മറുവശം/എം. ചന്ദ്രൻ
സർക്കാരുകളും കോടതികളും മതങ്ങളും ഒന്നിച്ചുനീങ്ങുന്പോൾ രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നു. നിർഭാഗ്യവശാൽ, മതങ്ങളുടെ നാടായ ഭാരതത്തിൽ ഇന്നു മറിച്ചാണ് അനുഭവം. സർക്കാർ ഉത്തരവുകളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിൽ നാട്ടിൽ സംഘർഷങ്ങളും അക്രമങ്ങളും നിയമലംഘനങ്ങളും വർധിച്ചുവരുന്നു.
2018 സെപ്റ്റംബർ ആറിനു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സ്വവർഗരതിയെക്കുറിച്ചു പുറപ്പെടുവിച്ച വിധിന്യായം ദൂരവ്യാപകമായ ധാർമികപ്രശ്നങ്ങൾക്കു കാരണമാകുമെന്ന ആശങ്കയുണ്ട്. പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്നാണ് പരമോന്നതകോടതിയുടെ വിധി. വ്യക്തികൾ പരസ്യമായോ രഹസ്യമായോ നടത്തുന്ന സ്വവർഗരതിപരമായ പ്രവൃത്തികൾ കുറ്റകരമാണെന്നു കണക്കാക്കിയിരുന്ന ഐപിസി 377-ാം വകുപ്പാണ് കോടതി റദ്ദാക്കിയത്. പ്രായപൂർത്തിയാകാത്തവരുമായുള്ള സ്വവർഗരതി കുറ്റകരമായി തുടരും. ഉന്നതമായ ധാർമികനിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയ സമൂഹത്തിൽ ഈ കോടതിവിധി ഉയർത്തുന്ന ധാർമിക പ്രശ്നങ്ങൾ നിസാരമല്ല.
ഐപിസി 497വകുപ്പ് റദ്ദാക്കിക്കൊണ്ട് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിത്തീർത്തിരിക്കുകയാണ് സുപ്രീംകോടതി. ഈ വിധി കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിന് ഇടയാക്കുമെന്ന വിമർശനമുണ്ട്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ വിശ്വസ്തതയ്ക്കും വിശുദ്ധിക്കും ഈ വിധി കളങ്കമുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ലൈംഗിക അരാജകത്വത്തിനും വിവാഹമോചനങ്ങളുടെ തോത് വർധിക്കുന്നതിനും ഗാർഹിക പീഡനങ്ങൾ കൂട്ടുന്നതിനും ഈ വിധി കാരണമാകും. ദാന്പത്യസ്നേഹത്തിനും അതിന്റെ പരിണിതഫലമായ സന്താനങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും പരിശീലനത്തിനും എതിരാണ് ഈ വിധി. ഭാര്യാഭർത്താക്കന്മാരുടെ പരസ്പര വിശ്വാസമാണ് കുടുംബവിശുദ്ധിക്കും ഭദ്രതയ്ക്കും അടിസ്ഥാനം. കുടുംബം മൂല്യങ്ങളുടെ പാഠശാലയും പരിശീലനവേദിയുമാണ്. വിവാഹേതര ബന്ധങ്ങൾക്ക് ലൈസൻസ് നൽകുന്പോൾ മക്കളുടെ സംരക്ഷണവും വിദ്യാഭ്യാസവും പ്രതിസന്ധിയിലാകും.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. സമരങ്ങൾക്കും അക്രമങ്ങൾക്കും അറസ്റ്റിനും അത് ഇടയാക്കി. പരിഹരിക്കപ്പെടാത്ത പ്രശ്നമായി അത് അവശേഷിക്കുകയാണ്.
ഈ കോടതിവിധികളെല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതും മനുഷ്യാവകാശത്തെ അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന വാദം ശരിയായിരിക്കാം. പ്രത്യേക താത്പര്യക്കാരുടെയോ ആക്ടിവിസ്റ്റുകളുടെയോ ചില സംഘടനകളുടെയോ ഹർജി പരിഗണിച്ച് പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളാണിവ. അതു പൊതുസമൂഹത്തെയും അവരുടെ താത്പര്യങ്ങളെയും എങ്ങനെ ബാധിക്കുമെന്ന പരിശോധന ആവശ്യമാണ്. നടപ്പിലാക്കാവുന്ന വിധികളേ പുറപ്പെടുവിക്കാവൂ എന്നു പരസ്യമായി പറഞ്ഞത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനാണ്.
