ബർലിൻ: ജർമൻ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞ വർഷം മാത്രം നഷ്ടമായത് രണ്ടു ലക്ഷത്തിലധികം അംഗങ്ങളെ. പ്രൊട്ടസ്റ്റന്റ് സഭയുടെ നഷ്ടം കൂടി കണക്കിലെടുക്കുന്പോൾ ക്രിസ്ത്യാൻ മത വിശ്വാസത്തിൽ നിന്നു പിന്തിരിഞ്ഞു നടന്നവരുടെ എണ്ണം രാജ്യത്ത് 4,30,000 ആകും.
സഭകളുടെ വരുമാനത്തിൽ ഒന്പതു ശതമാനവും അംഗങ്ങൾ നൽകുന്ന ചർച്ച് ടാക്സാണ് എന്നതിനാൽ ആത്മീയമായി മാത്രമല്ല സാന്പത്തികമായും വലിയ നഷ്ടമാണ് ഇതുകാരണം സംഭവിക്കുന്നത്.
നിലവിൽ കത്തോലിക്കാ സഭയ്ക്ക് 23 മില്യൻ അംഗങ്ങളാണ് ജർമനിയിലുള്ളത്. പ്രൊട്ടസ്റ്റന്റ് സഭയ്ക്ക് 21.14 മില്യനും. രാജ്യത്തെ ജനസംഖ്യയായ 83 മില്യനിൽ 53 ശതമാനവും ഈ രണ്ടു സഭകളിൽപ്പെടുന്നവരാണ്.
ഭരണഘടനയുടെ തന്നെ ഭാഗമാണ് രാജ്യത്തെ ക്രിസ്ത്യൻ മതവിശ്വാസം എന്നതിനാൽ അംഗത്വം ഉപേക്ഷിക്കുന്നവരുടെ കൃത്യമായ കണക്ക് ലഭ്യമാകും. പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ പ്രാദേശിക സർക്കാർ ഏജൻസിയിലോ ജില്ലാ കോടതിയിലോ ഡിക്ലറേഷൻ നൽകി മതവിശ്വാസം ഒദ്യോഗികമായി ഉപേക്ഷിക്കാം.
2060 ആകുന്നതോടെ ഇരു സഭകളിലുമായുള്ള ക്രിസ്തീയ വിശ്വാസികളുടെ എണ്ണം പകുതിയോളമാകുമെന്നാണ് ഫ്രീബർഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ നൽകുന്ന മുന്നറിയിപ്പ്. മുതിർന്നവർ സഭ വിടുന്നതു കൂടാതെ, മാമ്മോദീസകൾ കുറയുന്നതും പ്രായമേറിയ തലമുറയുടെ അംഗസംഖ്യ വർധിക്കുന്നതും സഭകളെ ബാധിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞ വർഷം നഷ്ടയമായത് രണ്ടുലക്ഷം അംഗങ്ങളെ
10:00 PM Jul 23, 2019 | Deepika.com