തെറ്റായ ആലോചനയോടെ 2016ൽ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ, ദുർവിധിയായി മാറിയ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമാണ്. ഇന്ത്യൻ സന്പദ്ഘടനയിലും സമൂഹത്തിലും ഇതുണ്ടാക്കിയ വൻനാശം ഇപ്പോൾ എല്ലാവർക്കും സ്പഷ്ടവും ബോധ്യവുമാണ്.
ഏതു മുറിവുകളെയും കാലം ഭേദപ്പെടുത്തുമെന്നാണു പറയാറുള്ളത്. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ മുറിവുകളും മുറിപ്പാടുകളും കാലം ചെല്ലുന്തോറും കൂടുതൽ തെളിഞ്ഞുവരികയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദക സൂചികയിൽ (ജിഡിപി) ഉണ്ടായ വലിയ വീഴ്ചയ്ക്കും അപ്പുറത്തും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ മറനീക്കി വരുകയാണ്.
ഇന്ത്യൻ സന്പദ്ഘടനയുടെ മൂലക്കല്ലായ ചെറുകിട, ഇടത്തരം ബിസിനസുകൾ നോട്ട് നിരോധനത്തിന്റെ ഷോക്കിൽ നിന്ന് ഇനിയും മോചനം പ്രാപിക്കുകയോ ജീവൻ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. തൊഴിൽ ലഭ്യതയിൽ ഇതിനു നേരിട്ടുള്ള പ്രത്യാഘാതമുണ്ട്. ചെറുപ്പക്കാർക്ക് ആവശ്യത്തിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകാതെ സന്പദ്ഘടന പ്രയാസപ്പെടുകയാണ്.
നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പണലഭ്യതയിലെ പ്രതിസന്ധി ധനകാര്യ വിപണികളെയും കലുഷിതമാക്കി. അടിസ്ഥാനസൗകര്യ വികസന വായ്പകളെയും ബാങ്കിംഗ് ഇതര സർവീസ് സ്ഥാപനങ്ങളെയും ഇതു ദോഷകരമായി ബാധിച്ചു.
നോട്ട് അസാധുവാക്കൽ പ്രക്രിയയുടെ മുഴുവൻ പ്രത്യാഘാതവും നമ്മൾ ഇനിയും മനസിലാക്കാനിരിക്കുന്നതേയുള്ളൂ. വിലയിടിയുന്ന രൂപയും ഉയരുന്ന ആഗോള എണ്ണവിലയും. ഉത്പാദന ക്ഷമത, പലിശ നിരക്ക് തുടങ്ങിയ വൻതോതിലുള്ള ധനകാര്യ ഇടപാടുകളെ ബാധിക്കുന്നവയ്ക്കും തകർച്ച തുടങ്ങിക്കഴിഞ്ഞു.
സന്പദ്ഘടനയിലും ധനകാര്യ വിപണികളിലും ഇനിയും കൂടുതൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്ന താത്കാലികവും യാഥാർഥ്യാധിഷ്ഠിതമല്ലാത്തതുമായ സാന്പത്തിക നടപടികളിലേക്കു പോകാതിരിക്കുക എന്നതാണു വിവേകത്തോടെയും ദീർഘവീക്ഷണത്തോടെയുമുള്ള നടപടി. വ്യക്തതയും ദൃഢതയുമുള്ളതായ സാന്പത്തിക നയങ്ങൾ പുനഃസ്ഥാപിക്കണമെന്നു സർക്കാരിനോട് ഞാൻ ആവശ്യപ്പെടുകയാണ്.
സാന്പത്തിക അബദ്ധങ്ങൾ നീണ്ട കാലത്തേക്ക് രാജ്യത്തെ എങ്ങനെ അലോസരപ്പെടുത്തുമെന്നു നമ്മെ ഓർമപ്പെടുത്തുന്ന ദിവസമാണിത്. വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണു സാന്പത്തിക നയങ്ങളെന്നു മനസിലാക്കാനുളള അവസരവുമാണിത്.
