്പിന്റെ പുറത്തേക്കു തള്ളിനിൽക്കുന്ന ആ കരങ്ങളിലും ഇരുപാദങ്ങളിലും ക്രൂശിതന്റെ ആണിപ്പാടുകൾ!
ലോകമെന്പാടും പട്ടിണിയും രോഗവും വിശപ്പും ദാരിദ്ര്യവുമായി നൊന്പരപ്പെട്ടു കഴിയുന്ന മനുഷ്യനിൽ ക്രിസ്തു ഉണ്ട്. രോഗിയിലും ദരിദ്രനിലും അവഗണിക്കപ്പെട്ടവനിലും ജീവിക്കുന്ന ഈശ്വരനെയാണ് നാം തിരിച്ചറിയേണ്ടത്. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ എച്ച്ഐവി എയ്ഡ്സ് പോളിസിയുടെ ആമുഖവാക്യം വിശുദ്ധ മദർ തെരേസയുടേതാണ്. അഗതികളുടെ അമ്മ പറഞ്ഞു: എച്ച്ഐവി ബാധിതനായി എന്റെ മുന്നിലെത്തുന്ന മനുഷ്യൻ എനിക്ക് യേശുവാണ്. അയാളോട് എനിക്കെങ്ങനെ “അരുത്” എന്ന് പറയാനാവും?
ദരിദ്രർക്കായുള്ള ആഗോളദിനമാണു നാളെ. ബംഗ്ലാദേശിലെത്തി രോഹിൻഗ്യൻ അഭയാർഥികൾക്കുവേണ്ടിപോലും സംസാരിക്കുകയും ഹൃദയത്തിലെന്നും കനിവും കാരുണ്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പായാണ് ഇപ്രകാരം ഒരു ദിനാചരണം പ്രഖ്യാപിച്ചത്. വികസിത രാഷ്ട്രങ്ങൾക്കൊപ്പം പുരോഗതിയും വളർച്ചയും അവകാശപ്പെടുന്പോഴും ഭാരതത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ, ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിനു വലിയ പ്രസക്തിയുണ്ട്.
വിശപ്പിന്റെ ലോകം
വിശപ്പുസഹിച്ചും പട്ടിണികിടന്നും രോഗിയായി മാറിയും മരിക്കുന്നവരുള്ള ഒരു ലോകത്തിലാണു നാം. എച്ചിലായി വലിച്ചെറിയുന്ന ഓരോ ഉരുള ചോറും അധികമായി സംഭരിച്ചിരിക്കുന്ന അരിയും ഭക്ഷണവും അവർക്ക് അവകാശപ്പെട്ടതാണ്. ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട് പ്രകാരം 81.5 കോടി പട്ടിണിക്കാർ ലോകത്തിലുണ്ട്. അതിൽ 52 കോടി ഏഷ്യയിലും 24.3 കോടി ആഫ്രിക്കയിലുമാണ്.
ഓരോ ദിനവും 22,000 കുട്ടികൾ ഭക്ഷണമില്ലാതെ മരിക്കുന്നുവെന്നാണ് യൂണിസെഫ് പുറത്തുവിട്ട കണക്ക്. വളർച്ച മുരടിച്ച അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ ലോകത്തിൽ 15.5 കോടിയുണ്ട്. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ട് പ്രകാരം പട്ടിണിസൂചികയിൽ (ഹംഗർ ഇൻഡെക്സ് 2018) 119 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ103-ാം സ്ഥാനത്താണ്. ഭാരതത്തിലെ ജനസംഖ്യയുടെ 22% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ഭാരതസർക്കാരിന്റെ തന്നെ കണക്ക് ഉദ്ധരിച്ച് റിപ്പോർട്ട് വിവരിക്കുന്നു.
15.2% ഭാരത പൗരന്മാർ പോഷകാഹാരക്കുറവിൽ കഴിയുന്നു. അഞ്ചു വയസിനു താഴെയുള്ള 38.7% കുഞ്ഞുങ്ങളും ഗൗരവതരമായി ഭാരക്കുറവ് അനുഭവിക്കുന്ന നിലയിലാണ്. അതിൽ 4.8% കുഞ്ഞുങ്ങൾ അഞ്ചു വയസ് എത്തുംമുന്പ് മരിക്കുന്നു. വിശപ്പകറ്റാൻ അല്പം ആഹാരം മോഷ്ടിച്ചെന്ന കുറ്റത്താൽ ഇരുകരങ്ങളും കെട്ടി, മർദിച്ചവശനാക്കി മരണത്തിലേക്കെറിഞ്ഞ മധുവിന്റെ ചിത്രം മലയാളിയുടെ മനഃസാക്ഷിയുടെ മുൻപിൽ മറക്കാനാവാത്ത ഒന്നാണ്. ഒരു റിപ്പോർട്ട് പ്രകാരം അട്ടപ്പാടി പ്രദേശത്തുമാത്രം 672 കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുകൊണ്ടു ക്ലേശിക്കുന്നവരാണ്.
ഫോർബ്സ് 2018 റിപ്പോർട്ടനുസരിച്ച് ലോകത്തിലെ 137 ശതകോടീശ്വരന്മാർ ജീവിക്കുന്ന ഭാരതത്തിലാണ് ഈ വൈരുധ്യം നിലനിൽക്കുന്നത്. സുപ്രീംകോടതി ജഡ്ജിയായ ഡൽവീർ ബണ്ടാരി 2011 ഏപ്രിൽ 21 ന് പറഞ്ഞത് ശ്രദ്ധിക്കണം: “ധാന്യപ്പുരകൾ നിറഞ്ഞുകവിയുകയും എന്നാൽ ദരിദ്രർ വർധിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനം? രണ്ടുവിധത്തിലുള്ള ഒരു ഭാരതം നമുക്ക് അംഗീകരിക്കാനാവില്ല.”
