മിഡ്ലാന്ഡ് പാർക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുന്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഇവിടെ ജീവിക്കുവാൻ നമുക്കു ദൈവം വഴിയൊരുക്കി തന്നു. അഭിമാനപുരസരം പറയട്ടെ, ഇവിടുത്തെ വെല്ലുവിളികൾക്കിടയിലും നമ്മുടെ പൈതൃകവും വിശ്വാസതീക്ഷ്ണതയും നമ്മൾ ഉയർത്തിപ്പിടിച്ചു. സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഭദ്രാസന അസംബ്ലിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ.
ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ക്യാന്പിൽ നടന്ന പരിപാടികൾ കണ്ട് ബോധ്യപ്പെട്ടാണ് ഇതു പറയുന്നത്. മുപ്പതിൽപരം യുവജനങ്ങളാണ് അവിടെ പങ്കെടുത്തത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സഭ അനുശാസിക്കുന്ന എല്ലാ യാമപ്രാർത്ഥനകളിലും എല്ലാവരും സന്നിഹിതരായിരുന്നു. ഈ ചിട്ടക്കും ശിക്ഷണത്തിനും അടിസ്ഥാനം നമ്മുടെ വേരുകളാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ വേരുകൾ ആരൂഢമായിരിക്കുന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള വേദത്തിന്റെയും പൈതൃകത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും ഉറച്ച അസ്ഥിവാരത്തിലാണ്. ദൈവജനത്തിന്റെ പ്രതിനിധികളായ നമുക്ക് മുന്നോട്ടുള്ള പാതയിൽ എപ്പോഴും ഓർത്തിരിക്കേണ്ടതും അതു തന്നെയാണെന്ന് മാർ നിക്കോളോവോസ് ഓർമ്മിപ്പിച്ചു.
അസംബ്ലിക്ക് ആമുഖമായി ധ്യാനയോഗം നയിച്ച ഫാ. എബി പൗലൂസ് സങ്കീർത്തനങ്ങൾ 19-ാം ്അധ്യായം 13-14 വാക്യങ്ങളെ അടിസ്ഥാനമാക്കി ഹൃദയസ്പർശിയായ രീതിയിലാണ് സംസാരിച്ചത്. ശുശ്രൂഷിക്കുന്ന ഇടവകകളിൽ, ചെയ്യുന്ന ജോലികളിൽ, ആയിരിക്കുന്ന സ്ഥലത്ത് ഒക്കെ ദൈവാശ്രയ ബോധത്തോടെ, ദൈവസാന്നിധ്യത്തിൽ നിറഞ്ഞ്, ന·തി·കളെ തിരിച്ചറിയുന്നവരായി ജീവിക്കുവാൻ സാധിക്കണം. വി. പൗലോസിന്റെ ജീവിതത്തിലുണ്ടായ വഴിത്തിരിവ് പോലെ, ശ്ലീഹ·ാർക്ക് ഉണ്ടായ പരിവർത്തനം പോലെ, ഈ നോന്പ്കാലത്ത് ഒരു വഴിത്തിരിവ് ഉണ്ടാക്കുവാൻ ഇടയാവണം. തോറ്റു കൊടുത്തു കൊണ്ട് ദൈവ ഇച്ഛ പ്രകാരം നടക്കുവാൻ, ജീവിക്കുവാൻ ഇടയാവണം, ദൈവം വഴി നടത്തുന്നു എന്ന ബോധ്യമുണ്ടാവണം, ശക്തമായിരുന്നു എബി അച്ചന്റെ വാക്കുകൾ.
ഭദ്രാസനസെക്രട്ടറി ഫാ. സുജിത് തോമസ് ഭദ്രാസന മെത്രാപ്പോലീത്തയുടെ കല്പന വായിച്ചതോടെയാണ് യോഗനടപടികൾ ആരംഭിച്ചത്. മുൻ അസംബ്ലിയുടെ മിനിട്സ് വായിച്ചത്, വെരി റവ. പൗലൂസ് ആദായി കോർ എപ്പിസ്കോപ്പയുടെ നിർദ്ദേശത്തോടെയും പോൾ കറുകപ്പിള്ളിയുടെ പിന്താങ്ങലിലൂടെയും ഐകകണ്ഠ്യേന പാസ്സാക്കുകയുണ്ടായി. വാർഷിക കണക്കുകൾ ഓഡിറ്റർ തന്പി നൈനാൻ അവതരിപ്പിച്ചു. വെരി. റവ. സി.ജെ. ജോണ്സണ് കോർ എപ്പിസ്കോപ്പ നിർദേശിക്കുകയും, ഫാ. ഡോ. സി.കെ. രാജൻ പിന്താങ്ങുകയും ചെയ്തതോടെ റിപ്പോർട്ടുകൾ ഐകകണ്ഠ്യേന പാസാക്കി. പുതിയ വർഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.
ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിന് 1.6 മില്യന്റെ വ്യക്തിപരമായ കടം ഇപ്പോഴുമുണ്ട്. ഇത് മൂന്നു വർഷം കൊണ്ടു കൊടുത്തു തീർക്കേണ്ടതായുണ്ട്. ഭദ്രാസന വിഹിതമായി വിവിധ ഇടവകകളിൽ നിന്നും 97.5 ശതമാനം പിരിഞ്ഞു കിട്ടി. കൊച്ച് ഇടവകകൾ ലയിച്ചു വലിയ ഇടവകകളായി മാറുവാൻ ഇടയാകട്ടെ എന്നും മാർ നിക്കോളോവോസ് ആശംസിച്ചു. ഭദ്രാസന വിഹിതമായി ഓരോ കുടുംബവും നൽകുന്ന 90 ഡോളർ എന്നത് 120 ഡോളറായി വർദ്ധിപ്പിക്കുവാനും അസംബ്ലിയിൽ തീരുമാനമായി.
ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കൗണ്സിൽ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ, സാജൻ മാത്യു, സന്തോഷ് മത്തായി എന്നിവർ നേതൃത്വം നൽകി. ഭദ്രാസനത്തിലെ 54 ഇടവകകളിൽ നിന്നായി 40 വൈദികരും 51 പ്രതിനിധികളും പങ്കെടുത്തു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ. ലാബി ജോർജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരിൽ, ജോർജ് തുന്പയിൽ, ജോസഫ് ഏബ്രഹാം എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മെത്രാപ്പോലീത്തയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.എബി ജോർജ് റെക്കോർഡിങ് സെക്രട്ടറിയായി പ്രവർത്തിച്ചു.
സ്ഥാനമൊഴിഞ്ഞ ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസിനു പകരം ഫാ. ഡോ. വറുഗീസ് എം. ഡാനിയലിനെ പുതിയ ഭദ്രാസന സെക്രട്ടറിയായി അസംബ്ലി തെരഞ്ഞെടുത്തു. റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ ആയി ഫാ. എം. കെ. കുര്യാക്കോസിനെയും തെരഞ്ഞെടുത്തു. ആതിഥേയ ഇടവകയായ സെന്റ് സ്റ്റീഫൻസ് ദേവാലയ വികാരി ഫാ. ബാബു കെ. മാത്യുവിന്റെ നേതൃത്വത്തിൽ ഇടവക ഭാരവാഹികളും ജനങ്ങളും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്
റിപ്പോർട്ട്: ജോർജ് തുന്പയിൽ
ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ക്യാന്പിൽ നടന്ന പരിപാടികൾ കണ്ട് ബോധ്യപ്പെട്ടാണ് ഇതു പറയുന്നത്. മുപ്പതിൽപരം യുവജനങ്ങളാണ് അവിടെ പങ്കെടുത്തത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സഭ അനുശാസിക്കുന്ന എല്ലാ യാമപ്രാർത്ഥനകളിലും എല്ലാവരും സന്നിഹിതരായിരുന്നു. ഈ ചിട്ടക്കും ശിക്ഷണത്തിനും അടിസ്ഥാനം നമ്മുടെ വേരുകളാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ വേരുകൾ ആരൂഢമായിരിക്കുന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള വേദത്തിന്റെയും പൈതൃകത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും ഉറച്ച അസ്ഥിവാരത്തിലാണ്. ദൈവജനത്തിന്റെ പ്രതിനിധികളായ നമുക്ക് മുന്നോട്ടുള്ള പാതയിൽ എപ്പോഴും ഓർത്തിരിക്കേണ്ടതും അതു തന്നെയാണെന്ന് മാർ നിക്കോളോവോസ് ഓർമ്മിപ്പിച്ചു.
