ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും അതിനു കീഴിൽ കാണുന്ന ചെറിയ പ്രധാനമന്ത്രിയുടെ ചിത്രവും ശ്രദ്ധയും വിവാദവും പിടിച്ചുപറ്റി. സർദാർ പട്ടേലിന്റെ പ്രതിമയാണു വിവാദങ്ങളിൽ നിറയുന്നത്. പക്ഷേ, റഫാൽ യുദ്ധവിമാനഅഴിമതി മുതൽ വിജയ് മല്യ, നീരവ് മോദി തുടങ്ങിയ നിരവധി വന്പന്മാരുടെ ബാങ്ക് തട്ടിപ്പുകൾ വരെയുള്ളവ കളംവിടുന്നില്ല. റഫാൽ വീണ്ടും കത്തുകയാണ്. അതിനിടെ സുപ്രീംകോടതി, സിബിഐ എന്നിവയിൽ തുടങ്ങി റിസർവ് ബാങ്ക് വരെയെത്തി നിൽക്കുന്ന പൊട്ടിത്തെറികൾ, ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അപായസൂചനകളുമായി.
മധ്യപ്രദേശും രാജസ്ഥാനും അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വിവാദങ്ങൾ വിട്ടൊഴിയുന്നതേയില്ല. പട്ടേൽ പ്രതിമ തന്നെയാകട്ടെ ആദ്യം. മഹാത്മാ ഗാന്ധിയുടെ അടുത്ത അനുയായിയും ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ ഇന്ത്യയുടെ ഏകീകരണത്തിൽ നിർണായക പങ്കാണു വഹിച്ചത്. തർക്കമില്ല.
ഏകതയുടെ പേരിൽ അനൈക്യം
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് നേതാവായിരുന്ന സർദാർ പട്ടേലിനെ 1991ൽ കോണ്ഗ്രസ് സർക്കാർതന്നെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിക്കുകയും ചെയ്തു. ഇതേ പട്ടേലിന്റെ ലോകത്തിലെതന്നെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി മോദി ഗുജറാത്തിൽ ഉദ്ഘാടനം ചെയ്തത്.
പട്ടേലിന്റെ ഏകതാപ്രതിമയുടെ പേരിലാണ് ഇപ്പോൾ സർവത്ര അനൈക്യം. പ്രതിമ നിർമാണത്തിന് ചെലവാക്കിയ 2,989 കോടി രൂപ മറ്റെന്തെല്ലാം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. പട്ടിണിമരണങ്ങളും കർഷക ആത്മഹത്യകളും നാണക്കേടായി തുടരുന്പോഴാണിത്. കേരളത്തിലടക്കം പലയിടങ്ങളിലും ജനോപകാരപ്രദമായ പദ്ധതികൾ ഇതേ തുകകൊണ്ടു നിർവഹിക്കാമായിരുന്നു എന്നു പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമാണ് ഇന്ത്യ. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 22.4 കോടിയിലേറെപ്പേർ ദരിദ്രരായി ഇപ്പോഴുമുണ്ട്. രണ്ടാം സ്ഥാനത്തുള്ള നൈജീരിയയിൽ 8.2 കോടി ദരിദ്രരാണുള്ളത്. ദിവസം 1.9 ഡോളറിൽ കൂടുതൽ വരുമാനമുള്ളവർ ഈ കണക്കിൽ പെടുന്നില്ലെന്നുകൂടി അറിയുക. ഇന്ത്യയിൽ 32 രൂപയിൽ കുറവു വരുമാനമുള്ളവരെയാണു ദാരിദ്ര്യരേഖയ്ക്കു താഴെ കണക്കാക്കുന്നതെന്നതും നടുക്കുന്നതാണ്. പട്ടിണി കിടക്കുന്നവനോടു മൂവായിരം കോടിയുടെ സിമന്റ് പ്രതിമയുടെ ഉയരത്തെക്കുറിച്ചു വീന്പിളക്കിയാൽ എന്തുകാര്യം.