2013-ൽ ഭക്ഷ്യസുരക്ഷാബിൽ ഭാരത സർക്കാർ പാസാക്കിയിരുന്നു. അതുപ്രകാരം 75% ഗ്രാമത്തിലെ ജനങ്ങൾക്കും 50% പട്ടണത്തിലെ പാവങ്ങൾക്കും അഞ്ചു കിലോ ധാന്യം, അരി, ഗോതന്പ്, പയറുവർഗങ്ങൾ എന്നിവ ഒരു രൂപയ്ക്കും രണ്ടുരൂപയ്ക്കും മൂന്നുരൂപയ്ക്കും യഥാക്രമം ലഭിക്കുമായിരുന്നു. സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരെ സഹായിക്കുന്ന പൊതുവിതരണ സമ്പ്രദായം ആയിരുന്നു അത്. പക്ഷേ, തുടർന്നുവന്ന ഭരണാധികാരികൾക്ക് അതു പ്രാവർത്തികമാക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധത ഇല്ലാതെപോയി. അതിനാൽകൂടിയാണു നാലുവർഷം കൊണ്ടു പട്ടിണിസൂചികയിൽ ഭാരതം 55-ൽ നിന്ന് 103-ലേക്ക് താണുപോയത്. മൂവായിരം കോടി രൂപ ചെലവിട്ട് ഐക്യത്തിന്റെ പ്രതീകമായി പ്രതിമ തീർക്കുന്നതിനു മുന്പ് ഭക്ഷിക്കാനില്ലാത്തവരോട് ഐക്യദാർഢ്യമുള്ള രാജ്യം കെട്ടിപ്പടുക്കാനാണു വ്യഗ്രതപ്പെടേണ്ട ത്.
പ്രവൃത്തികളിൽ പ്രതിഫലിക്കുന്ന കാരുണ്യം
ദരിദ്രർക്കായുള്ള ലോകദിനം ഫ്രാൻസിസ് പാപ്പാ 2017 നവംബർ 19-ന് ആരംഭിച്ചു. കാരുണ്യവർഷത്തിന്റെ തുടർച്ച ആയിരുന്നു അത്. വാക്കുകൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും സ്നേഹിക്കാൻ (1 യോഹ 3:18) ഓർമിപ്പിക്കുകയാണു പാപ്പാ. സന്ദേശത്തിൽ ആകുലതയോടെ പാപ്പാ പറഞ്ഞതിതാണ്: “ദാരിദ്ര്യത്തെ അതിന്റെ യഥാർഥ അവസ്ഥയിൽ കാണാൻ ഇന്നത്തെ ലോകത്തിന് കഴിയുന്നില്ല. എന്നാൽ, നാനാരൂപങ്ങളിൽ അതു നമ്മോടൊത്തുണ്ട്. സഹനം, പാർശ്വവത്കരണം, അടിച്ചമർത്തൽ, അക്രമം, പീഡനം, തടവ്, യുദ്ധം, സ്വാതന്ത്ര്യനിഷേധം, അജ്ഞത, നിരക്ഷരത, തൊഴിലില്ലായ്മ, ആളെക്കടത്ത്, അടിമത്തം, പ്രവാസം ഇങ്ങനെ വിവിധ രൂപങ്ങളിൽ അത് നമ്മുടെ പരിസരത്തുണ്ട്. ഹീനതാത്പര്യങ്ങളാൽ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുഖമാണു ദാരിദ്ര്യത്തിനുള്ളത്”.
പതിവുള്ള പല ആചരണങ്ങളെയും പോലെ സെമിനാർ നടത്തിയും ഏറെ സംസാരിച്ചും പ്രസ്താവനകളിറക്കിയും കടന്നുപോകാതെ പ്രായോഗിക നടപടിക്രമങ്ങളിലും പ്രവർത്തനങ്ങളിലൂടെയും പ്രതിഫലിപ്പിക്കേണ്ട ഒന്നാണ് ദരിദ്രർക്കായുള്ള ലോകദിനം എന്നു പാപ്പാ വ്യക്തമാക്കിയിരുന്നു. സഹായത്തിനും സാന്ത്വനത്തിനുമായി കൈനീട്ടുന്ന സാധുവിനു നേരെ ദൃഷ്ടി തിരിക്കാനും ദരിദ്രർക്കായി സാഹോദര്യത്തിന്റെയും സമഭാവനയുടെയും വ്യക്തമായ അടയാളങ്ങൾ തുറന്ന മനസോടെ, മതത്തിന്റെയും വിശ്വാസത്തിന്റെയും അതിർവരന്പുകൾക്കപ്പുറത്തായി, തുടങ്ങാനുമുള്ള ആഹ്വാനമായിരുന്നു ആ സന്ദേശം.
നിലവിളി ശ്രവിക്കുന്ന ദൈവം
ദരിദ്രർക്കായുള്ള ആഗോളദിനം സംബന്ധിച്ചു ഫ്രാൻസിസ് പാപ്പയുടെ ഈ വർഷത്തെ സന്ദേശത്തിന്റെ ശീർഷകവാക്യം സങ്കീർത്തനം 34:6 ആണ്: “ഈ പാവപ്പെട്ടവൻ നിലവിളിച്ചു. കർത്താവ് ശ്രവിച്ചു. എല്ലാ കഷ്ടതകളിൽ നിന്നും അവനെ രക്ഷിക്കുകയും ചെയ്തു”. ഈ വാക്യത്തിലെ മൂന്നു ക്രിയാപദങ്ങൾ പാപ്പാ വിശകലനം ചെയ്യുന്നു. ആദ്യത്തേത്, ’പാവപ്പെട്ടവൻ നിലവിളിച്ചു’ എന്നതാണ്. ഒറ്റവാക്കിൽ ഒതുക്കാനുള്ള യാഥാർഥ്യമല്ല ദാരിദ്ര്യം. സ്വർഗസന്നിധി വരെ എത്തുന്ന വിലാപമാണത്. മനുഷ്യന്റെ സഹനവും ഒറ്റപ്പെടുത്തലും നിരാശയും പ്രതീക്ഷയുമൊക്കെ അതിലുണ്ട്. ദരിദ്രന്റെ രോദനം ശ്രവിക്കാൻ സത്യത്തിൽ എനിക്ക്, സാധിക്കുന്നുണ്ടോ എന്ന ആത്മപരിശോധനയാണ് ഈ അവസരം ഓർമിപ്പിക്കുന്നത്.