അസംബ്ലിക്ക് ആമുഖമായി ധ്യാനയോഗം നയിച്ച ഫാ. എബി പൗലൂസ് സങ്കീർത്തനങ്ങൾ 19-ാം ്അധ്യായം 13-14 വാക്യങ്ങളെ അടിസ്ഥാനമാക്കി ഹൃദയസ്പർശിയായ രീതിയിലാണ് സംസാരിച്ചത്. ശുശ്രൂഷിക്കുന്ന ഇടവകകളിൽ, ചെയ്യുന്ന ജോലികളിൽ, ആയിരിക്കുന്ന സ്ഥലത്ത് ഒക്കെ ദൈവാശ്രയ ബോധത്തോടെ, ദൈവസാന്നിധ്യത്തിൽ നിറഞ്ഞ്, ന·തി·കളെ തിരിച്ചറിയുന്നവരായി ജീവിക്കുവാൻ സാധിക്കണം. വി. പൗലോസിന്റെ ജീവിതത്തിലുണ്ടായ വഴിത്തിരിവ് പോലെ, ശ്ലീഹ·ാർക്ക് ഉണ്ടായ പരിവർത്തനം പോലെ, ഈ നോന്പ്കാലത്ത് ഒരു വഴിത്തിരിവ് ഉണ്ടാക്കുവാൻ ഇടയാവണം. തോറ്റു കൊടുത്തു കൊണ്ട് ദൈവ ഇച്ഛ പ്രകാരം നടക്കുവാൻ, ജീവിക്കുവാൻ ഇടയാവണം, ദൈവം വഴി നടത്തുന്നു എന്ന ബോധ്യമുണ്ടാവണം, ശക്തമായിരുന്നു എബി അച്ചന്റെ വാക്കുകൾ.
ഭദ്രാസനസെക്രട്ടറി ഫാ. സുജിത് തോമസ് ഭദ്രാസന മെത്രാപ്പോലീത്തയുടെ കല്പന വായിച്ചതോടെയാണ് യോഗനടപടികൾ ആരംഭിച്ചത്. മുൻ അസംബ്ലിയുടെ മിനിട്സ് വായിച്ചത്, വെരി റവ. പൗലൂസ് ആദായി കോർ എപ്പിസ്കോപ്പയുടെ നിർദ്ദേശത്തോടെയും പോൾ കറുകപ്പിള്ളിയുടെ പിന്താങ്ങലിലൂടെയും ഐകകണ്ഠ്യേന പാസ്സാക്കുകയുണ്ടായി. വാർഷിക കണക്കുകൾ ഓഡിറ്റർ തന്പി നൈനാൻ അവതരിപ്പിച്ചു. വെരി. റവ. സി.ജെ. ജോണ്സണ് കോർ എപ്പിസ്കോപ്പ നിർദേശിക്കുകയും, ഫാ. ഡോ. സി.കെ. രാജൻ പിന്താങ്ങുകയും ചെയ്തതോടെ റിപ്പോർട്ടുകൾ ഐകകണ്ഠ്യേന പാസാക്കി. പുതിയ വർഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.
ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിന് 1.6 മില്യന്റെ വ്യക്തിപരമായ കടം ഇപ്പോഴുമുണ്ട്. ഇത് മൂന്നു വർഷം കൊണ്ടു കൊടുത്തു തീർക്കേണ്ടതായുണ്ട്. ഭദ്രാസന വിഹിതമായി വിവിധ ഇടവകകളിൽ നിന്നും 97.5 ശതമാനം പിരിഞ്ഞു കിട്ടി. കൊച്ച് ഇടവകകൾ ലയിച്ചു വലിയ ഇടവകകളായി മാറുവാൻ ഇടയാകട്ടെ എന്നും മാർ നിക്കോളോവോസ് ആശംസിച്ചു. ഭദ്രാസന വിഹിതമായി ഓരോ കുടുംബവും നൽകുന്ന 90 ഡോളർ എന്നത് 120 ഡോളറായി വർദ്ധിപ്പിക്കുവാനും അസംബ്ലിയിൽ തീരുമാനമായി.
ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കൗണ്സിൽ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ, സാജൻ മാത്യു, സന്തോഷ് മത്തായി എന്നിവർ നേതൃത്വം നൽകി. ഭദ്രാസനത്തിലെ 54 ഇടവകകളിൽ നിന്നായി 40 വൈദികരും 51 പ്രതിനിധികളും പങ്കെടുത്തു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ. ലാബി ജോർജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരിൽ, ജോർജ് തുന്പയിൽ, ജോസഫ് ഏബ്രഹാം എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മെത്രാപ്പോലീത്തയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.എബി ജോർജ് റെക്കോർഡിങ് സെക്രട്ടറിയായി പ്രവർത്തിച്ചു.
സ്ഥാനമൊഴിഞ്ഞ ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസിനു പകരം ഫാ. ഡോ. വറുഗീസ് എം. ഡാനിയലിനെ പുതിയ ഭദ്രാസന സെക്രട്ടറിയായി അസംബ്ലി തെരഞ്ഞെടുത്തു. റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ ആയി ഫാ. എം. കെ. കുര്യാക്കോസിനെയും തെരഞ്ഞെടുത്തു. ആതിഥേയ ഇടവകയായ സെന്റ് സ്റ്റീഫൻസ് ദേവാലയ വികാരി ഫാ. ബാബു കെ. മാത്യുവിന്റെ നേതൃത്വത്തിൽ ഇടവക ഭാരവാഹികളും ജനങ്ങളും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്
റിപ്പോർട്ട്: ജോർജ് തുന്പയിൽ