കോടതിവിധികളെ രാഷ്ട്രീയ പാർട്ടികൾ സമീപിക്കുന്നത് അവർക്കു നേട്ടമുണ്ടാകത്തക്കവിധമാണ്. സ്വവർഗരതി, വിവാഹേതര ബന്ധം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യധാരാ പാർട്ടികളൊന്നും പ്രതികരിച്ചുകണ്ടില്ല. എന്നാൽ, ശബരിമല വിഷയത്തിൽ രാഷ്ട്രീയ നേതാക്കന്മാർ ഉറഞ്ഞുതുള്ളി. വിഷയത്തിൽ മൃദു സമീപനം പുലർത്തിയ കോണ്ഗ്രസ് തങ്ങൾ വിശ്വാസികളുടെ പക്ഷത്താണെന്നുപറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിച്ചു.
കോടതിവിധിയെ സ്വാഗതം ചെയ്ത സംഘപരിവാർ ശക്തികൾ പെട്ടെന്ന് നിലപാടു മാറ്റി സ്ത്രീപ്രവേശനത്തിനെതിരേ പ്രതിരോധം തീർത്തു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് വിശ്വാസകാര്യങ്ങളിൽ വിശ്വാസമില്ലെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാകുമെന്നു കരുതി കോടതിവിധി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒന്നാം ഘട്ടത്തിൽ ആർക്കും വിജയവും പരാജയവും സംഭവിച്ചില്ല. സമൂഹത്തിൽ വിഭജനമുണ്ടായതു മാത്രമാണ് ഏക നഷ്ടം.
ശബരിമല വിഷയത്തിൽ വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളല്ലാത്തവർ പോരടിക്കുകയാണെന്ന ആക്ഷേപമുണ്ട്. മലകയറാൻ വന്നവരെക്കുറിച്ചും തടയാൻ എത്തിയവരെക്കുറിച്ചും ജനങ്ങൾക്കിടയിൽ സംശയമുണ്ട്. വിശ്വാസവിഷയത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റിയതിൽ ഇടതുപക്ഷപാർട്ടികൾക്കും സംഘപരിവാർ സംഘടനകൾക്കും വലിയ പങ്കുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ കേരളത്തിൽ വന്നു നടത്തിയ കൊലവിളിപ്രസംഗം ജനാധിപത്യത്തിനു നിരക്കുന്നതല്ല. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ജനങ്ങളുടെ ചെലവിലാണു കലഹം കൊഴുപ്പിക്കുന്നത്.
കുന്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ നടത്തിയ വിവാദ പ്രസ്താവനയെ പിന്താങ്ങാൻ ഇടതുപക്ഷ സർക്കാർ തയാറായത് അത്ഭുതപ്പെടുത്തുന്നു. ബിജെപിയെ ജന്മശത്രുവായി കരുതുന്ന ഇടതുപാർട്ടികൾ അവർക്കെതിരേ തിരിയുന്നതിനുപകരം ക്രൈസ്തവ ന്യൂനപക്ഷത്തെ അപമാനിക്കാനാണ് കച്ചകെട്ടി ഇറങ്ങിയത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിമാസികയിൽ കുന്പസാരത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ചേർത്തു. എൻഎസ്എസ് പ്രവർത്തകർവഴി സംസ്ഥാനത്തെ 1200 സ്കൂളുകളിൽ ഈ മാസിക പ്രചരിപ്പിക്കാനുള്ള നീക്കമാണെന്നറിയുന്നു.
നിരീശ്വരന്മാർക്കു തങ്ങളുടെ പ്രത്യയശാസ്ത്രം സർക്കാർ ചെലവിൽ കുട്ടികളിലെത്തിക്കാൻ അവകാശമുണ്ടോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രൈസ്തവസംഘടനകളിൽനിന്നു വ്യാപകമായ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ആ മാസിക പിൻവലിച്ച് മതവിരുദ്ധ ചിന്തകൾ പ്രചരിപ്പിച്ച മാസികയുടെ നടത്തിപ്പുകാർക്കെതിരേ നടപടി സ്വീകരിച്ച് തങ്ങൾ മതനിരപേക്ഷ നിലപാടുകാരാണെന്നു സർക്കാർ ബോധ്യപ്പെടുത്തണം.
