ക്ലീവ്ലാന്റ്: ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞുങ്ങൾ ജനിക്കുന്നത് അസാധാരണ സംഭവമല്ല. എന്നാൽ, മരിച്ച സ്ത്രീയിൽ നിന്നും സ്വീകരിച്ച ഗർഭപാത്രത്തിൽ വളർന്ന അമേരിക്കയിലെ ആദ്യ കുഞ്ഞിന് ക്ലീവ്ലാന്റ് ക്ലിനിക്കിൽ ജ·ം നൽകി.
ജൂണ്‍ 18 ന് നടന്ന ജനനത്തെക്കുറിച്ചു ട്രാൻസ്പ്ലാന്റ് സർജൻ ആൻഡ്രിയാസ് ഹോസ്പിറ്റൽ വെബ്സൈറ്റിലാണ് വിശദവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദീർഘകാലമായി കുഞ്ഞുങ്ങളില്ലാത്ത ഒരു സ്ത്രീയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും ആൻഡ്രിയാസ് ചൂണ്ടിക്കാട്ടുന്നു.
അഞ്ചുവർഷം മുന്‍പ് ഇത്തരത്തിൽ ഗർഭപാത്ര ട്രാൻസ്പ്ലാന്റ് ചെയ്തു വിജയകരമായി കുഞ്ഞിന് ജ·ം നൽകിയത് സ്വീഡനിലായിരുന്നു. ക്ലീവ്ലാന്റ് ക്ലിനിക്കിൽ ഇതുവരെ അഞ്ചു ഗർഭപാത്രം മാറ്റിവയ്ക്കൽ നടന്നുവെങ്കിലും മൂന്നെണ്ണമാണ് വിജയിച്ചത്. നിരവധി സ്ത്രീകളാണ് ഗർഭപാത്ര ട്രാൻസ്പ്ലാന്റിനു വേണ്ടി റജിസ്റ്റർ ചെയ്യുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ജൂണ്‍ 18 ന് നടന്ന ജനനത്തെക്കുറിച്ചു ട്രാൻസ്പ്ലാന്റ് സർജൻ ആൻഡ്രിയാസ് ഹോസ്പിറ്റൽ വെബ്സൈറ്റിലാണ് വിശദവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദീർഘകാലമായി കുഞ്ഞുങ്ങളില്ലാത്ത ഒരു സ്ത്രീയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും ആൻഡ്രിയാസ് ചൂണ്ടിക്കാട്ടുന്നു.
അഞ്ചുവർഷം മുന്‍പ് ഇത്തരത്തിൽ ഗർഭപാത്ര ട്രാൻസ്പ്ലാന്റ് ചെയ്തു വിജയകരമായി കുഞ്ഞിന് ജ·ം നൽകിയത് സ്വീഡനിലായിരുന്നു. ക്ലീവ്ലാന്റ് ക്ലിനിക്കിൽ ഇതുവരെ അഞ്ചു ഗർഭപാത്രം മാറ്റിവയ്ക്കൽ നടന്നുവെങ്കിലും മൂന്നെണ്ണമാണ് വിജയിച്ചത്. നിരവധി സ്ത്രീകളാണ് ഗർഭപാത്ര ട്രാൻസ്പ്ലാന്റിനു വേണ്ടി റജിസ്റ്റർ ചെയ്യുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