"കർത്താവ് ശ്രവിച്ചു’ എന്നതാണു രണ്ടാമത്തെ പ്രയോഗം. മനുഷ്യന്റെ വിലാപം ശ്രവിക്കുന്ന ദൈവമാണു നമ്മുടെത്. വാർധക്യത്തിലെത്തിയ ഏബ്രഹാം തന്റെ ഭാര്യ സാറ വന്ധ്യയാണെന്നറിഞ്ഞിട്ടും ദൈവസന്നിധിയിൽ ഒരു കുഞ്ഞിനായി കരയുന്പോൾ ദൈവം അത് നിവർത്തിച്ചുകൊടുക്കുന്നു (ഉൽപത്തി 15:1-6). കത്തിജ്വലിക്കുന്ന മുൾപ്പടർപ്പിനിടയിൽ മോശ കണ്ടുമുട്ടിയ ദൈവം ദരിദ്രരുടെ നിലവിളി കേൾക്കുകയും അവരുടെ വിമോചനത്തിനായി പദ്ധതി ഒരുക്കുകയും ചെയ്യുന്ന ദൈവമാണ്. “എന്റെ ജനത്തിന്റെ ക്ലേശങ്ങൾ ഞാൻ കണ്ടിരിക്കുന്നു. അവരുടെ രോദനം ഞാൻ കേൾക്കുന്നു. അവരുടെ യാതനകൾ ഞാൻ അറിയുന്നുണ്ട്. ഞാൻ ഇറങ്ങിവന്നിരിക്കുന്നത് അവരെ മോചിപ്പിക്കാനും തേനും പാലും ഒഴുകുന്ന ഒരു ദേശത്തേക്ക് അവരെ നയിക്കാനുമാകുന്നു” (പുറ 3:7-8).
ഇസ്രയേൽ ജനം മരുഭൂമിയിൽ വിശന്നുവലഞ്ഞപ്പോൾ മന്നയും കാടപക്ഷിയും കൊടുത്തു (പുറ 16). ദാഹിച്ച് അലഞ്ഞപ്പോൾ കുടിക്കാൻ പാറയിൽ നിന്ന് ജലവും (പുറ. 17) ദൈവം നൽകുന്നു. മനുഷ്യരുടെ മനസിന്റെയും ശരീരത്തിന്റെയും മുറിപ്പാടുകൾ സൗഖ്യപ്പെടുത്തി നീതി നടത്തിക്കൊടുത്ത് മഹത്വത്തിലും മാന്യതയിലും ജീവിക്കാൻ ദരിദ്രർക്ക് സാഹചര്യം ഒരുക്കിക്കൊടുക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. ദരിദ്രർക്കായുള്ള ആഗോളദിനം ദരിദ്രരുടെ വിലാപം കേൾക്കപ്പെടുന്ന വിധത്തിൽ സഭയും സമൂഹവും സ്നേഹപൂർണമായ ശ്രദ്ധ കൊടുക്കാൻ ഓർമപ്പെടുത്തുന്ന അവസരമാണ്.
മൂന്നാമത്തെ ക്രിയാപദം"രക്ഷിച്ചു' എന്നതാണ്. വിമോചകനായി ഇറങ്ങിവരുന്ന ദൈവത്തെയാണു ചരിത്രത്തിൽ നാം കാണുന്നത്. ഈ വിമോചനദൗത്യം പൂർത്തിയാകുന്നതു മനുഷ്യനിലൂടെയും. ഫ്രാൻസിസ് പാപ്പായുടെ സുവിശേഷത്തിന്റെ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തിൽ എഴുതുന്നു: ദരിദ്രരെ വിമോചിപ്പിക്കാനും അവരെ സമൂഹത്തിൽ പൂർണ അംഗത്വമുള്ളവരാക്കാനും ദൈവത്തിന്റെ ഉപകരണമായിരിക്കാനും ഓരോ വിശ്വാസിയും ഓരോ സമൂഹവും വിളിക്കപ്പെട്ടിരിക്കുന്നു. (നന്പർ 187).
സാന്ത്വനത്തിനും ശക്തീകരണത്തിനുമായി കാതോർക്കുന്ന, കാത്തിരിക്കുന്ന നിരവധി നിരാലംബരുണ്ട് നമുക്കുചുറ്റും. എന്നാൽ, അവരെ വഴക്കുപറഞ്ഞ്, നിശബ്ദരാക്കുന്ന പ്രവണതയാണ് ഇന്നുള്ളത് എന്നതു സങ്കടകരമാണെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
പങ്കുവയ്പിന്റെ ജീവിതശൈലി
ദരിദ്രരുമായി സ്വത്തും സൗഭാഗ്യവും പങ്കുവയ്ക്കാൻ മടികാണിക്കുന്ന ധനികയുവാവിനെ നോക്കിയാണു യേശു പറഞ്ഞത്: “ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതാണ്.” പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ജോർജ് സ്വാരസ് പ്രഭു വിവരിക്കുന്നു: ധനം മനുഷ്യനെ ദൈവമില്ലാത്തവനാക്കി മാറ്റുന്നു. മാത്രമല്ല, ധനം മനുഷ്യനെ ഹൃദയമില്ലാത്തവനാക്കിത്തീർക്കുകയും ചെയ്യുന്നു.
