മറുവശം / എം. ചന്ദ്രൻ
ആധുനിക ഇന്ത്യയുടെ "ഉരുക്കുമനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ അദ്ദേഹത്തിന്റെ 143-ാം ജന്മദിനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ഇന്ത്യയുടെ അഖണ്ഡത തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ ഓർമപുതുക്കലാണു പട്ടേൽ പ്രതിമയെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പട്ടേലിന്റെ നേതൃത്വത്തിലുള്ള ഐക്യനീക്കം ഉണ്ടായിരുന്നില്ലെങ്കിൽ, രാജ്യത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രത്യേക യാത്രാരേഖകൾ വേണ്ടിവരുമായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള പട്ടേൽ പ്രതിമ അനാവരണം ചെയ്തതോടുകൂടി 153 മീറ്റർ ഉയരമുള്ള ചൈനയിലെ ബുദ്ധപ്രതിമയും 120 മീറ്റർ ഉയരമുള്ള ജപ്പാനിലെ ഉഷികു ദയ്ബുറ്റ്സു പ്രതിമയും 93 മീറ്റർ ഉയരമുള്ള അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയും 85 മീറ്റർ ഉയരമുള്ള റഷ്യയിലെ ദി മദർലാൻഡ് കാൾസ് പ്രതിമയും 38 മീറ്റർ ഉയരമുള്ള ബ്രസീലിലെ ക്രൈസ്റ്റ് ദി റഡീമർ പ്രതിമയും ഉയരത്തിന്റെ കാര്യത്തിൽ വളരെ പിന്നിലായി.
പട്ടേൽ പ്രതിമയുടെ രൂപകല്പനയ്ക്ക് 13 മാസവും നിർമാണത്തിന് 33 മാസവും വേണ്ടിവന്നു. ഇന്ത്യൻ ശില്പി രാം വി. സുതർ ആണ് പ്രതിമ രൂപകല്പന ചെയ്തത്. 2014 ഒക്ടോബർ 31 പണി തുടങ്ങിയ ശില്പത്തിന്റെ കരാർ 2989 കോടി രൂപയ്ക്ക് "ലാർസർ ആൻഡ് ടൂബ്രോ’ കന്പനിയാണ് ഏറ്റെടുത്തത്. പ്രതിമ നിർമാണത്തിന് 70,000 ടണ്‍ സിമന്റും 24,500 ടണ്‍ ഇരുന്പും 1700 ടണ്‍ വെങ്കലവും ഉപയോഗിച്ചിട്ടുണ്ട്. ശില്പം പൊതിയാനുള്ള വെങ്കലപാളികൾ വാർത്തെടുക്കാനുള്ള സൗകര്യം രാജ്യത്ത് ഇല്ലാത്തതുകൊണ്ട് ആ ജോലികൾ നിർവഹിച്ചത് ചൈനയിലാണ്. പ്രതിമയ്ക്കകത്ത് 135 മീറ്റർ ഉയരത്തിൽ ഗാലറി നിർമിച്ചിട്ടുണ്ട്. അവിടെനിന്നു നോക്കിയാൽ സമീപത്തെ അണക്കെട്ടും പർവതനിരകളും കാണാം.
പ്രധാനമന്ത്രിയും ബിജെപിയും പട്ടേൽ പ്രതിമയെ അഭിമാനത്തോടെയാണു കാണുന്നതെങ്കിലും വിമർശനബുദ്ധിയോടെ അതിനെ സമീപിക്കുന്നവരുമുണ്ട്. പ്രതിമ നിർമിച്ചവർ തന്നെ പട്ടേൽ വിഭാവന ചെയ്ത എല്ലാ ജനാധിപത്യമൂല്യങ്ങളും കാറ്റിൽ പറത്തിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. പട്ടേൽ പ്രതിമ നിറയെ രാഷ്ട്രീയമാണെന്നാണ് ബിഎസ്പി അധ്യക്ഷയുടെ ആക്ഷേപം. പട്ടേലിനോടുള്ള ആദരവുകൊണ്ടാണ് പ്രതിമാനിർമാണമെങ്കിൽ എത്രയോ വർഷം മുന്‍പുതന്നെ ഗുജറാത്തിൽ അത് ചെയ്യാമായിരുന്നു. പ്രധാനമന്ത്രി അന്ന് അവിടെ മുഖ്യമന്ത്രിയായിരുന്നു.
പ്രതിമാനിർമാണത്തിനെതിരേ പരിസ്ഥിതിവാദികളും രംഗത്തുവന്നു. നർമദ ജില്ലയിലെ 72 ഗ്രാമങ്ങളിൽ 75,000 ഗോത്രവർഗക്കാരുടെ ജീവിതം പെരുവഴിയിലാക്കിയാണു പ്രതിമാ നിർമാണം. പ്രതിമയ്ക്കു ചെലവഴിച്ച പണം കൊണ്ട് 40,192 ഹെക്ടർ സ്ഥലത്ത് ജലസേചനം, 425 ചെറുകിട ചെക്കുഡാമുകളുടെ നിർമാണം, 162 ജലസേചന പദ്ധതികളുടെ നവീകരണം എന്നിവ സാധിച്ച് ഗുജറാത്തിന്റെ കാർഷിക മേഖലയിൽ വൻ നേട്ടങ്ങൾ കൈവരിക്കാമായിരുന്നു. കർഷകരുടെ രോദനങ്ങൾക്കു ചെവികൊടുക്കാതെ പ്രതിമയോടു ചേർത്ത് സ്വന്തം പേര് രേഖപ്പെടുത്തുന്നതിനും ടൂറിസത്തിന് വഴിതുറന്ന് ആദായം കൊയ്യാനും പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് വിമർശനം. പ്രതിമയ്ക്കു ചെലവഴിച്ച പണംകൊണ്ട് രാജ്യപുരോഗതിക്കുവേണ്ടി രണ്ട് ഐഐടികളും അഞ്ച് ഐഐഎമ്മുകളും സ്ഥാപിക്കാമായിരുന്നുവെന്നും ഐഎസ്ആർഒ-യ്ക്ക് ആറുതവണ ചൊവ്വാ ദൗത്യം സംഘടിപ്പിക്കാമായിരുന്നുവെന്നും ഓണ്‍ലൈൻ പോർട്ടൽ ഇൻഡ്യ സ്പെൻസ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിമാനിർമാണത്തിന്റെ പേരിൽ ചരിത്രത്തിൽ ഇടംനേടാനുള്ള താത്പര്യം ബിജെപി ക്കുണ്ടോയെന്നു സംശയിക്കാൻ ന്യായങ്ങളുണ്ട്. അയോധ്യയിൽ ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കാൻ കോർപറേറ്റുകൾ അവരുടെ സാമൂഹിക ഉത്തരവാദിത്വമായി കണ്ട് 330 കോടി രൂപ സംഭാവനയായി നൽകണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിന്യനാഥ് ആവശ്യപ്പെട്ടുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെ പ്രതിമകൾ സ്ഥാപിച്ച് ചരിത്രത്തിന്റെ ഗതി മാറ്റാനുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്. ഓരോ കക്ഷിയും പൊതുജനങ്ങളുടെ ചെലവിൽ നിർമിക്കുന്നത് അവരുടെ താത്പര്യക്കാരുടെ പ്രതിമകളാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദേശീയോദ്ഗ്രഥനവുമാണു ലക്ഷ്യമെങ്കിൽ ആകാശംമുട്ടെ ഉയർത്തേണ്ടിയിരുന്നതു ഗാന്ധിജിയുടെ പ്രതിമയായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
പ്രതിമയ്ക്കു മനുഷ്യനെ ഒന്നിപ്പിക്കാനാവുകയില്ല. മനുഷ്യനു മാത്രമേ മനുഷ്യനെ ഒന്നിപ്പിക്കാനാവുകയുള്ളു. പ്രതിമകൾ പ്രതീകങ്ങൾ മാത്രമാണ്. പൗരന്മാരെ ഒന്നിപ്പിക്കുന്നതു ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും രാജ്യത്തിന്റെ സംസ്കാരവുമാണ്. ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങൾക്കും നാടിന്റെ സംസ്കാരത്തിനും എതിരായി നിൽക്കുന്ന ശക്തികൾ പ്രബലമാകുന്പോൾ പ്രതിമകളുടെ സന്ദേശ സംവേദനശേഷി അപ്രത്യക്ഷമാകും. ചരിത്രപുരുഷന്മാരുടെ പ്രതിമകളെ രാഷ്ട്രീയ ലാഭങ്ങൾക്കുള്ള കരുക്കളാക്കുന്പോൾ അത്തരം പ്രതിമകൾ ചോദ്യചിഹ്നങ്ങളായി മാറും.
ആധുനിക ഇന്ത്യയുടെ "ഉരുക്കുമനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ അദ്ദേഹത്തിന്റെ 143-ാം ജന്മദിനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ഇന്ത്യയുടെ അഖണ്ഡത തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ ഓർമപുതുക്കലാണു പട്ടേൽ പ്രതിമയെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പട്ടേലിന്റെ നേതൃത്വത്തിലുള്ള ഐക്യനീക്കം ഉണ്ടായിരുന്നില്ലെങ്കിൽ, രാജ്യത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രത്യേക യാത്രാരേഖകൾ വേണ്ടിവരുമായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള പട്ടേൽ പ്രതിമ അനാവരണം ചെയ്തതോടുകൂടി 153 മീറ്റർ ഉയരമുള്ള ചൈനയിലെ ബുദ്ധപ്രതിമയും 120 മീറ്റർ ഉയരമുള്ള ജപ്പാനിലെ ഉഷികു ദയ്ബുറ്റ്സു പ്രതിമയും 93 മീറ്റർ ഉയരമുള്ള അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയും 85 മീറ്റർ ഉയരമുള്ള റഷ്യയിലെ ദി മദർലാൻഡ് കാൾസ് പ്രതിമയും 38 മീറ്റർ ഉയരമുള്ള ബ്രസീലിലെ ക്രൈസ്റ്റ് ദി റഡീമർ പ്രതിമയും ഉയരത്തിന്റെ കാര്യത്തിൽ വളരെ പിന്നിലായി.
പട്ടേൽ പ്രതിമയുടെ രൂപകല്പനയ്ക്ക് 13 മാസവും നിർമാണത്തിന് 33 മാസവും വേണ്ടിവന്നു. ഇന്ത്യൻ ശില്പി രാം വി. സുതർ ആണ് പ്രതിമ രൂപകല്പന ചെയ്തത്. 2014 ഒക്ടോബർ 31 പണി തുടങ്ങിയ ശില്പത്തിന്റെ കരാർ 2989 കോടി രൂപയ്ക്ക് "ലാർസർ ആൻഡ് ടൂബ്രോ’ കന്പനിയാണ് ഏറ്റെടുത്തത്. പ്രതിമ നിർമാണത്തിന് 70,000 ടണ്‍ സിമന്റും 24,500 ടണ്‍ ഇരുന്പും 1700 ടണ്‍ വെങ്കലവും ഉപയോഗിച്ചിട്ടുണ്ട്. ശില്പം പൊതിയാനുള്ള വെങ്കലപാളികൾ വാർത്തെടുക്കാനുള്ള സൗകര്യം രാജ്യത്ത് ഇല്ലാത്തതുകൊണ്ട് ആ ജോലികൾ നിർവഹിച്ചത് ചൈനയിലാണ്. പ്രതിമയ്ക്കകത്ത് 135 മീറ്റർ ഉയരത്തിൽ ഗാലറി നിർമിച്ചിട്ടുണ്ട്. അവിടെനിന്നു നോക്കിയാൽ സമീപത്തെ അണക്കെട്ടും പർവതനിരകളും കാണാം.
പ്രധാനമന്ത്രിയും ബിജെപിയും പട്ടേൽ പ്രതിമയെ അഭിമാനത്തോടെയാണു കാണുന്നതെങ്കിലും വിമർശനബുദ്ധിയോടെ അതിനെ സമീപിക്കുന്നവരുമുണ്ട്. പ്രതിമ നിർമിച്ചവർ തന്നെ പട്ടേൽ വിഭാവന ചെയ്ത എല്ലാ ജനാധിപത്യമൂല്യങ്ങളും കാറ്റിൽ പറത്തിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. പട്ടേൽ പ്രതിമ നിറയെ രാഷ്ട്രീയമാണെന്നാണ് ബിഎസ്പി അധ്യക്ഷയുടെ ആക്ഷേപം. പട്ടേലിനോടുള്ള ആദരവുകൊണ്ടാണ് പ്രതിമാനിർമാണമെങ്കിൽ എത്രയോ വർഷം മുന്‍പുതന്നെ ഗുജറാത്തിൽ അത് ചെയ്യാമായിരുന്നു. പ്രധാനമന്ത്രി അന്ന് അവിടെ മുഖ്യമന്ത്രിയായിരുന്നു.