സർദാർ പട്ടേലിനെ ബഹുമാനിക്കുന്നതിൽ ആർക്കും എതിരഭിപ്രായമില്ല. ന്യൂഡൽഹി നഗരഹൃദയത്തിലെ പാർലമെന്റ് സ്ട്രീറ്റിൽ പട്ടേലിന്റെ ഗാംഭീര്യമുള്ള പ്രതിമയും പട്ടേൽ ചൗക്ക് എന്നറിയപ്പെടുന്ന കവലയും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനുമുണ്ട്. പാർലമെന്റ് സെൻട്രൽ ഹാളിൽ മഹാരഥന്മാരുടെ കൂടെ സർദാർ പട്ടേലിന്റെ മനോഹരമായ ഛായാചിത്രവും പാർലമെന്റ് വളപ്പിൽ 18 അടി ഉയരമുള്ള നല്ല പ്രതിമയുമുണ്ട്.
ആഡംബരം ഗാന്ധിയൻ പട്ടേലിനോ?
രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് 1998ൽ പാർലമെന്റ് സമുച്ചയത്തിലെ സർദാർ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. സെൻട്രൽ ഹാളിൽ 1958ൽ തന്നെ പട്ടേലിന്റെ മുഴുചിത്രം അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തിരുന്നു. ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം സെൻട്രൽ ഹാളിൽ വച്ചത് 1990ൽ മാത്രമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനു മുന്പേ ഭാരതരത്നം നൽകി സർദാർ പട്ടേലിന്റെ സേവനങ്ങളെ രാഷ്ട്രം ആദരിച്ചുവെന്നു വ്യക്തം.
പക്ഷേ, ശശി തരൂർ ചോദിച്ച പ്രസക്തമായൊരു ചോദ്യമുണ്ട്. എന്തുകൊണ്ടു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഇതിനേക്കാളും വലിയ പ്രതിമ ബിജെപി നിർമിച്ചില്ലെന്ന്? ഇന്ത്യയുടെ എക്കാലത്തെയും അഭിമാനവും ഏറ്റവും വലിയ നേതാവുമായ ഗാന്ധിജിയേക്കാളും വലുതല്ല മറ്റൊരു നേതാവുമെന്നതിൽ തർക്കവുമില്ല. ഗാന്ധിജിയുടെ വലിയ പ്രതിമ പാർലമെന്റ് സമുച്ചയത്തിലുണ്ട്. പക്ഷേ ഗാന്ധിജിയുടെ ശിക്ഷ്യനായ പട്ടേലിന്റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. ഗാന്ധിജിയുടെ അനുയായി ആയ ലാളിത്യമുള്ള പട്ടേലിന്റെ അത്തരമൊരു പ്രതിമ മഹാത്മാഗാന്ധിയേക്കാൾ ഉയരത്തിൽ പണിതതിനെ എങ്ങിനെ ന്യായീകരിക്കാമെന്നു മോദിയാണു പറയേണ്ടത്.
തികഞ്ഞ ഗാന്ധിയനായിരുന്ന സർദാർ പട്ടേലിന്റെ ഇത്രയും കൂറ്റൻ പ്രതിമ നിർമിച്ചതു ശരിയാണോയെന്ന് മോദിയോടു തരൂർ ചോദിച്ചതിന് ഉത്തരം നൽകാനിടയില്ല. അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയുമായ ഗാന്ധിജിയുടെ ദർശനങ്ങളിൽ വിശ്വാസമില്ലാത്തതിനാലാണ് ഇതെന്നു തരൂർ കുറ്റപ്പെടുത്തുന്നു. സ്വന്തമായി അഭിമാനിക്കാൻ ദേശീയനേതാക്കൾ ഇല്ലാത്തതിനാലാണ് പട്ടേലിനെ പോലെയുള്ള ഉറച്ച കോണ്ഗ്രസ് നേതാവിന്റെ പൈതൃകം റാഞ്ചാൻ ബിജെപി ശ്രമിച്ചതെന്ന ആരോപണവും മിച്ചം.