54.77 കോടി രൂപ വിലയുള്ള ആഭരണവുമണിഞ്ഞ്, 2016-ലെ ഓസ്കർ അവാർഡ് വേദിയിൽ ഇന്ത്യൻ ബോളിവുഡ് നടി പങ്കെടുത്തതും 2.5 ദശലക്ഷം ഡോളർ ചെലവുചെയ്ത് വിവാഹം നടത്തുന്നതും, 1.21 കോടി രൂപയ്ക്കു ലേലത്തിൽ പോയ സ്യൂട്ടുമണിഞ്ഞു ഭാരതത്തിന്റെ ഭരണാധികാരി വിദേശ രാഷ്ട്രത്തലവനെ സ്വീകരിക്കാനെത്തുന്നതും ദശകോടികൾ ചെലവിട്ട് ആരാധനാലയങ്ങൾ ഒരുക്കുന്നതുമൊക്കെ ഇന്നും നിലകൊള്ളുന്ന വൈരുധ്യങ്ങളുടെ അടയാളമാണ്. “അർധ നഗ്നനായ ഫക്കീർ” എന്നു വിളിക്കപ്പെട്ടിരുന്ന മഹാത്മാവാണ് നമ്മുടെ നാടിനെ സ്വാതന്ത്ര്യത്തിലേക്കു കൈപിടിച്ചു നടത്തിയത് എന്നത് അഭിമാനത്തോടെ നമുക്ക് ഓർക്കാം.
പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കാൻ വത്തിക്കാനിലെ പേപ്പൽ ചാരിറ്റീസിന്റെ മേധാവിയായി പോളണ്ടിൽ നിന്നുള്ള ആർച്ച്ബിഷപ് കോണ്റാഡിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അദ്ദേഹത്തോടു പാപ്പാ പറഞ്ഞത് ഇപ്രകാരമാണ്: “സെക്യൂരിറ്റി പ്രശ്നങ്ങൾ ഉള്ളതിനാൽ അർജന്റീനയിൽ ചെയ്തപോലെ എനിക്ക് ഇറങ്ങി പോകാനാവില്ല. റോമിലെ പാവങ്ങളുടെയടുത്ത് എനിക്കുപകരം താങ്കൾ പോകണം. അതിന് ഈ മേശയും ഓഫീസും വിഘാതമാകുന്നുവെങ്കിൽ ഇതു വിറ്റുകളഞ്ഞേക്കുക!”
ഒരിക്കൽ വടക്കേ ഇറ്റലിയിൽനിന്നു റോമിലെത്തിയ മർഗേര എന്ന സാധു സ്ത്രീയുടെ പഴ്സ് നഷ്ടപ്പെട്ടു. 73 യൂറോയാണ് ആകെ അതിലുണ്ടായിരുന്നതെന്നു പാപ്പാ അന്വേഷിച്ചറിഞ്ഞു. പകരം 270 യൂറോ ഒരു കവറിലാക്കി പാപ്പാ അവരെ ഏൽപ്പിച്ചു. റോമിലെ പാവപ്പെട്ടവർക്കു കുളിക്കാൻ പൊതു സൗകര്യങ്ങളില്ലെന്ന് പാപ്പാ മനസിലാക്കി. വത്തിക്കാനിൽതന്നെ അതിനു സൗകര്യമൊരുക്കാൻ ഏർപ്പാടാക്കി. കപ്പൽമാർഗം ഇറ്റലിയിലെ ലാംപദോസയിലെത്തിയ അഭയാർഥികളെ സന്ദർശിക്കാൻ പാപ്പാ ചെന്നു. നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരോട് സന്പർക്കം പുലർത്താനാവുന്നില്ല എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സങ്കടം. ഇന്റർനാഷണൽ ഫോണ് കാർഡുകൾ വാങ്ങി പാപ്പാ അവർക്കു കൊടുത്തു.
ദാരിദ്ര്യമനുഭവിക്കുന്നവരുടെ നൊന്പരവും നിലവിളിയും ശ്രവിക്കപ്പെടാതെ പോകരുത്. ആഹാരമെന്നത് അവകാശമായി കാണണം. ആരുടെയും ഒൗദാര്യമല്ല. അതിനായി അധ്വാനിക്കേണ്ട ആവശ്യകതയും ഉത്തരവാദിത്തവുമുണ്ടുതാനും. അതിനുള്ള സാഹചര്യം ലഭ്യമാക്കപ്പെടണം. അന്ത്യോദയ- അവസാനത്തെ വ്യക്തിയുടെയും ഉദയവും ഉണർവും-ആണു ലക്ഷ്യം കാണേണ്ടത്.
സ്വാതന്ത്ര്യത്തിന്റെയും സമഭാവനയുടെയും ആ സൗഭാഗ്യത്തിലേക്ക് നമ്മുടെ നാടുണരാൻ പ്രതിജ്ഞാബദ്ധരാകാം. ദരിദ്രന്റെ വിലാപം ശ്രവിക്കുന്ന, കണ്ണീരൊപ്പുന്ന, കാരുണ്യത്തിന്റെയും പങ്കുവയ്പിന്റേതുമാകട്ടെ നമ്മുടെ ജീവിതശൈലി.
