ബർലിൻ: പതിനാലു വയസുള്ള ജർമൻ പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തു നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ ഇറാക്ക് പൗരനായ അഭയാർഥിയ്ക്ക് ജർമനിയിൽ ജീവപര്യന്തം തടവ്. അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ട അലി ബാഷർ എന്ന ഇരുപത്തിരണ്ടുകാരനാണ് വിസ്ബാഡൻ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നതായി പ്രതി കോടതിയിൽ സമ്മതിച്ചു. എന്നാൽ, ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ലെന്നും നിലപാടെടുക്കുകയായിരുന്നു.
പ്രതി കുറ്റം ചെയ്തതായി നീരുപാധികം തെളിഞ്ഞെന്ന് ജഡ്ജി വിധിന്യായത്തിൽ പ്രസ്താവിച്ചു. വീസ്ബഡനിലെ കോടതിയിലാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. പതിനഞ്ച് വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ അരുംകൊല; ഇറാക്ക് അഭയാർഥിയ്ക്ക് ജീവപര്യന്തം
11:37 PM Jul 11, 2019 | Deepika.com