ആകാശത്ത് റഫാൽ അഴിമതിയും
റഫാൽ പോർവിമാനങ്ങളുടെ ഇടപാടിലെ ക്രമക്കേടുകളും അഴിമതിയും ഒന്നിനു പുറകെ മറ്റൊന്നായി പുറത്തുവരുന്നതിനിടെയാണു പട്ടേൽ പ്രതിമ വിവാദം. പക്ഷേ, വർധിത വീര്യത്തോടെ പോരു നയിക്കുന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നോട്ടില്ല. റഫാൽ അന്വേഷണത്തെ പ്രധാനമന്ത്രി മോദി അതിജീവിക്കുന്ന പ്രശ്നമേയില്ലെന്നാണു രാഹുൽ പറയുന്നത്. അന്വേഷണം നടത്തിയാൽ മോദി ജയിലഴി എണ്ണുമെന്നു നേരത്തെ തന്നെ രാഹുൽ മുന്നറിയിപ്പു നൽകിയിരുന്നു. മോദി ആകെ പരിഭ്രാന്തനാണെന്നും രാഹുൽ പറഞ്ഞു.
അനിൽ അംബാനിയുടെ നഷ്ടത്തിലുള്ള കന്പനിയിൽ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കന്പനി ദസോ 284 കോടി നിക്ഷേപിച്ചത് ഇടപാടിലെ കോഴയുടെ ആദ്യ ഗഡു ആണെന്നാണ് രാഹുൽ ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചത്. മോദിയും അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടത്തിലൂടെ രാജ്യത്തിനു വലിയ നഷ്ടവും സുരക്ഷാവീഴ്ചയുമാണു റഫാൽ ഇടപാടെന്നുമാണു കോണ്ഗ്രസ് കുറ്റപ്പെടുത്തുന്നത്. റഫാൽ അഴിമതിയിൽ പ്രധാനമന്ത്രി മോദിക്കെതിരേ മതിയായ തെളിവുകളുണ്ടെന്നതിലും മോദി അഴിമതിക്കാരൻ ആണെന്നതിലും ഇനി സംശയമില്ലെന്നു രാഹുൽ പറയുന്നു.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തിയാൽ മോദി- അനിൽ അംബാനി കൂട്ടുകെട്ടിന്റെ അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്തുവരും. മുൻ സിബിഐ മേധാവി അലോക് വർമയ്ക്ക് ഇക്കാര്യം അറിയാവുന്നതിനാലാണ് അദ്ദേഹത്തെ ചുമതലയിൽ നിന്നു നീക്കിയത്. കൈക്കൂലി കണക്കുകൾ പുറത്തു വരുമെന്ന ആശങ്ക കൊണ്ടാണു റഫാൽ വിമാനങ്ങളുടെ വിലവിവരം സർക്കാർ പുറത്തു വിടാത്തതെന്നും രാഹുൽ ആരോപിച്ചു. മോദിയും അനിൽ അംബാനിയും തമ്മിൽ നടന്ന പങ്കുകച്ചവടമാണ് റഫാൽ ഇടപാടെന്നാണു രാഹുൽ സമർഥിച്ചത്.
നഷ്ടക്കന്പനിയിൽ ഫ്രഞ്ചു നിക്ഷേപം
അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ്കന്പനി ഭൂമിവാങ്ങിയതു ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷനിൽ നിന്നു ലഭിച്ച പണം കൊണ്ടാണ്. നഷ്ടത്തിൽ മുങ്ങിയ റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് കന്പനിക്ക് 284 കോടി എന്തിനാണ് ദസോ ഏവിയേഷൻ കൈമാറിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായേക്കില്ല. നാഗ്പൂരിൽ ഭൂമി ഉള്ളതാണു റിലയൻസിനെ റഫാലിന്റെ പങ്കാളിയാക്കാനുള്ള പ്രധാന കാരണമെന്ന ദസോ സിഇഒ എറിക് ട്രാപ്പിയറുടെ വാദവും പൊളിയുകയാണ്.
കരാറിൽ വ്യക്തിപരമായി മോദി ഇടപെടുക ആയിരുന്നുവെന്നതിലും സംശയിക്കാനില്ല. പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നില്ലെന്നു രാഹുൽ ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്കായുള്ള കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നൽകിയപ്പോഴും പരീക്കർക്കു കാര്യമായ പങ്കുണ്ടായില്ല. കരാറിനെ ന്യായീകരിക്കാനും ദസോ കന്പനിയെ കൂടെ നിർത്താനും മാത്രമാണു ഇപ്പോഴത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെയും നിയോഗം.
