ടെക്സസ് സിറ്റി: ഓട്ടിസം ബാധിച്ച അഞ്ചു വയസുകാരൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ നീന്തൽകുളത്തിൽ മുങ്ങി മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാനില്ലെന്ന് അമ്മ പോലീസിൽ അറിയിച്ചു. അഞ്ചു മിനിട്ട് മുന്പാണ് കാണാതായതെന്നും ഇവർ പറഞ്ഞു. ഉടനെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ അപ്പാർട്ട്മെന്റിലെ നീന്തൽകുളത്തിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ കുട്ടിയുടെ ശരീരം കണ്ടെത്തി. ഉടനെ കരയ്ക്കെടുത്തു സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ തിരോധാനത്തെക്കുറിച്ചും പൂളിൽ എത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ടെക്സസ് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് കോർപൽ അലൻ ബെജെർക്കി പറഞ്ഞു.
ഈ വർഷം ഹൂസ്റ്റണിൽ വെള്ളത്തിൽ മുങ്ങിമരിച്ചത് 19 കുട്ടികളാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. അതിശക്തമായ ചൂട് ആരംഭിച്ചതോടെ പൂളിൽ ഇറങ്ങുന്നവരുടെ എണ്ണം വർധിച്ചതും കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകാത്തതുമാണ് മരണ സംഖ്യ ഇത്രയും വർധിക്കാൻ കാരണമെന്നും പോലീസ് പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാനില്ലെന്ന് അമ്മ പോലീസിൽ അറിയിച്ചു. അഞ്ചു മിനിട്ട് മുന്പാണ് കാണാതായതെന്നും ഇവർ പറഞ്ഞു. ഉടനെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ അപ്പാർട്ട്മെന്റിലെ നീന്തൽകുളത്തിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ കുട്ടിയുടെ ശരീരം കണ്ടെത്തി. ഉടനെ കരയ്ക്കെടുത്തു സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ തിരോധാനത്തെക്കുറിച്ചും പൂളിൽ എത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ടെക്സസ് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് കോർപൽ അലൻ ബെജെർക്കി പറഞ്ഞു.
ഈ വർഷം ഹൂസ്റ്റണിൽ വെള്ളത്തിൽ മുങ്ങിമരിച്ചത് 19 കുട്ടികളാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. അതിശക്തമായ ചൂട് ആരംഭിച്ചതോടെ പൂളിൽ ഇറങ്ങുന്നവരുടെ എണ്ണം വർധിച്ചതും കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകാത്തതുമാണ് മരണ സംഖ്യ ഇത്രയും വർധിക്കാൻ കാരണമെന്നും പോലീസ് പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