റോമിൽ ടൈബർ നദീതീരത്തുള്ള ഹോളി സ്പിരിറ്റ് ആശുപത്രിക്കു സമീപം ബസ് സ്റ്റോപ്പിനോടുചേർന്ന് ശയനരൂപത്തിൽ ഒരു പ്രതിമയുണ്ട്. ഭവനമില്ലാത്ത ഒരു സാധുമനുഷ്യൻ കൊടുംതണുപ്പിൽ തെരുവോരത്തു ചെറിയൊരു കന്പിളി മാത്രം പുതച്ചു വിറച്ചുകിടക്കുന്നതാണ് ആ പൂർണകായ പ്രതിമ. ശ്രദ്ധിച്ചുനോക്കുന്പോഴാണ് ഒരുകാര്യം നാം തിരിച്ചറിയുന്നത്. പുതപ്പിന്റെ പുറത്തേക്കു തള്ളിനിൽക്കുന്ന ആ കരങ്ങളിലും ഇരുപാദങ്ങളിലും ക്രൂശിതന്റെ ആണിപ്പാടുകൾ!
ലോകമെന്പാടും പട്ടിണിയും രോഗവും വിശപ്പും ദാരിദ്ര്യവുമായി നൊന്പരപ്പെട്ടു കഴിയുന്ന മനുഷ്യനിൽ ക്രിസ്തു ഉണ്ട്. രോഗിയിലും ദരിദ്രനിലും അവഗണിക്കപ്പെട്ടവനിലും ജീവിക്കുന്ന ഈശ്വരനെയാണ് നാം തിരിച്ചറിയേണ്ടത്. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ എച്ച്ഐവി എയ്ഡ്സ് പോളിസിയുടെ ആമുഖവാക്യം വിശുദ്ധ മദർ തെരേസയുടേതാണ്. അഗതികളുടെ അമ്മ പറഞ്ഞു: എച്ച്ഐവി ബാധിതനായി എന്റെ മുന്നിലെത്തുന്ന മനുഷ്യൻ എനിക്ക് യേശുവാണ്. അയാളോട് എനിക്കെങ്ങനെ “അരുത്” എന്ന് പറയാനാവും?
ദരിദ്രർക്കായുള്ള ആഗോളദിനമാണു നാളെ. ബംഗ്ലാദേശിലെത്തി രോഹിൻഗ്യൻ അഭയാർഥികൾക്കുവേണ്ടിപോലും സംസാരിക്കുകയും ഹൃദയത്തിലെന്നും കനിവും കാരുണ്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പായാണ് ഇപ്രകാരം ഒരു ദിനാചരണം പ്രഖ്യാപിച്ചത്. വികസിത രാഷ്ട്രങ്ങൾക്കൊപ്പം പുരോഗതിയും വളർച്ചയും അവകാശപ്പെടുന്പോഴും ഭാരതത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ, ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിനു വലിയ പ്രസക്തിയുണ്ട്.
വിശപ്പിന്റെ ലോകം
വിശപ്പുസഹിച്ചും പട്ടിണികിടന്നും രോഗിയായി മാറിയും മരിക്കുന്നവരുള്ള ഒരു ലോകത്തിലാണു നാം. എച്ചിലായി വലിച്ചെറിയുന്ന ഓരോ ഉരുള ചോറും അധികമായി സംഭരിച്ചിരിക്കുന്ന അരിയും ഭക്ഷണവും അവർക്ക് അവകാശപ്പെട്ടതാണ്. ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട് പ്രകാരം 81.5 കോടി പട്ടിണിക്കാർ ലോകത്തിലുണ്ട്. അതിൽ 52 കോടി ഏഷ്യയിലും 24.3 കോടി ആഫ്രിക്കയിലുമാണ്.
ഓരോ ദിനവും 22,000 കുട്ടികൾ ഭക്ഷണമില്ലാതെ മരിക്കുന്നുവെന്നാണ് യൂണിസെഫ് പുറത്തുവിട്ട കണക്ക്. വളർച്ച മുരടിച്ച അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ ലോകത്തിൽ 15.5 കോടിയുണ്ട്. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ട് പ്രകാരം പട്ടിണിസൂചികയിൽ (ഹംഗർ ഇൻഡെക്സ് 2018) 119 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ103-ാം സ്ഥാനത്താണ്. ഭാരതത്തിലെ ജനസംഖ്യയുടെ 22% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ഭാരതസർക്കാരിന്റെ തന്നെ കണക്ക് ഉദ്ധരിച്ച് റിപ്പോർട്ട് വിവരിക്കുന്നു.
15.2% ഭാരത പൗരന്മാർ പോഷകാഹാരക്കുറവിൽ കഴിയുന്നു. അഞ്ചു വയസിനു താഴെയുള്ള 38.7% കുഞ്ഞുങ്ങളും ഗൗരവതരമായി ഭാരക്കുറവ് അനുഭവിക്കുന്ന നിലയിലാണ്. അതിൽ 4.8% കുഞ്ഞുങ്ങൾ അഞ്ചു വയസ് എത്തുംമുന്പ് മരിക്കുന്നു. വിശപ്പകറ്റാൻ അല്പം ആഹാരം മോഷ്ടിച്ചെന്ന കുറ്റത്താൽ ഇരുകരങ്ങളും കെട്ടി, മർദിച്ചവശനാക്കി മരണത്തിലേക്കെറിഞ്ഞ മധുവിന്റെ ചിത്രം മലയാളിയുടെ മനഃസാക്ഷിയുടെ മുൻപിൽ മറക്കാനാവാത്ത ഒന്നാണ്. ഒരു റിപ്പോർട്ട് പ്രകാരം അട്ടപ്പാടി പ്രദേശത്തുമാത്രം 672 കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുകൊണ്ടു ക്ലേശിക്കുന്നവരാണ്.
