ന്യൂഡൽഹി : പേറ്റുനോവുമായി ആശുപത്രിയിലേക്കു പോകാനൊരുങ്ങവേ അവശയായ സ്ത്രീയുടെ രക്ഷകരായി മിലിട്ടറി നഴ്സിംഗ് സർവീസ് ഓഫിസർമാരായ രണ്ടുപേർ. അവരുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം നവജാത ശിശുവും അമ്മയും അപകടനില തരണം ചെയ്തു.
ശങ്കർ വിഹാറിനടുത്തുള്ള അജുൻ വിഹാറിലാണ് സംഭവം. ധൗള കൂവയിലെ ആർമി ആർ. ആർ. ഹോസ്പിറ്റലിൽ നിന്നും രാവിലെ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന മേജർ മനീഷാ ശർമ്മ കോളനിയിലെത്തിയപ്പോൾ അവശ നിലയിലും പൂർണ ഗർഭിണിയുമായ സ്ത്രീയെ കാണാനിടയായി. തുടർന്ന് സ്ത്രീയെ പരിശോധിച്ചപ്പോൾ പൊക്കിൾക്കൊടി കഴുത്തിലൂടെ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു കുട്ടി. എത്രയും പെട്ടെന്ന് പ്രസവം ആവശ്യമാണെന്നു മനസിലായ അവർ ഉടൻതന്നെ അവധിയിലായിരുന്ന സ്ത്രീരോഗ വിദഗ്ദയും സഹപ്രവർത്തകയുമായ മേജർ അമൃത പാണ്ഡയേയും വിളിച്ചു വരുത്തി. നവജാത ശിശുവായ പെണ്കുട്ടി ആദ്യം കരയാഞ്ഞത് ഇരുവരെയും ആശങ്കാകുലരാക്കിയെങ്കിലും ഇപ്പോൾ അമ്മയും കുഞ്ഞും സന്തോഷവതികളാണ്.
അപകടത്തിലാകുമായിരുന്ന മനുഷ്യ ജീവൻ സന്ദർഭോചിതമായി ധൈര്യം സംഭരിച്ചു രക്ഷിക്കാൻ സ·നസു കാണിച്ച മനീഷാ ശർമ്മയും അമൃത പാണ്ഡയും നവ മാധ്യമങ്ങളിൽ ഇപ്പോൾ താരങ്ങളായിരിക്കുകയാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
ശങ്കർ വിഹാറിനടുത്തുള്ള അജുൻ വിഹാറിലാണ് സംഭവം. ധൗള കൂവയിലെ ആർമി ആർ. ആർ. ഹോസ്പിറ്റലിൽ നിന്നും രാവിലെ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന മേജർ മനീഷാ ശർമ്മ കോളനിയിലെത്തിയപ്പോൾ അവശ നിലയിലും പൂർണ ഗർഭിണിയുമായ സ്ത്രീയെ കാണാനിടയായി. തുടർന്ന് സ്ത്രീയെ പരിശോധിച്ചപ്പോൾ പൊക്കിൾക്കൊടി കഴുത്തിലൂടെ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു കുട്ടി. എത്രയും പെട്ടെന്ന് പ്രസവം ആവശ്യമാണെന്നു മനസിലായ അവർ ഉടൻതന്നെ അവധിയിലായിരുന്ന സ്ത്രീരോഗ വിദഗ്ദയും സഹപ്രവർത്തകയുമായ മേജർ അമൃത പാണ്ഡയേയും വിളിച്ചു വരുത്തി. നവജാത ശിശുവായ പെണ്കുട്ടി ആദ്യം കരയാഞ്ഞത് ഇരുവരെയും ആശങ്കാകുലരാക്കിയെങ്കിലും ഇപ്പോൾ അമ്മയും കുഞ്ഞും സന്തോഷവതികളാണ്.
അപകടത്തിലാകുമായിരുന്ന മനുഷ്യ ജീവൻ സന്ദർഭോചിതമായി ധൈര്യം സംഭരിച്ചു രക്ഷിക്കാൻ സ·നസു കാണിച്ച മനീഷാ ശർമ്മയും അമൃത പാണ്ഡയും നവ മാധ്യമങ്ങളിൽ ഇപ്പോൾ താരങ്ങളായിരിക്കുകയാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി