ലണ്ടൻ: ബ്രിട്ടീഷ് എയർവേസ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കിംഗിൽ ചോർന്ന സംഭവത്തിൽ കന്പനിക്ക് 22.97 കോടി ഡോളർ പിഴ. ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാൻ കന്പനിക്കു ബാധ്യതയുണ്ടെന്ന് പിഴ വിധിച്ച വിവരാവകാശ കമ്മീഷണർ എലിസബത്ത് ഡൻഹാം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ എയർവേസിന്റെ വെബ്സൈറ്റിനു നേർക്കുണ്ടായ സൈബർ ആക്രമണത്തിൽ 50,000 ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു. പേര്, വിലാസം, ഇ-മെയിൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വ്യക്തിഗത വിവരങ്ങൾ വ്യക്തിഗതം മാത്രമാണെന്ന് കമ്മീഷണർ ചൂണ്ടിക്കാട്ടി. വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട വിവരങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കാൻ കന്പനിക്കു ബാധ്യതയുണ്ട്. പിഴ ബ്രിട്ടീഷ് എയർവേസിന്റെ 2017ലെ മൊത്തം വരുമാനത്തിന്റെ 1.5 ശതമാനം വരുമെന്ന് മാതൃകന്പനിയായ ഐഎജി അറിയിച്ചു.
വിവരച്ചോർച്ച : ബ്രിട്ടീഷ് എയർവേസിനു ഭീമൻ പിഴ
12:29 AM Jul 09, 2019 | Deepika.com