പ്രതിമാനിർമാണത്തിനെതിരേ പരിസ്ഥിതിവാദികളും രംഗത്തുവന്നു. നർമദ ജില്ലയിലെ 72 ഗ്രാമങ്ങളിൽ 75,000 ഗോത്രവർഗക്കാരുടെ ജീവിതം പെരുവഴിയിലാക്കിയാണു പ്രതിമാ നിർമാണം. പ്രതിമയ്ക്കു ചെലവഴിച്ച പണം കൊണ്ട് 40,192 ഹെക്ടർ സ്ഥലത്ത് ജലസേചനം, 425 ചെറുകിട ചെക്കുഡാമുകളുടെ നിർമാണം, 162 ജലസേചന പദ്ധതികളുടെ നവീകരണം എന്നിവ സാധിച്ച് ഗുജറാത്തിന്റെ കാർഷിക മേഖലയിൽ വൻ നേട്ടങ്ങൾ കൈവരിക്കാമായിരുന്നു. കർഷകരുടെ രോദനങ്ങൾക്കു ചെവികൊടുക്കാതെ പ്രതിമയോടു ചേർത്ത് സ്വന്തം പേര് രേഖപ്പെടുത്തുന്നതിനും ടൂറിസത്തിന് വഴിതുറന്ന് ആദായം കൊയ്യാനും പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് വിമർശനം. പ്രതിമയ്ക്കു ചെലവഴിച്ച പണംകൊണ്ട് രാജ്യപുരോഗതിക്കുവേണ്ടി രണ്ട് ഐഐടികളും അഞ്ച് ഐഐഎമ്മുകളും സ്ഥാപിക്കാമായിരുന്നുവെന്നും ഐഎസ്ആർഒ-യ്ക്ക് ആറുതവണ ചൊവ്വാ ദൗത്യം സംഘടിപ്പിക്കാമായിരുന്നുവെന്നും ഓണ്‍ലൈൻ പോർട്ടൽ ഇൻഡ്യ സ്പെൻസ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിമാനിർമാണത്തിന്റെ പേരിൽ ചരിത്രത്തിൽ ഇടംനേടാനുള്ള താത്പര്യം ബിജെപി ക്കുണ്ടോയെന്നു സംശയിക്കാൻ ന്യായങ്ങളുണ്ട്. അയോധ്യയിൽ ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കാൻ കോർപറേറ്റുകൾ അവരുടെ സാമൂഹിക ഉത്തരവാദിത്വമായി കണ്ട് 330 കോടി രൂപ സംഭാവനയായി നൽകണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിന്യനാഥ് ആവശ്യപ്പെട്ടുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെ പ്രതിമകൾ സ്ഥാപിച്ച് ചരിത്രത്തിന്റെ ഗതി മാറ്റാനുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്. ഓരോ കക്ഷിയും പൊതുജനങ്ങളുടെ ചെലവിൽ നിർമിക്കുന്നത് അവരുടെ താത്പര്യക്കാരുടെ പ്രതിമകളാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദേശീയോദ്ഗ്രഥനവുമാണു ലക്ഷ്യമെങ്കിൽ ആകാശംമുട്ടെ ഉയർത്തേണ്ടിയിരുന്നതു ഗാന്ധിജിയുടെ പ്രതിമയായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
പ്രതിമയ്ക്കു മനുഷ്യനെ ഒന്നിപ്പിക്കാനാവുകയില്ല. മനുഷ്യനു മാത്രമേ മനുഷ്യനെ ഒന്നിപ്പിക്കാനാവുകയുള്ളു. പ്രതിമകൾ പ്രതീകങ്ങൾ മാത്രമാണ്. പൗരന്മാരെ ഒന്നിപ്പിക്കുന്നതു ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും രാജ്യത്തിന്റെ സംസ്കാരവുമാണ്. ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങൾക്കും നാടിന്റെ സംസ്കാരത്തിനും എതിരായി നിൽക്കുന്ന ശക്തികൾ പ്രബലമാകുന്പോൾ പ്രതിമകളുടെ സന്ദേശ സംവേദനശേഷി അപ്രത്യക്ഷമാകും. ചരിത്രപുരുഷന്മാരുടെ പ്രതിമകളെ രാഷ്ട്രീയ ലാഭങ്ങൾക്കുള്ള കരുക്കളാക്കുന്പോൾ അത്തരം പ്രതിമകൾ ചോദ്യചിഹ്നങ്ങളായി മാറും.