കുവൈത്ത് സിറ്റി : തൊഴില്‍പ്രശ്നത്തെ തുടര്‍ന്നു ബുദ്ധിമുട്ടിലായ 12 മലയാളികള്‍ നിയമപോരാട്ടത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്നു തൊഴിൽ വകുപ്പിൽ പരാതി നല്‍കുകയും നാട്ടിലേക്ക് തിരിച്ചുപോകാന്‍ പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ അനുകൂല വിധി ഉണ്ടാവുകയും ചെയ്തതിനെതുടർന്നാണ് നടപടി.
വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരായ കെ.കെഎംഎ മാഗ്നറ്റ് വോളന്റിയര്‍ ബഷീര്‍ ഉദിനൂര്‍, യൂത്ത് ഇന്ത്യ കുവൈത്ത് പ്രതിനിധി നസീര്‍ പാലക്കാട്, മാധ്യമപ്രവര്‍ത്തകരായ മുനീര്‍ അഹ്മദ്, നിജാസ് കാസിം എന്നിവര്‍ക്കെതിരെ മലയാളി ഏജന്റ് ഏബ്രഹാം ഫിലിപ്പ് കേസ് നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയി. ചെറിയ ശന്പളത്തിന് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ശന്പള കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാതെയാണ് പിടിച്ചുവച്ച പാസ്പോര്‍ട്ട് തിരികെ ലഭിച്ചപ്പോള്‍ നാട്ടിലേക്കു മടങ്ങുന്നത്.
ഫഹാഹീല്‍ കേന്ദ്രമായ സ്വകാര്യ ട്രാന്‍സ്പോര്‍ട്ടിംഗ് കന്പനിയിൽ ഡ്രൈവര്‍മാരായിരുന്ന ഇവര്‍ക്ക് 120 ദീനാറായിരുന്നു ശന്പളം പറഞ്ഞിരുന്നത്. ഇതുതന്നെ പൂര്‍ണമായി ലഭിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഏജന്റിന് 60,000 മുതല്‍ 70,000 രൂപ വരെ കൊടുത്താണ് ഇവര്‍ നാട്ടില്‍നിന്ന് വന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരായ കെ.കെഎംഎ മാഗ്നറ്റ് വോളന്റിയര്‍ ബഷീര്‍ ഉദിനൂര്‍, യൂത്ത് ഇന്ത്യ കുവൈത്ത് പ്രതിനിധി നസീര്‍ പാലക്കാട്, മാധ്യമപ്രവര്‍ത്തകരായ മുനീര്‍ അഹ്മദ്, നിജാസ് കാസിം എന്നിവര്‍ക്കെതിരെ മലയാളി ഏജന്റ് ഏബ്രഹാം ഫിലിപ്പ് കേസ് നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയി. ചെറിയ ശന്പളത്തിന് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ശന്പള കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാതെയാണ് പിടിച്ചുവച്ച പാസ്പോര്‍ട്ട് തിരികെ ലഭിച്ചപ്പോള്‍ നാട്ടിലേക്കു മടങ്ങുന്നത്.
ഫഹാഹീല്‍ കേന്ദ്രമായ സ്വകാര്യ ട്രാന്‍സ്പോര്‍ട്ടിംഗ് കന്പനിയിൽ ഡ്രൈവര്‍മാരായിരുന്ന ഇവര്‍ക്ക് 120 ദീനാറായിരുന്നു ശന്പളം പറഞ്ഞിരുന്നത്. ഇതുതന്നെ പൂര്‍ണമായി ലഭിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഏജന്റിന് 60,000 മുതല്‍ 70,000 രൂപ വരെ കൊടുത്താണ് ഇവര്‍ നാട്ടില്‍നിന്ന് വന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