ഡോ. മൻമോഹൻ സിംഗ് , മുൻ പ്രധാനമന്ത്രി
ഏതു മുറിവുകളെയും കാലം ഭേദപ്പെടുത്തുമെന്നാണു പറയാറുള്ളത്. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ മുറിവുകളും മുറിപ്പാടുകളും കാലം ചെല്ലുന്തോറും കൂടുതൽ തെളിഞ്ഞുവരികയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദക സൂചികയിൽ (ജിഡിപി) ഉണ്ടായ വലിയ വീഴ്ചയ്ക്കും അപ്പുറത്തും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ മറനീക്കി വരുകയാണ്.
ഇന്ത്യൻ സന്പദ്ഘടനയുടെ മൂലക്കല്ലായ ചെറുകിട, ഇടത്തരം ബിസിനസുകൾ നോട്ട് നിരോധനത്തിന്റെ ഷോക്കിൽ നിന്ന് ഇനിയും മോചനം പ്രാപിക്കുകയോ ജീവൻ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. തൊഴിൽ ലഭ്യതയിൽ ഇതിനു നേരിട്ടുള്ള പ്രത്യാഘാതമുണ്ട്. ചെറുപ്പക്കാർക്ക് ആവശ്യത്തിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകാതെ സന്പദ്ഘടന പ്രയാസപ്പെടുകയാണ്.
നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പണലഭ്യതയിലെ പ്രതിസന്ധി ധനകാര്യ വിപണികളെയും കലുഷിതമാക്കി. അടിസ്ഥാനസൗകര്യ വികസന വായ്പകളെയും ബാങ്കിംഗ് ഇതര സർവീസ് സ്ഥാപനങ്ങളെയും ഇതു ദോഷകരമായി ബാധിച്ചു.
നോട്ട് അസാധുവാക്കൽ പ്രക്രിയയുടെ മുഴുവൻ പ്രത്യാഘാതവും നമ്മൾ ഇനിയും മനസിലാക്കാനിരിക്കുന്നതേയുള്ളൂ. വിലയിടിയുന്ന രൂപയും ഉയരുന്ന ആഗോള എണ്ണവിലയും. ഉത്പാദന ക്ഷമത, പലിശ നിരക്ക് തുടങ്ങിയ വൻതോതിലുള്ള ധനകാര്യ ഇടപാടുകളെ ബാധിക്കുന്നവയ്ക്കും തകർച്ച തുടങ്ങിക്കഴിഞ്ഞു.
സന്പദ്ഘടനയിലും ധനകാര്യ വിപണികളിലും ഇനിയും കൂടുതൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്ന താത്കാലികവും യാഥാർഥ്യാധിഷ്ഠിതമല്ലാത്തതുമായ സാന്പത്തിക നടപടികളിലേക്കു പോകാതിരിക്കുക എന്നതാണു വിവേകത്തോടെയും ദീർഘവീക്ഷണത്തോടെയുമുള്ള നടപടി. വ്യക്തതയും ദൃഢതയുമുള്ളതായ സാന്പത്തിക നയങ്ങൾ പുനഃസ്ഥാപിക്കണമെന്നു സർക്കാരിനോട് ഞാൻ ആവശ്യപ്പെടുകയാണ്.
സാന്പത്തിക അബദ്ധങ്ങൾ നീണ്ട കാലത്തേക്ക് രാജ്യത്തെ എങ്ങനെ അലോസരപ്പെടുത്തുമെന്നു നമ്മെ ഓർമപ്പെടുത്തുന്ന ദിവസമാണിത്. വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണു സാന്പത്തിക നയങ്ങളെന്നു മനസിലാക്കാനുളള അവസരവുമാണിത്.
ഡോ. മൻമോഹൻ സിംഗ് , മുൻ പ്രധാനമന്ത്രി