ഫോർബ്സ് 2018 റിപ്പോർട്ടനുസരിച്ച് ലോകത്തിലെ 137 ശതകോടീശ്വരന്മാർ ജീവിക്കുന്ന ഭാരതത്തിലാണ് ഈ വൈരുധ്യം നിലനിൽക്കുന്നത്. സുപ്രീംകോടതി ജഡ്ജിയായ ഡൽവീർ ബണ്ടാരി 2011 ഏപ്രിൽ 21 ന് പറഞ്ഞത് ശ്രദ്ധിക്കണം: “ധാന്യപ്പുരകൾ നിറഞ്ഞുകവിയുകയും എന്നാൽ ദരിദ്രർ വർധിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനം? രണ്ടുവിധത്തിലുള്ള ഒരു ഭാരതം നമുക്ക് അംഗീകരിക്കാനാവില്ല.”
2013-ൽ ഭക്ഷ്യസുരക്ഷാബിൽ ഭാരത സർക്കാർ പാസാക്കിയിരുന്നു. അതുപ്രകാരം 75% ഗ്രാമത്തിലെ ജനങ്ങൾക്കും 50% പട്ടണത്തിലെ പാവങ്ങൾക്കും അഞ്ചു കിലോ ധാന്യം, അരി, ഗോതന്പ്, പയറുവർഗങ്ങൾ എന്നിവ ഒരു രൂപയ്ക്കും രണ്ടുരൂപയ്ക്കും മൂന്നുരൂപയ്ക്കും യഥാക്രമം ലഭിക്കുമായിരുന്നു. സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരെ സഹായിക്കുന്ന പൊതുവിതരണ സമ്പ്രദായം ആയിരുന്നു അത്. പക്ഷേ, തുടർന്നുവന്ന ഭരണാധികാരികൾക്ക് അതു പ്രാവർത്തികമാക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധത ഇല്ലാതെപോയി. അതിനാൽകൂടിയാണു നാലുവർഷം കൊണ്ടു പട്ടിണിസൂചികയിൽ ഭാരതം 55-ൽ നിന്ന് 103-ലേക്ക് താണുപോയത്. മൂവായിരം കോടി രൂപ ചെലവിട്ട് ഐക്യത്തിന്റെ പ്രതീകമായി പ്രതിമ തീർക്കുന്നതിനു മുന്പ് ഭക്ഷിക്കാനില്ലാത്തവരോട് ഐക്യദാർഢ്യമുള്ള രാജ്യം കെട്ടിപ്പടുക്കാനാണു വ്യഗ്രതപ്പെടേണ്ട ത്.
പ്രവൃത്തികളിൽ പ്രതിഫലിക്കുന്ന കാരുണ്യം
ദരിദ്രർക്കായുള്ള ലോകദിനം ഫ്രാൻസിസ് പാപ്പാ 2017 നവംബർ 19-ന് ആരംഭിച്ചു. കാരുണ്യവർഷത്തിന്റെ തുടർച്ച ആയിരുന്നു അത്. വാക്കുകൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും സ്നേഹിക്കാൻ (1 യോഹ 3:18) ഓർമിപ്പിക്കുകയാണു പാപ്പാ. സന്ദേശത്തിൽ ആകുലതയോടെ പാപ്പാ പറഞ്ഞതിതാണ്: “ദാരിദ്ര്യത്തെ അതിന്റെ യഥാർഥ അവസ്ഥയിൽ കാണാൻ ഇന്നത്തെ ലോകത്തിന് കഴിയുന്നില്ല. എന്നാൽ, നാനാരൂപങ്ങളിൽ അതു നമ്മോടൊത്തുണ്ട്. സഹനം, പാർശ്വവത്കരണം, അടിച്ചമർത്തൽ, അക്രമം, പീഡനം, തടവ്, യുദ്ധം, സ്വാതന്ത്ര്യനിഷേധം, അജ്ഞത, നിരക്ഷരത, തൊഴിലില്ലായ്മ, ആളെക്കടത്ത്, അടിമത്തം, പ്രവാസം ഇങ്ങനെ വിവിധ രൂപങ്ങളിൽ അത് നമ്മുടെ പരിസരത്തുണ്ട്. ഹീനതാത്പര്യങ്ങളാൽ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുഖമാണു ദാരിദ്ര്യത്തിനുള്ളത്”.
പതിവുള്ള പല ആചരണങ്ങളെയും പോലെ സെമിനാർ നടത്തിയും ഏറെ സംസാരിച്ചും പ്രസ്താവനകളിറക്കിയും കടന്നുപോകാതെ പ്രായോഗിക നടപടിക്രമങ്ങളിലും പ്രവർത്തനങ്ങളിലൂടെയും പ്രതിഫലിപ്പിക്കേണ്ട ഒന്നാണ് ദരിദ്രർക്കായുള്ള ലോകദിനം എന്നു പാപ്പാ വ്യക്തമാക്കിയിരുന്നു. സഹായത്തിനും സാന്ത്വനത്തിനുമായി കൈനീട്ടുന്ന സാധുവിനു നേരെ ദൃഷ്ടി തിരിക്കാനും ദരിദ്രർക്കായി സാഹോദര്യത്തിന്റെയും സമഭാവനയുടെയും വ്യക്തമായ അടയാളങ്ങൾ തുറന്ന മനസോടെ, മതത്തിന്റെയും വിശ്വാസത്തിന്റെയും അതിർവരന്പുകൾക്കപ്പുറത്തായി, തുടങ്ങാനുമുള്ള ആഹ്വാനമായിരുന്നു ആ സന്ദേശം.
