ലണ്ടൻ: ബ്രിട്ടീഷ് എയർവേസ് ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിലേക്കുള്ള വിമാനസർവീസുകൾ ഒരാഴ്ചത്തേക്ക് റദ്ദാക്കി. സുരക്ഷാകാരണങ്ങളാൽ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതരുടെ വിശദീകരണം.
വ്യോമഗതാഗതമേഖലയിൽ ഭീകരവാദഭീഷണി വർധിച്ച സാഹചര്യത്തിലാണ് സർവീസ് താൽകാലികമായി നിർത്തിവച്ചതെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ ബ്രിട്ടീഷ് എയർവേസ് അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ, ബ്രിട്ടൻ വിദേശകാര്യമന്ത്രാലയത്തിന്േറതോ ഗതാഗത മന്ത്രാലയത്തിന്േറതോ അല്ല തീരുമാനമെന്ന് ഇസ്രയേൽ വ്യോമയാനമന്ത്രാലയം പ്രതികരിച്ചു.
നിലവിൽ പ്രതിദിനം ബ്രിട്ടീഷ് എയർവേസ് ഹീത്രൂവിൽനിന്ന് കയ്റോയിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് ഈ ദിവസങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കയ്റോയിൽനിന്ന് ലണ്ടനിലേക്ക് കൂടുതൽ സർവീസ് നടത്തുമെന്നും ഇസ്രയേൽ പറഞ്ഞു.
ജർമൻ എയർലൈൻസായ ലുഫ്താൻസയും കയ്റോ സർവീസുകൾ ശനിയാഴ്ച റദ്ദാക്കിയെങ്കിലും ഞായറാഴ്ച പുനഃസ്ഥാപിച്ചു. ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച് എന്നിവിടങ്ങളിൽനിന്ന് കയ്റോയിലേക്കുള്ള സർവീസുകളാണ് ലുഫ്താൻസ റദ്ദാക്കിയിരുന്നത്
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടീഷ് എയർവേയ്സ് കയ്റോ സർവീസുകൾ റദ്ദാക്കി
10:08 PM Jul 22, 2019 | Deepika.com