സർക്കാരുകളും കോടതികളും മതങ്ങളും ഒന്നിച്ചുനീങ്ങുന്പോൾ രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നു. നിർഭാഗ്യവശാൽ, മതങ്ങളുടെ നാടായ ഭാരതത്തിൽ ഇന്നു മറിച്ചാണ് അനുഭവം. സർക്കാർ ഉത്തരവുകളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിൽ നാട്ടിൽ സംഘർഷങ്ങളും അക്രമങ്ങളും നിയമലംഘനങ്ങളും വർധിച്ചുവരുന്നു.
2018 സെപ്റ്റംബർ ആറിനു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സ്വവർഗരതിയെക്കുറിച്ചു പുറപ്പെടുവിച്ച വിധിന്യായം ദൂരവ്യാപകമായ ധാർമികപ്രശ്നങ്ങൾക്കു കാരണമാകുമെന്ന ആശങ്കയുണ്ട്. പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്നാണ് പരമോന്നതകോടതിയുടെ വിധി. വ്യക്തികൾ പരസ്യമായോ രഹസ്യമായോ നടത്തുന്ന സ്വവർഗരതിപരമായ പ്രവൃത്തികൾ കുറ്റകരമാണെന്നു കണക്കാക്കിയിരുന്ന ഐപിസി 377-ാം വകുപ്പാണ് കോടതി റദ്ദാക്കിയത്. പ്രായപൂർത്തിയാകാത്തവരുമായുള്ള സ്വവർഗരതി കുറ്റകരമായി തുടരും. ഉന്നതമായ ധാർമികനിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയ സമൂഹത്തിൽ ഈ കോടതിവിധി ഉയർത്തുന്ന ധാർമിക പ്രശ്നങ്ങൾ നിസാരമല്ല.
ഐപിസി 497വകുപ്പ് റദ്ദാക്കിക്കൊണ്ട് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിത്തീർത്തിരിക്കുകയാണ് സുപ്രീംകോടതി. ഈ വിധി കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിന് ഇടയാക്കുമെന്ന വിമർശനമുണ്ട്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ വിശ്വസ്തതയ്ക്കും വിശുദ്ധിക്കും ഈ വിധി കളങ്കമുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ലൈംഗിക അരാജകത്വത്തിനും വിവാഹമോചനങ്ങളുടെ തോത് വർധിക്കുന്നതിനും ഗാർഹിക പീഡനങ്ങൾ കൂട്ടുന്നതിനും ഈ വിധി കാരണമാകും. ദാന്പത്യസ്നേഹത്തിനും അതിന്റെ പരിണിതഫലമായ സന്താനങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും പരിശീലനത്തിനും എതിരാണ് ഈ വിധി. ഭാര്യാഭർത്താക്കന്മാരുടെ പരസ്പര വിശ്വാസമാണ് കുടുംബവിശുദ്ധിക്കും ഭദ്രതയ്ക്കും അടിസ്ഥാനം. കുടുംബം മൂല്യങ്ങളുടെ പാഠശാലയും പരിശീലനവേദിയുമാണ്. വിവാഹേതര ബന്ധങ്ങൾക്ക് ലൈസൻസ് നൽകുന്പോൾ മക്കളുടെ സംരക്ഷണവും വിദ്യാഭ്യാസവും പ്രതിസന്ധിയിലാകും.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. സമരങ്ങൾക്കും അക്രമങ്ങൾക്കും അറസ്റ്റിനും അത് ഇടയാക്കി. പരിഹരിക്കപ്പെടാത്ത പ്രശ്നമായി അത് അവശേഷിക്കുകയാണ്.
ഈ കോടതിവിധികളെല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതും മനുഷ്യാവകാശത്തെ അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന വാദം ശരിയായിരിക്കാം. പ്രത്യേക താത്പര്യക്കാരുടെയോ ആക്ടിവിസ്റ്റുകളുടെയോ ചില സംഘടനകളുടെയോ ഹർജി പരിഗണിച്ച് പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളാണിവ. അതു പൊതുസമൂഹത്തെയും അവരുടെ താത്പര്യങ്ങളെയും എങ്ങനെ ബാധിക്കുമെന്ന പരിശോധന ആവശ്യമാണ്. നടപ്പിലാക്കാവുന്ന വിധികളേ പുറപ്പെടുവിക്കാവൂ എന്നു പരസ്യമായി പറഞ്ഞത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനാണ്.