നിലവിളി ശ്രവിക്കുന്ന ദൈവം
ദരിദ്രർക്കായുള്ള ആഗോളദിനം സംബന്ധിച്ചു ഫ്രാൻസിസ് പാപ്പയുടെ ഈ വർഷത്തെ സന്ദേശത്തിന്റെ ശീർഷകവാക്യം സങ്കീർത്തനം 34:6 ആണ്: “ഈ പാവപ്പെട്ടവൻ നിലവിളിച്ചു. കർത്താവ് ശ്രവിച്ചു. എല്ലാ കഷ്ടതകളിൽ നിന്നും അവനെ രക്ഷിക്കുകയും ചെയ്തു”. ഈ വാക്യത്തിലെ മൂന്നു ക്രിയാപദങ്ങൾ പാപ്പാ വിശകലനം ചെയ്യുന്നു. ആദ്യത്തേത്, ’പാവപ്പെട്ടവൻ നിലവിളിച്ചു’ എന്നതാണ്. ഒറ്റവാക്കിൽ ഒതുക്കാനുള്ള യാഥാർഥ്യമല്ല ദാരിദ്ര്യം. സ്വർഗസന്നിധി വരെ എത്തുന്ന വിലാപമാണത്. മനുഷ്യന്റെ സഹനവും ഒറ്റപ്പെടുത്തലും നിരാശയും പ്രതീക്ഷയുമൊക്കെ അതിലുണ്ട്. ദരിദ്രന്റെ രോദനം ശ്രവിക്കാൻ സത്യത്തിൽ എനിക്ക്, സാധിക്കുന്നുണ്ടോ എന്ന ആത്മപരിശോധനയാണ് ഈ അവസരം ഓർമിപ്പിക്കുന്നത്.
"കർത്താവ് ശ്രവിച്ചു’ എന്നതാണു രണ്ടാമത്തെ പ്രയോഗം. മനുഷ്യന്റെ വിലാപം ശ്രവിക്കുന്ന ദൈവമാണു നമ്മുടെത്. വാർധക്യത്തിലെത്തിയ ഏബ്രഹാം തന്റെ ഭാര്യ സാറ വന്ധ്യയാണെന്നറിഞ്ഞിട്ടും ദൈവസന്നിധിയിൽ ഒരു കുഞ്ഞിനായി കരയുന്പോൾ ദൈവം അത് നിവർത്തിച്ചുകൊടുക്കുന്നു (ഉൽപത്തി 15:1-6). കത്തിജ്വലിക്കുന്ന മുൾപ്പടർപ്പിനിടയിൽ മോശ കണ്ടുമുട്ടിയ ദൈവം ദരിദ്രരുടെ നിലവിളി കേൾക്കുകയും അവരുടെ വിമോചനത്തിനായി പദ്ധതി ഒരുക്കുകയും ചെയ്യുന്ന ദൈവമാണ്. “എന്റെ ജനത്തിന്റെ ക്ലേശങ്ങൾ ഞാൻ കണ്ടിരിക്കുന്നു. അവരുടെ രോദനം ഞാൻ കേൾക്കുന്നു. അവരുടെ യാതനകൾ ഞാൻ അറിയുന്നുണ്ട്. ഞാൻ ഇറങ്ങിവന്നിരിക്കുന്നത് അവരെ മോചിപ്പിക്കാനും തേനും പാലും ഒഴുകുന്ന ഒരു ദേശത്തേക്ക് അവരെ നയിക്കാനുമാകുന്നു” (പുറ 3:7-8).
ഇസ്രയേൽ ജനം മരുഭൂമിയിൽ വിശന്നുവലഞ്ഞപ്പോൾ മന്നയും കാടപക്ഷിയും കൊടുത്തു (പുറ 16). ദാഹിച്ച് അലഞ്ഞപ്പോൾ കുടിക്കാൻ പാറയിൽ നിന്ന് ജലവും (പുറ. 17) ദൈവം നൽകുന്നു. മനുഷ്യരുടെ മനസിന്റെയും ശരീരത്തിന്റെയും മുറിപ്പാടുകൾ സൗഖ്യപ്പെടുത്തി നീതി നടത്തിക്കൊടുത്ത് മഹത്വത്തിലും മാന്യതയിലും ജീവിക്കാൻ ദരിദ്രർക്ക് സാഹചര്യം ഒരുക്കിക്കൊടുക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. ദരിദ്രർക്കായുള്ള ആഗോളദിനം ദരിദ്രരുടെ വിലാപം കേൾക്കപ്പെടുന്ന വിധത്തിൽ സഭയും സമൂഹവും സ്നേഹപൂർണമായ ശ്രദ്ധ കൊടുക്കാൻ ഓർമപ്പെടുത്തുന്ന അവസരമാണ്.
മൂന്നാമത്തെ ക്രിയാപദം"രക്ഷിച്ചു' എന്നതാണ്. വിമോചകനായി ഇറങ്ങിവരുന്ന ദൈവത്തെയാണു ചരിത്രത്തിൽ നാം കാണുന്നത്. ഈ വിമോചനദൗത്യം പൂർത്തിയാകുന്നതു മനുഷ്യനിലൂടെയും. ഫ്രാൻസിസ് പാപ്പായുടെ സുവിശേഷത്തിന്റെ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തിൽ എഴുതുന്നു: ദരിദ്രരെ വിമോചിപ്പിക്കാനും അവരെ സമൂഹത്തിൽ പൂർണ അംഗത്വമുള്ളവരാക്കാനും ദൈവത്തിന്റെ ഉപകരണമായിരിക്കാനും ഓരോ വിശ്വാസിയും ഓരോ സമൂഹവും വിളിക്കപ്പെട്ടിരിക്കുന്നു. (നന്പർ 187).
സാന്ത്വനത്തിനും ശക്തീകരണത്തിനുമായി കാതോർക്കുന്ന, കാത്തിരിക്കുന്ന നിരവധി നിരാലംബരുണ്ട് നമുക്കുചുറ്റും. എന്നാൽ, അവരെ വഴക്കുപറഞ്ഞ്, നിശബ്ദരാക്കുന്ന പ്രവണതയാണ് ഇന്നുള്ളത് എന്നതു സങ്കടകരമാണെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
പങ്കുവയ്പിന്റെ ജീവിതശൈലി
ദരിദ്രരുമായി സ്വത്തും സൗഭാഗ്യവും പങ്കുവയ്ക്കാൻ മടികാണിക്കുന്ന ധനികയുവാവിനെ നോക്കിയാണു യേശു പറഞ്ഞത്: “ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതാണ്.” പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ജോർജ് സ്വാരസ് പ്രഭു വിവരിക്കുന്നു: ധനം മനുഷ്യനെ ദൈവമില്ലാത്തവനാക്കി മാറ്റുന്നു. മാത്രമല്ല, ധനം മനുഷ്യനെ ഹൃദയമില്ലാത്തവനാക്കിത്തീർക്കുകയും ചെയ്യുന്നു.