കരാറിൽ അടിമുടി ദുരൂഹത
36 റഫാൽ വിമാനങ്ങൾ വാങ്ങുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തി 2015 ഏപ്രിൽ ആദ്യം പ്രഖ്യാപിച്ചപ്പോൾ കേന്ദ്രമന്ത്രിസഭയുടെയോ ഡിഫൻസ് പ്രൊക്യുർമെന്റ് കൗണ്സിലിന്റെയോ അനുമതി ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിസഭ 2016 ഓഗസ്റ്റ് 24നാണു ഇന്ത്യ- ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള കരാറിന് അന്തിമാംഗീകാരം നൽകുന്നത്.
ചുരുങ്ങിയത് 124 ആധുനിക പോർവിമാനങ്ങൾ വാങ്ങണമെന്ന വ്യോമസേനയുടെ ആവശ്യം തള്ളിയതു ബന്ധപ്പെട്ട ഉന്നത പ്രതിരോധ സമിതിയിൽ ചർച്ച ചെയ്യാതെയാണെന്നു വ്യക്തമാണ്. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്തു 124 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനായി നടത്തിവന്നിരുന്ന വിലപേശൽ ചർച്ച മോദി സർക്കാർ റദ്ദാക്കിയതുമില്ല. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡിനെ പങ്കാളിയായാണു യുപിഎ സർക്കാർ ചർച്ച നടത്തിയത്.
വിമാന നിർമാണത്തിൽ പരിചയമുള്ള ഏക പൊതുമേഖലാ സ്ഥാപനത്തെ തള്ളിയാണു യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസിനെ റഫാൽ കരാറിലെ പങ്കാളിയാക്കിയത്. റിലയൻസിനെ പങ്കാളിയാക്കിയതു ദസോ കന്പനിയുടെ ഇഷ്ടപ്രകാരമാണെന്നു അവരെക്കൊണ്ടു പറയിപ്പിച്ചെങ്കിലും അതല്ല യാഥാർഥ്യമെന്നു വ്യക്തമാക്കുന്ന രേഖകളാണു പുറത്തുവരുന്നത്. അഴിമതിക്കായി അനിൽ അംബാനിയെ സഹായിക്കാൻ മോദി നേരിട്ട് കരാറിൽ ഇടപെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളാൻ സർക്കാരിനു പോലും പ്രയാസമാകും.
ഇനി നിർണായക ദിവസങ്ങൾ
സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെതിരേ പരസ്യപത്രസമ്മേളനം നടത്തിയതു മറക്കാറായില്ല. തൊട്ടുപിന്നാലെയാണ് സിബിഐയിലെ മേധാവികൾ തമ്മിൽത്തല്ലിയത്. റിസർവ് ബാങ്ക് ഗവർണറും ഡെപ്യൂട്ടി ഗവർണറും കേന്ദ്രസർക്കാരുമായി ഭിന്നതയിലായതും ഒരു സർക്കാരിനും ഭൂഷണമല്ല. അനേകായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ നടത്തിയവർക്കു രാജ്യം വിട്ടുപോകാൻ കഴിഞ്ഞതിനും റഫാൽ അഴിമതിയുമെല്ലാം കൂനിന്മേൽ കുരു പോലെയായി.
രണ്ടാം യുപിഎ സർക്കാരിന്റെ അവസാന കാലത്തു വിവാദങ്ങളും അഴിമതി ആരോപണങ്ങളും വന്നതുപോലെ മോദി സർക്കാരും കുഴയുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളും വെല്ലുവിളികളും പ്രതീക്ഷിക്കുകയും ചെയ്യാം.