കോടതിവിധികളെ രാഷ്ട്രീയ പാർട്ടികൾ സമീപിക്കുന്നത് അവർക്കു നേട്ടമുണ്ടാകത്തക്കവിധമാണ്. സ്വവർഗരതി, വിവാഹേതര ബന്ധം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യധാരാ പാർട്ടികളൊന്നും പ്രതികരിച്ചുകണ്ടില്ല. എന്നാൽ, ശബരിമല വിഷയത്തിൽ രാഷ്ട്രീയ നേതാക്കന്മാർ ഉറഞ്ഞുതുള്ളി. വിഷയത്തിൽ മൃദു സമീപനം പുലർത്തിയ കോണ്ഗ്രസ് തങ്ങൾ വിശ്വാസികളുടെ പക്ഷത്താണെന്നുപറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിച്ചു.
കോടതിവിധിയെ സ്വാഗതം ചെയ്ത സംഘപരിവാർ ശക്തികൾ പെട്ടെന്ന് നിലപാടു മാറ്റി സ്ത്രീപ്രവേശനത്തിനെതിരേ പ്രതിരോധം തീർത്തു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് വിശ്വാസകാര്യങ്ങളിൽ വിശ്വാസമില്ലെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാകുമെന്നു കരുതി കോടതിവിധി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒന്നാം ഘട്ടത്തിൽ ആർക്കും വിജയവും പരാജയവും സംഭവിച്ചില്ല. സമൂഹത്തിൽ വിഭജനമുണ്ടായതു മാത്രമാണ് ഏക നഷ്ടം.
ശബരിമല വിഷയത്തിൽ വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളല്ലാത്തവർ പോരടിക്കുകയാണെന്ന ആക്ഷേപമുണ്ട്. മലകയറാൻ വന്നവരെക്കുറിച്ചും തടയാൻ എത്തിയവരെക്കുറിച്ചും ജനങ്ങൾക്കിടയിൽ സംശയമുണ്ട്. വിശ്വാസവിഷയത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റിയതിൽ ഇടതുപക്ഷപാർട്ടികൾക്കും സംഘപരിവാർ സംഘടനകൾക്കും വലിയ പങ്കുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ കേരളത്തിൽ വന്നു നടത്തിയ കൊലവിളിപ്രസംഗം ജനാധിപത്യത്തിനു നിരക്കുന്നതല്ല. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ജനങ്ങളുടെ ചെലവിലാണു കലഹം കൊഴുപ്പിക്കുന്നത്.
കുന്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ നടത്തിയ വിവാദ പ്രസ്താവനയെ പിന്താങ്ങാൻ ഇടതുപക്ഷ സർക്കാർ തയാറായത് അത്ഭുതപ്പെടുത്തുന്നു. ബിജെപിയെ ജന്മശത്രുവായി കരുതുന്ന ഇടതുപാർട്ടികൾ അവർക്കെതിരേ തിരിയുന്നതിനുപകരം ക്രൈസ്തവ ന്യൂനപക്ഷത്തെ അപമാനിക്കാനാണ് കച്ചകെട്ടി ഇറങ്ങിയത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിമാസികയിൽ കുന്പസാരത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ചേർത്തു. എൻഎസ്എസ് പ്രവർത്തകർവഴി സംസ്ഥാനത്തെ 1200 സ്കൂളുകളിൽ ഈ മാസിക പ്രചരിപ്പിക്കാനുള്ള നീക്കമാണെന്നറിയുന്നു.
നിരീശ്വരന്മാർക്കു തങ്ങളുടെ പ്രത്യയശാസ്ത്രം സർക്കാർ ചെലവിൽ കുട്ടികളിലെത്തിക്കാൻ അവകാശമുണ്ടോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രൈസ്തവസംഘടനകളിൽനിന്നു വ്യാപകമായ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ആ മാസിക പിൻവലിച്ച് മതവിരുദ്ധ ചിന്തകൾ പ്രചരിപ്പിച്ച മാസികയുടെ നടത്തിപ്പുകാർക്കെതിരേ നടപടി സ്വീകരിച്ച് തങ്ങൾ മതനിരപേക്ഷ നിലപാടുകാരാണെന്നു സർക്കാർ ബോധ്യപ്പെടുത്തണം.