54.77 കോടി രൂപ വിലയുള്ള ആഭരണവുമണിഞ്ഞ്, 2016-ലെ ഓസ്കർ അവാർഡ് വേദിയിൽ ഇന്ത്യൻ ബോളിവുഡ് നടി പങ്കെടുത്തതും 2.5 ദശലക്ഷം ഡോളർ ചെലവുചെയ്ത് വിവാഹം നടത്തുന്നതും, 1.21 കോടി രൂപയ്ക്കു ലേലത്തിൽ പോയ സ്യൂട്ടുമണിഞ്ഞു ഭാരതത്തിന്റെ ഭരണാധികാരി വിദേശ രാഷ്ട്രത്തലവനെ സ്വീകരിക്കാനെത്തുന്നതും ദശകോടികൾ ചെലവിട്ട് ആരാധനാലയങ്ങൾ ഒരുക്കുന്നതുമൊക്കെ ഇന്നും നിലകൊള്ളുന്ന വൈരുധ്യങ്ങളുടെ അടയാളമാണ്. “അർധ നഗ്നനായ ഫക്കീർ” എന്നു വിളിക്കപ്പെട്ടിരുന്ന മഹാത്മാവാണ് നമ്മുടെ നാടിനെ സ്വാതന്ത്ര്യത്തിലേക്കു കൈപിടിച്ചു നടത്തിയത് എന്നത് അഭിമാനത്തോടെ നമുക്ക് ഓർക്കാം.
പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കാൻ വത്തിക്കാനിലെ പേപ്പൽ ചാരിറ്റീസിന്റെ മേധാവിയായി പോളണ്ടിൽ നിന്നുള്ള ആർച്ച്ബിഷപ് കോണ്റാഡിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അദ്ദേഹത്തോടു പാപ്പാ പറഞ്ഞത് ഇപ്രകാരമാണ്: “സെക്യൂരിറ്റി പ്രശ്നങ്ങൾ ഉള്ളതിനാൽ അർജന്റീനയിൽ ചെയ്തപോലെ എനിക്ക് ഇറങ്ങി പോകാനാവില്ല. റോമിലെ പാവങ്ങളുടെയടുത്ത് എനിക്കുപകരം താങ്കൾ പോകണം. അതിന് ഈ മേശയും ഓഫീസും വിഘാതമാകുന്നുവെങ്കിൽ ഇതു വിറ്റുകളഞ്ഞേക്കുക!”
ഒരിക്കൽ വടക്കേ ഇറ്റലിയിൽനിന്നു റോമിലെത്തിയ മർഗേര എന്ന സാധു സ്ത്രീയുടെ പഴ്സ് നഷ്ടപ്പെട്ടു. 73 യൂറോയാണ് ആകെ അതിലുണ്ടായിരുന്നതെന്നു പാപ്പാ അന്വേഷിച്ചറിഞ്ഞു. പകരം 270 യൂറോ ഒരു കവറിലാക്കി പാപ്പാ അവരെ ഏൽപ്പിച്ചു. റോമിലെ പാവപ്പെട്ടവർക്കു കുളിക്കാൻ പൊതു സൗകര്യങ്ങളില്ലെന്ന് പാപ്പാ മനസിലാക്കി. വത്തിക്കാനിൽതന്നെ അതിനു സൗകര്യമൊരുക്കാൻ ഏർപ്പാടാക്കി. കപ്പൽമാർഗം ഇറ്റലിയിലെ ലാംപദോസയിലെത്തിയ അഭയാർഥികളെ സന്ദർശിക്കാൻ പാപ്പാ ചെന്നു. നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരോട് സന്പർക്കം പുലർത്താനാവുന്നില്ല എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സങ്കടം. ഇന്റർനാഷണൽ ഫോണ് കാർഡുകൾ വാങ്ങി പാപ്പാ അവർക്കു കൊടുത്തു.
ദാരിദ്ര്യമനുഭവിക്കുന്നവരുടെ നൊന്പരവും നിലവിളിയും ശ്രവിക്കപ്പെടാതെ പോകരുത്. ആഹാരമെന്നത് അവകാശമായി കാണണം. ആരുടെയും ഒൗദാര്യമല്ല. അതിനായി അധ്വാനിക്കേണ്ട ആവശ്യകതയും ഉത്തരവാദിത്തവുമുണ്ടുതാനും. അതിനുള്ള സാഹചര്യം ലഭ്യമാക്കപ്പെടണം. അന്ത്യോദയ- അവസാനത്തെ വ്യക്തിയുടെയും ഉദയവും ഉണർവും-ആണു ലക്ഷ്യം കാണേണ്ടത്.
സ്വാതന്ത്ര്യത്തിന്റെയും സമഭാവനയുടെയും ആ സൗഭാഗ്യത്തിലേക്ക് നമ്മുടെ നാടുണരാൻ പ്രതിജ്ഞാബദ്ധരാകാം. ദരിദ്രന്റെ വിലാപം ശ്രവിക്കുന്ന, കണ്ണീരൊപ്പുന്ന, കാരുണ്യത്തിന്റെയും പങ്കുവയ്പിന്റേതുമാകട്ടെ നമ്മുടെ ജീവിതശൈലി.