വലിയ പ്രതീക്ഷകളുമായി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ എൻഡിഎ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ പോയതും സാന്പത്തിക വളർച്ചയും പുരോഗതിയും അടക്കം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതും മോദിയുടെ പ്രീതി നേരത്തെ തന്നെ കുറച്ചിരുന്നു. മോദിക്കും ബിജെപിക്കും മറുവശത്ത് രാഹുലിനും കോണ്ഗ്രസിനും മാത്രമല്ല, രാജ്യത്തിനു തന്നെ നിർണായകമാകും ഇനിയുള്ള ദിവസങ്ങൾ.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും അതിനു കീഴിൽ കാണുന്ന ചെറിയ പ്രധാനമന്ത്രിയുടെ ചിത്രവും ശ്രദ്ധയും വിവാദവും പിടിച്ചുപറ്റി. സർദാർ പട്ടേലിന്റെ പ്രതിമയാണു വിവാദങ്ങളിൽ നിറയുന്നത്. പക്ഷേ, റഫാൽ യുദ്ധവിമാനഅഴിമതി മുതൽ വിജയ് മല്യ, നീരവ് മോദി തുടങ്ങിയ നിരവധി വന്പന്മാരുടെ ബാങ്ക് തട്ടിപ്പുകൾ വരെയുള്ളവ കളംവിടുന്നില്ല. റഫാൽ വീണ്ടും കത്തുകയാണ്. അതിനിടെ സുപ്രീംകോടതി, സിബിഐ എന്നിവയിൽ തുടങ്ങി റിസർവ് ബാങ്ക് വരെയെത്തി നിൽക്കുന്ന പൊട്ടിത്തെറികൾ, ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അപായസൂചനകളുമായി.
മധ്യപ്രദേശും രാജസ്ഥാനും അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വിവാദങ്ങൾ വിട്ടൊഴിയുന്നതേയില്ല. പട്ടേൽ പ്രതിമ തന്നെയാകട്ടെ ആദ്യം. മഹാത്മാ ഗാന്ധിയുടെ അടുത്ത അനുയായിയും ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ ഇന്ത്യയുടെ ഏകീകരണത്തിൽ നിർണായക പങ്കാണു വഹിച്ചത്. തർക്കമില്ല.
ഏകതയുടെ പേരിൽ അനൈക്യം
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് നേതാവായിരുന്ന സർദാർ പട്ടേലിനെ 1991ൽ കോണ്ഗ്രസ് സർക്കാർതന്നെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിക്കുകയും ചെയ്തു. ഇതേ പട്ടേലിന്റെ ലോകത്തിലെതന്നെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി മോദി ഗുജറാത്തിൽ ഉദ്ഘാടനം ചെയ്തത്.
പട്ടേലിന്റെ ഏകതാപ്രതിമയുടെ പേരിലാണ് ഇപ്പോൾ സർവത്ര അനൈക്യം. പ്രതിമ നിർമാണത്തിന് ചെലവാക്കിയ 2,989 കോടി രൂപ മറ്റെന്തെല്ലാം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. പട്ടിണിമരണങ്ങളും കർഷക ആത്മഹത്യകളും നാണക്കേടായി തുടരുന്പോഴാണിത്. കേരളത്തിലടക്കം പലയിടങ്ങളിലും ജനോപകാരപ്രദമായ പദ്ധതികൾ ഇതേ തുകകൊണ്ടു നിർവഹിക്കാമായിരുന്നു എന്നു പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമാണ് ഇന്ത്യ. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 22.4 കോടിയിലേറെപ്പേർ ദരിദ്രരായി ഇപ്പോഴുമുണ്ട്. രണ്ടാം സ്ഥാനത്തുള്ള നൈജീരിയയിൽ 8.2 കോടി ദരിദ്രരാണുള്ളത്. ദിവസം 1.9 ഡോളറിൽ കൂടുതൽ വരുമാനമുള്ളവർ ഈ കണക്കിൽ പെടുന്നില്ലെന്നുകൂടി അറിയുക. ഇന്ത്യയിൽ 32 രൂപയിൽ കുറവു വരുമാനമുള്ളവരെയാണു ദാരിദ്ര്യരേഖയ്ക്കു താഴെ കണക്കാക്കുന്നതെന്നതും നടുക്കുന്നതാണ്. പട്ടിണി കിടക്കുന്നവനോടു മൂവായിരം കോടിയുടെ സിമന്റ് പ്രതിമയുടെ ഉയരത്തെക്കുറിച്ചു വീന്പിളക്കിയാൽ എന്തുകാര്യം.
സർദാർ പട്ടേലിനെ ബഹുമാനിക്കുന്നതിൽ ആർക്കും എതിരഭിപ്രായമില്ല. ന്യൂഡൽഹി നഗരഹൃദയത്തിലെ പാർലമെന്റ് സ്ട്രീറ്റിൽ പട്ടേലിന്റെ ഗാംഭീര്യമുള്ള പ്രതിമയും പട്ടേൽ ചൗക്ക് എന്നറിയപ്പെടുന്ന കവലയും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനുമുണ്ട്. പാർലമെന്റ് സെൻട്രൽ ഹാളിൽ മഹാരഥന്മാരുടെ കൂടെ സർദാർ പട്ടേലിന്റെ മനോഹരമായ ഛായാചിത്രവും പാർലമെന്റ് വളപ്പിൽ 18 അടി ഉയരമുള്ള നല്ല പ്രതിമയുമുണ്ട്.
ആഡംബരം ഗാന്ധിയൻ പട്ടേലിനോ?
രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് 1998ൽ പാർലമെന്റ് സമുച്ചയത്തിലെ സർദാർ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. സെൻട്രൽ ഹാളിൽ 1958ൽ തന്നെ പട്ടേലിന്റെ മുഴുചിത്രം അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തിരുന്നു. ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം സെൻട്രൽ ഹാളിൽ വച്ചത് 1990ൽ മാത്രമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനു മുന്പേ ഭാരതരത്നം നൽകി സർദാർ പട്ടേലിന്റെ സേവനങ്ങളെ രാഷ്ട്രം ആദരിച്ചുവെന്നു വ്യക്തം.
പക്ഷേ, ശശി തരൂർ ചോദിച്ച പ്രസക്തമായൊരു ചോദ്യമുണ്ട്. എന്തുകൊണ്ടു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഇതിനേക്കാളും വലിയ പ്രതിമ ബിജെപി നിർമിച്ചില്ലെന്ന്? ഇന്ത്യയുടെ എക്കാലത്തെയും അഭിമാനവും ഏറ്റവും വലിയ നേതാവുമായ ഗാന്ധിജിയേക്കാളും വലുതല്ല മറ്റൊരു നേതാവുമെന്നതിൽ തർക്കവുമില്ല. ഗാന്ധിജിയുടെ വലിയ പ്രതിമ പാർലമെന്റ് സമുച്ചയത്തിലുണ്ട്. പക്ഷേ ഗാന്ധിജിയുടെ ശിക്ഷ്യനായ പട്ടേലിന്റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. ഗാന്ധിജിയുടെ അനുയായി ആയ ലാളിത്യമുള്ള പട്ടേലിന്റെ അത്തരമൊരു പ്രതിമ മഹാത്മാഗാന്ധിയേക്കാൾ ഉയരത്തിൽ പണിതതിനെ എങ്ങിനെ ന്യായീകരിക്കാമെന്നു മോദിയാണു പറയേണ്ടത്.
തികഞ്ഞ ഗാന്ധിയനായിരുന്ന സർദാർ പട്ടേലിന്റെ ഇത്രയും കൂറ്റൻ പ്രതിമ നിർമിച്ചതു ശരിയാണോയെന്ന് മോദിയോടു തരൂർ ചോദിച്ചതിന് ഉത്തരം നൽകാനിടയില്ല. അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയുമായ ഗാന്ധിജിയുടെ ദർശനങ്ങളിൽ വിശ്വാസമില്ലാത്തതിനാലാണ് ഇതെന്നു തരൂർ കുറ്റപ്പെടുത്തുന്നു. സ്വന്തമായി അഭിമാനിക്കാൻ ദേശീയനേതാക്കൾ ഇല്ലാത്തതിനാലാണ് പട്ടേലിനെ പോലെയുള്ള ഉറച്ച കോണ്ഗ്രസ് നേതാവിന്റെ പൈതൃകം റാഞ്ചാൻ ബിജെപി ശ്രമിച്ചതെന്ന ആരോപണവും മിച്ചം.
ആകാശത്ത് റഫാൽ അഴിമതിയും
റഫാൽ പോർവിമാനങ്ങളുടെ ഇടപാടിലെ ക്രമക്കേടുകളും അഴിമതിയും ഒന്നിനു പുറകെ മറ്റൊന്നായി പുറത്തുവരുന്നതിനിടെയാണു പട്ടേൽ പ്രതിമ വിവാദം. പക്ഷേ, വർധിത വീര്യത്തോടെ പോരു നയിക്കുന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നോട്ടില്ല. റഫാൽ അന്വേഷണത്തെ പ്രധാനമന്ത്രി മോദി അതിജീവിക്കുന്ന പ്രശ്നമേയില്ലെന്നാണു രാഹുൽ പറയുന്നത്. അന്വേഷണം നടത്തിയാൽ മോദി ജയിലഴി എണ്ണുമെന്നു നേരത്തെ തന്നെ രാഹുൽ മുന്നറിയിപ്പു നൽകിയിരുന്നു. മോദി ആകെ പരിഭ്രാന്തനാണെന്നും രാഹുൽ പറഞ്ഞു.
അനിൽ അംബാനിയുടെ നഷ്ടത്തിലുള്ള കന്പനിയിൽ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കന്പനി ദസോ 284 കോടി നിക്ഷേപിച്ചത് ഇടപാടിലെ കോഴയുടെ ആദ്യ ഗഡു ആണെന്നാണ് രാഹുൽ ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചത്. മോദിയും അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടത്തിലൂടെ രാജ്യത്തിനു വലിയ നഷ്ടവും സുരക്ഷാവീഴ്ചയുമാണു റഫാൽ ഇടപാടെന്നുമാണു കോണ്ഗ്രസ് കുറ്റപ്പെടുത്തുന്നത്. റഫാൽ അഴിമതിയിൽ പ്രധാനമന്ത്രി മോദിക്കെതിരേ മതിയായ തെളിവുകളുണ്ടെന്നതിലും മോദി അഴിമതിക്കാരൻ ആണെന്നതിലും ഇനി സംശയമില്ലെന്നു രാഹുൽ പറയുന്നു.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തിയാൽ മോദി- അനിൽ അംബാനി കൂട്ടുകെട്ടിന്റെ അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്തുവരും. മുൻ സിബിഐ മേധാവി അലോക് വർമയ്ക്ക് ഇക്കാര്യം അറിയാവുന്നതിനാലാണ് അദ്ദേഹത്തെ ചുമതലയിൽ നിന്നു നീക്കിയത്. കൈക്കൂലി കണക്കുകൾ പുറത്തു വരുമെന്ന ആശങ്ക കൊണ്ടാണു റഫാൽ വിമാനങ്ങളുടെ വിലവിവരം സർക്കാർ പുറത്തു വിടാത്തതെന്നും രാഹുൽ ആരോപിച്ചു. മോദിയും അനിൽ അംബാനിയും തമ്മിൽ നടന്ന പങ്കുകച്ചവടമാണ് റഫാൽ ഇടപാടെന്നാണു രാഹുൽ സമർഥിച്ചത്.
നഷ്ടക്കന്പനിയിൽ ഫ്രഞ്ചു നിക്ഷേപം
അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ്കന്പനി ഭൂമിവാങ്ങിയതു ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷനിൽ നിന്നു ലഭിച്ച പണം കൊണ്ടാണ്. നഷ്ടത്തിൽ മുങ്ങിയ റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് കന്പനിക്ക് 284 കോടി എന്തിനാണ് ദസോ ഏവിയേഷൻ കൈമാറിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായേക്കില്ല. നാഗ്പൂരിൽ ഭൂമി ഉള്ളതാണു റിലയൻസിനെ റഫാലിന്റെ പങ്കാളിയാക്കാനുള്ള പ്രധാന കാരണമെന്ന ദസോ സിഇഒ എറിക് ട്രാപ്പിയറുടെ വാദവും പൊളിയുകയാണ്.
കരാറിൽ വ്യക്തിപരമായി മോദി ഇടപെടുക ആയിരുന്നുവെന്നതിലും സംശയിക്കാനില്ല. പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നില്ലെന്നു രാഹുൽ ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്കായുള്ള കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നൽകിയപ്പോഴും പരീക്കർക്കു കാര്യമായ പങ്കുണ്ടായില്ല. കരാറിനെ ന്യായീകരിക്കാനും ദസോ കന്പനിയെ കൂടെ നിർത്താനും മാത്രമാണു ഇപ്പോഴത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെയും നിയോഗം.
കരാറിൽ അടിമുടി ദുരൂഹത
36 റഫാൽ വിമാനങ്ങൾ വാങ്ങുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തി 2015 ഏപ്രിൽ ആദ്യം പ്രഖ്യാപിച്ചപ്പോൾ കേന്ദ്രമന്ത്രിസഭയുടെയോ ഡിഫൻസ് പ്രൊക്യുർമെന്റ് കൗണ്സിലിന്റെയോ അനുമതി ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിസഭ 2016 ഓഗസ്റ്റ് 24നാണു ഇന്ത്യ- ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള കരാറിന് അന്തിമാംഗീകാരം നൽകുന്നത്.
ചുരുങ്ങിയത് 124 ആധുനിക പോർവിമാനങ്ങൾ വാങ്ങണമെന്ന വ്യോമസേനയുടെ ആവശ്യം തള്ളിയതു ബന്ധപ്പെട്ട ഉന്നത പ്രതിരോധ സമിതിയിൽ ചർച്ച ചെയ്യാതെയാണെന്നു വ്യക്തമാണ്. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്തു 124 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനായി നടത്തിവന്നിരുന്ന വിലപേശൽ ചർച്ച മോദി സർക്കാർ റദ്ദാക്കിയതുമില്ല. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡിനെ പങ്കാളിയായാണു യുപിഎ സർക്കാർ ചർച്ച നടത്തിയത്.
വിമാന നിർമാണത്തിൽ പരിചയമുള്ള ഏക പൊതുമേഖലാ സ്ഥാപനത്തെ തള്ളിയാണു യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസിനെ റഫാൽ കരാറിലെ പങ്കാളിയാക്കിയത്. റിലയൻസിനെ പങ്കാളിയാക്കിയതു ദസോ കന്പനിയുടെ ഇഷ്ടപ്രകാരമാണെന്നു അവരെക്കൊണ്ടു പറയിപ്പിച്ചെങ്കിലും അതല്ല യാഥാർഥ്യമെന്നു വ്യക്തമാക്കുന്ന രേഖകളാണു പുറത്തുവരുന്നത്. അഴിമതിക്കായി അനിൽ അംബാനിയെ സഹായിക്കാൻ മോദി നേരിട്ട് കരാറിൽ ഇടപെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളാൻ സർക്കാരിനു പോലും പ്രയാസമാകും.
ഇനി നിർണായക ദിവസങ്ങൾ
സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെതിരേ പരസ്യപത്രസമ്മേളനം നടത്തിയതു മറക്കാറായില്ല. തൊട്ടുപിന്നാലെയാണ് സിബിഐയിലെ മേധാവികൾ തമ്മിൽത്തല്ലിയത്. റിസർവ് ബാങ്ക് ഗവർണറും ഡെപ്യൂട്ടി ഗവർണറും കേന്ദ്രസർക്കാരുമായി ഭിന്നതയിലായതും ഒരു സർക്കാരിനും ഭൂഷണമല്ല. അനേകായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ നടത്തിയവർക്കു രാജ്യം വിട്ടുപോകാൻ കഴിഞ്ഞതിനും റഫാൽ അഴിമതിയുമെല്ലാം കൂനിന്മേൽ കുരു പോലെയായി.
രണ്ടാം യുപിഎ സർക്കാരിന്റെ അവസാന കാലത്തു വിവാദങ്ങളും അഴിമതി ആരോപണങ്ങളും വന്നതുപോലെ മോദി സർക്കാരും കുഴയുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളും വെല്ലുവിളികളും പ്രതീക്ഷിക്കുകയും ചെയ്യാം.
വലിയ പ്രതീക്ഷകളുമായി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ എൻഡിഎ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ പോയതും സാന്പത്തിക വളർച്ചയും പുരോഗതിയും അടക്കം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതും മോദിയുടെ പ്രീതി നേരത്തെ തന്നെ കുറച്ചിരുന്നു. മോദിക്കും ബിജെപിക്കും മറുവശത്ത് രാഹുലിനും കോണ്ഗ്രസിനും മാത്രമല്ല, രാജ്യത്തിനു തന്നെ നിർണായകമാകും ഇനിയുള്ള ദിവസങ്ങൾ.